കൃഷി പരിപോഷിപ്പിക്കാൻ അസംഖ്യം ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും സംസ്ഥാനത്തുണ്ടെങ്കിലും അവരുടെ സേവനം കൃഷിയിടങ്ങളിൽ ലഭിക്കുന്നില്ലെന്ന് കൃഷിവകുപ്പിന്റെ കണ്ടെത്തൽ. കൃഷിവകുപ്പിന്റെ സഹായത്തോടെ വെള്ളായണി കാർഷിക കോളേജിൽ നടത്തുന്ന കീടനാശിനി അവശിഷ്ട പരിശോധനയുടെ പുതിയ റിപ്പോർട്ടിലാണ് പരാമർശം.
സസ്യസംരക്ഷണ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ ഉപദേശങ്ങൾ നൽകേണ്ടതാണ്. എന്നാൽ ഇവിടെ അതുണ്ടാവുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അവരുടെ ഉപദേശം സ്വീകരിക്കുന്നതിൽ കർഷകർ അലംഭാവം കാട്ടുകയും ചെയ്യുന്നു. ഓരോ പച്ചക്കറിയിലും പഴത്തിലും ഏതു രാസകീടനാശിനി, എത്ര അളവിലാണ് പ്രയോഗിക്കേണ്ടതെന്ന് കൃഷിവകുപ്പ് ശുപാർശചെയ്തിട്ടുണ്ട്.
കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കീടനാശിനിയും അളവും തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ഇവിടത്തെ കർഷകരിൽനിന്നു ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കൃഷിവകുപ്പ് ശുപാർശചെയ്യാത്ത കീടനാശിനിയുടെ സാന്നിധ്യമാണ്. അതും അനുവദിച്ചിട്ടുള്ള അളവിലും കൂടുതൽ. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃഷിയിടങ്ങളിലെത്തുന്നില്ല എന്നത് അങ്ങനെയാണ് മനസ്സിലാവുന്നത്.
കൃഷിയുദ്യോഗസ്ഥരുടെ നേരിട്ടുള്ള നിരീക്ഷത്തിലും ശുപാർശയിലും വിളയിക്കുന്ന പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന ഇക്കോ ഷോപ്പുകളിൽനിന്ന് കഴിഞ്ഞവർഷം പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിരുന്നു. അവയിൽ പച്ചമുളകിൽ കണ്ടത് നിരോധിച്ച പ്രൊഫനഫോസ് എന്ന കീടനാശനിയുടെ അവശിഷ്ടമാണ്. ഉഗ്രവിഷമെന്ന വിഭാഗത്തിൽ പെടുന്നതാണ് പ്രൊഫനഫോസ്.
മറുനാട്ടിൽനിന്നു കൊണ്ടുവരുന്ന പച്ചക്കറികളിൽ നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യം കണ്ടുവരുന്നുണ്ടെങ്കിലും ഇവിടത്തെ കർഷകർ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നവയിൽ നിരോധിച്ച കീടനാശിനി കണ്ടത് ആരെയും ഞെട്ടിക്കുന്നതാണ്. കീടനാശിനികളെല്ലാം ഒരു ശുപാർശയും കൂടാതെ തോന്നുംപോലെയാണ് കർഷകർ ഉപയോഗിച്ചിരിക്കുന്നതെന്നു സാരം.
Content Highlights:Agriculture Department
സസ്യസംരക്ഷണ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ ഉപദേശങ്ങൾ നൽകേണ്ടതാണ്. എന്നാൽ ഇവിടെ അതുണ്ടാവുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അവരുടെ ഉപദേശം സ്വീകരിക്കുന്നതിൽ കർഷകർ അലംഭാവം കാട്ടുകയും ചെയ്യുന്നു. ഓരോ പച്ചക്കറിയിലും പഴത്തിലും ഏതു രാസകീടനാശിനി, എത്ര അളവിലാണ് പ്രയോഗിക്കേണ്ടതെന്ന് കൃഷിവകുപ്പ് ശുപാർശചെയ്തിട്ടുണ്ട്.
കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കീടനാശിനിയും അളവും തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ഇവിടത്തെ കർഷകരിൽനിന്നു ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കൃഷിവകുപ്പ് ശുപാർശചെയ്യാത്ത കീടനാശിനിയുടെ സാന്നിധ്യമാണ്. അതും അനുവദിച്ചിട്ടുള്ള അളവിലും കൂടുതൽ. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃഷിയിടങ്ങളിലെത്തുന്നില്ല എന്നത് അങ്ങനെയാണ് മനസ്സിലാവുന്നത്.
കൃഷിയുദ്യോഗസ്ഥരുടെ നേരിട്ടുള്ള നിരീക്ഷത്തിലും ശുപാർശയിലും വിളയിക്കുന്ന പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന ഇക്കോ ഷോപ്പുകളിൽനിന്ന് കഴിഞ്ഞവർഷം പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിരുന്നു. അവയിൽ പച്ചമുളകിൽ കണ്ടത് നിരോധിച്ച പ്രൊഫനഫോസ് എന്ന കീടനാശനിയുടെ അവശിഷ്ടമാണ്. ഉഗ്രവിഷമെന്ന വിഭാഗത്തിൽ പെടുന്നതാണ് പ്രൊഫനഫോസ്.
മറുനാട്ടിൽനിന്നു കൊണ്ടുവരുന്ന പച്ചക്കറികളിൽ നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യം കണ്ടുവരുന്നുണ്ടെങ്കിലും ഇവിടത്തെ കർഷകർ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നവയിൽ നിരോധിച്ച കീടനാശിനി കണ്ടത് ആരെയും ഞെട്ടിക്കുന്നതാണ്. കീടനാശിനികളെല്ലാം ഒരു ശുപാർശയും കൂടാതെ തോന്നുംപോലെയാണ് കർഷകർ ഉപയോഗിച്ചിരിക്കുന്നതെന്നു സാരം.
Content Highlights:Agriculture Department