രണ്ടുവർഷത്തിനുശേഷം ആദ്യമായി റബ്ബർ വില 150 രൂപയിലേക്ക്. ശനിയാഴ്ച റബ്ബർ ബോർഡ് പ്രഖ്യാപിച്ച വില കിലോയ്ക്ക് 148 രൂപയാണെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ 150 രൂപയ്ക്ക് കച്ചവടം നടന്നു. ഇതിനുമുമ്പ് ആർ.എസ്.എസ്.-നാല് ഇനം റബ്ബറിന് 150 രൂപയെത്തിയത് 2017 മാർച്ച് 21-നായിരുന്നു. പിന്നീട് കുറഞ്ഞു.
റബ്ബർ ഉത്പാദക രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് ഇപ്പോൾ വിലകൂടാനുള്ള ഒരു കാരണം. ഇതോടൊപ്പം എണ്ണവിലയിലുണ്ടായ മെച്ചവും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തൽ. കർഷകരുടെ കൈവശം ചരക്കില്ലാത്തതിനാൽ വിലക്കൂടലിന്റെ മെച്ചം കർഷകർക്ക് കിട്ടുന്നില്ല.
145 രൂപയിൽക്കൂടുതൽ വിലയായതോടെ വൻകിട ടയർ കമ്പനികൾ റബ്ബർ വാങ്ങാതെ മാറിനിൽക്കുകയാണ്. അതേസമയം ഒരുകിലോഗ്രാം റബ്ബർ ഇറക്കുമതി ചെയ്യാൻ 170 രൂപ വരെ ചെലവുവരും. ഇത് ലാഭകരമല്ലെന്നുകണ്ടാണ് റബ്ബർ കമ്പനികൾ പ്രാദേശികമായി ചരക്ക് വില അല്പം കൂട്ടാൻ തയ്യാറായത്. നാടൻ റബ്ബറിന് 160 രൂപയെങ്കിലും ലഭിക്കണമെന്നാണ് കൃഷിക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.
കടുത്ത വേനൽ കാരണം കേരളത്തിൽ റബ്ബർ ഉത്പാദനം കുറഞ്ഞു. മഴക്കാലത്തും സ്ഥിതി മാറാനിടയില്ല. ഈ സാഹചര്യത്തിൽ കർഷകരെ താത്കാലികമായി ഉത്തേജിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ താങ്ങുവില പദ്ധതിയിൽ വിപണിവില കഴിച്ചുള്ള തുക സർക്കാർ നൽകുന്നുണ്ട്. എന്നാൽ സെപ്റ്റംബറിനുശേഷം പണം നൽകിയിട്ടില്ല.
റബ്ബർ ടാപ്പ് ചെയ്യാതെയിരിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് റബ്ബർ ബോർഡ് പറയുന്നു. വർഷം ഒമ്പത് ലക്ഷം ടൺ ഉത്പാദനം ഉണ്ടായിരുന്നത് ഇപ്പോൾ 4.50 ലക്ഷം ടണ്ണായി കുറഞ്ഞിട്ടുണ്ട്. മഴമറ ഉപയോഗിച്ച് ടാപ്പിങ് നടത്തണമെന്നാണ് ബോർഡിന്റെ നിർദേശം.
Content Highlights:Rubber Price Increased To150 Rupees
റബ്ബർ ഉത്പാദക രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് ഇപ്പോൾ വിലകൂടാനുള്ള ഒരു കാരണം. ഇതോടൊപ്പം എണ്ണവിലയിലുണ്ടായ മെച്ചവും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തൽ. കർഷകരുടെ കൈവശം ചരക്കില്ലാത്തതിനാൽ വിലക്കൂടലിന്റെ മെച്ചം കർഷകർക്ക് കിട്ടുന്നില്ല.
145 രൂപയിൽക്കൂടുതൽ വിലയായതോടെ വൻകിട ടയർ കമ്പനികൾ റബ്ബർ വാങ്ങാതെ മാറിനിൽക്കുകയാണ്. അതേസമയം ഒരുകിലോഗ്രാം റബ്ബർ ഇറക്കുമതി ചെയ്യാൻ 170 രൂപ വരെ ചെലവുവരും. ഇത് ലാഭകരമല്ലെന്നുകണ്ടാണ് റബ്ബർ കമ്പനികൾ പ്രാദേശികമായി ചരക്ക് വില അല്പം കൂട്ടാൻ തയ്യാറായത്. നാടൻ റബ്ബറിന് 160 രൂപയെങ്കിലും ലഭിക്കണമെന്നാണ് കൃഷിക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.
കടുത്ത വേനൽ കാരണം കേരളത്തിൽ റബ്ബർ ഉത്പാദനം കുറഞ്ഞു. മഴക്കാലത്തും സ്ഥിതി മാറാനിടയില്ല. ഈ സാഹചര്യത്തിൽ കർഷകരെ താത്കാലികമായി ഉത്തേജിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ താങ്ങുവില പദ്ധതിയിൽ വിപണിവില കഴിച്ചുള്ള തുക സർക്കാർ നൽകുന്നുണ്ട്. എന്നാൽ സെപ്റ്റംബറിനുശേഷം പണം നൽകിയിട്ടില്ല.
റബ്ബർ ടാപ്പ് ചെയ്യാതെയിരിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് റബ്ബർ ബോർഡ് പറയുന്നു. വർഷം ഒമ്പത് ലക്ഷം ടൺ ഉത്പാദനം ഉണ്ടായിരുന്നത് ഇപ്പോൾ 4.50 ലക്ഷം ടണ്ണായി കുറഞ്ഞിട്ടുണ്ട്. മഴമറ ഉപയോഗിച്ച് ടാപ്പിങ് നടത്തണമെന്നാണ് ബോർഡിന്റെ നിർദേശം.
Content Highlights:Rubber Price Increased To150 Rupees