Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വെറും പുല്ലല്ല; പൊന്നാണ് ഈ മുള വെറും പുല്ലല്ല; പൊന്നാണ് ഈ മുള

$
0
0
വിലകുറഞ്ഞതിനെ പുല്ലുവില എന്നുപറഞ്ഞു ശീലിച്ചവരാണ് മലയാളികൾ. എന്നാൽ പുല്ലുവർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യമായ മുളയുടെ കാര്യമെടുത്താൽ പുല്ലുവില എന്ന പ്രയോഗം മാറ്റി പൊന്നുംവിലഎന്ന് വിളിക്കേണ്ടിവരും. മുളയധിഷ്ഠിത ഉത്പന്നങ്ങൾ, മുളയധിഷ്ഠിത വീടുകൾ എന്നിവ നമുക്കുതരുന്നത് വിശാലമായ സാധ്യതകളാണ്. അന്താരാഷ്ട്ര മുളദിനത്തിൽ പീച്ചി വനഗവേഷണകേന്ദ്രത്തിൽ നടന്ന പ്രദർശന പരിപാടി മുളയുടെ മറ്റൊരു ലോകം തുറന്നുനൽകി. പ്രളയബാധിതമേഖലകളിൽനിന്നുൾപ്പെടെ നാൽപ്പതിൽപ്പരം അംഗങ്ങളാണ് അഞ്ചുദിവസത്തെ ശില്പശാലയിൽ പങ്കെടുക്കാനെത്തിയത്.

അന്പമ്പോ എന്തൊരു വളർച്ച



ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമാണ് മുള. ചില മുളകൾ പ്രതിദിനം 35 ഇഞ്ചുവരെ വളരും. 1927-ലെ ഇന്ത്യൻ വനനിയമപ്രകാരം മുളയെ മരമായാണ് കണക്കാക്കിയിരുന്നത്. 2017- ഡിസംബറിലെ ഭേദഗതിയോടെ കേന്ദ്രസർക്കാർ ആ നിയമം തിരുത്തി. മുളയങ്ങനെ പുല്ലുവർഗമായി. അന്റാർട്ടിക്കൻ വൻകരയിലൊഴികെ ലോകത്തിന്റെ എല്ലായിടത്തും മുളയുണ്ട്. 1400-ഇനം മുളകൾ ലോകത്തുണ്ട്. ഇന്ത്യയിൽ 136-ഇനങ്ങളും.

മുളരുചികൾ

പണ്ടുകാലത്ത് കേരളത്തിലെ ഭക്ഷ്യവസ്തുക്കളിൽ ചെറുതല്ലാത്ത ഇടം മുളവിഭവങ്ങൾക്കുമുണ്ടായിരുന്നു. ക്ഷാമകാലത്ത് മുളംകിഴങ്ങുകൾവരെ ഉപ്പിട്ടുതിളപ്പിച്ച് കഴിച്ച പാരമ്പര്യം കേരളത്തിനുണ്ട്. എന്നാൽ കാലക്രമത്തിൽ ഇത് നഷ്ടപ്പെട്ടു.

മുളങ്കൂമ്പും മുളയരിയുമാണ് സാധാരണയായി ഭക്ഷണത്തിനായുപയോഗിക്കുക. ഏറെ സ്വാദിഷ്ഠവും പോഷകങ്ങൾ നിറഞ്ഞതുമായ മുളയധിഷ്ഠിത ഭക്ഷ്യോത്പന്നങ്ങൾ ഇന്ന് തീൻമേശയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മുളയുടെ കൂമ്പുപയോഗിച്ച് വിവിധതരം കട്ലറ്റുകൾ, ന്യൂഡിൽസ്, തോരൻ, ചിപ്സ്, മുളയരിപ്പായസം എന്നിവ തയ്യാറാക്കാം.

കൂട്ടമായി പൂക്കുന്ന മുളങ്കാടുകളിൽനിന്ന് മുളയരി ശേഖരിക്കൽ ശ്രമകരമാണ്. പൂവിട്ട മുളങ്കൂട്ടത്തിനു കീഴെ പായ വിരിച്ചും ചാണകം മെഴുകുകിയും സജ്ജമാക്കുന്നു. തുറന്ന കാട്ടിൽ വീഴുന്ന മുളയരിമണികളെ ചൂലുപയോഗിച്ച് അടിച്ചെടുക്കുകയാണ് ചെയ്യുക.

കൊട്ടമാത്രമല്ല, മുളമൗസും ഉണ്ട്



മുളങ്കൊട്ട, മുറം, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ മാത്രമാണ് മുളയധിഷ്ഠിത ഉത്പന്നങ്ങളെന്നു കേൾക്കുമ്പോൾ മനസ്സിൽ തെളിയുക. എന്നാൽ ഈടുനിൽക്കുന്ന പ്ലൈവുഡ്, കംപ്യൂട്ടർ കീബോർഡ്, മൗസ്, തൂക്കുവിളക്ക്, മുളകൊണ്ടുള്ള ടൈൽസ്, മുളവീട്, കർട്ടണുകൾ, ഇരിപ്പിടങ്ങൾ, ബിരിയാണിക്കുറ്റികൾ, മുളങ്കുഴലുകൾ, ഗ്ലാസുകൾ എന്നിവ ഇവയുടെ സാധ്യതകൾ കാണിച്ചുതരുന്നു.

അസമിലെ ഗോത്രവർഗ്ഗക്കാർ കാപ്പിപ്പൊടി സൂക്ഷിച്ചുവെയ്ക്കാൻ ഉപയോഗിച്ചിരുന്ന അലങ്കാരപ്പണികൾ ചെയ്ത മുളങ്കുഴലുകൾ ഇന്ന് കേരളത്തിലെ പ്രധാന ഫാഷൻ ട്രെൻഡുകളിലൊന്നാണ്. ആർക്കിടെക്റ്റ് വിദ്യാർഥികളും കോളേജ് വിദ്യാർഥികളും ചാർട്ട് പേപ്പർ സൂക്ഷിക്കാനുപയോഗിക്കുന്നത് മുളങ്കുഴലുകളാണ്. ഇന്ന് ഏറെ ആവശ്യക്കാരുള്ള മറ്റൊരു ഉത്പന്നം മുളലാമ്പുകളാണ്.



മുളവീടുകൾ

മുളയുപയോഗിച്ചുള്ള വീടുകൾ പ്രകൃതിക്ക് ഏറ്റവും ഇണങ്ങിയതാണ്. ബാൽക്കോവ, ആസ്പർ എന്നീ ഇനങ്ങളിൽപ്പെട്ട മുളകളാണ് വീടുനിർമാണത്തിനായി ഉപയോഗിക്കുക. 1700 രൂപ മുതലാണ് മുളവീടിന്റെ ഒരു ചതുരശ്രയടി നിർമാണത്തിന് ചെലവ്.

ആഡംബരം കൂടുന്നതനുസരിച്ച് ചെലവും കൂടും. ജനൽ, വാതിൽ, ഭിത്തി, ഫർണിച്ചറുകൾ, ടൈൽസ്, കർട്ടൻ തുടങ്ങി വീടിന്റെ എല്ലാഭാഗങ്ങളും മുളയുപയോഗിച്ചുകൊണ്ടാണ് നിർമിക്കുക. ബോറിക് ആസിഡ്, ബോറക്സ് എന്നീ കെമിക്കലുകളിൽ സംസ്കരിച്ച മുളയാണ് നിർമാണത്തിനുപയോഗിക്കുക. വലിയ ടാങ്കിൽ രാസലായനി വെള്ളംചേർത്ത് നേർപ്പിച്ച് ചീന്തിയെടുത്ത മുളകൾ മുക്കിയെടുത്താണ് സംസ്കരണം. കുറഞ്ഞവില, മുളയുടെ ലഭ്യത, ഉറപ്പ്, തിരിച്ചുമാറ്റാനുള്ള സൗകര്യം എന്നിവയാണ് മുളവീടുകളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ. ഭൂനിരപ്പിൽനിന്ന് കോൺക്രീറ്റുകാലുകൾ ഉപയോഗിച്ച് ഉയർത്തി തട്ടടിച്ച് അവിടെനിന്നാണ് മുള വീടുകൾ പണിയുക. ഇതുമൂലം വീടുകൾക്കുതാഴെ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമുണ്ട്.

തടിയുടെ ലഭ്യതകുറഞ്ഞ ഈ കാലഘട്ടത്തിൽ ഇതിനു ബദലായി മുളയുപയോഗിക്കാൻ കഴിയും. കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ നേതൃത്വത്തിൽ കേരളത്തിൽ പലയിടത്തും മുളവീടുകൾ നിർമിക്കുന്നുണ്ട്. എന്നാൽ സ്വകാര്യവ്യക്തികൾ ഇതിലേക്ക് ഇപ്പോഴും തത്പരരായി എത്തിയിട്ടില്ലെന്ന് ബാംബൂ കോർപ്പറേഷൻ മുളവീടുകളുടെ കോൺട്രാക്ടർ കെ.എം. റിയാസ് പറയുന്നു.

സൃഷ്ടി

കെ.എഫ്.ആർ.ഐ.യിൽനിന്ന് മുള -ചൂരൽ ഉത്പന്നങ്ങളുടെ നിർമാണത്തിൽ വൈദഗ്ധ്യം നേടിയവരുടെ കൂട്ടായ്മയാണ് സൃഷ്ടി. കേരളത്തിലെ വിവിധഭാഗങ്ങളിലുള്ള 16 അംഗങ്ങളാണ് സൃഷ്ടിയിലുള്ളത്. ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും കൂടുതൽ ആളുകളെ മുളയുത്പന്നങ്ങളിലേക്ക് ആകർഷിക്കാനുമാണ് ഇവരുടെ പ്രവർത്തനം. 25 രൂപ വിലവരുന്ന മുളത്തവിമുതൽ 18,000 രൂപ വിലവരുന്ന ചൂരൽക്കസേരകൾവരെ ഇവർ നിർമിക്കുന്നു. ഗുരുവായൂർ സ്വദേശി കെ.എം. മൺസൂറാണ് സൃഷ്ടിയുടെ നേതൃത്വം.

മുളകളെ കാണാം, പഠിക്കാം


പീച്ചി വനഗവേഷണകേന്ദ്രത്തിൽ നടന്ന ശില്പശാലയിൽ
ഡയറക്ടർ ശ്യാം വിശ്വനാഥ് ക്യാമ്പ് അംഗങ്ങളോട് മുളകളെപ്പറ്റി വിവരിക്കുന്നു


തൃശ്ശൂർ നഗരത്തിൽനിന്ന് 20 കിലോമീറ്റർ മാറി ആമ്പല്ലൂർ - ചിമ്മിനിഡാം വേലൂപ്പാടത്ത് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ മുളകളുടെ ശേഖരമുണ്ട്. കെ.എഫ്.ആർ.ഐ.യുടെ ഫീൽഡ് റിസർച്ച് സെന്ററായ ഇവിടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ച 65 ഇനം മുളകളുണ്ട്.

പ്രതിദിനം ഇവിടെ സന്ദർശിക്കാന്നെത്തുന്ന പഠിതാക്കളുടെയും സന്ദർശകരുടെയും എണ്ണം നൂറിൽ കൂടുതലാണ്. ഇതിനോടൊപ്പം പ്രവർത്തിക്കുന്ന നഴ്സറിയിൽനിന്ന് മുളന്തൈകളും വൃക്ഷത്തൈകളും വാങ്ങാം. മുള സംസ്കരണകേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

കെ.എഫ്.ആർ.ഐ.യിൽ വിത്തു മുളപ്പിച്ചും തണ്ടുകളിൽനിന്നു വളർത്തിയും മുളഞ്ചെടികൾ ഉത്പാദിപ്പിക്കുന്നു. ഇവ മുള നഴ്സറിയിലൂടെ വിൽപ്പന നടത്തുന്നു. 10 രൂപമുതലാണ് വില. സാധാരണ വിത്തുവളർത്തൽ രീതിപോലെ ഗ്രോബാഗുകളിൽ മുളവളർത്തുന്നതാണ് ഇവിടത്തെ പ്രധാന രീതി. ഒരു നിശ്ചിത വലുപ്പമെത്തിയാൽ ഗ്രോബാഗുകളിൽനിന്ന് ഇവ പ്രത്യേകസ്ഥാനത്തേക്ക് പറിച്ചുനടുന്നു. മുളസംബന്ധമായ സംശയങ്ങൾക്കും പരിശീലനപരിപാടികൾക്കും വിജ്ഞാന വ്യാപന പരിശീലനവിഭാഗവുമായി ബന്ധപ്പെടാം.

Content Highlights:bamboo plant cultivation, craft work, Building houses,income, Thrissur

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>