Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പേമാരി ഒഴിഞ്ഞതോടെ മടിക്കൈയിൽ വാഴക്കർഷകരുടെ കണ്ണീർമഴപേമാരി ഒഴിഞ്ഞതോടെ മടിക്കൈയിൽ വാഴക്കർഷകരുടെ കണ്ണീർമഴ

$
0
0
മടിക്കൈ:ഹൃദയം നുറുങ്ങുന്ന വേദനയോടെയേ നാട്ടിവയലിലെ വാഴത്തോട്ടത്തിലേക്ക് നോക്കാനാവൂ. മൂത്തുതുടങ്ങിയ നേന്ത്രവാഴക്കുലകൾ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഒഴുകിനടക്കുന്നു. വേനലെത്തും മുൻപ് കരിഞ്ഞു പോയ വാഴകളും വെള്ളപ്പൊക്കത്തിൽ നശിച്ച വാഴകളും ഒരുപോലെ മണ്ണിൽ തലകുമ്പിട്ട് നിൽക്കുന്നു.

മടിക്കൈ മേഖലയിൽ ഒട്ടേറെയാളുകളുടെ വാഴത്തോട്ടമാണ് കഴിഞ്ഞ ദിവസങ്ങളിലെ വെള്ളപ്പൊക്കത്തിൽ നശിച്ചത്. മിക്ക വാഴകളും കുലച്ചതായിരുന്നു. എൺപതോളം ഹെക്ടറിലായി നാനൂറിനുമേൽ വാഴക്കർഷകരുണ്ട് ഈ മേഖലയിൽ. കാസർകോടിന്റെ വാഴത്തോട്ടമെന്നാണ് ഇവിടം അറിയപ്പെടുന്നത്.

ഒരു സീസണിൽ 608 കിലോഗ്രാമാണ് ഉത്പാദനം. കിലോഗ്രാമിന് 35 രൂപയിൽ രണ്ടുകോടിയോളം രൂപയുടെ വരവുണ്ട്. ഇവിടത്തെ മിക്കവരുടെയും പ്രധാന ഉപജീവനമാർഗമാണ് വാഴക്കൃഷി. പഞ്ചായത്തിലെ കണിച്ചിറ, മണക്കടവ്, നീരളി, കാലിച്ചാംപൊതി, അരയി, കക്കാട്ട് എന്നീ മേഖലകളിലാണ് പ്രധാനമായും നേന്ത്രവാഴ കൃഷിചെയ്യുന്നത്. ഇതിൽ അരയി, മടിക്കൈ, മണക്കടവ്, നീരളി എന്നീ മേഖലകളിലെ വാഴക്കൃഷി പൂർണമായും നശിച്ചു.

500 ലഭിക്കേണ്ടിടത്ത് വെറും പത്തുരൂപ

കുലച്ചവാഴകളെല്ലാംതന്നെ വെള്ളപ്പൊക്കത്തിലും കാറ്റിലും ഒടിഞ്ഞുവീണതിനാൽ കർഷകർ പച്ചക്കായ വിൽക്കാൻ നിർബന്ധിതരായി. ആരും വാങ്ങാനില്ല. കേരള പഴം-പച്ചക്കറി പ്രോത്സാഹന സമിതി (വി.എഫ്.പി.സി.കെ.) മൂപ്പെത്താത്ത നേന്ത്രവാഴക്കുലകൾ പച്ചക്കറിക്കച്ചവടക്കാരെക്കൊണ്ട് നിർബന്ധിപ്പിച്ച് വാങ്ങിപ്പിക്കുകയാണ് കറിവെക്കാനെങ്കിലും ആളുകൾ വാങ്ങുമെന്ന പ്രതീക്ഷയിൽ.

മൂപ്പെത്തിയ വലിയ ഒരു നേന്ത്രക്കുലയ്ക്ക് 500-ന് മുകളിൽ വില ലഭിക്കേണ്ടതാണ്. എന്നാൽ പിഞ്ചുകുലകൾ എട്ട് രൂപയ്ക്കും പത്ത് രൂപയ്ക്കും വിൽക്കേണ്ട നിസ്സഹായാവസ്ഥയിലാണ് മടിക്കൈയിലെ കർഷകർ. നിർബന്ധിപ്പിച്ച് വാങ്ങിപ്പിക്കുന്നതിനാൽ കച്ചവടക്കാരോട് വിലപേശാൻ പറ്റുന്നില്ലെന്നും കർഷകർ പറയുന്നു.

ഒരുവാഴ നട്ടുവളർത്താൻ 200 രൂപ ചെലവുവരും. ഒരുവർഷത്തെ അധ്വാനവും. എല്ലാം നഷ്ടമായി -കർഷകർ പറയുന്നു. കർഷകരുടെ നഷ്ടം നികത്താനാവശ്യമായ സഹായം നല്കാൻ അധികൃതർ ഇടപെടണമെന്ന് വി.എഫ്.പി.സി.കെ. വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ ആവശ്യപ്പെടുന്നു. വി.എഫ്.പി.സി.കെ.യുടെ കീഴിൽ 480 കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 250 പേർ സജീവമായി കൃഷിരംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

70,000 വാഴവിത്തുകളാണ് വി.എഫ്.പി.സി.കെ. വഴി മടിക്കൈ മേഖലയിൽ വിതരണം ചെയ്യുന്നത്. ഇതുകൂടാതെ കർഷകർ സമാഹരിക്കുന്ന മറ്റു വാഴവിത്തുകളും ഉണ്ടാകും. ഏകദേശം ഒരുലക്ഷത്തിലധികം വാഴകളാണ് മടിക്കൈ മേഖലയിൽ മാത്രമുള്ളത്. ഇതിൽ ഭൂരിഭാഗവും മഴവെള്ളത്തിൽ നശിച്ചു.

'രണ്ട് ബാങ്കുകളിൽ നിന്നും കടമെടുത്ത പണം കൊണ്ടാണ് ഞാനിവിടെ കൃഷിയാരംഭിച്ചത്. കുലച്ചുനിന്നിരുന്ന 650 വാഴകളാണ് ഒറ്റക്കാറ്റിൽ ഇല്ലാതായത്. വേനലായിരുന്നപ്പോൾ മണ്ണെണ്ണമോട്ടർ ഉപയോഗിച്ചാണ് വാഴ നനച്ചിരുന്നത്. എന്നാൽ എല്ലാം വെറുതെയായി. മക്കളെപ്പോലെ ആറ്റുനോറ്റുവളർത്തിയ വാഴകൾ നശിച്ചുകിടക്കുന്നത് കാണാൻവയ്യാത്തതുകൊണ്ട് ഇപ്പോൾ കൃഷിയിടത്തിലേക്ക് പോകുന്നില്ല. എല്ലാം വി.എഫ്.പി.സി.കെ.യെ ഏൽപ്പിച്ചിരിക്കുകയാണ് -കർഷകൻ ഗോപാലൻ പറയുന്നു.

വിത്തും ചതിച്ചു

ഇത്തവണ വാഴവിത്തും ചതിച്ചെന്ന് കർഷകർ പറയുന്നു. മേട്ടുപ്പാളയത്തുനിന്ന് ഈ വർഷം ഇറക്കിയ വാഴവിത്തുകൾ ഇനം മാറിയാണത്രെ തന്നത്. ഏഴുമാസം കൊണ്ട് വിളവെടുക്കുന്ന വിത്തായിരുന്നു സാധാരണ വാങ്ങാറ്. എന്നാൽ ഈ വർഷം നട്ടത് 12 മാസത്തിനുശേഷം മാത്രം കുലയ്ക്കുന്നവയാണ്. കുലയ്ക്കാൻ വൈകിയതുകൊണ്ട് മൂപ്പെത്താനും വൈകി. പ്രളയക്കെടുതിയുടെ പിടിയിൽപ്പെട്ടത് അങ്ങനെയാണ്.

Content Highlights:Flood Badly Affected Banana Farming In Kasaragod District

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>