കോട്ടയം:കാലിത്തീറ്റ വിലവർദ്ധനയിൽ നട്ടം തിരിഞ്ഞ ക്ഷീരകർഷരുടെ നട്ടെല്ലൊടിച്ചാണ് മഴ പെയ്തിറങ്ങിയത്. ആറുകളും പുഴകളും കരകവിഞ്ഞതോടെ കൃഷിഭൂമികളിലും പുരയിടങ്ങളിലും പശുത്തൊഴുത്തുകളിലും വെള്ളം കയറി. കന്നുകാലികൾ ചത്തു. കർഷകർ സംഭരിച്ചുവെച്ച തീറ്റപ്പുല്ല്, വൈക്കോൽ, കാലിത്തീറ്റ എന്നിവയും നശിച്ചു. ഇതോടെ കർഷകർ ദുരിതത്തിലായി.
വെള്ളം ഉയർന്നുതുടങ്ങിയപ്പോൾതന്നെ കർഷകർ കന്നുകാലികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. മിക്കവർക്കും പാലങ്ങൾ തന്നെയായിരുന്നു ആശ്രയം. പാലത്തിന് മുകളിൽ പടുതാ വലിച്ചുകെട്ടി അതിൻറെ താഴെയാണ് കന്നുകാലികളെ കെട്ടിയിരുന്നത്.
തീറ്റപ്പുല്ല് കിട്ടാനില്ല
മഴ മാറി വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പറമ്പിലും പാടത്തുമുണ്ടായിരുന്ന തീറ്റപ്പുല്ല് നശിച്ചു. ചെത്തിയെടുക്കാൻപോലും കഴിയാത്ത രീതിയിൽ ചെളി കയറിയാണ് നശിച്ചത്. ശേഖരിച്ചുവെച്ചിരുന്ന വൈക്കോലും നശിച്ചു. ചെളിയിൽ പൂണ്ടുകിടക്കുന്ന നല്ല പുല്ല് ചെത്തി, വെള്ളത്തിൽ കഴുകിയാണ് കന്നുകാലികൾക്ക് കൊടുക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തേക്കാൾ ദുരിതമാണ് ഇക്കുറിയെന്ന് ക്ഷീരകർഷകർ പറയുന്നു.
പാടത്ത് വെള്ളംകയറി പുല്ല് ചീഞ്ഞപ്പോൾ സന്നദ്ധസംഘടകൾ എത്തിച്ച വൈക്കോലും കാലിത്തീറ്റയുമായിരുന്നു ആശ്രയം. എന്നാൽ, ഇക്കുറി സർക്കാരിനുപോലും ആവശ്യത്തിന് തീറ്റ എത്തിക്കാൻ കഴിയുന്നില്ല. കാലിത്തീറ്റ മാത്രം കൊടുക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പുല്ലും വൈക്കോലും അത്യാവശ്യമാണ്. ഇവയൊന്നും കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു.
6.83 ലക്ഷം രൂപയുടെ നഷ്ടം
മൃഗസംരക്ഷണമേഖലയിൽ 6.83 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. 10 കാലിത്തൊഴുത്തും 10 കോഴിക്കൂടുകളും മൂന്ന് ആട്ടിൻകൂടുകളും നശിച്ചു.
മൃഗങ്ങൾ ചത്തവയുടെ എണ്ണം
പശുക്കൾ- ഏഴ്
കിടാരികൾ- 12
ആടുകൾ- 19
എരുമ- എട്ട്
കോഴികൾ- 750
താറാവുകൾ- 210
നഷ്ടപരിഹാരം
കറവപ്പശു- 60,000
കിടാവ് - 2,000
എരുമ- 10,000
കോഴി- 100
താറാവ്- 200
സഹായവുമായി വെറ്ററിനറി അസോസിയേഷൻ
ജില്ലയിലെ ദുരിതമേഖലകളിൽ കന്നുകാലികൾക്ക് നൽകാൻ വൈക്കോൽ വിതരണം. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിലാണ് മറവൻതുരുത്ത്, അയ്മനം പഞ്ചായത്തുകളിലാണ് വൈക്കോൽ വിതരണം ചെയ്തത്. തിങ്കളാഴ്ച ചെമ്പ് പഞ്ചായത്തിലും തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് പ്രളയബാധിത മേഖലകളിലുമാണ് വിതരണം ചെയ്യുന്നതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. ജോർജ് കുര്യൻ അറിയിച്ചു.
Content Highlights:Dairy Farmers Facing Crisis
വെള്ളം ഉയർന്നുതുടങ്ങിയപ്പോൾതന്നെ കർഷകർ കന്നുകാലികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. മിക്കവർക്കും പാലങ്ങൾ തന്നെയായിരുന്നു ആശ്രയം. പാലത്തിന് മുകളിൽ പടുതാ വലിച്ചുകെട്ടി അതിൻറെ താഴെയാണ് കന്നുകാലികളെ കെട്ടിയിരുന്നത്.
തീറ്റപ്പുല്ല് കിട്ടാനില്ല
മഴ മാറി വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പറമ്പിലും പാടത്തുമുണ്ടായിരുന്ന തീറ്റപ്പുല്ല് നശിച്ചു. ചെത്തിയെടുക്കാൻപോലും കഴിയാത്ത രീതിയിൽ ചെളി കയറിയാണ് നശിച്ചത്. ശേഖരിച്ചുവെച്ചിരുന്ന വൈക്കോലും നശിച്ചു. ചെളിയിൽ പൂണ്ടുകിടക്കുന്ന നല്ല പുല്ല് ചെത്തി, വെള്ളത്തിൽ കഴുകിയാണ് കന്നുകാലികൾക്ക് കൊടുക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തേക്കാൾ ദുരിതമാണ് ഇക്കുറിയെന്ന് ക്ഷീരകർഷകർ പറയുന്നു.
പാടത്ത് വെള്ളംകയറി പുല്ല് ചീഞ്ഞപ്പോൾ സന്നദ്ധസംഘടകൾ എത്തിച്ച വൈക്കോലും കാലിത്തീറ്റയുമായിരുന്നു ആശ്രയം. എന്നാൽ, ഇക്കുറി സർക്കാരിനുപോലും ആവശ്യത്തിന് തീറ്റ എത്തിക്കാൻ കഴിയുന്നില്ല. കാലിത്തീറ്റ മാത്രം കൊടുക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പുല്ലും വൈക്കോലും അത്യാവശ്യമാണ്. ഇവയൊന്നും കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു.
6.83 ലക്ഷം രൂപയുടെ നഷ്ടം
മൃഗസംരക്ഷണമേഖലയിൽ 6.83 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. 10 കാലിത്തൊഴുത്തും 10 കോഴിക്കൂടുകളും മൂന്ന് ആട്ടിൻകൂടുകളും നശിച്ചു.
മൃഗങ്ങൾ ചത്തവയുടെ എണ്ണം
പശുക്കൾ- ഏഴ്
കിടാരികൾ- 12
ആടുകൾ- 19
എരുമ- എട്ട്
കോഴികൾ- 750
താറാവുകൾ- 210
നഷ്ടപരിഹാരം
കറവപ്പശു- 60,000
കിടാവ് - 2,000
എരുമ- 10,000
കോഴി- 100
താറാവ്- 200
സഹായവുമായി വെറ്ററിനറി അസോസിയേഷൻ
ജില്ലയിലെ ദുരിതമേഖലകളിൽ കന്നുകാലികൾക്ക് നൽകാൻ വൈക്കോൽ വിതരണം. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിലാണ് മറവൻതുരുത്ത്, അയ്മനം പഞ്ചായത്തുകളിലാണ് വൈക്കോൽ വിതരണം ചെയ്തത്. തിങ്കളാഴ്ച ചെമ്പ് പഞ്ചായത്തിലും തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് പ്രളയബാധിത മേഖലകളിലുമാണ് വിതരണം ചെയ്യുന്നതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. ജോർജ് കുര്യൻ അറിയിച്ചു.
Content Highlights:Dairy Farmers Facing Crisis