ദേശസൂചിക പദവി ലഭിച്ചതോടെ ചെങ്ങാലിക്കോടൻ നേന്ത്രകൃഷിക്ക് മേഖലയിൽ വൻ ഉണർവ്. വടക്കാഞ്ചേരി കൃഷി സബ്ഡിവിഷനു കീഴിൽ നൂറ് ഹെക്ടറിലാണ് ഇത്തവണ ചെങ്ങാലിക്കോടൻ കൃഷി ചെയ്തിരുന്നത്. കിളികളിൽനിന്ന് ശല്യം ഒഴിവാക്കാൻ കുലകൾ പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ട് തോട്ടങ്ങളിൽ പൊതിഞ്ഞ് കെട്ടിയിട്ടുണ്ട്. കാഴ്ചക്കുലകൾ മാത്രം ഒരുങ്ങുന്ന തോട്ടങ്ങളും കുറവല്ല.
ഓണത്തിന് രണ്ടു മാസമുണ്ടെങ്കിലും ചെങ്ങാലിക്കോടൻ ഇപ്പോൾ വിപണിയിൽ സുലഭമാണ്. കിലോയ്ക്ക് 70 രൂപ വരെ വിലയെത്തി. വരവൂർ, മുള്ളൂർക്കര, കണ്ണംപാറ,മച്ചാട്, വാഴാനി, തയ്യൂർ, വേലൂർ, മിണാലൂർ, പാർളിക്കാട്,പെരിങ്ങണ്ടൂർ, അമ്പലപുരം,ആറ്റൂർ ഭാഗങ്ങളിലാണ് ചെങ്ങാലിക്കോടന്റെ പ്രധാന കൃഷിയിടങ്ങൾ.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ചെങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷി വ്യാപകമാക്കുന്നതിനായി കർഷകർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. 30 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ഈ വർഷം നീക്കി വെച്ചത്.
വടക്കാഞ്ചേരി കൃഷി ഡിവിഷൻ ഓഫീസിനോട് ചേർന്ന് ചെങ്ങാലിക്കോടൻ ഹബ്ബിനായി പത്ത് കോടി രൂപയുടെ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കി വരുന്നു.
കൃഷി വകുപ്പ് 19.28 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ചെങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷിക്കായി ഈ വർഷം നൽകി. തുടർച്ചയായി കൃഷിഭവനുകൾ മുഖേന പരിശീലനവും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്ന നിർമാണ യൂണിറ്റുകൾ തുടങ്ങുന്നതിനുളള പരിശീലനം നൽകാനുളള തയ്യാറെടുപ്പിലാണ്.
അത്താണി പി.എസ്.സി ബാങ്കും ചെങ്ങാലിക്കോടൻ കൃഷിയുടെ പരിരക്ഷയ്ക്കായി ബാങ്കിനു കീഴിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് കൃഷി ഇറക്കുന്നതിനും വിപണി ഉറപ്പാക്കാനുമുള്ള സഹായം ചെയ്യുന്നു. ഇത്തവണ ഓണത്തിന് മറ്റ് നേന്ത്രക്കായകൾ വിപണിയിൽ ആവശ്യം വരില്ല. പഴം നുറുക്കിനും പായസത്തിനും ചെങ്ങാലിക്കോടൻ തന്നെയായിരിക്കും വിപണി കീഴടക്കുക.
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി മേഖലയിൽ വൻവിജയമാണെന്ന് കൃഷി ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. 32,000 വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.ഇതിൽ 20,500 പാക്കറ്റുകൾ സ്കൂളുകൾക്കാണ് നൽകിയിട്ടുള്ളത്. 5000 രൂപവീതം പച്ചക്കറി തോട്ടങ്ങൾക്ക് 17 സ്കൂളുകൾക്ക് കൃഷി വകുപ്പ് നൽകി. ജലസേചന സൗകര്യം ഒരുക്കുന്നതിനും ചില സ്കൂളുകൾക്ക് തുക നൽകി. പച്ചക്കറി ക്ലസ്റ്ററുകൾക്കും 4.85 ലക്ഷം നൽകി. പമ്പുസെറ്റുകൾക്ക് 50ശതമാനം സബ്സിഡിയും.
Content Highlights:Chengalikodan Banana Farming In Wadakkanchery
ഓണത്തിന് രണ്ടു മാസമുണ്ടെങ്കിലും ചെങ്ങാലിക്കോടൻ ഇപ്പോൾ വിപണിയിൽ സുലഭമാണ്. കിലോയ്ക്ക് 70 രൂപ വരെ വിലയെത്തി. വരവൂർ, മുള്ളൂർക്കര, കണ്ണംപാറ,മച്ചാട്, വാഴാനി, തയ്യൂർ, വേലൂർ, മിണാലൂർ, പാർളിക്കാട്,പെരിങ്ങണ്ടൂർ, അമ്പലപുരം,ആറ്റൂർ ഭാഗങ്ങളിലാണ് ചെങ്ങാലിക്കോടന്റെ പ്രധാന കൃഷിയിടങ്ങൾ.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ചെങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷി വ്യാപകമാക്കുന്നതിനായി കർഷകർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. 30 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ഈ വർഷം നീക്കി വെച്ചത്.
വടക്കാഞ്ചേരി കൃഷി ഡിവിഷൻ ഓഫീസിനോട് ചേർന്ന് ചെങ്ങാലിക്കോടൻ ഹബ്ബിനായി പത്ത് കോടി രൂപയുടെ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കി വരുന്നു.
കൃഷി വകുപ്പ് 19.28 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ചെങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷിക്കായി ഈ വർഷം നൽകി. തുടർച്ചയായി കൃഷിഭവനുകൾ മുഖേന പരിശീലനവും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്ന നിർമാണ യൂണിറ്റുകൾ തുടങ്ങുന്നതിനുളള പരിശീലനം നൽകാനുളള തയ്യാറെടുപ്പിലാണ്.
അത്താണി പി.എസ്.സി ബാങ്കും ചെങ്ങാലിക്കോടൻ കൃഷിയുടെ പരിരക്ഷയ്ക്കായി ബാങ്കിനു കീഴിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് കൃഷി ഇറക്കുന്നതിനും വിപണി ഉറപ്പാക്കാനുമുള്ള സഹായം ചെയ്യുന്നു. ഇത്തവണ ഓണത്തിന് മറ്റ് നേന്ത്രക്കായകൾ വിപണിയിൽ ആവശ്യം വരില്ല. പഴം നുറുക്കിനും പായസത്തിനും ചെങ്ങാലിക്കോടൻ തന്നെയായിരിക്കും വിപണി കീഴടക്കുക.
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി മേഖലയിൽ വൻവിജയമാണെന്ന് കൃഷി ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. 32,000 വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.ഇതിൽ 20,500 പാക്കറ്റുകൾ സ്കൂളുകൾക്കാണ് നൽകിയിട്ടുള്ളത്. 5000 രൂപവീതം പച്ചക്കറി തോട്ടങ്ങൾക്ക് 17 സ്കൂളുകൾക്ക് കൃഷി വകുപ്പ് നൽകി. ജലസേചന സൗകര്യം ഒരുക്കുന്നതിനും ചില സ്കൂളുകൾക്ക് തുക നൽകി. പച്ചക്കറി ക്ലസ്റ്ററുകൾക്കും 4.85 ലക്ഷം നൽകി. പമ്പുസെറ്റുകൾക്ക് 50ശതമാനം സബ്സിഡിയും.
Content Highlights:Chengalikodan Banana Farming In Wadakkanchery