അത്തിപ്പഴം മൂക്കുന്ന കാലമാണിത്. മലയോരത്തുൾപ്പെടെ പല പറമ്പിലും വലിയ അത്തിമരങ്ങൾ നിറയെ പഴവുമായി നിൽക്കുന്നുണ്ട്. എന്നാൽ, ചക്കയുടെ ഗതി തന്നെയാണ് പലയിടത്തും ഇതിന്. രുചികരവും പോഷകസമ്പുഷ്ടവുമാണ് അത്തിപ്പഴം. അത് സംസ്കരിക്കാനുള്ള വഴി ഇതാ.
ചക്ക പോലെ മലയോരത്തെ വീട്ടുപറമ്പുകളിൽ അത്തിപ്പഴം വെറുതെ നശിക്കുന്നു. ഒട്ടുമിക്ക വീടുകളിലും വളർത്തുന്നുണ്ടെങ്കിലും സംസ്കരണം ബുദ്ധിമുട്ടായതാണ് പാഴാവുന്നതിന് പ്രധാന കാരണം. കേരളത്തിൽ കായ പഴുത്തു തുടങ്ങുന്നത് മഴക്കാലത്താണ്. ഇതുമൂലം തടിയിലിരുന്ന് ചീഞ്ഞ് നശിക്കുകയും ചെയ്യുന്നു.
ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും സംസ്കരിച്ചുണക്കിയ അത്തിപ്പഴത്തിന് കിലോയ്ക്ക് 1000 രൂപയ്ക്കു മുകളിൽ വിലയുണ്ട്. പോഷകസമൃദ്ധമായ ഫലമാണ് അത്തി. മാംസ്യം, അന്നജം, കൊഴുപ്പ് എന്നിവ അടങ്ങിയ ഇത് കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള മൂലകങ്ങളാലും സമ്പന്നമാണ്. ആയുർവേദത്തിൽ ഒട്ടുമിക്ക രോഗങ്ങൾക്കും മരുന്നായും നിർദേശിക്കുന്നുണ്ട്.
മൂന്നുവർഷം കൊണ്ട് അത്തിപ്പഴം കായ്ക്കും. കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാകും. അപ്പോൾ പറിച്ചെടുത്ത് സംസ്കരിക്കാം. കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ അത്തിപ്പഴത്തിന് പെട്ടെന്ന് പൂപ്പൽ പിടിക്കും. പഴുക്കുന്നതിനുമുമ്പ് മൂപ്പെത്തിയ കായകൾ ഉപയോഗിച്ച് തോരനും കറികളും ഉണ്ടാക്കുന്നവരുമുണ്ട്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ അർബുദം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും അത്തിപ്പഴം നല്ലതാണ്.
ഇങ്ങനെ സംസ്കരിക്കാം
പഴുത്ത അത്തിപ്പഴം (ഒരുകിലോ) ഞെട്ടുകളഞ്ഞ് മുറിച്ച് കഷണങ്ങളാക്കിവെക്കുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ 4-5 മണിക്കൂർ നേരം ഇത് മുക്കിവെക്കണം. ലായനിയിൽ നിന്നെടുത്ത് നന്നായി കഴുകുക. ചുണ്ണാമ്പിന്റെ അംശങ്ങൾ പൂർണമായും നീക്കണം. തിളച്ച വെള്ളത്തിലിട്ട് വീണ്ടും രണ്ടുമിനിറ്റ് തിളപ്പിക്കണം. പരന്ന പാത്രത്തിൽ നിരത്തി കഷണങ്ങളുടെ പുറത്തുള്ള വെള്ളം ഉണങ്ങാൻ അനുവദിക്കുക.
തയ്യാറാക്കിയ പഞ്ചസാരലായനിയിൽ ഒരുദിവസം ഇട്ടുവെക്കണം. പഞ്ചസാരലായനിയിൽനിന്ന് എടുത്ത ഉടനെ വീണ്ടും ശുദ്ധജലത്തിൽ കഴുകി കായയുടെ പുറത്ത് പറ്റിയിരിക്കുന്ന പഞ്ചസാരയുടെ അംശം നീക്കണം. ഇങ്ങനെ കഴുകിയെടുത്ത പഴങ്ങൾ വെയിലത്തോ ഡ്രയറിലോ ഉണക്കിയെടുത്ത് കഴിക്കാം.
ചക്ക പോലെ മലയോരത്തെ വീട്ടുപറമ്പുകളിൽ അത്തിപ്പഴം വെറുതെ നശിക്കുന്നു. ഒട്ടുമിക്ക വീടുകളിലും വളർത്തുന്നുണ്ടെങ്കിലും സംസ്കരണം ബുദ്ധിമുട്ടായതാണ് പാഴാവുന്നതിന് പ്രധാന കാരണം. കേരളത്തിൽ കായ പഴുത്തു തുടങ്ങുന്നത് മഴക്കാലത്താണ്. ഇതുമൂലം തടിയിലിരുന്ന് ചീഞ്ഞ് നശിക്കുകയും ചെയ്യുന്നു.
ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും സംസ്കരിച്ചുണക്കിയ അത്തിപ്പഴത്തിന് കിലോയ്ക്ക് 1000 രൂപയ്ക്കു മുകളിൽ വിലയുണ്ട്. പോഷകസമൃദ്ധമായ ഫലമാണ് അത്തി. മാംസ്യം, അന്നജം, കൊഴുപ്പ് എന്നിവ അടങ്ങിയ ഇത് കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള മൂലകങ്ങളാലും സമ്പന്നമാണ്. ആയുർവേദത്തിൽ ഒട്ടുമിക്ക രോഗങ്ങൾക്കും മരുന്നായും നിർദേശിക്കുന്നുണ്ട്.
മൂന്നുവർഷം കൊണ്ട് അത്തിപ്പഴം കായ്ക്കും. കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാകും. അപ്പോൾ പറിച്ചെടുത്ത് സംസ്കരിക്കാം. കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ അത്തിപ്പഴത്തിന് പെട്ടെന്ന് പൂപ്പൽ പിടിക്കും. പഴുക്കുന്നതിനുമുമ്പ് മൂപ്പെത്തിയ കായകൾ ഉപയോഗിച്ച് തോരനും കറികളും ഉണ്ടാക്കുന്നവരുമുണ്ട്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ അർബുദം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും അത്തിപ്പഴം നല്ലതാണ്.
ഇങ്ങനെ സംസ്കരിക്കാം
പഴുത്ത അത്തിപ്പഴം (ഒരുകിലോ) ഞെട്ടുകളഞ്ഞ് മുറിച്ച് കഷണങ്ങളാക്കിവെക്കുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ 4-5 മണിക്കൂർ നേരം ഇത് മുക്കിവെക്കണം. ലായനിയിൽ നിന്നെടുത്ത് നന്നായി കഴുകുക. ചുണ്ണാമ്പിന്റെ അംശങ്ങൾ പൂർണമായും നീക്കണം. തിളച്ച വെള്ളത്തിലിട്ട് വീണ്ടും രണ്ടുമിനിറ്റ് തിളപ്പിക്കണം. പരന്ന പാത്രത്തിൽ നിരത്തി കഷണങ്ങളുടെ പുറത്തുള്ള വെള്ളം ഉണങ്ങാൻ അനുവദിക്കുക.
തയ്യാറാക്കിയ പഞ്ചസാരലായനിയിൽ ഒരുദിവസം ഇട്ടുവെക്കണം. പഞ്ചസാരലായനിയിൽനിന്ന് എടുത്ത ഉടനെ വീണ്ടും ശുദ്ധജലത്തിൽ കഴുകി കായയുടെ പുറത്ത് പറ്റിയിരിക്കുന്ന പഞ്ചസാരയുടെ അംശം നീക്കണം. ഇങ്ങനെ കഴുകിയെടുത്ത പഴങ്ങൾ വെയിലത്തോ ഡ്രയറിലോ ഉണക്കിയെടുത്ത് കഴിക്കാം.