കേരള അതിർത്തിഗ്രാമങ്ങളിൽ തക്കാളിക്ക് റെക്കോഡ് വിളവ്. ഇതിനൊപ്പം വിലയും കൂടിയതോടെ കർഷകർക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞയാഴ്ച 15 കിലോവരുന്ന തക്കാളിപ്പെട്ടിക്ക് 50 രൂപമുതൽ 60 രൂപവരെയായിരുന്നു വില.
എന്നാൽ, തിങ്കളാഴ്ച ഉടുമലൈ വിപണിയിൽ 220 രൂപയായി വർധിച്ചു. പെരിയകോട്ടൈ, രാജാവൂർ, പൊള്ളാർപ്പെട്ടി, മക്കംപെട്ടി, പൂക്കളം, ഗണപതിപാളയം തുടങ്ങിയ നിരവധി ഗ്രാമങ്ങളിൽനിന്നാണ് തക്കാളി വിപണിയിലെത്തുന്നത്.
കൃത്യസമയത്ത് മഴ ലഭിച്ചതും അമരാവതി, തിരുമൂർത്തി ഡാമുകളിൽ സമൃദ്ധമായ വെള്ളമുള്ളതുമാണ് വിളവ് വർധിക്കുന്നതിന് കാരണം. ഉടുമലൈ വിപണിയിൽനിന്ന് കേരളമടക്കമുള്ള ഇതരസംസ്ഥാനങ്ങളിലേക്ക് തക്കാളി കയറ്റിവിടുന്നുണ്ട്.
എന്നാൽ, തിങ്കളാഴ്ച ഉടുമലൈ വിപണിയിൽ 220 രൂപയായി വർധിച്ചു. പെരിയകോട്ടൈ, രാജാവൂർ, പൊള്ളാർപ്പെട്ടി, മക്കംപെട്ടി, പൂക്കളം, ഗണപതിപാളയം തുടങ്ങിയ നിരവധി ഗ്രാമങ്ങളിൽനിന്നാണ് തക്കാളി വിപണിയിലെത്തുന്നത്.
കൃത്യസമയത്ത് മഴ ലഭിച്ചതും അമരാവതി, തിരുമൂർത്തി ഡാമുകളിൽ സമൃദ്ധമായ വെള്ളമുള്ളതുമാണ് വിളവ് വർധിക്കുന്നതിന് കാരണം. ഉടുമലൈ വിപണിയിൽനിന്ന് കേരളമടക്കമുള്ള ഇതരസംസ്ഥാനങ്ങളിലേക്ക് തക്കാളി കയറ്റിവിടുന്നുണ്ട്.