ആട്ടിയകറ്റിയാലും വീടുതേടിയെത്തുന്ന പൂച്ചക്കുഞ്ഞിന്റെ സ്നേഹവും ഏതിരുട്ടിലും മാറ്റുകുറയാത്ത നായയുടെ വിശ്വാസ്യതയും ഒരിക്കലും പഴങ്കഥയല്ല... നായ്ക്കുട്ടിയും പൂച്ചയും മാത്രമല്ല, മീനും കിളിയും എന്തിന് ഒച്ചിനെ വരെ ഓമനിച്ച് വളർത്തുന്നവർ നമുക്കുചുറ്റുമുണ്ട്. വീട്ടോമനകളെ വളർത്തുന്നവരിൽ പലർക്കും ഏകാന്തതയുടെയും വിഷാദത്തിന്റെയും ഒറ്റത്തുരുത്തിൽനിന്ന് കരകയറിയ നിരവധി കഥകൾ പറയാനുണ്ടാകും. ജീവിതപ്രശ്നങ്ങളാൽ മാനസിക പ്രശ്നമനുഭവിക്കുന്നവർക്ക് പെറ്റ് തെറാപ്പി ആശ്വാസമാണെന്ന് മനഃശാസ്ത്ര വിദഗ്ധനായ സി.ജെ. ജോൺ പറയുന്നു.
ലാബ്രഡോർ റിട്രീവർ, ഡോബർമാൻ, ഡാഷ് ഹണ്ട്, ചൗ ചൗ, ബുൾഡോഗ് തുടങ്ങിയ നായകൾ വിപണിയിൽ പ്രിയപ്പെട്ടതാണ്. ഫാൻസി പ്രാവുകളായ ബൊക്കാറ ട്രബറ്റർ, ഫാൻ ടെയിൽ, ജാക്കോബിൻ തുടങ്ങിയ ലക്ഷണമൊത്ത പ്രാവുകൾക്ക് ലക്ഷങ്ങൾ വരെയാണ് വിലവരുന്നത്. ലൗ ബേർഡ്സ്, ജാവ, ബഡ്ജീസ് തുടങ്ങിയ പക്ഷികൾക്ക് 2,500 രൂപ വരെ വിലയുണ്ട്. ബഡ്ജീസിനെയാണ് പൊതുവേ ആളുകൾ ലൗ ബേഡ് എന്ന് തെറ്റിദ്ധരിക്കുന്നത്. ലൗ ബേർഡ്സ് തത്തയെപോലുള്ള ചെറിയ പക്ഷികളാണ് എന്നതാണ് സത്യം.
പേർഷ്യൻ ക്യാറ്റുകൾക്ക് 10,000 മുതലാണ് വില വരുന്നത്. ഡിസ്കസ്, നിയോൺ ടെട്രാ, വിവിധതരം ഗപ്പികൾ, എയ്ഞ്ചൽ ഫിഷ്, എക്കാലത്തേയും പ്രിയപ്പെട്ട ഗോൾഡൻ ഫിഷ് തുടങ്ങിയവും മത്സ്യവിപണിയിൽ തിളങ്ങിനിൽക്കുന്നുന്നു. പരിധിയില്ലാതെ സ്നേഹിക്കാൻ അവർക്കാകുമെന്നതു തന്നെയാണ് പെറ്റ്സ് വളർത്തലും വ്യവസായവും ദിനംപ്രതി വളരുന്നതിനുള്ള കാരണം.
ചില ആരോമൽകാര്യങ്ങൾ
കലൂരിൽ പെറ്റ്സ് ആഗ്രോസ് കടയുടമ സതീഷ്കുമാറിന് തന്റെ ഗ്രേ പാരറ്റിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ നൂറ് നാവാണ്. വർഷങ്ങൾക്കു മുൻപാണ് 40,000 രൂപയ്ക്ക് അദ്ദേഹം ഈ ചാരത്തത്തയെ വാങ്ങുന്നത്. പറയുന്നതനുസരിച്ചും അദ്ദേഹത്തിന്റെ ൈകയിലുരുമ്മിയും അത് എത്രസമയം വേണമെങ്കിലും ഇരിക്കും. എന്നാൽ, പരിചയമില്ലാത്തവർ തൊടുകയാണെങ്കിൽ മൂർച്ചയുള്ള കൊക്കുകൊണ്ടുള്ള കൊത്ത് കിട്ടിയെന്നിരിക്കും.
ലൗ ബേഡ്സ്
3,000 രൂപയിലധികമാണ് ഇതിന്റെ ഒരുമാസത്തെ ഭക്ഷണത്തിനുള്ള ചെലവ്. വളഞ്ഞുനീണ്ട വിരലുകളിൽ അത് അണിഞ്ഞിരിക്കുന്നത് ഒരു ക്ലോസ് റിങ് ആണ്. മുട്ടവിരിഞ്ഞ് പത്ത് ദിവസത്തിനുള്ളിലാണ് ക്ലോസ് റിങ് പക്ഷികൾക്ക് അണിയിക്കുന്നത്. പക്ഷിയെക്കുറിച്ചുള്ള ഡി.എൻ.എ. വിവരമുൾപ്പെടെ അതിലുണ്ടാകും. മോഷ്ടിക്കപ്പെട്ടാലും നഷ്ടപ്പെട്ടാലും തിരച്ചറിയാൻ കഴിയുന്ന അടിസ്ഥാനരേഖ കൂടിയാണിത്. ക്ലോസ് റിങ്ങിനു പകരം കട്ട് റിങ്ങുകളും പക്ഷികളെ അണിയിക്കാറുണ്ട്. ക്ലോസ് റിങ്ങ് ഊരിമാറ്റാൻ കഴിയില്ലന്നതാണ് അതിന്റെ പ്രത്യേകത... കട്ട് റിങ്ങുകൾ ഊരിയെടുക്കാം.
ഈ സ്നേഹത്തിന് വിലയിടാനാവില്ല
തട്ടുതട്ടുകളായി വെൽവെറ്റ് പാകിയ ക്യാറ്റ് ട്രീ കണ്ടിട്ടുണ്ടോ...? മടിയനായ പേർഷ്യൻ ക്യാറ്റ് വരെ ഓടിയും ചാടിയും അതിലങ്ങനെ കളിച്ചിരുന്നോളും. പിറന്നാൾ സമ്മാനമായി വീട്ടിലെ ചെറിയ കുട്ടിക്കെന്നപോലെ പെറ്റ് ഷോപ്പിങിനെത്തുന്നവർ ഇത് വാങ്ങാതെ പോകില്ല. പൂച്ചയ്ക്ക് കാര്യം സാധിക്കാനുള്ള ലിറ്റർ ബോക്സിനും ആവശ്യക്കാരേയാണ്. സ്വകാര്യതയുടെ കാര്യത്തിൽ പൂച്ചയ്ക്ക് നിർബന്ധമുള്ളതിനാൽ, അത് സ്വയം തുറന്ന് കയറി വിസർജനം നടത്തിക്കോളും. 2,500 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.
വീട്ടോമനകൾക്ക് സുഖസൗകര്യമൊരുക്കാനുള്ള പെറ്റ് ഷോപ്പിങ് ദിനംപ്രതി വളരുന്ന ബിസിനസാണ്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളേക്കാൾ വ്യത്യസ്തയുള്ള കളിപ്പാട്ടങ്ങളാണ് പെറ്റ് ഷോപ്പുകളിൽ നിറഞ്ഞിരിക്കുന്നത്. ഒറ്റയ്ക്കിരുന്നാൽ ബോറടിച്ച് കാര്യങ്ങൾ വഷളാക്കുന്നവരാണ് നായ്ക്കളധികവും. അത്തരക്കാർക്കാണ് ഇത്തരം പെറ്റ് ടോയ്സ് ഉപകാരപ്പെടുന്നത്. 500 രൂപയ്ക്കമുകളിലാണ് വിലയെങ്കിലും വാങ്ങിക്കുന്നതിൽ ഉടമകൾ മടികാണിക്കാറില്ല.
കൂടും വീടും ബോർഡിങ്ങും
എളുപ്പത്തിൽ മടക്കിയെടുക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ കൂടുകൾക്കാണ് ആവശ്യക്കാർ അധികം ട്രേയും വിസ്താരവും ഉള്ളതായിരിക്കണമെന്നും നിർബന്ധമുണ്ട്. 3,000-ത്തിന് മുകളിലേക്കാണ് ഇവയുടെ വില. കെന്നലുകളിലും പെറ്റ് വളർത്തുന്നവരും ഡേ കെയർ സംവിധാനം നൽകി വരുന്നുണ്ട്.
വിദേശത്തേക്കോ ദൂരയാത്രയ്ക്കോ പോകേണ്ടിവരുന്നവർക്കാണ് ഇത്തരം ബോർഡിങ് സംവിധാനം പ്രയോജനപ്പെടുന്നത്. ദിവസംപ്രതിയാണ് ഇതിന് പണം നൽകേണ്ടത്. ഭക്ഷണവും സമയവും അനുസരിച്ച് ഇതിൽ വ്യത്യാസം വരും. അരുമകളായി പട്ടിയെയും പൂച്ചയെയും പക്ഷികളെയും മീനുകളെയും വളർത്തുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ... അതിന്റെ വിപണനലോകം വളരെ വിശാലവുമാണ്... പെറ്റ്സ് വിപണിയിൽനിന്നുള്ള കാഴ്ചകൾ...
പെറ്റ്ഷോപ്പിലെ പെറ്റ്സ് കളിപ്പാട്ട വിഭാഗത്തിൽ നിന്ന്
കെയറില്ലാതെ പറ്റില്ല
24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ. ആരോമലുകൾക്ക് അസുഖം വന്നാൽ മനസ്സ് തകർന്നെത്തുന്ന പോകുന്നവരാണ് ഉടമകൾ. പ്രസവം, ശസ്ത്രക്രിയ തുടങ്ങിയ മനുഷ്യജീവന് തുല്യമായിത്തന്നെ ആരോമലുകളെ പരിപാലിക്കുന്നവർ... ഇവിടേക്ക് ആളുകൾ ഓടിയെത്തുന്നു. എക്സ്റേ, സ്കാനിങ്, രക്തനിർണയം തുടങ്ങി എല്ലാത്തരം ചികിത്സയും സ്വകാര്യ പെറ്റ് ഹോസ്പിറ്റലുകളിൽ ലഭ്യമാണ്.
സർക്കാർ മൃഗാശുപത്രിയുടെ പരിമിതമായ സൗകര്യങ്ങളിൽ പലർക്കും സംതൃപ്തിയില്ലെന്നുള്ളതും ഇവരെ സമീപിക്കാൻ കാരണമാണ്. തെരുവിൽ വളരുന്നവയെപ്പോലെ, വീട്ടിൽ വളർത്തുന്നവയ്ക്ക് സ്വയം ജീവിക്കാനുള്ള സാമർഥ്യവും പ്രതിരോധശക്തിയുമില്ല. പൂർണമായും യജമാനനെ ആശ്രയിച്ചാണ് അവർ ജീവിക്കുന്നത്... പ്രതികൂല സാഹചര്യങ്ങളെ അവർ അതിജീവിക്കുകയുമില്ല.
ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിനായി വളരെ പണം മുടക്കേണ്ടിവരും. പ്രീമിയം ബ്രാൻഡ് ഡോഗ് ഫുഡിന് വില കിലോയ്ക്ക് 500 രൂപയാണ്. പൂച്ചയുടേതാകട്ടെ 1,500 രൂപ മുതലാണ്. കൂടാതെ, മൾട്ടി വിറ്റാമിൻ പേസ്റ്റ്, കാത്സ്യം ടോണിക്, മീനെണ്ണ, വായ്നാറ്റം മാറാൻ ച്യൂയിംഗം തുടങ്ങി വിവിധതരം വസ്തുക്കളും വിപണിയിൽ ചൂടപ്പംപോലെ വിറ്റുപോകുന്നുണ്ട്.
ആരോമലുകൾക്കായി ലക്ഷങ്ങൾ മുടക്കുന്നവർ പലപ്പോഴും മറന്നുപോകുന്ന കാര്യമുണ്ട്... പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന കാര്യം. നഗരത്തിൽ മോണിങ് വാക്കിനും ഈവനിങ് വാക്കിനുമായി നായ്ക്കളേയും പൂച്ചകളേയും കൂട്ടി എത്തുന്നവർ നിരവധിയുണ്ട്. പൊതുവഴിയിലും പാർക്കിലും ഇവയുമായെത്തി, വിസർജിപ്പിച്ച് കൊണ്ടുപോകുന്ന രീതിയുമുണ്ട് പലർക്കും.
മുറികളിൽ അടഞ്ഞിരിക്കുന്ന ഇത്തരം ഓമനമൃഗങ്ങൾക്ക് വ്യായാമം നൽകുകയെന്നതും ഈ നടത്തത്തിന്റെ പിന്നിലുണ്ട്. എന്നാൽ, ഇവയുടെ വിസർജ്യംമൂലം പൊതുവഴികൾ വൃത്തികേടാക്കുന്ന രീതി മാറ്റാൻ ഉടമകൾ തയ്യാറാകണം... ജീവികളല്ലല്ലോ, യജമാനരല്ലേ നന്നാവേണ്ടത്...?
Content Highlights:Pet Care Centers
ലാബ്രഡോർ റിട്രീവർ, ഡോബർമാൻ, ഡാഷ് ഹണ്ട്, ചൗ ചൗ, ബുൾഡോഗ് തുടങ്ങിയ നായകൾ വിപണിയിൽ പ്രിയപ്പെട്ടതാണ്. ഫാൻസി പ്രാവുകളായ ബൊക്കാറ ട്രബറ്റർ, ഫാൻ ടെയിൽ, ജാക്കോബിൻ തുടങ്ങിയ ലക്ഷണമൊത്ത പ്രാവുകൾക്ക് ലക്ഷങ്ങൾ വരെയാണ് വിലവരുന്നത്. ലൗ ബേർഡ്സ്, ജാവ, ബഡ്ജീസ് തുടങ്ങിയ പക്ഷികൾക്ക് 2,500 രൂപ വരെ വിലയുണ്ട്. ബഡ്ജീസിനെയാണ് പൊതുവേ ആളുകൾ ലൗ ബേഡ് എന്ന് തെറ്റിദ്ധരിക്കുന്നത്. ലൗ ബേർഡ്സ് തത്തയെപോലുള്ള ചെറിയ പക്ഷികളാണ് എന്നതാണ് സത്യം.
പേർഷ്യൻ ക്യാറ്റുകൾക്ക് 10,000 മുതലാണ് വില വരുന്നത്. ഡിസ്കസ്, നിയോൺ ടെട്രാ, വിവിധതരം ഗപ്പികൾ, എയ്ഞ്ചൽ ഫിഷ്, എക്കാലത്തേയും പ്രിയപ്പെട്ട ഗോൾഡൻ ഫിഷ് തുടങ്ങിയവും മത്സ്യവിപണിയിൽ തിളങ്ങിനിൽക്കുന്നുന്നു. പരിധിയില്ലാതെ സ്നേഹിക്കാൻ അവർക്കാകുമെന്നതു തന്നെയാണ് പെറ്റ്സ് വളർത്തലും വ്യവസായവും ദിനംപ്രതി വളരുന്നതിനുള്ള കാരണം.
ചില ആരോമൽകാര്യങ്ങൾ
കലൂരിൽ പെറ്റ്സ് ആഗ്രോസ് കടയുടമ സതീഷ്കുമാറിന് തന്റെ ഗ്രേ പാരറ്റിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ നൂറ് നാവാണ്. വർഷങ്ങൾക്കു മുൻപാണ് 40,000 രൂപയ്ക്ക് അദ്ദേഹം ഈ ചാരത്തത്തയെ വാങ്ങുന്നത്. പറയുന്നതനുസരിച്ചും അദ്ദേഹത്തിന്റെ ൈകയിലുരുമ്മിയും അത് എത്രസമയം വേണമെങ്കിലും ഇരിക്കും. എന്നാൽ, പരിചയമില്ലാത്തവർ തൊടുകയാണെങ്കിൽ മൂർച്ചയുള്ള കൊക്കുകൊണ്ടുള്ള കൊത്ത് കിട്ടിയെന്നിരിക്കും.
ലൗ ബേഡ്സ്
3,000 രൂപയിലധികമാണ് ഇതിന്റെ ഒരുമാസത്തെ ഭക്ഷണത്തിനുള്ള ചെലവ്. വളഞ്ഞുനീണ്ട വിരലുകളിൽ അത് അണിഞ്ഞിരിക്കുന്നത് ഒരു ക്ലോസ് റിങ് ആണ്. മുട്ടവിരിഞ്ഞ് പത്ത് ദിവസത്തിനുള്ളിലാണ് ക്ലോസ് റിങ് പക്ഷികൾക്ക് അണിയിക്കുന്നത്. പക്ഷിയെക്കുറിച്ചുള്ള ഡി.എൻ.എ. വിവരമുൾപ്പെടെ അതിലുണ്ടാകും. മോഷ്ടിക്കപ്പെട്ടാലും നഷ്ടപ്പെട്ടാലും തിരച്ചറിയാൻ കഴിയുന്ന അടിസ്ഥാനരേഖ കൂടിയാണിത്. ക്ലോസ് റിങ്ങിനു പകരം കട്ട് റിങ്ങുകളും പക്ഷികളെ അണിയിക്കാറുണ്ട്. ക്ലോസ് റിങ്ങ് ഊരിമാറ്റാൻ കഴിയില്ലന്നതാണ് അതിന്റെ പ്രത്യേകത... കട്ട് റിങ്ങുകൾ ഊരിയെടുക്കാം.
ഈ സ്നേഹത്തിന് വിലയിടാനാവില്ല
തട്ടുതട്ടുകളായി വെൽവെറ്റ് പാകിയ ക്യാറ്റ് ട്രീ കണ്ടിട്ടുണ്ടോ...? മടിയനായ പേർഷ്യൻ ക്യാറ്റ് വരെ ഓടിയും ചാടിയും അതിലങ്ങനെ കളിച്ചിരുന്നോളും. പിറന്നാൾ സമ്മാനമായി വീട്ടിലെ ചെറിയ കുട്ടിക്കെന്നപോലെ പെറ്റ് ഷോപ്പിങിനെത്തുന്നവർ ഇത് വാങ്ങാതെ പോകില്ല. പൂച്ചയ്ക്ക് കാര്യം സാധിക്കാനുള്ള ലിറ്റർ ബോക്സിനും ആവശ്യക്കാരേയാണ്. സ്വകാര്യതയുടെ കാര്യത്തിൽ പൂച്ചയ്ക്ക് നിർബന്ധമുള്ളതിനാൽ, അത് സ്വയം തുറന്ന് കയറി വിസർജനം നടത്തിക്കോളും. 2,500 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.
വീട്ടോമനകൾക്ക് സുഖസൗകര്യമൊരുക്കാനുള്ള പെറ്റ് ഷോപ്പിങ് ദിനംപ്രതി വളരുന്ന ബിസിനസാണ്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളേക്കാൾ വ്യത്യസ്തയുള്ള കളിപ്പാട്ടങ്ങളാണ് പെറ്റ് ഷോപ്പുകളിൽ നിറഞ്ഞിരിക്കുന്നത്. ഒറ്റയ്ക്കിരുന്നാൽ ബോറടിച്ച് കാര്യങ്ങൾ വഷളാക്കുന്നവരാണ് നായ്ക്കളധികവും. അത്തരക്കാർക്കാണ് ഇത്തരം പെറ്റ് ടോയ്സ് ഉപകാരപ്പെടുന്നത്. 500 രൂപയ്ക്കമുകളിലാണ് വിലയെങ്കിലും വാങ്ങിക്കുന്നതിൽ ഉടമകൾ മടികാണിക്കാറില്ല.
കൂടും വീടും ബോർഡിങ്ങും
എളുപ്പത്തിൽ മടക്കിയെടുക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ കൂടുകൾക്കാണ് ആവശ്യക്കാർ അധികം ട്രേയും വിസ്താരവും ഉള്ളതായിരിക്കണമെന്നും നിർബന്ധമുണ്ട്. 3,000-ത്തിന് മുകളിലേക്കാണ് ഇവയുടെ വില. കെന്നലുകളിലും പെറ്റ് വളർത്തുന്നവരും ഡേ കെയർ സംവിധാനം നൽകി വരുന്നുണ്ട്.
വിദേശത്തേക്കോ ദൂരയാത്രയ്ക്കോ പോകേണ്ടിവരുന്നവർക്കാണ് ഇത്തരം ബോർഡിങ് സംവിധാനം പ്രയോജനപ്പെടുന്നത്. ദിവസംപ്രതിയാണ് ഇതിന് പണം നൽകേണ്ടത്. ഭക്ഷണവും സമയവും അനുസരിച്ച് ഇതിൽ വ്യത്യാസം വരും. അരുമകളായി പട്ടിയെയും പൂച്ചയെയും പക്ഷികളെയും മീനുകളെയും വളർത്തുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ... അതിന്റെ വിപണനലോകം വളരെ വിശാലവുമാണ്... പെറ്റ്സ് വിപണിയിൽനിന്നുള്ള കാഴ്ചകൾ...
പെറ്റ്ഷോപ്പിലെ പെറ്റ്സ് കളിപ്പാട്ട വിഭാഗത്തിൽ നിന്ന്
കെയറില്ലാതെ പറ്റില്ല
24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ. ആരോമലുകൾക്ക് അസുഖം വന്നാൽ മനസ്സ് തകർന്നെത്തുന്ന പോകുന്നവരാണ് ഉടമകൾ. പ്രസവം, ശസ്ത്രക്രിയ തുടങ്ങിയ മനുഷ്യജീവന് തുല്യമായിത്തന്നെ ആരോമലുകളെ പരിപാലിക്കുന്നവർ... ഇവിടേക്ക് ആളുകൾ ഓടിയെത്തുന്നു. എക്സ്റേ, സ്കാനിങ്, രക്തനിർണയം തുടങ്ങി എല്ലാത്തരം ചികിത്സയും സ്വകാര്യ പെറ്റ് ഹോസ്പിറ്റലുകളിൽ ലഭ്യമാണ്.
സർക്കാർ മൃഗാശുപത്രിയുടെ പരിമിതമായ സൗകര്യങ്ങളിൽ പലർക്കും സംതൃപ്തിയില്ലെന്നുള്ളതും ഇവരെ സമീപിക്കാൻ കാരണമാണ്. തെരുവിൽ വളരുന്നവയെപ്പോലെ, വീട്ടിൽ വളർത്തുന്നവയ്ക്ക് സ്വയം ജീവിക്കാനുള്ള സാമർഥ്യവും പ്രതിരോധശക്തിയുമില്ല. പൂർണമായും യജമാനനെ ആശ്രയിച്ചാണ് അവർ ജീവിക്കുന്നത്... പ്രതികൂല സാഹചര്യങ്ങളെ അവർ അതിജീവിക്കുകയുമില്ല.
ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിനായി വളരെ പണം മുടക്കേണ്ടിവരും. പ്രീമിയം ബ്രാൻഡ് ഡോഗ് ഫുഡിന് വില കിലോയ്ക്ക് 500 രൂപയാണ്. പൂച്ചയുടേതാകട്ടെ 1,500 രൂപ മുതലാണ്. കൂടാതെ, മൾട്ടി വിറ്റാമിൻ പേസ്റ്റ്, കാത്സ്യം ടോണിക്, മീനെണ്ണ, വായ്നാറ്റം മാറാൻ ച്യൂയിംഗം തുടങ്ങി വിവിധതരം വസ്തുക്കളും വിപണിയിൽ ചൂടപ്പംപോലെ വിറ്റുപോകുന്നുണ്ട്.
ആരോമലുകൾക്കായി ലക്ഷങ്ങൾ മുടക്കുന്നവർ പലപ്പോഴും മറന്നുപോകുന്ന കാര്യമുണ്ട്... പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന കാര്യം. നഗരത്തിൽ മോണിങ് വാക്കിനും ഈവനിങ് വാക്കിനുമായി നായ്ക്കളേയും പൂച്ചകളേയും കൂട്ടി എത്തുന്നവർ നിരവധിയുണ്ട്. പൊതുവഴിയിലും പാർക്കിലും ഇവയുമായെത്തി, വിസർജിപ്പിച്ച് കൊണ്ടുപോകുന്ന രീതിയുമുണ്ട് പലർക്കും.
മുറികളിൽ അടഞ്ഞിരിക്കുന്ന ഇത്തരം ഓമനമൃഗങ്ങൾക്ക് വ്യായാമം നൽകുകയെന്നതും ഈ നടത്തത്തിന്റെ പിന്നിലുണ്ട്. എന്നാൽ, ഇവയുടെ വിസർജ്യംമൂലം പൊതുവഴികൾ വൃത്തികേടാക്കുന്ന രീതി മാറ്റാൻ ഉടമകൾ തയ്യാറാകണം... ജീവികളല്ലല്ലോ, യജമാനരല്ലേ നന്നാവേണ്ടത്...?
Content Highlights:Pet Care Centers