വാണിജ്യാടിസ്ഥാനത്തിൽ പശ ശേഖരിക്കാമെന്ന പ്രതീക്ഷയോടെ പപ്പായ കൃഷിക്ക് തുടക്കം. വൻവരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
തച്ചുടപറമ്പിൽ അരയേക്കർ സ്ഥലത്ത് പരീക്ഷണ അടിസ്ഥാനത്തിൽ മൽപ്പാൻ തോമസും രാജീവ് തേവാലിലും കൃഷി ഓഫീസർമാരുടെ നിർദ്ദേശ പ്രകാരം കൃഷി തുടങ്ങി.ടാപ്പു ചെയ്താണ് പശയെടുക്കുക. വളർന്നു വരുന്ന പപ്പായയുടെ തൊലിയിൽ ബ്ളേഡ് കൊണ്ട് കീറലുണ്ടാക്കിയാണ് പശ ശേഖരണം.
എട്ടു ദിവസം കഴിഞ്ഞാൽ അതിൽ വീണ്ടും കീറലുണ്ടാക്കി പശയെടുക്കാം. 10 ദിവസം വരെ പശ കേടുവരാതെ വയ്ക്കാം. പശയെടുത്ത പപ്പായ സാധാരണപോലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും.
ബിസ്കറ്റ് നിർമാണത്തിനും ഔഷധ നിർമാണത്തിനും സൗന്ദര്യവർധക വസ്തു നിർമാണത്തിനും അവശ്യമായ പപ്പെയിൻ ഉത്പാദിപ്പിക്കാനാണ് പശയെടുക്കുന്നത്. വിദേശത്ത് വൻ ഡിമാൻഡാണിതിന്.സംസ്കരിക്കാത്ത പശയ്ക്ക് കിലോയ്ക്ക് 130 രൂപ ലഭിക്കും.
ആദ്യപടിയായി ആയിരം പപ്പായ തൈകളാണ് നട്ടത്.അധികം ഉയരത്തിൽ വളരാത്തതും കൂടുതൽ ഫലം തരുന്നതമായ സിൻഡ ഇനം തൈകളാണ് നട്ടിട്ടുള്ളത്. അഞ്ചു മാസം കഴിയുമ്പോൾ വിളവെടുക്കാം. രണ്ടര വർഷമാണ് ഒരു ചെടിയിൽനിന്നും ഫലം പ്രതീക്ഷിക്കുന്നത്. ഒരു ഏക്കറിൽ നിന്ന് പ്രതിമാസം 30,000 രൂപ വരുമാനം കണക്കാക്കുന്നു.
അത്യാവശ്യത്തിന് വെള്ളം വേണമെന്നതല്ലാതെ പപ്പായ തൈകൾക്ക് കാര്യമായ ശുശ്രൂഷ ആവശ്യമില്ലെന്നതാണ് ഈ കൃഷിയുടെ സൗകര്യമെന്ന് കർഷകർ പറഞ്ഞു.
പപ്പായ ഉത്പാദനത്തിന് മറ്റു സംസ്ഥാനങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. സ്വദേശി സയൻസ് മൂവ്മെന്റ് പദ്ധതിവഴി ആനന്ദ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ ഫുഡ്പ്രോസസിങ് കോളജിൽനിന്ന് തോമസും രാജീവും പരിശീലനം നേടി.
പപ്പായയിൽനിന്ന് മറ്റ് നിരവധി ഉത്പന്നങ്ങളും ഉണ്ടാക്കാൻ വിദഗ്ധ പരിശീലനം നൽകുന്നുണ്ട്. ജില്ലയിൽ പപ്പായ കർഷകരുടെ സൊസൈറ്റിയും രൂപവത്കരിച്ചു.
Content Highlights:Papaya Farming Instead Rubber
തച്ചുടപറമ്പിൽ അരയേക്കർ സ്ഥലത്ത് പരീക്ഷണ അടിസ്ഥാനത്തിൽ മൽപ്പാൻ തോമസും രാജീവ് തേവാലിലും കൃഷി ഓഫീസർമാരുടെ നിർദ്ദേശ പ്രകാരം കൃഷി തുടങ്ങി.ടാപ്പു ചെയ്താണ് പശയെടുക്കുക. വളർന്നു വരുന്ന പപ്പായയുടെ തൊലിയിൽ ബ്ളേഡ് കൊണ്ട് കീറലുണ്ടാക്കിയാണ് പശ ശേഖരണം.
എട്ടു ദിവസം കഴിഞ്ഞാൽ അതിൽ വീണ്ടും കീറലുണ്ടാക്കി പശയെടുക്കാം. 10 ദിവസം വരെ പശ കേടുവരാതെ വയ്ക്കാം. പശയെടുത്ത പപ്പായ സാധാരണപോലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും.
ബിസ്കറ്റ് നിർമാണത്തിനും ഔഷധ നിർമാണത്തിനും സൗന്ദര്യവർധക വസ്തു നിർമാണത്തിനും അവശ്യമായ പപ്പെയിൻ ഉത്പാദിപ്പിക്കാനാണ് പശയെടുക്കുന്നത്. വിദേശത്ത് വൻ ഡിമാൻഡാണിതിന്.സംസ്കരിക്കാത്ത പശയ്ക്ക് കിലോയ്ക്ക് 130 രൂപ ലഭിക്കും.
ആദ്യപടിയായി ആയിരം പപ്പായ തൈകളാണ് നട്ടത്.അധികം ഉയരത്തിൽ വളരാത്തതും കൂടുതൽ ഫലം തരുന്നതമായ സിൻഡ ഇനം തൈകളാണ് നട്ടിട്ടുള്ളത്. അഞ്ചു മാസം കഴിയുമ്പോൾ വിളവെടുക്കാം. രണ്ടര വർഷമാണ് ഒരു ചെടിയിൽനിന്നും ഫലം പ്രതീക്ഷിക്കുന്നത്. ഒരു ഏക്കറിൽ നിന്ന് പ്രതിമാസം 30,000 രൂപ വരുമാനം കണക്കാക്കുന്നു.
അത്യാവശ്യത്തിന് വെള്ളം വേണമെന്നതല്ലാതെ പപ്പായ തൈകൾക്ക് കാര്യമായ ശുശ്രൂഷ ആവശ്യമില്ലെന്നതാണ് ഈ കൃഷിയുടെ സൗകര്യമെന്ന് കർഷകർ പറഞ്ഞു.
പപ്പായ ഉത്പാദനത്തിന് മറ്റു സംസ്ഥാനങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. സ്വദേശി സയൻസ് മൂവ്മെന്റ് പദ്ധതിവഴി ആനന്ദ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ ഫുഡ്പ്രോസസിങ് കോളജിൽനിന്ന് തോമസും രാജീവും പരിശീലനം നേടി.
പപ്പായയിൽനിന്ന് മറ്റ് നിരവധി ഉത്പന്നങ്ങളും ഉണ്ടാക്കാൻ വിദഗ്ധ പരിശീലനം നൽകുന്നുണ്ട്. ജില്ലയിൽ പപ്പായ കർഷകരുടെ സൊസൈറ്റിയും രൂപവത്കരിച്ചു.
Content Highlights:Papaya Farming Instead Rubber