ചേലക്കര, പഴയന്നൂർ മേഖലയിൽ നിന്നാണ് ഓണത്തിന് വിപണിയിലേക്ക് പയർ എത്തുന്നത്. നല്ല നീളമുള്ള നാടൻ പയർ. മീറ്റർ പയറെന്നാണ് ഇതിന് വിളിപ്പേര്. കെട്ടാക്കി വിപണിയിൽ എത്തുന്ന പയറിന് ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന പയറിനേക്കാൾ ആവശ്യക്കാർ ഏറെയാണ്.
പഴയന്നൂരിന്റെയും ചേലക്കരയുടെയും പെരുമയാണ് മീറ്റർ പയർ. ഓണക്കാലത്ത് പയറിന്റെ വിപണി വില നൂറു രൂപയിലേറെ കടക്കാറുണ്ട്. എന്നാൽ ഓണത്തിന് പയർ ഉത്പാദനം കുറയുമോയെന്ന പേടിയിലാണ് കർഷകർ.
കൃഷിഭവനുകളിലൂടെ ലഭിച്ച ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പയർ വള്ളികൾ പടർന്ന് പന്തലിച്ച് കഴിഞ്ഞാൽ വളർച്ച മുരടിക്കുകയാണെന്ന് കർഷകർ പറയുന്നു. പൂക്കളുടെ എണ്ണവും കുറയുന്നുണ്ട്. കീടബാധയും വർധിച്ചിട്ടുണ്ട്. തടമൊരുക്കി, പന്തലിട്ട് പയർ വളർത്തിയെടുക്കാൻ ഏറെ പണച്ചെലവുണ്ട്.
കളപ്പാറ വി.എഫ്.പി.സി.കെ. (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരള) യുടെ നേതൃത്വത്തിൽ പുലാക്കോട്, പങ്ങാരപ്പിള്ളി, അടയ്ക്കൊട്, കുട്ടാടൻ, കാളിയാറോഡ്, തോന്നൂർക്കര, വെങ്ങാനെല്ലൂർ, വട്ടുള്ളി എന്നിവിടങ്ങളിലാണ് പയർ കൃഷി നടത്തുന്നത്. പഴയന്നൂർ പഞ്ചായത്തിലെ എളനാട് മേഖലയിലും പയർ കൃഷി വ്യാപകമാണ്.
ജൂണിൽ നിലമൊരുക്കി വിത്തുപാകി കൃഷി തുടങ്ങും. രണ്ടു മാസത്തിനുള്ളിൽ വിളവെടുക്കാം. കഴിഞ്ഞ വർഷം പ്രളയത്തിൽ തോട്ടങ്ങൾ നശിച്ചുപോയിരുന്നു. പാവൽ കൃഷിയിലും ഇതേ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കൂർക്ക കൃഷിയിൽ നിന്നും ഒട്ടേറെ പേർ പിന്തിരിഞ്ഞിട്ടുണ്ട്.
Content Highlights:Yard Long Bean Farming For Onam Vegetables
പഴയന്നൂരിന്റെയും ചേലക്കരയുടെയും പെരുമയാണ് മീറ്റർ പയർ. ഓണക്കാലത്ത് പയറിന്റെ വിപണി വില നൂറു രൂപയിലേറെ കടക്കാറുണ്ട്. എന്നാൽ ഓണത്തിന് പയർ ഉത്പാദനം കുറയുമോയെന്ന പേടിയിലാണ് കർഷകർ.
കൃഷിഭവനുകളിലൂടെ ലഭിച്ച ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പയർ വള്ളികൾ പടർന്ന് പന്തലിച്ച് കഴിഞ്ഞാൽ വളർച്ച മുരടിക്കുകയാണെന്ന് കർഷകർ പറയുന്നു. പൂക്കളുടെ എണ്ണവും കുറയുന്നുണ്ട്. കീടബാധയും വർധിച്ചിട്ടുണ്ട്. തടമൊരുക്കി, പന്തലിട്ട് പയർ വളർത്തിയെടുക്കാൻ ഏറെ പണച്ചെലവുണ്ട്.
കളപ്പാറ വി.എഫ്.പി.സി.കെ. (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരള) യുടെ നേതൃത്വത്തിൽ പുലാക്കോട്, പങ്ങാരപ്പിള്ളി, അടയ്ക്കൊട്, കുട്ടാടൻ, കാളിയാറോഡ്, തോന്നൂർക്കര, വെങ്ങാനെല്ലൂർ, വട്ടുള്ളി എന്നിവിടങ്ങളിലാണ് പയർ കൃഷി നടത്തുന്നത്. പഴയന്നൂർ പഞ്ചായത്തിലെ എളനാട് മേഖലയിലും പയർ കൃഷി വ്യാപകമാണ്.
ജൂണിൽ നിലമൊരുക്കി വിത്തുപാകി കൃഷി തുടങ്ങും. രണ്ടു മാസത്തിനുള്ളിൽ വിളവെടുക്കാം. കഴിഞ്ഞ വർഷം പ്രളയത്തിൽ തോട്ടങ്ങൾ നശിച്ചുപോയിരുന്നു. പാവൽ കൃഷിയിലും ഇതേ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കൂർക്ക കൃഷിയിൽ നിന്നും ഒട്ടേറെ പേർ പിന്തിരിഞ്ഞിട്ടുണ്ട്.
Content Highlights:Yard Long Bean Farming For Onam Vegetables