മാറിയ സാഹചര്യത്തിൽ കർഷകർക്കും ഒരു മാറ്റം വേണം. ഇതു പറയുന്നത് ചെറുകരയിലെ യുവകർഷകൻ തോട്ടോളി അയൂബ്. വർഷങ്ങളായി തന്റെ കൃഷിയിടത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ശാസ്ത്രീയമായി കൃഷി കൊണ്ടുനടക്കുമ്പോഴും അയൂബിന് ആശങ്കകളില്ല.
വിപണിയുടെ മാറ്റം അറിഞ്ഞ് ആത്മാർഥമായി ഇറങ്ങിയാൽ കൃഷി നഷ്ടമാകില്ലെന്നാണ് അയൂബ് പറയുന്നത്. ജില്ലയിൽ ആദ്യമായി പപ്പായയിൽനിന്ന് പപ്പൈൻകറ ശേഖരിച്ച് അയൂബ് വിപണനവും തുടങ്ങി.
റെഡ് ലേഡി പപ്പായയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനം നടത്തിയ പരിചയത്തിൽനിന്നാണ് പപ്പൈൻ വിപണനത്തിനും അയൂബ് മുന്നിട്ടിറങ്ങുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന് കീഴിലുള്ള ഐസ്റ്റഡ് പദ്ധതിപ്രകാരം എറണാകുളം സ്വദേശി സയൻസ് മൂവ്മെന്റിന്റെ പിന്തുണയോടെയാണ് പപ്പായക്കറ വിപണനം.
ആറുമാസം മുമ്പ് സംസ്ഥാനത്ത് പപ്പായപ്രചാരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലും പപ്പായക്കർഷകരുടെ ക്ലസ്റ്ററുകൾ രൂപവത്കരിച്ചിരുന്നു. ഇതിൽ അംഗമായിരുന്നു ഈ കർഷകനും. അതിന് മുന്നോടിയായി തമിഴ്നാട്ടിലും മറ്റമുള്ള പപ്പൈൻ വിപണനത്തിന്റെ സാധ്യതകളെക്കുറിച്ചും പഠിച്ചിരുന്നു.
ഒരേക്കറിൽ തൊള്ളായിരം ചെടികൾ
സിന്ത ഇനത്തിലുള്ള പപ്പായവിത്താണ് ഇതിനായി ലഭ്യമാക്കിയത്. ഹോർട്ടി കൾച്ചൾ മിഷൻ പദ്ധതിപ്രകാരം പകുതി വിലയ്ക്ക് ഈ വിത്ത് നൽകി. വിത്ത് നട്ട് ആറ് മാസത്തിനകം പപ്പായ കായ്ച്ചുതുടങ്ങി.
അധികം ഉയരമില്ലാത്ത റെഡ് ലേഡിയെപ്പോലെ തന്നെയുള്ള പപ്പായയാണ് സിന്തയും. കായ മൂത്ത് തുടങ്ങുമ്പോൾത്തന്നെ കറശേഖരണം തുടങ്ങാം. ചെറിയ കത്തികൊണ്ട് പപ്പായയുടെ മുകളിൽ നീളത്തിലുള്ള പോറലുകൾ ഉണ്ടാക്കിയാൽ കറ വീണു തുടങ്ങും.
ചെടികൾക്കടിയിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് ഇറ്റുവീഴുന്ന കറ ശേഖരിക്കുക. വീഴുന്ന കറ മിനിറ്റുകൾക്കകം ഉറഞ്ഞുപോകും. വടിച്ചെടുക്കുന്ന കറ പതിനഞ്ചുദിവസംവരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരു ചെടിയിൽനിന്ന് 50 ഗ്രാം വീതം ഒന്നര മാസത്തോളം വിളവെടുക്കാം. അഞ്ചോ ആറോ തവണകളായി കറ ശേഖരിക്കാം.
കറ വിളവെടുപ്പിനായി തയ്യാറായ പപ്പായത്തോട്ടം
ഒരു കിലോയ്ക്ക് 150 രൂപവരെയാണ് ഇപ്പോൾ വില. ഒരേക്കറിൽ തൊള്ളായിരത്തോളം പപ്പായച്ചെടികൾ വളർത്താം. ഇവയിൽനിന്ന് പ്രതിദിനം 50 കിലോയോളം കറ ശേഖരിക്കാം. ഒമ്പത് തവണയോളം കറയെടുത്ത പപ്പായ അടർത്തിമാറ്റി തൊലികളഞ്ഞ് മൂല്യ വർധിത ഉത്പന്നങ്ങളായും മാറ്റാം. ജാം, ജെല്ലി, ഫ്രൂട്ടി തുടങ്ങിയവയാണ് ഇതിൽ നിന്ന് ഉത്പാദിപ്പിക്കാൻ കഴിയുക.
കറയെടുത്തതിനുശേഷം കായ അടർത്തിമാറ്റുന്നതോടെ പുതിയ കായകളും പൈട്ടന്നുണ്ടാകും. ഒരേ ചെടിയിൽനിന്ന് രണ്ടര വർഷത്തോളം വിളവെടുക്കാം. വയനാട്ടിൽ നൂറോളം കർഷകർ ഇപ്പോൾ പപ്പായക്കൃഷിയിൽ വ്യാപൃതരായിട്ടുണ്ട്.
വിപണന സാധ്യതകൾ
തമിഴ് നാട്ടിലാണ് ഇപ്പോൾ പപ്പായക്കറയ്ക്ക് വിപണനസാധ്യതയുള്ളത്. ഇവിടത്തെ സംസ്കരണയൂണിറ്റിലേക്കാണ് ഇവ എത്തിക്കേണ്ടത്. കൂടുതൽ കർഷകർ ഇതിലേക്ക് ആകർഷിക്കപ്പെടുമ്പോൾ വിപണിയും സംസ്കരണശാലകളും ഇവിടെയും വന്നേക്കാം.
കറയെടുത്ത പപ്പായ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കിയും മാറ്റാം. ഇതിനും സാധ്യതകളേറെയാണ്. തമിഴ്നാടിന് പുറമേ ആന്ധ്രയിലും പപ്പായക്കൃഷിയും പപ്പൈൻ വിളവെടുപ്പും കാര്യക്ഷമമമായി മുന്നേറുന്നുണ്ട്.
സംസ്കരിച്ചെടുക്കുന്ന പപ്പായയിൽനിന്ന് പൗഡർ, സൗന്ദര്യ വർധക വസ്തുക്കൾ, ടിൻ ഫുഡ് തുടങ്ങിയവ ഉണ്ടാക്കുന്നുണ്ട്. കയറ്റുമതിക്കും അവസരം വന്നതോടെ അവിടെ പപ്പായക്കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
Content Highlights:Papaya Farming For Better Income
വിപണിയുടെ മാറ്റം അറിഞ്ഞ് ആത്മാർഥമായി ഇറങ്ങിയാൽ കൃഷി നഷ്ടമാകില്ലെന്നാണ് അയൂബ് പറയുന്നത്. ജില്ലയിൽ ആദ്യമായി പപ്പായയിൽനിന്ന് പപ്പൈൻകറ ശേഖരിച്ച് അയൂബ് വിപണനവും തുടങ്ങി.
റെഡ് ലേഡി പപ്പായയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനം നടത്തിയ പരിചയത്തിൽനിന്നാണ് പപ്പൈൻ വിപണനത്തിനും അയൂബ് മുന്നിട്ടിറങ്ങുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന് കീഴിലുള്ള ഐസ്റ്റഡ് പദ്ധതിപ്രകാരം എറണാകുളം സ്വദേശി സയൻസ് മൂവ്മെന്റിന്റെ പിന്തുണയോടെയാണ് പപ്പായക്കറ വിപണനം.
ആറുമാസം മുമ്പ് സംസ്ഥാനത്ത് പപ്പായപ്രചാരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലും പപ്പായക്കർഷകരുടെ ക്ലസ്റ്ററുകൾ രൂപവത്കരിച്ചിരുന്നു. ഇതിൽ അംഗമായിരുന്നു ഈ കർഷകനും. അതിന് മുന്നോടിയായി തമിഴ്നാട്ടിലും മറ്റമുള്ള പപ്പൈൻ വിപണനത്തിന്റെ സാധ്യതകളെക്കുറിച്ചും പഠിച്ചിരുന്നു.
ഒരേക്കറിൽ തൊള്ളായിരം ചെടികൾ
സിന്ത ഇനത്തിലുള്ള പപ്പായവിത്താണ് ഇതിനായി ലഭ്യമാക്കിയത്. ഹോർട്ടി കൾച്ചൾ മിഷൻ പദ്ധതിപ്രകാരം പകുതി വിലയ്ക്ക് ഈ വിത്ത് നൽകി. വിത്ത് നട്ട് ആറ് മാസത്തിനകം പപ്പായ കായ്ച്ചുതുടങ്ങി.
അധികം ഉയരമില്ലാത്ത റെഡ് ലേഡിയെപ്പോലെ തന്നെയുള്ള പപ്പായയാണ് സിന്തയും. കായ മൂത്ത് തുടങ്ങുമ്പോൾത്തന്നെ കറശേഖരണം തുടങ്ങാം. ചെറിയ കത്തികൊണ്ട് പപ്പായയുടെ മുകളിൽ നീളത്തിലുള്ള പോറലുകൾ ഉണ്ടാക്കിയാൽ കറ വീണു തുടങ്ങും.
ചെടികൾക്കടിയിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് ഇറ്റുവീഴുന്ന കറ ശേഖരിക്കുക. വീഴുന്ന കറ മിനിറ്റുകൾക്കകം ഉറഞ്ഞുപോകും. വടിച്ചെടുക്കുന്ന കറ പതിനഞ്ചുദിവസംവരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരു ചെടിയിൽനിന്ന് 50 ഗ്രാം വീതം ഒന്നര മാസത്തോളം വിളവെടുക്കാം. അഞ്ചോ ആറോ തവണകളായി കറ ശേഖരിക്കാം.
കറ വിളവെടുപ്പിനായി തയ്യാറായ പപ്പായത്തോട്ടം
ഒരു കിലോയ്ക്ക് 150 രൂപവരെയാണ് ഇപ്പോൾ വില. ഒരേക്കറിൽ തൊള്ളായിരത്തോളം പപ്പായച്ചെടികൾ വളർത്താം. ഇവയിൽനിന്ന് പ്രതിദിനം 50 കിലോയോളം കറ ശേഖരിക്കാം. ഒമ്പത് തവണയോളം കറയെടുത്ത പപ്പായ അടർത്തിമാറ്റി തൊലികളഞ്ഞ് മൂല്യ വർധിത ഉത്പന്നങ്ങളായും മാറ്റാം. ജാം, ജെല്ലി, ഫ്രൂട്ടി തുടങ്ങിയവയാണ് ഇതിൽ നിന്ന് ഉത്പാദിപ്പിക്കാൻ കഴിയുക.
കറയെടുത്തതിനുശേഷം കായ അടർത്തിമാറ്റുന്നതോടെ പുതിയ കായകളും പൈട്ടന്നുണ്ടാകും. ഒരേ ചെടിയിൽനിന്ന് രണ്ടര വർഷത്തോളം വിളവെടുക്കാം. വയനാട്ടിൽ നൂറോളം കർഷകർ ഇപ്പോൾ പപ്പായക്കൃഷിയിൽ വ്യാപൃതരായിട്ടുണ്ട്.
വിപണന സാധ്യതകൾ
തമിഴ് നാട്ടിലാണ് ഇപ്പോൾ പപ്പായക്കറയ്ക്ക് വിപണനസാധ്യതയുള്ളത്. ഇവിടത്തെ സംസ്കരണയൂണിറ്റിലേക്കാണ് ഇവ എത്തിക്കേണ്ടത്. കൂടുതൽ കർഷകർ ഇതിലേക്ക് ആകർഷിക്കപ്പെടുമ്പോൾ വിപണിയും സംസ്കരണശാലകളും ഇവിടെയും വന്നേക്കാം.
കറയെടുത്ത പപ്പായ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കിയും മാറ്റാം. ഇതിനും സാധ്യതകളേറെയാണ്. തമിഴ്നാടിന് പുറമേ ആന്ധ്രയിലും പപ്പായക്കൃഷിയും പപ്പൈൻ വിളവെടുപ്പും കാര്യക്ഷമമമായി മുന്നേറുന്നുണ്ട്.
സംസ്കരിച്ചെടുക്കുന്ന പപ്പായയിൽനിന്ന് പൗഡർ, സൗന്ദര്യ വർധക വസ്തുക്കൾ, ടിൻ ഫുഡ് തുടങ്ങിയവ ഉണ്ടാക്കുന്നുണ്ട്. കയറ്റുമതിക്കും അവസരം വന്നതോടെ അവിടെ പപ്പായക്കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
Content Highlights:Papaya Farming For Better Income