രണ്ടുമിനിറ്റിനുള്ളിൽ കാറ്റ് തകർത്തുകളഞ്ഞത് ആയിരക്കണക്കിന് റബ്ബർമരങ്ങൾ. മലയോരം ഇതുവരെ കാണാത്ത ചുഴലിക്കാറ്റായിരുന്നു അത്. എന്നാൽ, ഒരു കാറ്റിനും തകർക്കാനാവില്ല കർഷകവീര്യത്തെയെന്ന് കാണിച്ചുതരികയാണ് കണിച്ചാറിലെ റബ്ബർ കർഷകൻ തോട്ടത്തിൽ ജിമ്മി.
480 റബ്ബർമരങ്ങൾ പാടേ നശിച്ച് ഒരുമാസം കഴിയുമ്പോഴേയ്ക്കും അതേസ്ഥലത്തുതന്നെ പുതിയ 450 തൈകൾവെച്ച് എന്തിനെയും ചെറുത്തുതോൽപ്പിക്കുന്ന മലയോര കർഷകന്റെ പ്രതീകമാവുകയാണ് ഇദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രാവിലെ എട്ടുമണിയോടെ രണ്ടുമിനിറ്റുമാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റിൽ ഇദ്ദേഹത്തിന്റെതുൾപ്പെടെ കണിച്ചാർ, കേളകം പഞ്ചായത്തുകളിലായി അയ്യായിരത്തിലേറെ റബ്ബർമരങ്ങളാണ് പാടെ നശിച്ചത്.
എന്നാൽ, കൃഷി നശിച്ചതോർത്ത് തകർന്നിരിക്കാതെ പ്രതീക്ഷയോടെ ഇവരെല്ലാം മുന്നേറുന്ന കാഴ്ചയാണ് മേഖലയിൽ കാണാനാവുക. മരങ്ങൾ തകർന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ അവയെല്ലാം വെട്ടി കിട്ടിയവിലയ്ക്ക് വിൽക്കുകയാണ് വ്യാപകനാശമുണ്ടായ കർഷകരെല്ലാം ചെയ്തത്. മരത്തടികളെല്ലാം കാറ്റിൽ പിരിഞ്ഞൊടിഞ്ഞുപോയതിനാൽ പകുതിവിലപോലും കിട്ടിയില്ല. 480 മരങ്ങൾ കൊടുത്തതിന് കിട്ടിയത് ഒരുലക്ഷം രൂപയാണ്. തടിയെല്ലാം പിരിഞ്ഞുപോയി എന്നാണ് മേടിക്കാനെത്തിയവർ പറയുന്നത് -ജിമ്മി പറയുന്നു.
എങ്കിലും റബ്ബറിനെ സ്നേഹിക്കുന്ന കർഷകർക്ക് പരിഭവങ്ങളില്ല. തൈനടാനായി നിലമൊരുക്കുന്ന തിരക്കിലായിക്കഴിഞ്ഞു കർഷകർ. ജിമ്മിയുടെതിന് തൊട്ടടുത്തുതന്നെ തോട്ടമുണ്ടായിരുന്ന മണലുമാലിൽ നാരായണനും പുതിയ തൈകൾ നടാനുള്ള ഒരുക്കത്തിലാണ്.
കണിച്ചാർ നാനാനിപ്പൊയിലിലെ കുന്നേൽ ബാബുവിന്റെയും മരങ്ങൾ വ്യാപകമായി നശിച്ചു. ഇദ്ദേഹവും എല്ലാ മരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. അടുത്തദിവസംതന്നെ തൈനടാനുള്ള തയ്യാറെടുപ്പിലാണ് ജിമ്മി. 450 തൈകൾക്ക് നഴ്സറിയിൽ ഓർഡർ നൽകിയിട്ടുണ്ട്. കുഴിയെടുക്കലും മറ്റുമാണിപ്പോൾ പുരോഗമിക്കുന്നത്. ഒരു തൈ നടുന്നതിന് 220 രൂപയോളം ചെലവുണ്ട് -അദ്ദേഹം പറയുന്നു.
മരങ്ങൾ പൊട്ടിവീണ് വീടിനും കേടുപാടുണ്ടായതിനാൽ ആഭാഗംമാത്രം ഒഴിവാക്കിയാണ് ഇത്തവണത്തെ കൃഷി. 2.70 ഏക്കർ സ്ഥലത്തായിരുന്നു മരങ്ങളുണ്ടായിരുന്നത്. 12 വർഷമേ ടാപ്പിങ് ചെയ്തുള്ളൂ. 14 വർഷത്തോളം ഇനിയും ടാപ്പുചെയ്യാനാവുമായിരുന്നു. തോട്ടത്തിന്റെ മൂലയിലായി മുറിച്ച് കൂട്ടിയിരിക്കുന്ന മരത്തടികൾ നോക്കി ജിമ്മി പറയുന്നു. സർക്കാർ സഹായങ്ങൾ കിട്ടുന്നതിന് അപേക്ഷകൾ നൽകിയിട്ടുണ്ട് ഇവരെല്ലാം.
Content Highlights:Replantation Of Flood Affected Rubber
480 റബ്ബർമരങ്ങൾ പാടേ നശിച്ച് ഒരുമാസം കഴിയുമ്പോഴേയ്ക്കും അതേസ്ഥലത്തുതന്നെ പുതിയ 450 തൈകൾവെച്ച് എന്തിനെയും ചെറുത്തുതോൽപ്പിക്കുന്ന മലയോര കർഷകന്റെ പ്രതീകമാവുകയാണ് ഇദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രാവിലെ എട്ടുമണിയോടെ രണ്ടുമിനിറ്റുമാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റിൽ ഇദ്ദേഹത്തിന്റെതുൾപ്പെടെ കണിച്ചാർ, കേളകം പഞ്ചായത്തുകളിലായി അയ്യായിരത്തിലേറെ റബ്ബർമരങ്ങളാണ് പാടെ നശിച്ചത്.
എന്നാൽ, കൃഷി നശിച്ചതോർത്ത് തകർന്നിരിക്കാതെ പ്രതീക്ഷയോടെ ഇവരെല്ലാം മുന്നേറുന്ന കാഴ്ചയാണ് മേഖലയിൽ കാണാനാവുക. മരങ്ങൾ തകർന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ അവയെല്ലാം വെട്ടി കിട്ടിയവിലയ്ക്ക് വിൽക്കുകയാണ് വ്യാപകനാശമുണ്ടായ കർഷകരെല്ലാം ചെയ്തത്. മരത്തടികളെല്ലാം കാറ്റിൽ പിരിഞ്ഞൊടിഞ്ഞുപോയതിനാൽ പകുതിവിലപോലും കിട്ടിയില്ല. 480 മരങ്ങൾ കൊടുത്തതിന് കിട്ടിയത് ഒരുലക്ഷം രൂപയാണ്. തടിയെല്ലാം പിരിഞ്ഞുപോയി എന്നാണ് മേടിക്കാനെത്തിയവർ പറയുന്നത് -ജിമ്മി പറയുന്നു.
എങ്കിലും റബ്ബറിനെ സ്നേഹിക്കുന്ന കർഷകർക്ക് പരിഭവങ്ങളില്ല. തൈനടാനായി നിലമൊരുക്കുന്ന തിരക്കിലായിക്കഴിഞ്ഞു കർഷകർ. ജിമ്മിയുടെതിന് തൊട്ടടുത്തുതന്നെ തോട്ടമുണ്ടായിരുന്ന മണലുമാലിൽ നാരായണനും പുതിയ തൈകൾ നടാനുള്ള ഒരുക്കത്തിലാണ്.
കണിച്ചാർ നാനാനിപ്പൊയിലിലെ കുന്നേൽ ബാബുവിന്റെയും മരങ്ങൾ വ്യാപകമായി നശിച്ചു. ഇദ്ദേഹവും എല്ലാ മരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. അടുത്തദിവസംതന്നെ തൈനടാനുള്ള തയ്യാറെടുപ്പിലാണ് ജിമ്മി. 450 തൈകൾക്ക് നഴ്സറിയിൽ ഓർഡർ നൽകിയിട്ടുണ്ട്. കുഴിയെടുക്കലും മറ്റുമാണിപ്പോൾ പുരോഗമിക്കുന്നത്. ഒരു തൈ നടുന്നതിന് 220 രൂപയോളം ചെലവുണ്ട് -അദ്ദേഹം പറയുന്നു.
മരങ്ങൾ പൊട്ടിവീണ് വീടിനും കേടുപാടുണ്ടായതിനാൽ ആഭാഗംമാത്രം ഒഴിവാക്കിയാണ് ഇത്തവണത്തെ കൃഷി. 2.70 ഏക്കർ സ്ഥലത്തായിരുന്നു മരങ്ങളുണ്ടായിരുന്നത്. 12 വർഷമേ ടാപ്പിങ് ചെയ്തുള്ളൂ. 14 വർഷത്തോളം ഇനിയും ടാപ്പുചെയ്യാനാവുമായിരുന്നു. തോട്ടത്തിന്റെ മൂലയിലായി മുറിച്ച് കൂട്ടിയിരിക്കുന്ന മരത്തടികൾ നോക്കി ജിമ്മി പറയുന്നു. സർക്കാർ സഹായങ്ങൾ കിട്ടുന്നതിന് അപേക്ഷകൾ നൽകിയിട്ടുണ്ട് ഇവരെല്ലാം.
Content Highlights:Replantation Of Flood Affected Rubber