ഫിലിപ്പീൻസിലെ സെബു ദ്വീപിൽ ഒരു പ്രത്യേക പ്രദേശമുണ്ട്. അവിടത്തെ ആദിമ നിവാസികൾ മണ്ണൊലിപ്പു തടയാൻപ്രത്യേകതരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. വേരുകൾവളർന്ന് മണ്ണിന്റെ അടരുകളെ ഒരുമിപ്പിച്ചു നിർത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് റീയൂണിയൻ ദ്വീപുകാർ പൂച്ചക്കാഷ്ഠംഎന്നർഥം വരുന്ന കക്കാ ദി ഷാറ്റ് എന്നായിരുന്നു ഇതിന്റെ പഴത്തെ വിളിച്ചിരുന്നത്.
ദേഹം നിറയെ വെൽവെറ്റുപോലെ നനുത്തരോമങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന, തവിട്ടും ഇളം ചുവപ്പും നിറമുള്ളതാണ് ഈ പഴം. ചീഞ്ഞ പാൽക്കട്ടിയുടെയുംപൂച്ചക്കാഷ്ഠത്തിന്റെയുമൊക്കെ മണം ആണ്ഈ പഴത്തിന്. അതാണ് ഈവിളിപ്പേരിന് കാരണം.
ഡയേസ്പെറസ് ബ്ലാൻകോയി എന്നശാസ്ത്രനാമമുള്ള ഇത് വെൽവെറ്റ് ആപ്പിൾ, മബോളോ എന്നിങ്ങനെയും അറിയപ്പെടുന്നു. കൊമ്പ് മുറിച്ചുനട്ട് കൃഷിചെയ്യാം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഈ മരം മണ്ണൊലിപ്പ് തടയാൻ മലയോരങ്ങളിൽ നട്ടുവളർത്താം.
കൃഷി
വിത്തുകളുള്ളതും ഇല്ലാത്തതുമായി രണ്ടുതരം ചെടികൾ ഇതിലുണ്ട്. ഒരു ഏകലിംഗ ഉഷ്ണമേഖലാസസ്യമാണിത്. സമുദ്രനിരപ്പിലുംഅതിനുമുകളിൽ 2400 അടി വരെയും കൃഷിചെയ്യാനാകും.ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന വിത്തുകൾ കായയുടെ മാംസള ഭാഗത്തെ പരിമിതപ്പെടുത്തുന്നു. അതിനാൽ വിത്തില്ലാത്തവ കൃഷി ചെയ്യുന്നതാണ് വൻകിട കൃഷിക്ക് അനുയോജ്യം.
പാകിയും മുറിച്ചു നട്ടും മുളപ്പിക്കാം
നന്നായി മൂത്തുവിളഞ്ഞ കായകൾ പാകി മുളപ്പിച്ചാണ് ഇതിന്റെ തൈകൾ ഉണ്ടാക്കിയെടുക്കാറ്. കേരളത്തിലെല്ലായിടത്തും മബോളോ നന്നായി കായ്ക്കാറുണ്ട്. നന്നായി മൂത്തകായകളിൽ നിന്നും വിത്തുകൾ ശേഖരിച്ചെടുത്ത് ഉടൻതന്നെ പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കും. അതുപോലെപെട്ടെന്ന് ഇവയുടെ മുളക്കൽ ശേഷിനഷ്ടപ്പെടുകയും ചെയ്യുംഎന്നത് ഒരു പോരായ്മയാണ്.
മുളച്ചുപൊന്തിയ തൈകൾ മൂന്ന്നാലു മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള, നന്നായിവെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം. പതിവെച്ചു മുളപ്പിച്ചും കമ്പ്വേരുപിടിപ്പിച്ചും തൈകൾ തയ്യാറാക്കാം. ചെടി നട്ട് ആദ്യകാലത്ത് വളർത്തിയെടുക്കാൻ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളിൽ നടുമ്പോൾ 5-7 മീറ്റർ അകലം പാലിക്കാം.
കാറ്റിനെയും മണ്ണൊലിപ്പിനെയും പ്രതിരോധിക്കുന്ന മബോളോ പോഷകസമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാൽകീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാ ബാധിച്ചാൽതന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ ചെടി സ്വയം തന്നെ പ്രതിരോധിക്കും. നിരൂറ്റിക്കുടിക്കുന്ന ചിലപ്രാണികൾ ഇലയും ഇളം തണ്ടും തിന്നുതീർക്കാറുണ്ട്.
രണ്ടുവർഷംകൊണ്ടുതന്നെ 4-6 മീറ്റർ ഉയരംവെക്കുന്ന ഇത് നാലുവർഷംകൊണ്ടുതന്നെ പുഷ്പിക്കും. മരം മുറിച്ചുമാറ്റിയാൽത്തന്നെ പിന്നെയും നല്ലവളർച്ചകാണിക്കും. കുരു നട്ടുവളർത്തുന്ന മരങ്ങൾ കായ്ക്കാൻ 6-7 വർഷമെടുക്കുമ്പോൾ, ശാഖകൾ മുറിച്ചു നട്ടുപിടിപ്പിക്കുന്നവ 3-4 വർഷത്തിനുള്ളിൽ കായ്ക്കും. ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള തൊലിക്കുള്ളിൽ, ക്രീമോ, പിങ്കോ നിറമുള്ള മാംസളഭാഗം കാണാം. ഉൾഭാഗം സുഗന്ധമുള്ളതാണ്. വിപണിയിൽ നല്ല വിലകിട്ടുന്ന പഴമാണിത്. കയറ്റുമതിസാധ്യതയും കൂടുതലുണ്ട്.
തടിയും ഉപയോഗിക്കാം
ഇതിന്റെ തടി സാന്ദ്രവും ഏറെ ഉറപ്പുമുള്ളതും നല്ലകറുപ്പുനിറമുള്ളതുമാണ്. കാഠിന്യംകൊണ്ടുതന്നെ ഇരുമ്പുതടി (അയേൺ വുഡ്) എന്ന പേരും ഇതിനുണ്ട്. ഫർണിച്ചർ, അലങ്കാരവസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ഈ തടി ഉപയോഗിക്കാറുണ്ട്. ആയോധനകലകളിലെ ഉപകരണങ്ങളും ഈ തടി ഉപയോഗിച്ച് നിർമിക്കാറുണ്ട്.
പഴത്തിന്റെ മൂല്യം മാത്രമല്ല, വളർന്നു വലുതായാൽ ഇതിന്റെ തടിക്കും നല്ല വില കർഷകർക്കു ലഭിക്കും. തറനിരപ്പിൽനിന്ന് നാലടി മുകളിലായി വെട്ടിയെടുത്താൽ വീണ്ടും കിളിർത്ത് നന്നായി വലുതാകും. അതുകൊണ്ടുതന്നെ മരം മുറിച്ചാലുണ്ടാകുന്ന മണ്ണിലെ പൈപ്പിങ് എന്ന പ്രതിഭാസവും ഉരുൾപൊട്ടലുംഅകറ്റാനും ഈ മരം സഹായിക്കും.
Content Highlights:Velvet Apple or Mabolo; Tree For Prevent Soil Erosion
ദേഹം നിറയെ വെൽവെറ്റുപോലെ നനുത്തരോമങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന, തവിട്ടും ഇളം ചുവപ്പും നിറമുള്ളതാണ് ഈ പഴം. ചീഞ്ഞ പാൽക്കട്ടിയുടെയുംപൂച്ചക്കാഷ്ഠത്തിന്റെയുമൊക്കെ മണം ആണ്ഈ പഴത്തിന്. അതാണ് ഈവിളിപ്പേരിന് കാരണം.
ഡയേസ്പെറസ് ബ്ലാൻകോയി എന്നശാസ്ത്രനാമമുള്ള ഇത് വെൽവെറ്റ് ആപ്പിൾ, മബോളോ എന്നിങ്ങനെയും അറിയപ്പെടുന്നു. കൊമ്പ് മുറിച്ചുനട്ട് കൃഷിചെയ്യാം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഈ മരം മണ്ണൊലിപ്പ് തടയാൻ മലയോരങ്ങളിൽ നട്ടുവളർത്താം.
കൃഷി
വിത്തുകളുള്ളതും ഇല്ലാത്തതുമായി രണ്ടുതരം ചെടികൾ ഇതിലുണ്ട്. ഒരു ഏകലിംഗ ഉഷ്ണമേഖലാസസ്യമാണിത്. സമുദ്രനിരപ്പിലുംഅതിനുമുകളിൽ 2400 അടി വരെയും കൃഷിചെയ്യാനാകും.ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന വിത്തുകൾ കായയുടെ മാംസള ഭാഗത്തെ പരിമിതപ്പെടുത്തുന്നു. അതിനാൽ വിത്തില്ലാത്തവ കൃഷി ചെയ്യുന്നതാണ് വൻകിട കൃഷിക്ക് അനുയോജ്യം.
പാകിയും മുറിച്ചു നട്ടും മുളപ്പിക്കാം
നന്നായി മൂത്തുവിളഞ്ഞ കായകൾ പാകി മുളപ്പിച്ചാണ് ഇതിന്റെ തൈകൾ ഉണ്ടാക്കിയെടുക്കാറ്. കേരളത്തിലെല്ലായിടത്തും മബോളോ നന്നായി കായ്ക്കാറുണ്ട്. നന്നായി മൂത്തകായകളിൽ നിന്നും വിത്തുകൾ ശേഖരിച്ചെടുത്ത് ഉടൻതന്നെ പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കും. അതുപോലെപെട്ടെന്ന് ഇവയുടെ മുളക്കൽ ശേഷിനഷ്ടപ്പെടുകയും ചെയ്യുംഎന്നത് ഒരു പോരായ്മയാണ്.
മുളച്ചുപൊന്തിയ തൈകൾ മൂന്ന്നാലു മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള, നന്നായിവെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം. പതിവെച്ചു മുളപ്പിച്ചും കമ്പ്വേരുപിടിപ്പിച്ചും തൈകൾ തയ്യാറാക്കാം. ചെടി നട്ട് ആദ്യകാലത്ത് വളർത്തിയെടുക്കാൻ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളിൽ നടുമ്പോൾ 5-7 മീറ്റർ അകലം പാലിക്കാം.
കാറ്റിനെയും മണ്ണൊലിപ്പിനെയും പ്രതിരോധിക്കുന്ന മബോളോ പോഷകസമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാൽകീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാ ബാധിച്ചാൽതന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ ചെടി സ്വയം തന്നെ പ്രതിരോധിക്കും. നിരൂറ്റിക്കുടിക്കുന്ന ചിലപ്രാണികൾ ഇലയും ഇളം തണ്ടും തിന്നുതീർക്കാറുണ്ട്.
രണ്ടുവർഷംകൊണ്ടുതന്നെ 4-6 മീറ്റർ ഉയരംവെക്കുന്ന ഇത് നാലുവർഷംകൊണ്ടുതന്നെ പുഷ്പിക്കും. മരം മുറിച്ചുമാറ്റിയാൽത്തന്നെ പിന്നെയും നല്ലവളർച്ചകാണിക്കും. കുരു നട്ടുവളർത്തുന്ന മരങ്ങൾ കായ്ക്കാൻ 6-7 വർഷമെടുക്കുമ്പോൾ, ശാഖകൾ മുറിച്ചു നട്ടുപിടിപ്പിക്കുന്നവ 3-4 വർഷത്തിനുള്ളിൽ കായ്ക്കും. ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള തൊലിക്കുള്ളിൽ, ക്രീമോ, പിങ്കോ നിറമുള്ള മാംസളഭാഗം കാണാം. ഉൾഭാഗം സുഗന്ധമുള്ളതാണ്. വിപണിയിൽ നല്ല വിലകിട്ടുന്ന പഴമാണിത്. കയറ്റുമതിസാധ്യതയും കൂടുതലുണ്ട്.
തടിയും ഉപയോഗിക്കാം
ഇതിന്റെ തടി സാന്ദ്രവും ഏറെ ഉറപ്പുമുള്ളതും നല്ലകറുപ്പുനിറമുള്ളതുമാണ്. കാഠിന്യംകൊണ്ടുതന്നെ ഇരുമ്പുതടി (അയേൺ വുഡ്) എന്ന പേരും ഇതിനുണ്ട്. ഫർണിച്ചർ, അലങ്കാരവസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ഈ തടി ഉപയോഗിക്കാറുണ്ട്. ആയോധനകലകളിലെ ഉപകരണങ്ങളും ഈ തടി ഉപയോഗിച്ച് നിർമിക്കാറുണ്ട്.
പഴത്തിന്റെ മൂല്യം മാത്രമല്ല, വളർന്നു വലുതായാൽ ഇതിന്റെ തടിക്കും നല്ല വില കർഷകർക്കു ലഭിക്കും. തറനിരപ്പിൽനിന്ന് നാലടി മുകളിലായി വെട്ടിയെടുത്താൽ വീണ്ടും കിളിർത്ത് നന്നായി വലുതാകും. അതുകൊണ്ടുതന്നെ മരം മുറിച്ചാലുണ്ടാകുന്ന മണ്ണിലെ പൈപ്പിങ് എന്ന പ്രതിഭാസവും ഉരുൾപൊട്ടലുംഅകറ്റാനും ഈ മരം സഹായിക്കും.
Content Highlights:Velvet Apple or Mabolo; Tree For Prevent Soil Erosion