കേരകർഷകന്റെ നടുവൊടിച്ച് ഒറ്റ വർഷംകൊണ്ട് പച്ചത്തേങ്ങയുടെ വില ഏതാണ്ട് നേർപകുതിയായി. കഴിഞ്ഞവർഷം പച്ചത്തേങ്ങ കിലോയ്ക്ക് 40 മുതൽ 46 രൂപവരെ ലഭിച്ചിരുന്നു. ഇപ്പോൾ 24 മുതൽ 26 രൂപ വരെയായി കുറഞ്ഞു. തെങ്ങുകയറാനും തേങ്ങ പൊതിക്കാനുമുള്ള കൂലി കൂടുകയും ചെയ്തു. തേങ്ങവില കുത്തനെ താഴുമ്പോഴും കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണപദ്ധതി രണ്ടുവർഷമായി ഫണ്ടില്ലാതെ അനിശ്ചിതത്വത്തിലാണ്.
മുമ്പ് കൃഷിവകുപ്പും കേരഫെഡും ചേർന്ന് കൃഷിഭവനുകൾവഴി തേങ്ങ സംഭരിച്ചിരുന്നു. ക്രമക്കേടും അഴിമതിയും കാരണം ഇതു നിർത്തി. 100 കിലോ തേങ്ങ സംഭരിച്ചാൽ അതിൽനിന്ന് 30 ശതമാനം കൊപ്ര കിട്ടണം. ചില സൊസൈറ്റികളും വ്യക്തികളും തൂക്കംകൂട്ടാൻ പച്ചത്തേങ്ങയ്ക്കുപകരം കരിക്കു നൽകി. ഇത് കൊപ്രയുടെ അളവ് 12 മുതൽ 18 ശതമാനം വരെ കുറച്ചു. കേരഫെഡിന് കോടികൾ നഷ്ടമുണ്ടായി. സംഭവം വിജിലൻസ് അന്വേഷിക്കുകയാണ്.
എൽ.ഡി.എഫ്. സർക്കാർ എത്തിയശേഷം ക്രമക്കേട് തടയാൻ കേരഫെഡ് സംഭരണം സംഘങ്ങൾ വഴി നേരിട്ടാക്കി. തേങ്ങ സംഭരിച്ച് ഒരു ക്വിന്റൽ കൊപ്ര കേരഫെഡിനു നൽകിയാൽ സൊസൈറ്റികൾക്ക് കൊപ്ര വിലയ്ക്കുപുറമേ 910 രൂപ സർവീസ് ചാർജും നൽകും. coconut800 രൂപ പ്രോസസിങ് ചാർജ്, 50 രൂപ സൂപ്പർവിഷൻ ചാർജ്, രണ്ടു ചാക്കുകൾക്ക് 60 രൂപ എന്നിങ്ങനെയാണ് 910 രൂപ നിശ്ചയിച്ചത്.
2017 ഒക്ടോബറിൽ ഇതിന് അനുമതി നൽകി. പക്ഷേ ഫണ്ട് അനുവദിച്ചില്ല. അന്ന് തേങ്ങയ്ക്ക് വിലകൂടി നിന്നതിനാൽ സംഭരണം നടക്കാത്തത് കർഷകരെ ബാധിച്ചില്ല. എന്നാൽ, വില കുറഞ്ഞതോടെ പ്രതിസന്ധി തുടങ്ങി. ഉടൻ സംഭരണം തുടങ്ങണമെന്ന ആവശ്യവും ശക്തമായി.
നാഫെഡ് താങ്ങുവില കൂട്ടാത്തതിനാൽ കർഷകർക്ക് വിപണിയിൽ ചെറിയ വിലയ്ക്ക് തേങ്ങ വിൽക്കേണ്ടി വരുന്നു. കൊപ്ര കിലോയ്ക്ക് 95.21 രൂപയാണ് നാഫെഡ് നിശ്ചയിച്ച താങ്ങുവില. ഇത് അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ മൂന്നു വർഷമായി നാഫെഡിന് കാര്യമായി കൊപ്ര സംഭരിക്കേണ്ടിവന്നിട്ടില്ല.
ഉത്പാദനച്ചെലവ് 50 ശതമാനം കൂടി
തേങ്ങവില 42 രൂപയിൽനിന്ന് 26 രൂപയിലെത്തിയപ്പോൾ തെങ്ങുകയറ്റക്കൂലി തെങ്ങൊന്നിന് 20-ൽനിന്ന് 30 രൂപയിലെത്തി. നഗരമേഖലയിൽ ചെലവ് വീണ്ടും കൂടും. പൊതിക്കൂലി ഒരു തേങ്ങയ്ക്ക് 60 പൈസയിൽനിന്ന് 90 പൈസയായി. ചെലവ് കൂടുമ്പോൾ തേങ്ങ വില താഴുന്നു.
കൊപ്ര തമിഴ്നാട്ടിൽനിന്ന്
കർഷകർ നട്ടംതിരിയുമ്പോൾ തമിഴ്നാട്ടിൽനിന്ന് കുറഞ്ഞവിലയ്ക്ക് കൊപ്രയെത്തുന്നു. ഇത് ആട്ടി വെളിച്ചെണ്ണയാക്കി സ്വകാര്യമില്ലുകാർ ലാഭംകൊയ്യുകയാണ്. കേരഫെഡിന്റെ മില്ലിലേക്കും ഈ കൊപ്ര എത്തുന്നുവെന്ന് ആരോപണമുണ്ട്. ടെൻഡർ ക്ഷണിച്ചാണ് കേരഫെഡ് തേങ്ങ വാങ്ങുന്നത്. ഇത് മുതലെടുത്ത് ചിലർ പൊള്ളാച്ചിയിൽനിന്ന് തേങ്ങയെത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് കേരഫെഡും സമ്മതിക്കുന്നു.
ഫണ്ട് അനുവദിക്കണം
തേങ്ങയ്ക്ക് നിശ്ചിതവില ഉറപ്പുവരുത്തുന്നവിധം വിലസ്ഥിരത വേണം. ഇതു ലക്ഷ്യമാക്കി സൊസൈറ്റികളെ സജ്ജമാക്കാനാണ് 100 കിലോ കൊപ്രയ്ക്ക് 910 രൂപ സർവീസ് ചാർജ് തീരുമാനിച്ചത്. 2017-ൽ അംഗീകരിച്ച പദ്ധതിക്ക് ബജറ്റിൽ തുക വകയിരുത്തിയാൽ ഉടൻ സൊസൈറ്റികൾ വഴി സംഭരണം തുടങ്ങാനാകും.- -എൻ. രവികുമാർ, കേരഫെഡ് എം.ഡി.
സംഭരണം ഉടൻ തുടങ്ങും
അടിയന്തരമായി പച്ചത്തേങ്ങ സംഭരണം തുടങ്ങും. അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരഫെഡിനെയും നാളികേരവികസന കോർപ്പറേഷനെയും ഇതിന് ചുമതലപ്പെടുത്തും.
-വി.എസ്. സുനിൽകുമാർ, കൃഷിമന്ത്രി
Content Highlights: Coconut Price Fall, Farmers Facing Crisis
മുമ്പ് കൃഷിവകുപ്പും കേരഫെഡും ചേർന്ന് കൃഷിഭവനുകൾവഴി തേങ്ങ സംഭരിച്ചിരുന്നു. ക്രമക്കേടും അഴിമതിയും കാരണം ഇതു നിർത്തി. 100 കിലോ തേങ്ങ സംഭരിച്ചാൽ അതിൽനിന്ന് 30 ശതമാനം കൊപ്ര കിട്ടണം. ചില സൊസൈറ്റികളും വ്യക്തികളും തൂക്കംകൂട്ടാൻ പച്ചത്തേങ്ങയ്ക്കുപകരം കരിക്കു നൽകി. ഇത് കൊപ്രയുടെ അളവ് 12 മുതൽ 18 ശതമാനം വരെ കുറച്ചു. കേരഫെഡിന് കോടികൾ നഷ്ടമുണ്ടായി. സംഭവം വിജിലൻസ് അന്വേഷിക്കുകയാണ്.
എൽ.ഡി.എഫ്. സർക്കാർ എത്തിയശേഷം ക്രമക്കേട് തടയാൻ കേരഫെഡ് സംഭരണം സംഘങ്ങൾ വഴി നേരിട്ടാക്കി. തേങ്ങ സംഭരിച്ച് ഒരു ക്വിന്റൽ കൊപ്ര കേരഫെഡിനു നൽകിയാൽ സൊസൈറ്റികൾക്ക് കൊപ്ര വിലയ്ക്കുപുറമേ 910 രൂപ സർവീസ് ചാർജും നൽകും. coconut800 രൂപ പ്രോസസിങ് ചാർജ്, 50 രൂപ സൂപ്പർവിഷൻ ചാർജ്, രണ്ടു ചാക്കുകൾക്ക് 60 രൂപ എന്നിങ്ങനെയാണ് 910 രൂപ നിശ്ചയിച്ചത്.
2017 ഒക്ടോബറിൽ ഇതിന് അനുമതി നൽകി. പക്ഷേ ഫണ്ട് അനുവദിച്ചില്ല. അന്ന് തേങ്ങയ്ക്ക് വിലകൂടി നിന്നതിനാൽ സംഭരണം നടക്കാത്തത് കർഷകരെ ബാധിച്ചില്ല. എന്നാൽ, വില കുറഞ്ഞതോടെ പ്രതിസന്ധി തുടങ്ങി. ഉടൻ സംഭരണം തുടങ്ങണമെന്ന ആവശ്യവും ശക്തമായി.
നാഫെഡ് താങ്ങുവില കൂട്ടാത്തതിനാൽ കർഷകർക്ക് വിപണിയിൽ ചെറിയ വിലയ്ക്ക് തേങ്ങ വിൽക്കേണ്ടി വരുന്നു. കൊപ്ര കിലോയ്ക്ക് 95.21 രൂപയാണ് നാഫെഡ് നിശ്ചയിച്ച താങ്ങുവില. ഇത് അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ മൂന്നു വർഷമായി നാഫെഡിന് കാര്യമായി കൊപ്ര സംഭരിക്കേണ്ടിവന്നിട്ടില്ല.
ഉത്പാദനച്ചെലവ് 50 ശതമാനം കൂടി
തേങ്ങവില 42 രൂപയിൽനിന്ന് 26 രൂപയിലെത്തിയപ്പോൾ തെങ്ങുകയറ്റക്കൂലി തെങ്ങൊന്നിന് 20-ൽനിന്ന് 30 രൂപയിലെത്തി. നഗരമേഖലയിൽ ചെലവ് വീണ്ടും കൂടും. പൊതിക്കൂലി ഒരു തേങ്ങയ്ക്ക് 60 പൈസയിൽനിന്ന് 90 പൈസയായി. ചെലവ് കൂടുമ്പോൾ തേങ്ങ വില താഴുന്നു.
കൊപ്ര തമിഴ്നാട്ടിൽനിന്ന്
കർഷകർ നട്ടംതിരിയുമ്പോൾ തമിഴ്നാട്ടിൽനിന്ന് കുറഞ്ഞവിലയ്ക്ക് കൊപ്രയെത്തുന്നു. ഇത് ആട്ടി വെളിച്ചെണ്ണയാക്കി സ്വകാര്യമില്ലുകാർ ലാഭംകൊയ്യുകയാണ്. കേരഫെഡിന്റെ മില്ലിലേക്കും ഈ കൊപ്ര എത്തുന്നുവെന്ന് ആരോപണമുണ്ട്. ടെൻഡർ ക്ഷണിച്ചാണ് കേരഫെഡ് തേങ്ങ വാങ്ങുന്നത്. ഇത് മുതലെടുത്ത് ചിലർ പൊള്ളാച്ചിയിൽനിന്ന് തേങ്ങയെത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് കേരഫെഡും സമ്മതിക്കുന്നു.
ഫണ്ട് അനുവദിക്കണം
തേങ്ങയ്ക്ക് നിശ്ചിതവില ഉറപ്പുവരുത്തുന്നവിധം വിലസ്ഥിരത വേണം. ഇതു ലക്ഷ്യമാക്കി സൊസൈറ്റികളെ സജ്ജമാക്കാനാണ് 100 കിലോ കൊപ്രയ്ക്ക് 910 രൂപ സർവീസ് ചാർജ് തീരുമാനിച്ചത്. 2017-ൽ അംഗീകരിച്ച പദ്ധതിക്ക് ബജറ്റിൽ തുക വകയിരുത്തിയാൽ ഉടൻ സൊസൈറ്റികൾ വഴി സംഭരണം തുടങ്ങാനാകും.- -എൻ. രവികുമാർ, കേരഫെഡ് എം.ഡി.
സംഭരണം ഉടൻ തുടങ്ങും
അടിയന്തരമായി പച്ചത്തേങ്ങ സംഭരണം തുടങ്ങും. അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരഫെഡിനെയും നാളികേരവികസന കോർപ്പറേഷനെയും ഇതിന് ചുമതലപ്പെടുത്തും.
-വി.എസ്. സുനിൽകുമാർ, കൃഷിമന്ത്രി
Content Highlights: Coconut Price Fall, Farmers Facing Crisis