ഭക്ഷണങ്ങളുടെ പറുദീസയാണ് കോഴിക്കോട്. എന്നാൽ, കോഴിക്കോട്ടുകാർക്കധികം പരിചിതമല്ലാത്ത മത്സ്യങ്ങളുടെ പറുദീസയുണ്ടിവിടെ, ചേമഞ്ചേരി പഞ്ചായത്തിൽ. നാല് ഏക്കർമുതൽ നാല് ഹെക്ടർവരെ സ്ഥലത്ത് മത്സ്യക്കൃഷിയുണ്ടിവിടെ. ടൺ കണക്കിന് മത്സ്യങ്ങളാണ് ഓരോ വിളവെടുപ്പിലും കയറ്റുമതി ചെയ്യുന്നതെന്ന് 25 വർഷത്തിലധികമായി മത്സ്യക്കൃഷി ചെയ്യുന്ന വേണുഗോപാലൻ പറയുന്നു.
വെള്ളച്ചെമ്മീൻ, കാരച്ചെമ്മീൻ, പൂമീൻ, തിരുത, കല്ലുമ്മക്കായ എന്നീ മത്സ്യങ്ങളാണ് കൂടുതലായി ഈ ഭാഗങ്ങളിൽ കൃഷിചെയ്യുന്നത്. വർഷത്തിൽ രണ്ടു ടണ്ണിനുമുകളിൽ ചെമ്മീനും മൂന്ന് ടണ്ണനുമുകളിൽ മറ്റു മത്സ്യങ്ങളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഇവിടെ കൃഷിചെയ്യുന്ന മത്സ്യങ്ങൾ പുഴയോരങ്ങളിലും വിൽക്കാറുണ്ട്. ഇതു വാങ്ങാനായി ജില്ലയുടെ പല ഭാഗങ്ങളിൽനിന്നുമാണ് ദിവസേന ആളുകൾ ഇവിടെയെത്തുന്നത്.
എന്നാൽ, പണ്ട് കൃഷിചെയ്തവരിൽ പലരും ഇപ്പോൾ കൃഷിചെയ്യുന്നില്ല. വർഷങ്ങൾ കഴിയുംതോറും കൃഷിചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണ്. അതിനാൽ കൃഷിചെയ്യാൻ സാധ്യതയുള്ള 20 ഹെക്ടറോളം ഭൂമി വെറുതേ ചെളിവെള്ളമായി കിടക്കുകയാണ്. മത്സ്യക്കൃഷി ചെയ്യുന്നതിനോടൊപ്പം ടൂറിസത്തിനും അവസരമൊരുക്കുന്നുണ്ട്. രണ്ടുവർഷം മുമ്പുവരെ പുഴയിലും കൃഷിക്കായി സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതിനുള്ള അനുമതി ഫിഷറീസ് വകുപ്പ് നിഷേധിച്ചു.
മത്സ്യക്കൃഷിയും ടൂറിസവും
മത്സ്യക്കൃഷിക്കുപുറമേ ടൂറിസവും പലരും ഇവിടെ ചെയ്യുന്നുണ്ട്. അതിനുള്ള പൂർണസജ്ജീകരണവും ഇവിടെയുണ്ട്. ടൂറിസത്തെ മുൻപന്തിയിലെത്തിക്കാൻ പല കർഷകരും തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. പെഡൽ ബോട്ട്, ഭക്ഷണം, റൂം എന്നീ സംവിധാനങ്ങളും ഇവിടെ പ്രകൃതിഭംഗി ആസ്വദിക്കാൻ വരുന്നവർക്ക് മുതൽക്കൂട്ടാണ്.
ചെറിയ വാടകമാത്രമേ അതിന് ഈടാക്കുന്നുള്ളൂ. ഭക്ഷണം വിനോദസഞ്ചാരികൾക്ക് സ്വന്തമായി പാചകംചെയ്ത് കഴിക്കാനുള്ള സൗകര്യവും ഇഷ്ടപ്പെട്ട ഭക്ഷണം പറഞ്ഞാൽ അത് ഉണ്ടാക്കിത്തരാൻ ആളുകളും ഇവിടെയുണ്ട്. പലരും കല്യാണ ആൽബങ്ങളെടുക്കാനും ഇവിടെയെത്താറുണ്ടെന്ന് വേണു പറയുന്നു.
പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ മത്സ്യക്കൃഷിയും
ചേമഞ്ചേരി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ പഞ്ചായത്തിന്റെ പൂർണപിന്തുണയോടെ മത്സ്യക്കൃഷി ഉൾപ്പെടുത്തിയിരിക്കുകയാണ്. സ്ത്രീകളെ കൂടുതലും ഇത്തരം മേഖലയിലേക്ക് പങ്കെടുപ്പിക്കുകയും മത്സ്യക്കൃഷിയെ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. എൻ.ആർ.ഇ.ജി. പദ്ധതിപ്രകാരം 4,35,000 രൂപ ബണ്ടിന് മേറ്റ് വിരിക്കാനും മുകളിൽ നെറ്റ് കെട്ടാനായും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
കൃഷിതുടങ്ങാനുള്ള മത്സ്യങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുണ്ട്
മത്സ്യക്കൃഷി തുടങ്ങാനായി പുതുതലമുറ തയ്യാറാണ്. എന്നാൽ, കൃഷിചെയ്യാനാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ ലഭിക്കുന്നില്ല എന്നതാണ് അവരെ പിന്നോട്ടടിപ്പിക്കുകയാണ്. നടക്കാവ് സ്വദേശി ഹാഷിം രണ്ടാംതവണയാണ് മത്സ്യക്കൃഷിക്കായി സ്ഥലം വാടകയ്ക്കെടുത്ത് കൃഷിചെയ്യുന്നത്. 2018 വരെ ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് സഹായങ്ങൾ ലഭിച്ചിരുന്നു.
ഗവ. നേരിട്ട് മത്സ്യക്കുഞ്ഞുങ്ങളെ നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ അത് നിർത്തലാക്കി. കണ്ണൂർ ഹാച്ചറിയിൽനിന്നുമാണ് ഇപ്പോൾ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. അതിനുപുറമേ തലശ്ശേരി, കണ്ണൂർ, എറണാകുളം പൊന്നാനി ഭാഗങ്ങളിൽനിന്നുമുള്ള ഹാച്ചറിയിൽ നിന്നാണ് കൊണ്ടുവരുന്നത്.
മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യണം
ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് കർഷകർക്ക് പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ, മത്സ്യക്കൃഷിക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ജില്ലയ്ക്ക് പുറത്തുള്ള ഹാച്ചറിയിൽനിന്നാണ് എത്തിക്കുന്നത്. കൃഷിക്കാർ ഈ മേഖലയിലേക്ക് വരാൻ വിയോജിപ്പ് കാണിക്കും. ഫിഷറീസ് വകുപ്പ് കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യണം
എ.പി. ഷിജു,ചേമഞ്ചേരി പഞ്ചായത്ത് അക്വാകൾച്ചർ പ്രൊമോട്ടർ
Content Highlights:Fish Farming In Chemancheri Panchayath at Calicut
വെള്ളച്ചെമ്മീൻ, കാരച്ചെമ്മീൻ, പൂമീൻ, തിരുത, കല്ലുമ്മക്കായ എന്നീ മത്സ്യങ്ങളാണ് കൂടുതലായി ഈ ഭാഗങ്ങളിൽ കൃഷിചെയ്യുന്നത്. വർഷത്തിൽ രണ്ടു ടണ്ണിനുമുകളിൽ ചെമ്മീനും മൂന്ന് ടണ്ണനുമുകളിൽ മറ്റു മത്സ്യങ്ങളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഇവിടെ കൃഷിചെയ്യുന്ന മത്സ്യങ്ങൾ പുഴയോരങ്ങളിലും വിൽക്കാറുണ്ട്. ഇതു വാങ്ങാനായി ജില്ലയുടെ പല ഭാഗങ്ങളിൽനിന്നുമാണ് ദിവസേന ആളുകൾ ഇവിടെയെത്തുന്നത്.
എന്നാൽ, പണ്ട് കൃഷിചെയ്തവരിൽ പലരും ഇപ്പോൾ കൃഷിചെയ്യുന്നില്ല. വർഷങ്ങൾ കഴിയുംതോറും കൃഷിചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണ്. അതിനാൽ കൃഷിചെയ്യാൻ സാധ്യതയുള്ള 20 ഹെക്ടറോളം ഭൂമി വെറുതേ ചെളിവെള്ളമായി കിടക്കുകയാണ്. മത്സ്യക്കൃഷി ചെയ്യുന്നതിനോടൊപ്പം ടൂറിസത്തിനും അവസരമൊരുക്കുന്നുണ്ട്. രണ്ടുവർഷം മുമ്പുവരെ പുഴയിലും കൃഷിക്കായി സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതിനുള്ള അനുമതി ഫിഷറീസ് വകുപ്പ് നിഷേധിച്ചു.
മത്സ്യക്കൃഷിയും ടൂറിസവും
മത്സ്യക്കൃഷിക്കുപുറമേ ടൂറിസവും പലരും ഇവിടെ ചെയ്യുന്നുണ്ട്. അതിനുള്ള പൂർണസജ്ജീകരണവും ഇവിടെയുണ്ട്. ടൂറിസത്തെ മുൻപന്തിയിലെത്തിക്കാൻ പല കർഷകരും തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. പെഡൽ ബോട്ട്, ഭക്ഷണം, റൂം എന്നീ സംവിധാനങ്ങളും ഇവിടെ പ്രകൃതിഭംഗി ആസ്വദിക്കാൻ വരുന്നവർക്ക് മുതൽക്കൂട്ടാണ്.
ചെറിയ വാടകമാത്രമേ അതിന് ഈടാക്കുന്നുള്ളൂ. ഭക്ഷണം വിനോദസഞ്ചാരികൾക്ക് സ്വന്തമായി പാചകംചെയ്ത് കഴിക്കാനുള്ള സൗകര്യവും ഇഷ്ടപ്പെട്ട ഭക്ഷണം പറഞ്ഞാൽ അത് ഉണ്ടാക്കിത്തരാൻ ആളുകളും ഇവിടെയുണ്ട്. പലരും കല്യാണ ആൽബങ്ങളെടുക്കാനും ഇവിടെയെത്താറുണ്ടെന്ന് വേണു പറയുന്നു.
പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ മത്സ്യക്കൃഷിയും
ചേമഞ്ചേരി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ പഞ്ചായത്തിന്റെ പൂർണപിന്തുണയോടെ മത്സ്യക്കൃഷി ഉൾപ്പെടുത്തിയിരിക്കുകയാണ്. സ്ത്രീകളെ കൂടുതലും ഇത്തരം മേഖലയിലേക്ക് പങ്കെടുപ്പിക്കുകയും മത്സ്യക്കൃഷിയെ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. എൻ.ആർ.ഇ.ജി. പദ്ധതിപ്രകാരം 4,35,000 രൂപ ബണ്ടിന് മേറ്റ് വിരിക്കാനും മുകളിൽ നെറ്റ് കെട്ടാനായും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
കൃഷിതുടങ്ങാനുള്ള മത്സ്യങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുണ്ട്
മത്സ്യക്കൃഷി തുടങ്ങാനായി പുതുതലമുറ തയ്യാറാണ്. എന്നാൽ, കൃഷിചെയ്യാനാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ ലഭിക്കുന്നില്ല എന്നതാണ് അവരെ പിന്നോട്ടടിപ്പിക്കുകയാണ്. നടക്കാവ് സ്വദേശി ഹാഷിം രണ്ടാംതവണയാണ് മത്സ്യക്കൃഷിക്കായി സ്ഥലം വാടകയ്ക്കെടുത്ത് കൃഷിചെയ്യുന്നത്. 2018 വരെ ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് സഹായങ്ങൾ ലഭിച്ചിരുന്നു.
ഗവ. നേരിട്ട് മത്സ്യക്കുഞ്ഞുങ്ങളെ നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ അത് നിർത്തലാക്കി. കണ്ണൂർ ഹാച്ചറിയിൽനിന്നുമാണ് ഇപ്പോൾ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. അതിനുപുറമേ തലശ്ശേരി, കണ്ണൂർ, എറണാകുളം പൊന്നാനി ഭാഗങ്ങളിൽനിന്നുമുള്ള ഹാച്ചറിയിൽ നിന്നാണ് കൊണ്ടുവരുന്നത്.
മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യണം
ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് കർഷകർക്ക് പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ, മത്സ്യക്കൃഷിക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ജില്ലയ്ക്ക് പുറത്തുള്ള ഹാച്ചറിയിൽനിന്നാണ് എത്തിക്കുന്നത്. കൃഷിക്കാർ ഈ മേഖലയിലേക്ക് വരാൻ വിയോജിപ്പ് കാണിക്കും. ഫിഷറീസ് വകുപ്പ് കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യണം
എ.പി. ഷിജു,ചേമഞ്ചേരി പഞ്ചായത്ത് അക്വാകൾച്ചർ പ്രൊമോട്ടർ
Content Highlights:Fish Farming In Chemancheri Panchayath at Calicut