ശീതളപാനീയങ്ങളിലേയും ആഹാര പദാർഥങ്ങളിലെയും കൃത്രിമ നിറങ്ങൾ അർബുദം തുടങ്ങി പലവിധ രോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്ന റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട് കാലമേറെയായി.
ഭക്ഷണ പദാർഥങ്ങളിൽ ചേർക്കാവുന്ന പ്രകൃതിദത്ത നിറങ്ങളുടെ അന്വേഷണത്തിലേക്കാണ് ഇത് വഴിതെളിച്ചത്. മഞ്ഞൾ, ചെമ്പരുത്തി എന്നിവ പോലെ ഒട്ടേറെ പ്രകൃതിദത്ത നിറങ്ങൾ ലോകമെമ്പാടും ഉപയോഗിച്ചുവരുന്നുണ്ട്. അതിൽ നമുക്ക് പരിചയമുള്ളതും പണ്ടേ നാം ഉപയോഗിച്ചുവരുന്നതുമായ ഒരു പ്രകൃതിദത്ത നിറമാണ് പതിമുഖത്തിന്റേത്.
കർഷകർക്ക് വളരെ പ്പെട്ടെന്നുതന്നെ ആദായം നന്നെ ആദായം നൽകുന്നൊരു വൃക്ഷവിളയും കൂടിയാണ് പതിമുഖം അഥവാ കുചന്ദനം.
കേരളത്തിലെ കർഷകർ തങ്ങളുടെ ആദായത്തിനായി നട്ടുപരിപാലിച്ചുവരുന്ന നാളികേരത്തിന്റെ വിലയിടിവും മറ്റു കൃഷികളുടെ നാശവും കൃഷിയെന്ന പ്രക്രിയയെത്തന്നെ നാശോന്മുഖമാക്കിയിരിക്കുന്നു. ആയതിനാൽ ചെലവും പരിപാലനവും കുറവും ആദായം ലഭിക്കുന്നതുമായ ഇടവിളകൾകൂടി തെങ്ങിൻ തോട്ടങ്ങളിലും പറമ്പുകളിലും വെച്ചുപിടിപ്പിച്ചാൽ മാത്രമേ നഷ്ടത്തിൽനിന്നും കരകേറാൻ കേരകർഷകന് കഴിയൂ. ദീർഘകാലമായി അനുഭവം നൽകുന്നതും പരിപാലനച്ചെലവ് തീരെയില്ലാത്തതും വ്യാവസായികമായി പ്രാധാന്യം ഉള്ളതുമായ ഒരു വൃക്ഷവിളയാണ് പതിമുഖം.
വിത്തുകൾ മുളപ്പിക്കാം
സിസാൽപീനിയ സപ്പൻ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന പതിമുഖത്തിന് ചന്ദനത്തിന്റെ അതേഗുണങ്ങളാണുള്ളത്. അതിനാലാണ് പതിമുഖത്തെ കുചന്ദനം എന്നും വിളിക്കുന്നത്.
വിത്ത് തവാരണകളിൽ പാകി മുളപ്പിച്ചെടുത്താണ് തൈകൾ തയ്യാറാക്കുന്നത്. നന്നായി പൊടിയാക്കിയ മണ്ണിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മണലും സമാസമം ചേർത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ചുമുതൽ പതിനഞ്ചു ദിവസം കൊണ്ട് വിത്തുകൾ മുളയ്ക്കും. തവാരണകളിൽ നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച് ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകൾ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്.
അതിരുകളിൽ പൊക്കത്തിൽ ജൈവവേലിപോലെ പുരയിങ്ങളിൽ നട്ടുവളർത്താം. തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി തടങ്ങളിൽ രണ്ടു മീറ്റർ ഇടയകലം നൽകി നട്ട് കൃഷിചെയ്യാം. തടിമരത്തിൽ നിറയെ മുള്ളുകളുള്ളതിനാൽ വേലിയായും താങ്ങുമരമായും നട്ടുവളർത്താം. അധികം വലുപ്പം വെക്കാത്തതിനാലും മഞ്ചാടിമരത്തിന്റെ ഇലപോലെ അഴകാർന്ന ഇലച്ചാർത്തായതിനാലും അലങ്കാര വൃക്ഷമുയായും നട്ടുവരുന്നുണ്ട്.
പരിപാലനം
വലിയ പരിപാലനമൊന്നും വേണ്ടെന്നതാണ് പതിമുഖത്തിന്റെ ഗുണം. തോട്ടങ്ങളിൽ കൃഷിചെയ്യുമ്പോൾ തോട്ടങ്ങളിൽ നൽകുന്ന വളം വലിച്ചെടുത്ത് വണ്ണം വെക്കും ഇതിന്റെ കാതലാണ് നാം ദാഹശമിനിയിലും മറ്റ് ആഹാരവസ്തുക്കളിലും ചേർക്കാറ്. തനിവിളയായാണ് വളർത്തിയെടുക്കുന്നതെങ്ങിൽ വർഷത്തിൽ രണ്ടുതവണ ജൈവവളം തടമെടുത്ത് ചേർത്തുകൊടുക്കാം.
വളർച്ച ക്രമീകരിക്കാം
നല്ല വളക്കൂറുള്ള സ്ഥലങ്ങളിൽ പെട്ടെന്നു വണ്ണം വെക്കുന്ന മരത്തടികളിൽ കാതൽ നിറയാനും അധികം ഉയരത്തിൽ പോകാതിരിക്കാനും കൊമ്പുകൾ കോതി നിർത്തണം. കാറ്റത്ത് ചാഞ്ഞുപോകാതിരിക്കാനും ഒടിയാതിരിക്കാനും ശിഖരങ്ങൾ വെട്ടിയൊതുക്കിനിർത്തണം. വിളവെടുക്കാതെ എത്ര വർഷം വേണമെങ്കിലും നിർത്താം. രണ്ടുവർഷത്തിനുള്ളിൽത്തന്നെ മഞ്ഞനിറത്തിലുള്ള മനോഹരമായപൂക്കളുണ്ടാകുന്നു. ഇളം പച്ചനിറത്തിൽ അമരക്കായ പോലെയാണ് കായകൾ ഒരു കായയിൽ നാലോ അഞ്ചോ വിത്തുകളുണ്ടാകും.
വിളവെടുക്കാം
തൈകൾ നട്ട് അഞ്ചുതൊട്ട് ഏഴുവർഷത്തിനിടയിൽ വിളവെടുക്കാം. തൈകൾ നിലത്തുനിന്ന് രണ്ടടി ഉയരത്തിൽവെച്ച് മുറിച്ചെടുത്താണ് ആദ്യവിളവെടുപ്പ് നടത്തുക. തടിമരത്തിലെ തോലും വെള്ളയും ഒഴിവാക്കി കാതലാണ് ഉപയോഗിക്കുക. തടിവെട്ടിക്കഴിഞ്ഞാൽ മരത്തിന്റെ മുറിപ്പാട് ഭാഗം ഒരു പോളിത്തീൻ കവർ ഉപയോഗിച്ച് മൂടിക്കെട്ടിവെക്കണം. പിന്നീട് അതിന്റെ ചുറ്റുനിന്നും മുളച്ചുവരുന്ന തെഴുപ്പുകളിൽ കരുത്തുള്ള രണ്ടെണ്ണം നീർത്തിബാക്കിയുള്ളവ പൊട്ടിച്ച് ഒഴിവാക്കണം പീന്നീട് ആറോ,ഏഴോ വർഷം കഴിയുമ്പോൾ ഇവയും വിളവെടുക്കാം.
content highlights:Pathimukham,Caesalpenia Sappan,Water Purifier,Natural Water Purifier,Ayurvedic Medicine,SappnWood
ഭക്ഷണ പദാർഥങ്ങളിൽ ചേർക്കാവുന്ന പ്രകൃതിദത്ത നിറങ്ങളുടെ അന്വേഷണത്തിലേക്കാണ് ഇത് വഴിതെളിച്ചത്. മഞ്ഞൾ, ചെമ്പരുത്തി എന്നിവ പോലെ ഒട്ടേറെ പ്രകൃതിദത്ത നിറങ്ങൾ ലോകമെമ്പാടും ഉപയോഗിച്ചുവരുന്നുണ്ട്. അതിൽ നമുക്ക് പരിചയമുള്ളതും പണ്ടേ നാം ഉപയോഗിച്ചുവരുന്നതുമായ ഒരു പ്രകൃതിദത്ത നിറമാണ് പതിമുഖത്തിന്റേത്.
കർഷകർക്ക് വളരെ പ്പെട്ടെന്നുതന്നെ ആദായം നന്നെ ആദായം നൽകുന്നൊരു വൃക്ഷവിളയും കൂടിയാണ് പതിമുഖം അഥവാ കുചന്ദനം.
കേരളത്തിലെ കർഷകർ തങ്ങളുടെ ആദായത്തിനായി നട്ടുപരിപാലിച്ചുവരുന്ന നാളികേരത്തിന്റെ വിലയിടിവും മറ്റു കൃഷികളുടെ നാശവും കൃഷിയെന്ന പ്രക്രിയയെത്തന്നെ നാശോന്മുഖമാക്കിയിരിക്കുന്നു. ആയതിനാൽ ചെലവും പരിപാലനവും കുറവും ആദായം ലഭിക്കുന്നതുമായ ഇടവിളകൾകൂടി തെങ്ങിൻ തോട്ടങ്ങളിലും പറമ്പുകളിലും വെച്ചുപിടിപ്പിച്ചാൽ മാത്രമേ നഷ്ടത്തിൽനിന്നും കരകേറാൻ കേരകർഷകന് കഴിയൂ. ദീർഘകാലമായി അനുഭവം നൽകുന്നതും പരിപാലനച്ചെലവ് തീരെയില്ലാത്തതും വ്യാവസായികമായി പ്രാധാന്യം ഉള്ളതുമായ ഒരു വൃക്ഷവിളയാണ് പതിമുഖം.
വിത്തുകൾ മുളപ്പിക്കാം
സിസാൽപീനിയ സപ്പൻ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന പതിമുഖത്തിന് ചന്ദനത്തിന്റെ അതേഗുണങ്ങളാണുള്ളത്. അതിനാലാണ് പതിമുഖത്തെ കുചന്ദനം എന്നും വിളിക്കുന്നത്.
വിത്ത് തവാരണകളിൽ പാകി മുളപ്പിച്ചെടുത്താണ് തൈകൾ തയ്യാറാക്കുന്നത്. നന്നായി പൊടിയാക്കിയ മണ്ണിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മണലും സമാസമം ചേർത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ചുമുതൽ പതിനഞ്ചു ദിവസം കൊണ്ട് വിത്തുകൾ മുളയ്ക്കും. തവാരണകളിൽ നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച് ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകൾ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്.
അതിരുകളിൽ പൊക്കത്തിൽ ജൈവവേലിപോലെ പുരയിങ്ങളിൽ നട്ടുവളർത്താം. തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി തടങ്ങളിൽ രണ്ടു മീറ്റർ ഇടയകലം നൽകി നട്ട് കൃഷിചെയ്യാം. തടിമരത്തിൽ നിറയെ മുള്ളുകളുള്ളതിനാൽ വേലിയായും താങ്ങുമരമായും നട്ടുവളർത്താം. അധികം വലുപ്പം വെക്കാത്തതിനാലും മഞ്ചാടിമരത്തിന്റെ ഇലപോലെ അഴകാർന്ന ഇലച്ചാർത്തായതിനാലും അലങ്കാര വൃക്ഷമുയായും നട്ടുവരുന്നുണ്ട്.
പരിപാലനം
വലിയ പരിപാലനമൊന്നും വേണ്ടെന്നതാണ് പതിമുഖത്തിന്റെ ഗുണം. തോട്ടങ്ങളിൽ കൃഷിചെയ്യുമ്പോൾ തോട്ടങ്ങളിൽ നൽകുന്ന വളം വലിച്ചെടുത്ത് വണ്ണം വെക്കും ഇതിന്റെ കാതലാണ് നാം ദാഹശമിനിയിലും മറ്റ് ആഹാരവസ്തുക്കളിലും ചേർക്കാറ്. തനിവിളയായാണ് വളർത്തിയെടുക്കുന്നതെങ്ങിൽ വർഷത്തിൽ രണ്ടുതവണ ജൈവവളം തടമെടുത്ത് ചേർത്തുകൊടുക്കാം.
വളർച്ച ക്രമീകരിക്കാം
നല്ല വളക്കൂറുള്ള സ്ഥലങ്ങളിൽ പെട്ടെന്നു വണ്ണം വെക്കുന്ന മരത്തടികളിൽ കാതൽ നിറയാനും അധികം ഉയരത്തിൽ പോകാതിരിക്കാനും കൊമ്പുകൾ കോതി നിർത്തണം. കാറ്റത്ത് ചാഞ്ഞുപോകാതിരിക്കാനും ഒടിയാതിരിക്കാനും ശിഖരങ്ങൾ വെട്ടിയൊതുക്കിനിർത്തണം. വിളവെടുക്കാതെ എത്ര വർഷം വേണമെങ്കിലും നിർത്താം. രണ്ടുവർഷത്തിനുള്ളിൽത്തന്നെ മഞ്ഞനിറത്തിലുള്ള മനോഹരമായപൂക്കളുണ്ടാകുന്നു. ഇളം പച്ചനിറത്തിൽ അമരക്കായ പോലെയാണ് കായകൾ ഒരു കായയിൽ നാലോ അഞ്ചോ വിത്തുകളുണ്ടാകും.
വിളവെടുക്കാം
തൈകൾ നട്ട് അഞ്ചുതൊട്ട് ഏഴുവർഷത്തിനിടയിൽ വിളവെടുക്കാം. തൈകൾ നിലത്തുനിന്ന് രണ്ടടി ഉയരത്തിൽവെച്ച് മുറിച്ചെടുത്താണ് ആദ്യവിളവെടുപ്പ് നടത്തുക. തടിമരത്തിലെ തോലും വെള്ളയും ഒഴിവാക്കി കാതലാണ് ഉപയോഗിക്കുക. തടിവെട്ടിക്കഴിഞ്ഞാൽ മരത്തിന്റെ മുറിപ്പാട് ഭാഗം ഒരു പോളിത്തീൻ കവർ ഉപയോഗിച്ച് മൂടിക്കെട്ടിവെക്കണം. പിന്നീട് അതിന്റെ ചുറ്റുനിന്നും മുളച്ചുവരുന്ന തെഴുപ്പുകളിൽ കരുത്തുള്ള രണ്ടെണ്ണം നീർത്തിബാക്കിയുള്ളവ പൊട്ടിച്ച് ഒഴിവാക്കണം പീന്നീട് ആറോ,ഏഴോ വർഷം കഴിയുമ്പോൾ ഇവയും വിളവെടുക്കാം.
content highlights:Pathimukham,Caesalpenia Sappan,Water Purifier,Natural Water Purifier,Ayurvedic Medicine,SappnWood