കാക്കിക്കുള്ളിൽ കലാകാരന്മാർ മാത്രമല്ല കർഷകരുമുണ്ടെന്ന് തെളിയിക്കുകയാണ് നേമം ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. എസ്.ബി.മതിമാൻ. പോലീസ് ഡ്യൂട്ടി കഴിഞ്ഞ് ബാക്കി സമയങ്ങളിൽ കൃഷിയെ സ്നേഹിക്കുന്ന ഈ നിയമപാലകൻ നേമം സ്റ്റേഷനിൽ തന്നെ പയർ, ചീര, വെണ്ട തുടങ്ങിയവ നട്ടുവളർത്തിയിട്ടുണ്ട്.
ഇവ വിളവെടുത്ത് പാപ്പനംകോട് തുലവിള സർക്കാർ എൽ.പി. സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു നൽകാറാണ് പതിവ്. ഇപ്പോൾ സ്റ്റേഷനുമുന്നിൽ റോഡരികിലെ കുറച്ച് സ്ഥലത്തും വളപ്പിലും വാഴക്കൃഷി ചെയ്തിട്ടുണ്ട്. രസകദളിയാണ് ഇത്തവണ പാകമായി വരുന്നത്. മുമ്പ് ഏത്തനും പാളയംതോടനുമാണ് കൃഷിചെയ്തിരുന്നത്.
കർഷകകുടുംബത്തിൽ ജനിച്ച മതിമാന് കുട്ടിക്കാലം മുതൽ കൃഷിയോട് താത്പര്യമുണ്ട്. പോലീസിൽ ജോലി കിട്ടിയിട്ടും കൃഷി ഉപേക്ഷിക്കാൻ ഇദ്ദേഹം തയ്യാറായില്ല. നേമം പോലീസ് സ്റ്റേഷനുസമീപത്തെ നേമം സർക്കാർ യു.പി. സ്കൂളിൽ കഴിഞ്ഞ തവണ ഇരുന്നൂറ്റി അൻപത് േഗ്രാബാഗുകളിലായി പച്ചക്കറിക്കൃഷി ചെയ്തിരുന്നു.
മതിമാൻ തന്നെ വീട്ടിൽ പാകമാക്കിയ പച്ചക്കറി തൈകളും നഗരസഭയിൽനിന്നു ശേഖരിച്ച പയർ, വെണ്ട, മുളക്, കത്തിരി തുടങ്ങിയവയുടെ വിത്തും പാകിയാണ് കൃഷി നടത്തിയത്. കുട്ടികൾക്കുവേണ്ട നിർദേശം നൽകി സ്കൂളിലെ ഹരിത ക്ലബ്ബുവഴിയാണ് കൃഷി നടത്തിയത്. ഓണത്തിന് പച്ചക്കറികൾ വിളവെടുക്കുകയും ചെയ്തു.
സമയം ലഭിക്കുമ്പോൾ മതിമാൻ തന്നെ സ്കൂളിലെത്തി വളമിടുകയും പരിപാലിക്കുകയും ചെയ്യുമായിരുന്നു. പുന്നമൂട് ഹയർ സെക്കൻഡറി സ്കൂളിലും സ്റ്റുഡന്റ് പോലീസ് അംഗങ്ങൾക്കും കൃഷിചെയ്യുന്നതിനുള്ള സാഹചര്യം സ്കൂളിൽ ഒരുക്കിയത് മതിമാനായിരുന്നു.
നെല്ലിമൂടുള്ള മതിമാന്റെ എം.എസ്. നിവാസിലും പച്ചക്കറികളും വാഴയും കിഴങ്ങുവർഗങ്ങളും കൃഷിചെയ്യുന്നുണ്ട്. വീടിനോടു ചേർന്ന പുരയിടത്തിൽ വിവിധ വാഴകൾ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവ കൃഷിചെയ്യുന്നു.
വിഷരഹിത പച്ചക്കറികൾ വീട്ടുവളപ്പിലും പറമ്പിലും ഓഫീസ് മുറ്റങ്ങളിലും സ്കൂൾ മുറ്റങ്ങളിലും ചെയ്യാൻ പുതിയ തലമുറക്കാർക്ക് പ്രേരണ നൽകുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ. ഒഴിവുസമയത്തെ കൃഷിക്കുപുറമേ ജോലിയിൽ കണിശക്കാരനായ ഇദ്ദേഹത്തിന് രണ്ടുവർഷം മുമ്പ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ കൈയ്ക്കും തലയ്ക്കും വെട്ടേറ്റ സംഭവവുമുണ്ടായിട്ടുണ്ട്.
വർഷത്തിൽ ഒരുമാസത്തെ വേതനം മതിമാൻ കാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കും. ഉന്നതർ പോലീസ് സേനയുടെ മാനസികസമ്മർദങ്ങൾ നിയന്ത്രിക്കാൻ വഴികൾ ആലോചിക്കുമ്പോൾ ഒഴിവുവേളകളിലെ കൃഷി ശരീരത്തിനും മനസ്സിനും ഉണർവു പകരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മതിമാൻ.
Content Highlights:Farming Of A Police Officer
ഇവ വിളവെടുത്ത് പാപ്പനംകോട് തുലവിള സർക്കാർ എൽ.പി. സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു നൽകാറാണ് പതിവ്. ഇപ്പോൾ സ്റ്റേഷനുമുന്നിൽ റോഡരികിലെ കുറച്ച് സ്ഥലത്തും വളപ്പിലും വാഴക്കൃഷി ചെയ്തിട്ടുണ്ട്. രസകദളിയാണ് ഇത്തവണ പാകമായി വരുന്നത്. മുമ്പ് ഏത്തനും പാളയംതോടനുമാണ് കൃഷിചെയ്തിരുന്നത്.
കർഷകകുടുംബത്തിൽ ജനിച്ച മതിമാന് കുട്ടിക്കാലം മുതൽ കൃഷിയോട് താത്പര്യമുണ്ട്. പോലീസിൽ ജോലി കിട്ടിയിട്ടും കൃഷി ഉപേക്ഷിക്കാൻ ഇദ്ദേഹം തയ്യാറായില്ല. നേമം പോലീസ് സ്റ്റേഷനുസമീപത്തെ നേമം സർക്കാർ യു.പി. സ്കൂളിൽ കഴിഞ്ഞ തവണ ഇരുന്നൂറ്റി അൻപത് േഗ്രാബാഗുകളിലായി പച്ചക്കറിക്കൃഷി ചെയ്തിരുന്നു.
മതിമാൻ തന്നെ വീട്ടിൽ പാകമാക്കിയ പച്ചക്കറി തൈകളും നഗരസഭയിൽനിന്നു ശേഖരിച്ച പയർ, വെണ്ട, മുളക്, കത്തിരി തുടങ്ങിയവയുടെ വിത്തും പാകിയാണ് കൃഷി നടത്തിയത്. കുട്ടികൾക്കുവേണ്ട നിർദേശം നൽകി സ്കൂളിലെ ഹരിത ക്ലബ്ബുവഴിയാണ് കൃഷി നടത്തിയത്. ഓണത്തിന് പച്ചക്കറികൾ വിളവെടുക്കുകയും ചെയ്തു.
സമയം ലഭിക്കുമ്പോൾ മതിമാൻ തന്നെ സ്കൂളിലെത്തി വളമിടുകയും പരിപാലിക്കുകയും ചെയ്യുമായിരുന്നു. പുന്നമൂട് ഹയർ സെക്കൻഡറി സ്കൂളിലും സ്റ്റുഡന്റ് പോലീസ് അംഗങ്ങൾക്കും കൃഷിചെയ്യുന്നതിനുള്ള സാഹചര്യം സ്കൂളിൽ ഒരുക്കിയത് മതിമാനായിരുന്നു.
നെല്ലിമൂടുള്ള മതിമാന്റെ എം.എസ്. നിവാസിലും പച്ചക്കറികളും വാഴയും കിഴങ്ങുവർഗങ്ങളും കൃഷിചെയ്യുന്നുണ്ട്. വീടിനോടു ചേർന്ന പുരയിടത്തിൽ വിവിധ വാഴകൾ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവ കൃഷിചെയ്യുന്നു.
വിഷരഹിത പച്ചക്കറികൾ വീട്ടുവളപ്പിലും പറമ്പിലും ഓഫീസ് മുറ്റങ്ങളിലും സ്കൂൾ മുറ്റങ്ങളിലും ചെയ്യാൻ പുതിയ തലമുറക്കാർക്ക് പ്രേരണ നൽകുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ. ഒഴിവുസമയത്തെ കൃഷിക്കുപുറമേ ജോലിയിൽ കണിശക്കാരനായ ഇദ്ദേഹത്തിന് രണ്ടുവർഷം മുമ്പ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ കൈയ്ക്കും തലയ്ക്കും വെട്ടേറ്റ സംഭവവുമുണ്ടായിട്ടുണ്ട്.
വർഷത്തിൽ ഒരുമാസത്തെ വേതനം മതിമാൻ കാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കും. ഉന്നതർ പോലീസ് സേനയുടെ മാനസികസമ്മർദങ്ങൾ നിയന്ത്രിക്കാൻ വഴികൾ ആലോചിക്കുമ്പോൾ ഒഴിവുവേളകളിലെ കൃഷി ശരീരത്തിനും മനസ്സിനും ഉണർവു പകരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മതിമാൻ.
Content Highlights:Farming Of A Police Officer