സുൽത്താനേ, എണീക്കെടാ...അതു കേട്ടയുടൻ സുൽത്താൻ എഴുന്നേറ്റുനിന്നു. ഉടമസ്ഥന്റെ ശബ്ദം സുൽത്താന് അറിയാം. സുൽത്താന് ഒരു ഉടമസ്ഥനോ? അതേ; ആ ഉടമസ്ഥനാണ് അണ്ടൂർക്കോണം കറ്റച്ചക്കോണം വീട്ടിൽ എം.മുഹമ്മദ് സലിം. ഇവിടുത്തെ സുൽത്താൻ ഒരു ജഫ്രാബാദി പോത്താണ്. ഉത്തരേന്ത്യക്കാരനായ ഈയിനം പോത്തിന് ആയിരം കിലോവരെ ഭാരമുണ്ടാകും. പാലക്കാട്ട് കിട്ടിയപ്പോൾ സലിം വാങ്ങിക്കൊണ്ടുവന്നതാണ്; കാണുന്നവർക്ക് കൗതുകമാകട്ടെ എന്നു കരുതി.
സലിമിന് 58 പശുക്കളും മുപ്പത് പശുക്കിടാങ്ങളും രണ്ട് എരുമകളും ഒരു ഉത്തരേന്ത്യൻ ഗീർ കാളയും കൂടിയുണ്ട്. പശുക്കളിൽ 44 എണ്ണം കറവയുള്ളത്. മറ്റുള്ളവ ഗർഭിണികൾ. ജെഴ്സി, സ്വിസ് ബ്രൗൺ, ഹോൾസ്റ്റെയിൻ തുടങ്ങിയ സങ്കരയിനങ്ങളാണ് കൂടുതൽ. പശുക്കിടാങ്ങളെ പ്രായം നോക്കി രണ്ടിടത്തു പാർപ്പിക്കുന്നു; നവജാതശിശു വാർഡ് എന്നു പറയാവുന്ന ഒരിടവും ബാലികാബാലന്മാർക്കുള്ള വേദിയും. ഇവയുടെയെല്ലാം മുതലാളി എന്നല്ല സലിമിനെ പറയേണ്ടത്; ജോലിക്കാരെ വെച്ചിട്ടുണ്ടെങ്കിലും സ്വയം നൂറുശതമാനം തൊഴിലാളിയാണ്.
അങ്ങനെ പണിയെടുത്താലേ, അതിന് കുടുംബാംഗങ്ങളുടെ നല്ല പിന്തുണയുമുണ്ടെങ്കിലേ ഇത്തരം സംരംഭങ്ങൾ വിജയിക്കൂവെന്നാണ് അദ്ദേഹം പറയുന്നത്. കാലിത്തീറ്റവില കടിഞ്ഞാണില്ലാതെ കൂടുമ്പോഴും അദ്ദേഹത്തിനു ലാഭമുണ്ട്. താൻ വിയർക്കുന്നതിന്റെ വിലയാണ് ആ ലാഭം. പുലർച്ചെ രണ്ടു മണിക്ക് തുടങ്ങുന്ന ജോലി രാത്രിയാവോളം തുടരും. ഒൻപതുകൊല്ലത്തെ അനുഭവങ്ങൾകൊണ്ട് അദ്ദേഹം ഹൈടെക് കാലിവളർത്തൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അറിവുപകർന്ന് മറ്റു ക്ഷീരകർഷകരെ സഹായിക്കുകയും ചെയ്യുന്നു.
ആമിന ഡെയറി ഫാം
സൗദി അറേബ്യയിൽ ഡ്രൈവറായിരുന്ന സലിം തിരിച്ചുവന്ന്, 2010-ൽ വീട്ടിൽ ഒരു പശുവിനെ വാങ്ങിയപ്പോൾ വിജയകരമായ ഒരു ക്ഷീരപഥം തുടങ്ങുകയായിരുന്നു. പശുക്കളുടെ എണ്ണം കൂടിയപ്പോൾ, വീട്ടിനടുത്ത് ആമിന ഡെയറി ഫാം സ്ഥാപിച്ചു. (ഇളയ മകളുടെ പേരാണ് ആമിന). 1.75 ഏക്കറോളം സ്വന്തം സ്ഥലമാണ്; വേറെ നാലേക്കർ പാട്ടത്തിനെടുത്തിരിക്കുന്നു. വിശാലമായ തൊഴുത്തിനകത്ത് തൂണുകളില്ല. സലിമിന്റെതന്നെ രൂപകല്പനയാണത്. അതിനാൽ, വെള്ളത്തിന്റെ ഹോസ് തടസ്സമില്ലാതെ വലിച്ചുകൊണ്ടുപോകാം.
തൊഴുത്തിന്റെ തറയിൽ വഴുക്കാത്ത ഓട് പാകിയിരിക്കുന്നു. അതിന്മേൽ വിരിച്ച റബ്ബർ പായ്കളിലാണ് കന്നുകാലികൾ നില്ക്കുന്നത്. ചാണകമിട്ടാൽ തത്സമയം കോരിമാറ്റും. ഇടയ്ക്കിടെ തൊഴുത്ത് കഴുകി വൃത്തിയാക്കും. അതുകൊണ്ട് കുളമ്പുരോഗം വരാറില്ല.
നല്ലതുപോലെ വായുസഞ്ചാരമുണ്ടെങ്കിലും ഫാനുകളുണ്ട്. ചൂടുള്ളപ്പോൾ, കാലികളുടെ ദേഹം തണുപ്പിക്കാൻ ജലകണങ്ങൾ തൂകുന്ന മിസ്റ്റ് സ്പ്രിംഗ്ലറുകളുണ്ട്. ഓരോ കാലിയുടെ അടുത്തും പുൽത്തൊട്ടിയിൽ പാത്രം ഉറപ്പിച്ചിരിക്കുന്നു. കുടിക്കുന്തോറും പാത്രത്തിൽ വെള്ളം നിറയും. തീറ്റപ്പുല്ലും വയ്ക്കോലും പില്ലറ്റ് രൂപത്തിലുള്ള കാലിത്തീറ്റയും ബിയർ ഫാക്ടറിയിൽനിന്നുള്ള ചണ്ടിയും ടോണിക്കും ഓരോ കാലിയുടെയും ആവശ്യത്തിനൊത്ത് അളന്നാണ് കൊടുക്കുന്നത്. ഈ ചണ്ടി പാലുത്പാദനം കൂട്ടുമെന്ന് സലിം പറയുന്നു.
തൊഴുത്തിനടുത്ത് പറമ്പിൽ തീറ്റപ്പുല്ലും വാഴയും പച്ചക്കറികളും കൃഷിചെയ്യാൻ ചാണകവും ഗോമൂത്രവും തൊഴുത്തു കഴുകുന്ന വെള്ളവും ഉപയോഗിക്കുന്നു. തൊഴുത്തിലെയും കൃഷിയിടത്തിലെയും ജോലികൾക്ക് ആറാളുകളെ നിർത്തിയിട്ടുണ്ട്. ഫാമിലെ പ്രവർത്തനങ്ങൾ അതിന്റെ ഓഫീസിലിരുന്ന് കാണാൻ സി.സി.ടി.വി.യുണ്ട്. കന്നുകാലികൾക്കുള്ള മരുന്നുകൾ ഫാമിൽ കരുതിവെച്ചിട്ടുണ്ട്. മിക്ക അസുഖങ്ങൾക്കും എന്തു കൊടുക്കണമെന്ന് സലിമിനറിയാം. മരുന്നു കുത്തിവെക്കാനുമറിയാം. നിവൃത്തിയില്ലെങ്കിലേ ഡോക്ടറെ വിളിക്കൂ.
പാൽ വില്ക്കാൻ കൗണ്ടറുള്ള വീട്
രണ്ടു നേരമായി മുപ്പതു ലിറ്റർ വരെ പാൽ ചുരത്തുന്ന പശുക്കൾ ഈ ഫാമിലുണ്ട്. ദിവസേന 560 മുതൽ 600 വരെ ലിറ്റർ പാൽ ഫാമിൽനിന്ന് വില്പനയ്ക്കു പോകുന്നു. അതിൽ 160 ലിറ്റർ വീട്ടിലെ കൗണ്ടറിലൂടെ വില്ക്കുന്നു. സലിമിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് ആ ചുമതല. ഏകദേശം ഇരുന്നുറു ലിറ്റർ വീതം പാൽ അണ്ടൂർക്കോണം ക്ഷീരസഹകരണസംഘത്തിലും ടെക്നോപാർക്കിലെ കൃഷിപ്പുരയിലും എത്തിച്ച് വില്ക്കുന്നു.
ബിയർ ഉത്പാദനശാലയിൽ ബാക്കിയാകുന്ന ചണ്ടി പാലക്കാട്ടുനിന്ന് ഈ ഫാമിലെത്തിക്കുന്നു. ചാക്കിന് 530 രൂപ നിരക്കിൽ ഇതു നാട്ടിലെ മറ്റു ക്ഷീരകർഷകർക്കു വില്ക്കുകയും ചെയ്യുന്നു. ഇതൊരു സഹായമാണ്. കാരണം, ഒരു ചാക്ക് പെല്ലറ്റിന് 1400 രൂപയിലേറെ വിലയുണ്ട്. ഫാമിൽനിന്ന് ഉണക്കച്ചാണകപ്പൊടി ചാക്കിന് നൂറു രൂപ നിരക്കിൽ വില്ക്കുന്നുണ്ട്. ഫാമിലെ കുളത്തിൽ തിലോപ്പിയ മത്സ്യം ഉത്പാദിപ്പിച്ചു വില്ക്കുന്നു.
മൂത്ത മകൾ ഖദീജയുടെ ഭർത്താവ് അജ്മൽ ഷാ ഫേസ് ബുക്ക് പേജൊരുക്കി ഫാമിന്റെ വിപണിയെ സഹായിക്കുന്നു. എം.ബി.എ. ബിരുദധാരിയാണ് ആ യുവാവ്.
Content Highlights:Cow Farm In Thiruvananthapuram
സലിമിന് 58 പശുക്കളും മുപ്പത് പശുക്കിടാങ്ങളും രണ്ട് എരുമകളും ഒരു ഉത്തരേന്ത്യൻ ഗീർ കാളയും കൂടിയുണ്ട്. പശുക്കളിൽ 44 എണ്ണം കറവയുള്ളത്. മറ്റുള്ളവ ഗർഭിണികൾ. ജെഴ്സി, സ്വിസ് ബ്രൗൺ, ഹോൾസ്റ്റെയിൻ തുടങ്ങിയ സങ്കരയിനങ്ങളാണ് കൂടുതൽ. പശുക്കിടാങ്ങളെ പ്രായം നോക്കി രണ്ടിടത്തു പാർപ്പിക്കുന്നു; നവജാതശിശു വാർഡ് എന്നു പറയാവുന്ന ഒരിടവും ബാലികാബാലന്മാർക്കുള്ള വേദിയും. ഇവയുടെയെല്ലാം മുതലാളി എന്നല്ല സലിമിനെ പറയേണ്ടത്; ജോലിക്കാരെ വെച്ചിട്ടുണ്ടെങ്കിലും സ്വയം നൂറുശതമാനം തൊഴിലാളിയാണ്.
അങ്ങനെ പണിയെടുത്താലേ, അതിന് കുടുംബാംഗങ്ങളുടെ നല്ല പിന്തുണയുമുണ്ടെങ്കിലേ ഇത്തരം സംരംഭങ്ങൾ വിജയിക്കൂവെന്നാണ് അദ്ദേഹം പറയുന്നത്. കാലിത്തീറ്റവില കടിഞ്ഞാണില്ലാതെ കൂടുമ്പോഴും അദ്ദേഹത്തിനു ലാഭമുണ്ട്. താൻ വിയർക്കുന്നതിന്റെ വിലയാണ് ആ ലാഭം. പുലർച്ചെ രണ്ടു മണിക്ക് തുടങ്ങുന്ന ജോലി രാത്രിയാവോളം തുടരും. ഒൻപതുകൊല്ലത്തെ അനുഭവങ്ങൾകൊണ്ട് അദ്ദേഹം ഹൈടെക് കാലിവളർത്തൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അറിവുപകർന്ന് മറ്റു ക്ഷീരകർഷകരെ സഹായിക്കുകയും ചെയ്യുന്നു.
ആമിന ഡെയറി ഫാം
സൗദി അറേബ്യയിൽ ഡ്രൈവറായിരുന്ന സലിം തിരിച്ചുവന്ന്, 2010-ൽ വീട്ടിൽ ഒരു പശുവിനെ വാങ്ങിയപ്പോൾ വിജയകരമായ ഒരു ക്ഷീരപഥം തുടങ്ങുകയായിരുന്നു. പശുക്കളുടെ എണ്ണം കൂടിയപ്പോൾ, വീട്ടിനടുത്ത് ആമിന ഡെയറി ഫാം സ്ഥാപിച്ചു. (ഇളയ മകളുടെ പേരാണ് ആമിന). 1.75 ഏക്കറോളം സ്വന്തം സ്ഥലമാണ്; വേറെ നാലേക്കർ പാട്ടത്തിനെടുത്തിരിക്കുന്നു. വിശാലമായ തൊഴുത്തിനകത്ത് തൂണുകളില്ല. സലിമിന്റെതന്നെ രൂപകല്പനയാണത്. അതിനാൽ, വെള്ളത്തിന്റെ ഹോസ് തടസ്സമില്ലാതെ വലിച്ചുകൊണ്ടുപോകാം.
തൊഴുത്തിന്റെ തറയിൽ വഴുക്കാത്ത ഓട് പാകിയിരിക്കുന്നു. അതിന്മേൽ വിരിച്ച റബ്ബർ പായ്കളിലാണ് കന്നുകാലികൾ നില്ക്കുന്നത്. ചാണകമിട്ടാൽ തത്സമയം കോരിമാറ്റും. ഇടയ്ക്കിടെ തൊഴുത്ത് കഴുകി വൃത്തിയാക്കും. അതുകൊണ്ട് കുളമ്പുരോഗം വരാറില്ല.
നല്ലതുപോലെ വായുസഞ്ചാരമുണ്ടെങ്കിലും ഫാനുകളുണ്ട്. ചൂടുള്ളപ്പോൾ, കാലികളുടെ ദേഹം തണുപ്പിക്കാൻ ജലകണങ്ങൾ തൂകുന്ന മിസ്റ്റ് സ്പ്രിംഗ്ലറുകളുണ്ട്. ഓരോ കാലിയുടെ അടുത്തും പുൽത്തൊട്ടിയിൽ പാത്രം ഉറപ്പിച്ചിരിക്കുന്നു. കുടിക്കുന്തോറും പാത്രത്തിൽ വെള്ളം നിറയും. തീറ്റപ്പുല്ലും വയ്ക്കോലും പില്ലറ്റ് രൂപത്തിലുള്ള കാലിത്തീറ്റയും ബിയർ ഫാക്ടറിയിൽനിന്നുള്ള ചണ്ടിയും ടോണിക്കും ഓരോ കാലിയുടെയും ആവശ്യത്തിനൊത്ത് അളന്നാണ് കൊടുക്കുന്നത്. ഈ ചണ്ടി പാലുത്പാദനം കൂട്ടുമെന്ന് സലിം പറയുന്നു.
തൊഴുത്തിനടുത്ത് പറമ്പിൽ തീറ്റപ്പുല്ലും വാഴയും പച്ചക്കറികളും കൃഷിചെയ്യാൻ ചാണകവും ഗോമൂത്രവും തൊഴുത്തു കഴുകുന്ന വെള്ളവും ഉപയോഗിക്കുന്നു. തൊഴുത്തിലെയും കൃഷിയിടത്തിലെയും ജോലികൾക്ക് ആറാളുകളെ നിർത്തിയിട്ടുണ്ട്. ഫാമിലെ പ്രവർത്തനങ്ങൾ അതിന്റെ ഓഫീസിലിരുന്ന് കാണാൻ സി.സി.ടി.വി.യുണ്ട്. കന്നുകാലികൾക്കുള്ള മരുന്നുകൾ ഫാമിൽ കരുതിവെച്ചിട്ടുണ്ട്. മിക്ക അസുഖങ്ങൾക്കും എന്തു കൊടുക്കണമെന്ന് സലിമിനറിയാം. മരുന്നു കുത്തിവെക്കാനുമറിയാം. നിവൃത്തിയില്ലെങ്കിലേ ഡോക്ടറെ വിളിക്കൂ.
പാൽ വില്ക്കാൻ കൗണ്ടറുള്ള വീട്
രണ്ടു നേരമായി മുപ്പതു ലിറ്റർ വരെ പാൽ ചുരത്തുന്ന പശുക്കൾ ഈ ഫാമിലുണ്ട്. ദിവസേന 560 മുതൽ 600 വരെ ലിറ്റർ പാൽ ഫാമിൽനിന്ന് വില്പനയ്ക്കു പോകുന്നു. അതിൽ 160 ലിറ്റർ വീട്ടിലെ കൗണ്ടറിലൂടെ വില്ക്കുന്നു. സലിമിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് ആ ചുമതല. ഏകദേശം ഇരുന്നുറു ലിറ്റർ വീതം പാൽ അണ്ടൂർക്കോണം ക്ഷീരസഹകരണസംഘത്തിലും ടെക്നോപാർക്കിലെ കൃഷിപ്പുരയിലും എത്തിച്ച് വില്ക്കുന്നു.
ബിയർ ഉത്പാദനശാലയിൽ ബാക്കിയാകുന്ന ചണ്ടി പാലക്കാട്ടുനിന്ന് ഈ ഫാമിലെത്തിക്കുന്നു. ചാക്കിന് 530 രൂപ നിരക്കിൽ ഇതു നാട്ടിലെ മറ്റു ക്ഷീരകർഷകർക്കു വില്ക്കുകയും ചെയ്യുന്നു. ഇതൊരു സഹായമാണ്. കാരണം, ഒരു ചാക്ക് പെല്ലറ്റിന് 1400 രൂപയിലേറെ വിലയുണ്ട്. ഫാമിൽനിന്ന് ഉണക്കച്ചാണകപ്പൊടി ചാക്കിന് നൂറു രൂപ നിരക്കിൽ വില്ക്കുന്നുണ്ട്. ഫാമിലെ കുളത്തിൽ തിലോപ്പിയ മത്സ്യം ഉത്പാദിപ്പിച്ചു വില്ക്കുന്നു.
മൂത്ത മകൾ ഖദീജയുടെ ഭർത്താവ് അജ്മൽ ഷാ ഫേസ് ബുക്ക് പേജൊരുക്കി ഫാമിന്റെ വിപണിയെ സഹായിക്കുന്നു. എം.ബി.എ. ബിരുദധാരിയാണ് ആ യുവാവ്.
Content Highlights:Cow Farm In Thiruvananthapuram