Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പഴങ്ങളിലെ രാജകുമാരിക്ക്‌ തോട്ടമൊരുക്കി ജയലക്ഷ്മിപഴങ്ങളിലെ രാജകുമാരിക്ക്‌ തോട്ടമൊരുക്കി ജയലക്ഷ്മി

$
0
0
പുത്തൻപീടിക:'പഴങ്ങളുടെ രാജകുമാരി'യെന്നും 'ദേവതകളുടെ ഭക്ഷണം' എന്നു അറിയപ്പെടുന്ന റമ്പുട്ടാന്റെ കൃഷിയിൽ നേട്ടമുണ്ടാക്കുകയാണ് ജയലക്ഷ്മി.

ഏഴു വർഷം മുമ്പ് മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നു ഒരു റമ്പുട്ടാൻ തൈ വാങ്ങി നട്ടാണ് തുടക്കം. മൂന്നു വർഷം കഴിഞ്ഞപ്പോൾ കായ്ച്ചു. എന്നാൽ തുടക്കത്തിൽ ലഭിച്ചത് വെറും 15 കായകൾ മാത്രം.

തുടർന്ന് രണ്ടാം വിളവെടുപ്പിൽ 12 കിലോയും മൂന്നാം വിളവെടുപ്പിൽ 15 കിലോയും ലഭിച്ചതോടെ ജയലക്ഷ്മി റമ്പുട്ടാൻ കൃഷിയിലേയ്ക്ക് തിരിയുകയായിരുന്നു. ഇത്തവണ ഏറ്റവും നല്ലവിളവെടുപ്പാണ് നടന്നത്. ഇതിന്റെ പ്രചോദനത്തിൽ കൃഷിയിടത്തിൽ നിരവധി റമ്പുട്ടാൻ തൈകൾ ഇപ്പോൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ചാണകവും പച്ചിലയുമെല്ലാം ചേർത്തുള്ള വളമാണ് നൽകുന്നത്.

നല്ല സൂര്യപ്രകാശം ആവശ്യമുള്ള റമ്പുട്ടാന് വേനലിൽ നന്നായി നനയ്ക്കണം. വിദേശ പഴമായ റമ്പുട്ടാൻ കേരളത്തിലും വേരുപിടിച്ച് വരികയാണ്. എന്നാൽ നാട്ടിൻ പുറങ്ങളിൽ വളരെ അപൂർവ്വ കാഴ്ചയാണ് റമ്പുട്ടാൻ. മലയാളത്തിൽ മുള്ളംപഴം എന്ന പേരിലും റമ്പുട്ടാൻ അറിയപ്പെടുന്നുണ്ട്.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പുട്ടാൻ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതാണ്. ഏകദേശം മേയ് - ജൂലായ് മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു. കായകൾ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. തണ്ടിന്റെ അകത്ത് കുലകളായി കായ്കൾ ഉണ്ടാകുന്നു.

Content Highlights:Thrissur Native Jayalakshmi Rambutan Farming Completed Seven Years.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>