സംസ്കൃതം പറയുന്ന പച്ചക്കറിച്ചന്തയോ? കേട്ടിട്ട് വിശ്വാസം വരുന്നില്ലേ. ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള നിഷ്ട്ഗഞ്ച് പച്ചക്കറിച്ചന്തയിലെത്തി ഒരു കിലോ തക്കാളി വേണമെന്നുപറഞ്ഞാൽ സാധനം കൈയിൽകിട്ടില്ല. രക്തഫലം എന്നുതന്നെ പറയണം. ഉരുളക്കിഴങ്ങിനാകട്ടെ അലൂകം എന്നും പറയണം.
എല്ലാ പച്ചക്കറികളുടെയും സംസ്കൃതനാമം ചെറിയ പ്ലക്കാർഡുകളിലെഴുതിവെച്ചിട്ടുണ്ട് ഇവിടെ. സംസ്കൃതഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് വ്യാപാരികൾ പറയുന്നു. അവിടത്തെ സംസ്കൃതം അധ്യാപികയുടെ സഹായവും ഇവർക്കുണ്ട്.
പച്ചക്കറികളുടെ സംസ്കൃതനാമം എഴുതിയപ്പോൾ ആദ്യം ഇവിടെയെത്തുന്നവർ അദ്ഭുതത്തോെട നോക്കിനിന്നുവെന്നും പതുക്കെ അവർ പേരുകളൊന്നായി പഠിച്ചെടുത്തുവെന്നും വ്യാപാരികൾ പറയുന്നു.
അതേസമയം, ആളുകളുടെ ശ്രദ്ധകിട്ടാൻവേണ്ടി മാത്രമാണ് ഇത്തരമൊരു നടപടിയെന്ന് ചില വ്യാപാരികൾ ആരോപിച്ചു. മാറ്റം ചന്തയ്ക്ക് ഗുണകരമല്ലെന്നും ഇതിൽനിന്ന് പിന്തിരിപ്പിക്കുമെന്നും അവർ പറഞ്ഞു.
Content Highlights:People Speak Only Sanskrit In Vegetable Market
എല്ലാ പച്ചക്കറികളുടെയും സംസ്കൃതനാമം ചെറിയ പ്ലക്കാർഡുകളിലെഴുതിവെച്ചിട്ടുണ്ട് ഇവിടെ. സംസ്കൃതഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് വ്യാപാരികൾ പറയുന്നു. അവിടത്തെ സംസ്കൃതം അധ്യാപികയുടെ സഹായവും ഇവർക്കുണ്ട്.
പച്ചക്കറികളുടെ സംസ്കൃതനാമം എഴുതിയപ്പോൾ ആദ്യം ഇവിടെയെത്തുന്നവർ അദ്ഭുതത്തോെട നോക്കിനിന്നുവെന്നും പതുക്കെ അവർ പേരുകളൊന്നായി പഠിച്ചെടുത്തുവെന്നും വ്യാപാരികൾ പറയുന്നു.
അതേസമയം, ആളുകളുടെ ശ്രദ്ധകിട്ടാൻവേണ്ടി മാത്രമാണ് ഇത്തരമൊരു നടപടിയെന്ന് ചില വ്യാപാരികൾ ആരോപിച്ചു. മാറ്റം ചന്തയ്ക്ക് ഗുണകരമല്ലെന്നും ഇതിൽനിന്ന് പിന്തിരിപ്പിക്കുമെന്നും അവർ പറഞ്ഞു.
Content Highlights:People Speak Only Sanskrit In Vegetable Market