ആറളം ഫാമിൽനിന്ന് ഒരുമാസമായി ശേഖരിച്ച 22 ടൺ കശുവണ്ടി ഫാം ഗോഡൗണിൽ കെട്ടിക്കിടക്കുന്നു. വിളവെടുക്കുന്ന കശുവണ്ടി സർക്കാർ ഏജൻസികളായ കാപെക്സിനും കശുവണ്ടി വികസന കോർപ്പറേഷനും കൈമാറാൻ ധാരണയുണ്ടെങ്കിലും ഇവർ ഏറ്റെടുക്കാത്തത് ഫാമിനെ പ്രതിസന്ധിയിലാക്കി. കശുവണ്ടി ഏറ്റെടുക്കണമെന്ന് കാണിച്ച് ഫാം മാനേജ്മെന്റ് നിരവധി തവണ കത്തയച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായിട്ടില്ല.
ഇതിനുപുറമെ ഉത്പാദനത്തിലെ കുറവും ഫാമിനെ ബാധിച്ചു. ഇത്തവണ ഉത്പാദനം മുൻവർഷത്തേതിന്റെ മൂന്നിലൊന്നുപോലുമില്ല. കഴിഞ്ഞവർഷം 424 ടൺ കശുവണ്ടി ലഭിച്ച സ്ഥാനത്ത് ഇത്തവണ ഇപ്പോൾ കെട്ടിക്കിടക്കുന്നതുൾപ്പെടെ 134 ടൺ മാത്രമാണ് ലഭിച്ചത്.
ഉത്പാദിപ്പിക്കുന്ന മുഴുവൻ കശുവണ്ടിയും അന്നത്തെ വിപണിവില അടിസ്ഥാനമാക്കി വാങ്ങാമെന്നാണ് കാപെക്സും കശുവണ്ടി വികസന കോർപ്പറേഷനും ഫാമുമായി ഒപ്പിട്ട ധാരണാപത്രത്തിലെ വ്യവസ്ഥ. ഏപ്രിൽ 20 വരെ ശേഖരിച്ച 112 ടൺ കശുവണ്ടി കാപെക്സ് ഏറ്റെടുത്തു. ഇതിന്റെ വിലയും ഫാമിന് കൈമാറി.
ഫാമിന്റെ പ്രധാന വരുമാനമാർഗം കശുവണ്ടിയിൽനിന്നാണ്. ഇത് വിറ്റുകിട്ടിയ പണമുപയോഗിച്ചാണ് ഫാമിലെ തൊഴിലാളിക്കും ജീവനക്കാർക്കും ഏപ്രിൽ വരെയുള്ള ശമ്പളം നൽകിയത്. മേയിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. ഒരുമാസത്തെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകണമെങ്കിൽ 60 ലക്ഷത്തോളം രൂപ വേണം. കശുവണ്ടി സീസൺ അവസാനിക്കുന്നതോടെ ഫാം വൻ പ്രതിസന്ധിയിലേക്ക് നീങ്ങും.
സൂക്ഷിപ്പും പ്രയാസം
ഈർപ്പം തട്ടിയാൽ കശുവണ്ടി വേഗത്തിൽ മുളയ്ക്കും. ഫാമിന്റെ ഗോഡൗൺ അത്ര സുരക്ഷിതമല്ല. വേനൽമഴ നനഞ്ഞ കശുവണ്ടിയാണ് ഇപ്പോൾ സംഭരിച്ചിട്ടുള്ളത്. ഇത് ഉണക്കിസൂക്ഷിക്കാനും സംവിധാനമില്ല. കാലവർഷം തുടങ്ങുന്നതോടെ ഗോഡൗൺ ചോരുകയും ചുമരുകൾക്ക് ഈർപ്പം തട്ടുകയും ചെയ്യും.
ഇപ്പോൾ കൂറ്റൻ ഫാൻ പ്രവർത്തിപ്പിച്ചാണ് ഈർപ്പമകറ്റുന്നത്. കൂട്ടിയിട്ട കശുവണ്ടി ഇടയ്ക്കിടെ ഇളക്കിയിടണം. ഇതും അധിക ബാധ്യതയാണുണ്ടാക്കുന്നത്. കശുവണ്ടി വികസന കോർപ്പറേഷന്റെ തലപ്പത്ത് നടക്കുന്ന മാറ്റമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും വൈകാതെ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫാം അധികൃതർ പറഞ്ഞു.
Content Highlights:22 Ton Cashew Nut Stored In Aralam Farm
ഇതിനുപുറമെ ഉത്പാദനത്തിലെ കുറവും ഫാമിനെ ബാധിച്ചു. ഇത്തവണ ഉത്പാദനം മുൻവർഷത്തേതിന്റെ മൂന്നിലൊന്നുപോലുമില്ല. കഴിഞ്ഞവർഷം 424 ടൺ കശുവണ്ടി ലഭിച്ച സ്ഥാനത്ത് ഇത്തവണ ഇപ്പോൾ കെട്ടിക്കിടക്കുന്നതുൾപ്പെടെ 134 ടൺ മാത്രമാണ് ലഭിച്ചത്.
ഉത്പാദിപ്പിക്കുന്ന മുഴുവൻ കശുവണ്ടിയും അന്നത്തെ വിപണിവില അടിസ്ഥാനമാക്കി വാങ്ങാമെന്നാണ് കാപെക്സും കശുവണ്ടി വികസന കോർപ്പറേഷനും ഫാമുമായി ഒപ്പിട്ട ധാരണാപത്രത്തിലെ വ്യവസ്ഥ. ഏപ്രിൽ 20 വരെ ശേഖരിച്ച 112 ടൺ കശുവണ്ടി കാപെക്സ് ഏറ്റെടുത്തു. ഇതിന്റെ വിലയും ഫാമിന് കൈമാറി.
ഫാമിന്റെ പ്രധാന വരുമാനമാർഗം കശുവണ്ടിയിൽനിന്നാണ്. ഇത് വിറ്റുകിട്ടിയ പണമുപയോഗിച്ചാണ് ഫാമിലെ തൊഴിലാളിക്കും ജീവനക്കാർക്കും ഏപ്രിൽ വരെയുള്ള ശമ്പളം നൽകിയത്. മേയിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. ഒരുമാസത്തെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകണമെങ്കിൽ 60 ലക്ഷത്തോളം രൂപ വേണം. കശുവണ്ടി സീസൺ അവസാനിക്കുന്നതോടെ ഫാം വൻ പ്രതിസന്ധിയിലേക്ക് നീങ്ങും.
സൂക്ഷിപ്പും പ്രയാസം
ഈർപ്പം തട്ടിയാൽ കശുവണ്ടി വേഗത്തിൽ മുളയ്ക്കും. ഫാമിന്റെ ഗോഡൗൺ അത്ര സുരക്ഷിതമല്ല. വേനൽമഴ നനഞ്ഞ കശുവണ്ടിയാണ് ഇപ്പോൾ സംഭരിച്ചിട്ടുള്ളത്. ഇത് ഉണക്കിസൂക്ഷിക്കാനും സംവിധാനമില്ല. കാലവർഷം തുടങ്ങുന്നതോടെ ഗോഡൗൺ ചോരുകയും ചുമരുകൾക്ക് ഈർപ്പം തട്ടുകയും ചെയ്യും.
ഇപ്പോൾ കൂറ്റൻ ഫാൻ പ്രവർത്തിപ്പിച്ചാണ് ഈർപ്പമകറ്റുന്നത്. കൂട്ടിയിട്ട കശുവണ്ടി ഇടയ്ക്കിടെ ഇളക്കിയിടണം. ഇതും അധിക ബാധ്യതയാണുണ്ടാക്കുന്നത്. കശുവണ്ടി വികസന കോർപ്പറേഷന്റെ തലപ്പത്ത് നടക്കുന്ന മാറ്റമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും വൈകാതെ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫാം അധികൃതർ പറഞ്ഞു.
Content Highlights:22 Ton Cashew Nut Stored In Aralam Farm