ഓണക്കാലത്ത് പറമ്പുകളിൽ സമൃദ്ധമായി കാണുന്ന ഔഷധച്ചെടികളാണ് മുക്കുറ്റിയും കീഴാർനെല്ലിയും. എന്നാൽ എല്ലാംകവർന്ന മഹാപ്രളയം ഇത്തവണ ഔഷധസസ്യങ്ങളെയും വിഴുങ്ങി. കീഴാർനെല്ലി, മുക്കുറ്റി, വെറ്റിലക്കൊടി എന്നിവയുടെ ലഭ്യത പ്രളയാനന്തരം 60 മുതൽ 70 ശതമാനം വരെ കുറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് മരുന്നുചെടികൾ ശേഖരിക്കുന്ന പറിമരുന്ന് അസോസിയേഷന്റെ കണക്കാണിത്.
വയലുകളിലാണ് കീഴാർനെല്ലി ഏറ്റവും കൂടുതൽ ഉണ്ടാവുക. പ്രളയത്തിൽ വയലുകൾമിക്കതും വെള്ളത്തിൽ മൂടിയതോടെ ഇവ കേടായി. കവുങ്ങിൻതോട്ടങ്ങളിൽ വെള്ളം കെട്ടിനിന്നതോടെ തോട്ടങ്ങളിലുണ്ടാകുന്ന വലിപ്പംകൂടിയ മുക്കുറ്റിച്ചെടികളും കവുങ്ങിലും അല്ലാതെയും കൃഷിചെയ്യുന്ന വെറ്റിലയും കൂട്ടത്തോടെ നശിച്ചു. പ്രളയം കഴിഞ്ഞ തവണത്തേതിനെക്കാൾ തീവ്രമായതിനാൽ ഇത്തവണ നഷ്ടവും കൂടി.
പത്തുകിലോമീറ്റർ സഞ്ചരിച്ചാൽ കിട്ടുന്ന അളവിൽ മുക്കുറ്റിയും കീഴാർനെല്ലിയും പറിച്ചെടുക്കാൻ ഇപ്പോൾ നൂറുകിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് പറിമരുന്ന് അസോസിയേഷനിലെ മുതിർന്ന അംഗമായ കോട്ടയ്ക്കലെ എ. മുഹമ്മദാലി പറഞ്ഞു. മുഹമ്മദാലി ഉൾപ്പെടെ ഇരുപതുപേർ അംഗങ്ങളായ അറഫ ട്രേഡേഴ്സ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയടക്കമുള്ള സ്ഥാപനങ്ങളിലേക്ക് മരുന്നുകൾ എത്തിച്ചുനൽകുന്നുണ്ട്.
വർഷത്തിൽ അമ്പതിനായിരം മുതൽ അറുപതിനായിരംവരെ കിലോ കിഴാർനെല്ലി ശേഖരിക്കുന്ന അസോസിയേഷന് അത്രയും അളവ് ഒപ്പിക്കാൻ ഇത്തവണ പാടുപെടേണ്ടിവരും. അഞ്ചുകിലോ പച്ചക്കീഴാർനെല്ലി ഉണക്കിയാൽ ഒരു കിലോയാണ് കിട്ടുക. മുക്കുറ്റി അയ്യായിരം മുതൽ ആറായിരം കിലോവരെ വേണ്ടിവരും. വെറ്റില ഇരുപത്തയ്യായിരം കിലോയും.
പറിച്ച് കൊണ്ടുവരുന്ന മരുന്നുകൾ വ്യത്യസ്ത ഔഷധങ്ങൾക്ക് ആവശ്യമായ കൂട്ടായാണ് വൈദ്യശാലകൾക്ക് നൽകുക. അങ്ങനെ നൽകുമ്പോൾ മുക്കുറ്റിക്കും വെറ്റിലക്കൊടിക്കും കിലോയ്ക്ക് 37 രൂപ വീതവും കീഴാർനെല്ലിക്ക് 45 രൂപയുമാണ് കിട്ടുക. പറിച്ചെടുക്കാനുള്ള കൂലിച്ചെലവ് കൂടിയാൽ നഷ്ടം ഉറപ്പ്. കീഴാർനെല്ലിയും മുക്കുറ്റിയും കൂടുതലായും ശേഖരിക്കുന്നത് പാലക്കാടൻ ഗ്രാമങ്ങളിൽനിന്നാണ്. വെറ്റില മലപ്പുറത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും.
Content Highlights:Flood Affects Medicinal Herbs Too; Mukkutti, Keezharnelli Rarely Seen.
വയലുകളിലാണ് കീഴാർനെല്ലി ഏറ്റവും കൂടുതൽ ഉണ്ടാവുക. പ്രളയത്തിൽ വയലുകൾമിക്കതും വെള്ളത്തിൽ മൂടിയതോടെ ഇവ കേടായി. കവുങ്ങിൻതോട്ടങ്ങളിൽ വെള്ളം കെട്ടിനിന്നതോടെ തോട്ടങ്ങളിലുണ്ടാകുന്ന വലിപ്പംകൂടിയ മുക്കുറ്റിച്ചെടികളും കവുങ്ങിലും അല്ലാതെയും കൃഷിചെയ്യുന്ന വെറ്റിലയും കൂട്ടത്തോടെ നശിച്ചു. പ്രളയം കഴിഞ്ഞ തവണത്തേതിനെക്കാൾ തീവ്രമായതിനാൽ ഇത്തവണ നഷ്ടവും കൂടി.
പത്തുകിലോമീറ്റർ സഞ്ചരിച്ചാൽ കിട്ടുന്ന അളവിൽ മുക്കുറ്റിയും കീഴാർനെല്ലിയും പറിച്ചെടുക്കാൻ ഇപ്പോൾ നൂറുകിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് പറിമരുന്ന് അസോസിയേഷനിലെ മുതിർന്ന അംഗമായ കോട്ടയ്ക്കലെ എ. മുഹമ്മദാലി പറഞ്ഞു. മുഹമ്മദാലി ഉൾപ്പെടെ ഇരുപതുപേർ അംഗങ്ങളായ അറഫ ട്രേഡേഴ്സ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയടക്കമുള്ള സ്ഥാപനങ്ങളിലേക്ക് മരുന്നുകൾ എത്തിച്ചുനൽകുന്നുണ്ട്.
വർഷത്തിൽ അമ്പതിനായിരം മുതൽ അറുപതിനായിരംവരെ കിലോ കിഴാർനെല്ലി ശേഖരിക്കുന്ന അസോസിയേഷന് അത്രയും അളവ് ഒപ്പിക്കാൻ ഇത്തവണ പാടുപെടേണ്ടിവരും. അഞ്ചുകിലോ പച്ചക്കീഴാർനെല്ലി ഉണക്കിയാൽ ഒരു കിലോയാണ് കിട്ടുക. മുക്കുറ്റി അയ്യായിരം മുതൽ ആറായിരം കിലോവരെ വേണ്ടിവരും. വെറ്റില ഇരുപത്തയ്യായിരം കിലോയും.
പറിച്ച് കൊണ്ടുവരുന്ന മരുന്നുകൾ വ്യത്യസ്ത ഔഷധങ്ങൾക്ക് ആവശ്യമായ കൂട്ടായാണ് വൈദ്യശാലകൾക്ക് നൽകുക. അങ്ങനെ നൽകുമ്പോൾ മുക്കുറ്റിക്കും വെറ്റിലക്കൊടിക്കും കിലോയ്ക്ക് 37 രൂപ വീതവും കീഴാർനെല്ലിക്ക് 45 രൂപയുമാണ് കിട്ടുക. പറിച്ചെടുക്കാനുള്ള കൂലിച്ചെലവ് കൂടിയാൽ നഷ്ടം ഉറപ്പ്. കീഴാർനെല്ലിയും മുക്കുറ്റിയും കൂടുതലായും ശേഖരിക്കുന്നത് പാലക്കാടൻ ഗ്രാമങ്ങളിൽനിന്നാണ്. വെറ്റില മലപ്പുറത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും.
Content Highlights:Flood Affects Medicinal Herbs Too; Mukkutti, Keezharnelli Rarely Seen.