പാട്ടിലെ വരിപോലെ മുളയെ വെറും പാഴ്മുളന്തണ്ടായി കാണാൻ ചേരിയിൽ സുകുമാരൻ നായർ തയ്യാറല്ല. മുള പ്രപഞ്ചത്തിന് നൽകുന്ന സേവനങ്ങളുടെ വലുപ്പം നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഈ എഴുപത്തിയെട്ടുകാരൻ.
കിളികൊല്ലൂർ ചേരിയിൽ വൈദ്യശാല വളപ്പിലെ മൂന്നരയേക്കർ സ്ഥലത്ത് അവിടവിടെയായി അദ്ദേഹം മുളങ്കൂട്ടങ്ങൾ പരിപാലിക്കുന്നുണ്ട്. ഒന്നും രണ്ടുമല്ല. മെത്ത, പീലി, കല്ലൻ, മുള്ളൻ, മഞ്ഞ എന്നിങ്ങനെ അഞ്ചിനം മുളകൾ.
സുകുമാരൻ നായർ മുളയുടെ പ്രചാരകനായിട്ട് വർഷങ്ങളായി. മണ്ണിലെ വിഷാംശം കുറയ്ക്കാനും അന്തരീക്ഷമലിനീകരണം തടയാനും മണ്ണൊലിപ്പ് ചെറുക്കാനും എല്ലാ വീടുകളിലും മുള നടണമെന്നാണ് അദ്ദേഹം പറയുന്നത്.
നടാൻ തയ്യാറായില്ലെങ്കിലും വേണ്ടില്ല, വീട്ടുവളപ്പിലെ മുള നശിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യർഥിക്കുന്നു. ഈ സന്ദേശം പ്രചരിപ്പിക്കാൻവേണ്ടി ഏഴുവർഷമായി സ്വന്തം വീട്ടുവളപ്പിൽ ലോക മുളദിനാഘോഷം സംഘടിപ്പിക്കുന്നുണ്ട്.
മുളയുടെ ഗുണവിശേഷങ്ങളടങ്ങിയ ലഘുലേഖകളും മുളപ്പിച്ചെടുത്ത മുളന്തൈകളും വിതരണം ചെയ്തും മുളകൊണ്ടുള്ള തവി, പുട്ടുകുറ്റി, പപ്പടംകുത്തി എന്നിവ പ്രചരിപ്പിച്ചുമാണ് ആഘോഷം.
നദീതീര സംരക്ഷണത്തിന് മുള ഉപയോഗിക്കാമെന്നും പ്രളയത്തിനുശേഷം നടത്തിയ പoനത്തിൽ പാലക്കാട് ഭാരതപ്പുഴ സംരക്ഷണത്തിൽ മുളങ്കൂട്ടങ്ങൾ വലിയ പങ്കുവഹിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും കേരള വനഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എ.വി. രഘു പറഞ്ഞു.
വീടിനോടുചേർന്ന് നടത്തുന്ന ആഘോഷത്തിനെത്തുന്നവർക്ക് മുളങ്കുറ്റിപുട്ട് കൊടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ബുധനാഴ്ച വൈകീട്ട് നടക്കുന്ന ആഘോഷം വനംവകുപ്പ് മന്ത്രി കെ. രാജുവാണ് ഉദ്ഘാടനം ചെയ്യുന്നത്.
കിളികൊല്ലൂർ ചേരിയിൽ വൈദ്യശാല വളപ്പിലെ മൂന്നരയേക്കർ സ്ഥലത്ത് അവിടവിടെയായി അദ്ദേഹം മുളങ്കൂട്ടങ്ങൾ പരിപാലിക്കുന്നുണ്ട്. ഒന്നും രണ്ടുമല്ല. മെത്ത, പീലി, കല്ലൻ, മുള്ളൻ, മഞ്ഞ എന്നിങ്ങനെ അഞ്ചിനം മുളകൾ.
സുകുമാരൻ നായർ മുളയുടെ പ്രചാരകനായിട്ട് വർഷങ്ങളായി. മണ്ണിലെ വിഷാംശം കുറയ്ക്കാനും അന്തരീക്ഷമലിനീകരണം തടയാനും മണ്ണൊലിപ്പ് ചെറുക്കാനും എല്ലാ വീടുകളിലും മുള നടണമെന്നാണ് അദ്ദേഹം പറയുന്നത്.
നടാൻ തയ്യാറായില്ലെങ്കിലും വേണ്ടില്ല, വീട്ടുവളപ്പിലെ മുള നശിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യർഥിക്കുന്നു. ഈ സന്ദേശം പ്രചരിപ്പിക്കാൻവേണ്ടി ഏഴുവർഷമായി സ്വന്തം വീട്ടുവളപ്പിൽ ലോക മുളദിനാഘോഷം സംഘടിപ്പിക്കുന്നുണ്ട്.
മുളയുടെ ഗുണവിശേഷങ്ങളടങ്ങിയ ലഘുലേഖകളും മുളപ്പിച്ചെടുത്ത മുളന്തൈകളും വിതരണം ചെയ്തും മുളകൊണ്ടുള്ള തവി, പുട്ടുകുറ്റി, പപ്പടംകുത്തി എന്നിവ പ്രചരിപ്പിച്ചുമാണ് ആഘോഷം.
നദീതീര സംരക്ഷണത്തിന് മുള ഉപയോഗിക്കാമെന്നും പ്രളയത്തിനുശേഷം നടത്തിയ പoനത്തിൽ പാലക്കാട് ഭാരതപ്പുഴ സംരക്ഷണത്തിൽ മുളങ്കൂട്ടങ്ങൾ വലിയ പങ്കുവഹിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും കേരള വനഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എ.വി. രഘു പറഞ്ഞു.
വീടിനോടുചേർന്ന് നടത്തുന്ന ആഘോഷത്തിനെത്തുന്നവർക്ക് മുളങ്കുറ്റിപുട്ട് കൊടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ബുധനാഴ്ച വൈകീട്ട് നടക്കുന്ന ആഘോഷം വനംവകുപ്പ് മന്ത്രി കെ. രാജുവാണ് ഉദ്ഘാടനം ചെയ്യുന്നത്.