വേമ്പനാട്ട് കായൽ സംരക്ഷണത്തിന് കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുന്നതിനും കക്ക, കരിമീൻ സമ്പത്ത് വർധിപ്പിക്കുന്നതിനുമായി മത്സ്യവകുപ്പ് വേമ്പനാട്ട് കായൽ പദ്ധതി നടപ്പാക്കും. മൂന്നരക്കോടിയോളം രൂപയാണ് ചെലവ്. ഇതിനായി വേന്പനാട്ട് കായലിൽ കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.
കരിമീൻ സമ്പത്ത് വർധിപ്പിക്കാൻ വേമ്പനാട്ടു കായലിൽ ആറ് കരിമീൻ സങ്കേതങ്ങൾ (സാങ്ച്വറികൾ) നിർമിക്കും. അഞ്ചേക്കർ സ്ഥലത്ത് ഒരു സങ്കേതം എന്ന രീതിയിലാണ് നിർമാണം. കരിമീൻകുഞ്ഞുങ്ങളെ നിേക്ഷപിച്ച് മത്സ്യങ്ങൾക്ക് വളരാനും പ്രത്യുത്പാദനം നടത്താനുമുള്ള സാഹചര്യം ഒരുക്കും.
അഞ്ചേക്കർവീതം ആറ് സ്ഥലങ്ങളിൽ ചെറിയ കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കുന്നുണ്ട്. മണ്ണൊലിപ്പ് തടയൽ, തീരസംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുന്നത്.
കക്കാസമ്പത്ത് വർധിപ്പിക്കാൻ ആറുയൂണിറ്റുകൾക്ക് രൂപം കൊടുക്കുന്നുണ്ട്. നിലവിൽ തണ്ണീർമുക്കം ബണ്ടിന്റെ വടക്ക് ഭാഗത്താണ് കക്കാക്കുഞ്ഞുങ്ങളായ മല്ലി കക്കയെ കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, പലപ്പോഴും ഇവയുടെ ശരിയായ വളർച്ചയ്ക്ക് ഈ ഇടം മതിയാകുന്നില്ലെന്നാണ് കണ്ടെത്തൽ.
ഇവിടെനിന്ന് മല്ലി കക്കകൾ ശേഖരിച്ച് വിരിയാൻ അനുയോജ്യമായ സ്ഥലത്ത് വിന്യസിപ്പിക്കാനാണ് ശ്രമം. അഞ്ചേക്കർ വീതമുള്ള ആറിടമാണ് ഇതിനായി കണ്ടെത്തുന്നത്. ഡിസംബറോടെ മൂന്നു പദ്ധതികൾക്കും തുടക്കമാകും.
നിലവിൽ അതത് സ്ഥലത്തെ കക്കാ സൊസൈറ്റി, മത്സ്യത്തൊഴിലാളി സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ ആവശ്യത്തിലും ഇരട്ടിസ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ഇതിൽനിന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മറ്റ് കേന്ദ്ര സാങ്കേതിക വിദഗ്ധരുടെയും സഹകരണത്തോടെ ശാസ്ത്രീയ സാധ്യതകൾകൂടി വിലയിരുത്തിയാകും സ്ഥലം തിരഞ്ഞെടുക്കുക.
Content Highlights:Karimeen, Aqua Culture
കരിമീൻ സമ്പത്ത് വർധിപ്പിക്കാൻ വേമ്പനാട്ടു കായലിൽ ആറ് കരിമീൻ സങ്കേതങ്ങൾ (സാങ്ച്വറികൾ) നിർമിക്കും. അഞ്ചേക്കർ സ്ഥലത്ത് ഒരു സങ്കേതം എന്ന രീതിയിലാണ് നിർമാണം. കരിമീൻകുഞ്ഞുങ്ങളെ നിേക്ഷപിച്ച് മത്സ്യങ്ങൾക്ക് വളരാനും പ്രത്യുത്പാദനം നടത്താനുമുള്ള സാഹചര്യം ഒരുക്കും.
അഞ്ചേക്കർവീതം ആറ് സ്ഥലങ്ങളിൽ ചെറിയ കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കുന്നുണ്ട്. മണ്ണൊലിപ്പ് തടയൽ, തീരസംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുന്നത്.
കക്കാസമ്പത്ത് വർധിപ്പിക്കാൻ ആറുയൂണിറ്റുകൾക്ക് രൂപം കൊടുക്കുന്നുണ്ട്. നിലവിൽ തണ്ണീർമുക്കം ബണ്ടിന്റെ വടക്ക് ഭാഗത്താണ് കക്കാക്കുഞ്ഞുങ്ങളായ മല്ലി കക്കയെ കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, പലപ്പോഴും ഇവയുടെ ശരിയായ വളർച്ചയ്ക്ക് ഈ ഇടം മതിയാകുന്നില്ലെന്നാണ് കണ്ടെത്തൽ.
ഇവിടെനിന്ന് മല്ലി കക്കകൾ ശേഖരിച്ച് വിരിയാൻ അനുയോജ്യമായ സ്ഥലത്ത് വിന്യസിപ്പിക്കാനാണ് ശ്രമം. അഞ്ചേക്കർ വീതമുള്ള ആറിടമാണ് ഇതിനായി കണ്ടെത്തുന്നത്. ഡിസംബറോടെ മൂന്നു പദ്ധതികൾക്കും തുടക്കമാകും.
നിലവിൽ അതത് സ്ഥലത്തെ കക്കാ സൊസൈറ്റി, മത്സ്യത്തൊഴിലാളി സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ ആവശ്യത്തിലും ഇരട്ടിസ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ഇതിൽനിന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മറ്റ് കേന്ദ്ര സാങ്കേതിക വിദഗ്ധരുടെയും സഹകരണത്തോടെ ശാസ്ത്രീയ സാധ്യതകൾകൂടി വിലയിരുത്തിയാകും സ്ഥലം തിരഞ്ഞെടുക്കുക.
Content Highlights:Karimeen, Aqua Culture