തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചു. തിരൂർ വെറ്റില ഉത്പാദക സംഘമാണ് ഭൗമസൂചകത്തിന്റെ പ്രൊപ്രൈറ്റർ. എരിവ് കൂടുതലുള്ള തിരൂർ വെറ്റിലയിൽ പുതുക്കൊടി, നാടൻ എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.
2700 ഹെക്ടർ സ്ഥലത്താണ് തിരൂരിൽ വെറ്റില കൃഷിയുള്ളത്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കാണ് വെറ്റില പ്രധാനമായും കയറ്റി അയയ്ക്കുന്നത്. വടക്കേ ഇന്ത്യയിലും തിരൂർ വെറ്റിലയ്ക്ക് പ്രിയം കൂടുതലാണ്.
കേരള കാർഷിക സർവകലാശാലയുടെ ശ്രമഫലമായി ഭൗമസൂചികാ പദവിയിലെത്തുന്ന പത്താമത്തെ ഉത്പന്നമാണെന്നും ബൗദ്ധിക സ്വത്തവകാശ സെല്ലിൻറെ കൂടി പ്രവർത്തനഫലമായാണ് പദവി ലഭിച്ചതെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
ആയുർവേദ ചികിത്സാ വിധികളിൽ തിരൂർ വെറ്റിലയ്ക്ക് പ്രാധാന്യം നൽകുന്നത് ഇതിന്റെ കമ്പോളസാധ്യത വർധിപ്പിക്കുമെന്ന് കാർഷിക സർവകലാശാല ഗവേഷണവിഭാഗം മേധാവി ഡോ. ഇന്ദിരാദേവി പറഞ്ഞു.
Content Highlights:Tirur Betel Leaf
2700 ഹെക്ടർ സ്ഥലത്താണ് തിരൂരിൽ വെറ്റില കൃഷിയുള്ളത്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കാണ് വെറ്റില പ്രധാനമായും കയറ്റി അയയ്ക്കുന്നത്. വടക്കേ ഇന്ത്യയിലും തിരൂർ വെറ്റിലയ്ക്ക് പ്രിയം കൂടുതലാണ്.
കേരള കാർഷിക സർവകലാശാലയുടെ ശ്രമഫലമായി ഭൗമസൂചികാ പദവിയിലെത്തുന്ന പത്താമത്തെ ഉത്പന്നമാണെന്നും ബൗദ്ധിക സ്വത്തവകാശ സെല്ലിൻറെ കൂടി പ്രവർത്തനഫലമായാണ് പദവി ലഭിച്ചതെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
ആയുർവേദ ചികിത്സാ വിധികളിൽ തിരൂർ വെറ്റിലയ്ക്ക് പ്രാധാന്യം നൽകുന്നത് ഇതിന്റെ കമ്പോളസാധ്യത വർധിപ്പിക്കുമെന്ന് കാർഷിക സർവകലാശാല ഗവേഷണവിഭാഗം മേധാവി ഡോ. ഇന്ദിരാദേവി പറഞ്ഞു.
Content Highlights:Tirur Betel Leaf