അധികൃതരുടെ വീഴ്ചയിൽ ബെലഗാവിയിലെ കമലാപുർ വാഴപ്പഴം ഭൗമസൂചികാപദവിയിൽനിന്ന് പുറത്തേക്ക്. കമലാപുരിൽ കൃഷിചെയ്തുവരുന്ന ഏറെ വിശേഷപ്പെട്ട ചുവന്ന വാഴപ്പഴത്തിന് 2008-ലാണ് ഭൗമസൂചികാപദവി ലഭിച്ചത്.
2018 സെപ്റ്റംബർ മൂന്നിനായിരുന്നു പദവി പുതുക്കാനുള്ള അവസാന തീയതി. എന്നാൽ സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പ് പുതുക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ല. ചെന്നൈ ആസ്ഥാനമായ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രിയിലാണ് ഇതുസംബന്ധിച്ച അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നത്.
വിദേശങ്ങളിലടക്കം വൻതോതിൽ ആവശ്യക്കാരുള്ള വാഴപ്പഴമാണ് കമലാപുരിലെ ചുവന്ന വാഴപ്പഴം. രുചിയിലും ഗുണത്തിലും മറ്റു വാഴപ്പഴങ്ങളെക്കാൾ ഏറെ മുമ്പിലാണിത്. സംസ്ഥാനത്തെ വിപണിയിൽ 15 രൂപയോളമാണ് ഒരു പഴത്തിന്റെ വില. പുറത്തെത്തുമ്പോൾ 20 രൂപയ്ക്ക് മുകളിലാകും.
ആദ്യകാലത്ത് മൂന്നോളം കർഷകർ മാത്രമാണ് ഈയിനത്തിൽപ്പെട്ട വാഴ കൃഷിചെയ്തിരുന്നത്. ഭൗമസൂചികാ പദവി ലഭിച്ചതോടെ 35-ഓളം കർഷകർ പുതുതായി ഈയിനം കൃഷിചെയ്തു തുടങ്ങി.
സാധരണ വാഴകൃഷിയെക്കാൾ ഏറെ ബുദ്ധിമുട്ടേറിയതാണ് കമലാപുർ ഇനത്തിൽപ്പെട്ട വാഴകളുടെ കൃഷിരീതി. വാഴത്തടിയും തണ്ടുകളും ദുർബലമായതിനാൽ ചെറിയ കാറ്റിൽപ്പോലും ഇത്തരം വാഴകൾ നിലംപറ്റും.
വാഴക്കുലകൾ മൂത്തു പാകമാകാൻ സാധാരണയിലും നാലുമാസം വരെ സമയം കൂടുതലെടുക്കും. ഇതോടെ പലപ്പോഴും രണ്ടുവർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവ കൃഷിചെയ്യാൻ കഴിയുക. നഷ്ടസാധ്യത കൂടുതലായതിനാൽ കർഷകരും കമലാപുർ ഇനം കൃഷിചെയ്യുന്നതിൽനിന്ന് പിന്തിരിയുകയാണ് പതിവ്.
ഭൗമസൂചികാ പദവി ലഭിച്ചതോടെ വിപണിപിടിക്കാൻ ഈയിനം വാഴപ്പഴങ്ങൾക്ക് കഴിഞ്ഞിരുന്നു. മറ്റുപ്രദേശങ്ങളിൽനിന്നുള്ള കർഷകർപോലും കമലാപുർ വാഴപ്പഴങ്ങൾ കൃഷിചെയ്യാൻ തയ്യാറാകുകയും ചെയ്തു.
Content Highlights:Kamalapurs Famed Red Bananas
2018 സെപ്റ്റംബർ മൂന്നിനായിരുന്നു പദവി പുതുക്കാനുള്ള അവസാന തീയതി. എന്നാൽ സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പ് പുതുക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ല. ചെന്നൈ ആസ്ഥാനമായ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രിയിലാണ് ഇതുസംബന്ധിച്ച അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നത്.
വിദേശങ്ങളിലടക്കം വൻതോതിൽ ആവശ്യക്കാരുള്ള വാഴപ്പഴമാണ് കമലാപുരിലെ ചുവന്ന വാഴപ്പഴം. രുചിയിലും ഗുണത്തിലും മറ്റു വാഴപ്പഴങ്ങളെക്കാൾ ഏറെ മുമ്പിലാണിത്. സംസ്ഥാനത്തെ വിപണിയിൽ 15 രൂപയോളമാണ് ഒരു പഴത്തിന്റെ വില. പുറത്തെത്തുമ്പോൾ 20 രൂപയ്ക്ക് മുകളിലാകും.
ആദ്യകാലത്ത് മൂന്നോളം കർഷകർ മാത്രമാണ് ഈയിനത്തിൽപ്പെട്ട വാഴ കൃഷിചെയ്തിരുന്നത്. ഭൗമസൂചികാ പദവി ലഭിച്ചതോടെ 35-ഓളം കർഷകർ പുതുതായി ഈയിനം കൃഷിചെയ്തു തുടങ്ങി.
സാധരണ വാഴകൃഷിയെക്കാൾ ഏറെ ബുദ്ധിമുട്ടേറിയതാണ് കമലാപുർ ഇനത്തിൽപ്പെട്ട വാഴകളുടെ കൃഷിരീതി. വാഴത്തടിയും തണ്ടുകളും ദുർബലമായതിനാൽ ചെറിയ കാറ്റിൽപ്പോലും ഇത്തരം വാഴകൾ നിലംപറ്റും.
വാഴക്കുലകൾ മൂത്തു പാകമാകാൻ സാധാരണയിലും നാലുമാസം വരെ സമയം കൂടുതലെടുക്കും. ഇതോടെ പലപ്പോഴും രണ്ടുവർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവ കൃഷിചെയ്യാൻ കഴിയുക. നഷ്ടസാധ്യത കൂടുതലായതിനാൽ കർഷകരും കമലാപുർ ഇനം കൃഷിചെയ്യുന്നതിൽനിന്ന് പിന്തിരിയുകയാണ് പതിവ്.
ഭൗമസൂചികാ പദവി ലഭിച്ചതോടെ വിപണിപിടിക്കാൻ ഈയിനം വാഴപ്പഴങ്ങൾക്ക് കഴിഞ്ഞിരുന്നു. മറ്റുപ്രദേശങ്ങളിൽനിന്നുള്ള കർഷകർപോലും കമലാപുർ വാഴപ്പഴങ്ങൾ കൃഷിചെയ്യാൻ തയ്യാറാകുകയും ചെയ്തു.
Content Highlights:Kamalapurs Famed Red Bananas