വയനാടൻ തനത് പശുക്കളോടുള്ള ഇഷ്ടം ചെറുപ്രായത്തിൽ തുടങ്ങിയതാണ് നൂൽപ്പുഴ പഞ്ചായത്തിലെ കോളൂർ കോളനിയിലെ ഗോപാലന്. ഇന്ന് 65 വയസ്സിലെത്തിനിൽക്കുമ്പോൾ വയനാടൻ പശുക്കളെ വംശനാശത്തിന് വിട്ടുനൽകാതെ കാത്തുസംരക്ഷിച്ചതിന് ദേശീയ ബ്രീഡ് സേവ്യർ പുരസ്കാരം തേടിയെത്തിയിരിക്കയാണ് ഈ കർഷകനെ.
തനത് ജീവിജനുസ്സുകളെ ഉറവിടങ്ങളിൽത്തന്നെ സംരക്ഷിക്കുന്ന പരിശ്രമങ്ങൾക്ക് ദേശീയ ജൈവ വൈവിധ്യബോർഡുമായി സഹകരിച്ച് നാഷണൽ ആനിമൽ ജനറ്റിക് റിസോഴ്സസ് ബ്യൂറോയും സേവ എന്ന പരിസ്ഥിതി സംഘടനയും ചേർന്ന് ദേശീയതലത്തിൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
രാവിലെത്തന്നെ വനാന്തരങ്ങളിലേക്ക് പശുക്കൾ കൂട്ടമായി യാത്ര തിരിക്കും. പകലന്തിയോളം നീണ്ട ഈ വനയാത്രയിൽ അവയ്ക്ക് കൂട്ടായും സംരക്ഷകനായും ഗോപാലൻ ഒപ്പമുണ്ടാകും. ഇതുപോലെ ജീവിതമത്രയും വയനാടൻ പശുക്കളുടെ പരിപാലനത്തിനായി ഉഴിഞ്ഞുവെച്ച വേറെയും ചില കർഷകർ മുത്തങ്ങ, തിരുനെല്ലി, ചെതലയം എന്നിവിടങ്ങളിലെ വനഗ്രാമങ്ങളിൽ ഉണ്ട്.
വയനാടൻ പശു
വനം എന്ന ആവാസവ്യവസ്ഥയുമായി രൂപപ്പെട്ട സ്വഭാവസവിശേഷതകളും ശാരീരിക പ്രത്യേകതകളുമാണ് വയനാടൻ തനതു പശുക്കളെ മറ്റു നാടൻ പശുവിനങ്ങളിൽനിന്ന് വേറിട്ട് നിർത്തുന്നത്. മുത്തങ്ങ, ചിറാമൂല, കുഴിമൂല, രാംപള്ളി, ഉപ്പുചിറ തുടങ്ങിയ വയനാട്ടിലെ ചുരുക്കം ചില വനഗ്രാമങ്ങളിൽ കേവലം അഞ്ഞൂറിൽ താഴെ മാത്രമാണ് ഈ പശുക്കൾ അവശേഷിക്കുന്നത്.
ഉയരംകുറഞ്ഞ ശരീരപ്രകൃതിയും നീണ്ട് കൂർത്ത മുഖവും കുഞ്ഞൻ ചെവികളും നല്ല ബലിഷ്ഠമായ കൊമ്പുകളും ഇറക്കമുള്ള താടയും തോളിലെ കുഞ്ഞൻ പൂഞ്ഞിയും നിലത്തറ്റം മുട്ടുന്ന വാലും ഏത് കഠിനമായ കാട്ടുവഴികളും താണ്ടാൻ തക്ക പ്രാപ്തിയുള്ള ഉറച്ച കുളമ്പുകളും ഇവയുടെ പ്രത്യേകതയാണ്. 30 വർഷത്തിലേറെ ആയുസ്സുള്ള ഇവയ്ക്ക് വർഷത്തിൽ ഒരു തവണ പ്രസവിക്കാനുള്ള ശേഷിയുണ്ട്.
കാലാവസ്ഥാ അതിജീവനശേഷിയും രോഗപ്രതിരോധശക്തിയുമെല്ലാം മികച്ചത് തന്നെ. കുളമ്പുരോഗം, അകിടുവീക്കം, പരാദരോഗം തുടങ്ങിയവ വരുന്നത് അപൂർവം. ദിവസം രണ്ടരലിറ്ററിൽ താഴെ മാത്രമാണ് ശരാശരി പാലുത്പാദനം. പരമാവധി ആറുമാസം വരെയാണ് ഒരു പാലുത്പാദനകാലയളവ്. എങ്കിലും പാലിന്റെയും നെയ്യിന്റെയുമൊക്കെ മേന്മ പകരംവെക്കാനില്ലാത്തതാണ്.
തനത് ജീവിജനുസ്സുകളെ ഉറവിടങ്ങളിൽത്തന്നെ സംരക്ഷിക്കുന്ന പരിശ്രമങ്ങൾക്ക് ദേശീയ ജൈവ വൈവിധ്യബോർഡുമായി സഹകരിച്ച് നാഷണൽ ആനിമൽ ജനറ്റിക് റിസോഴ്സസ് ബ്യൂറോയും സേവ എന്ന പരിസ്ഥിതി സംഘടനയും ചേർന്ന് ദേശീയതലത്തിൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
രാവിലെത്തന്നെ വനാന്തരങ്ങളിലേക്ക് പശുക്കൾ കൂട്ടമായി യാത്ര തിരിക്കും. പകലന്തിയോളം നീണ്ട ഈ വനയാത്രയിൽ അവയ്ക്ക് കൂട്ടായും സംരക്ഷകനായും ഗോപാലൻ ഒപ്പമുണ്ടാകും. ഇതുപോലെ ജീവിതമത്രയും വയനാടൻ പശുക്കളുടെ പരിപാലനത്തിനായി ഉഴിഞ്ഞുവെച്ച വേറെയും ചില കർഷകർ മുത്തങ്ങ, തിരുനെല്ലി, ചെതലയം എന്നിവിടങ്ങളിലെ വനഗ്രാമങ്ങളിൽ ഉണ്ട്.
വയനാടൻ പശു
വനം എന്ന ആവാസവ്യവസ്ഥയുമായി രൂപപ്പെട്ട സ്വഭാവസവിശേഷതകളും ശാരീരിക പ്രത്യേകതകളുമാണ് വയനാടൻ തനതു പശുക്കളെ മറ്റു നാടൻ പശുവിനങ്ങളിൽനിന്ന് വേറിട്ട് നിർത്തുന്നത്. മുത്തങ്ങ, ചിറാമൂല, കുഴിമൂല, രാംപള്ളി, ഉപ്പുചിറ തുടങ്ങിയ വയനാട്ടിലെ ചുരുക്കം ചില വനഗ്രാമങ്ങളിൽ കേവലം അഞ്ഞൂറിൽ താഴെ മാത്രമാണ് ഈ പശുക്കൾ അവശേഷിക്കുന്നത്.
ഉയരംകുറഞ്ഞ ശരീരപ്രകൃതിയും നീണ്ട് കൂർത്ത മുഖവും കുഞ്ഞൻ ചെവികളും നല്ല ബലിഷ്ഠമായ കൊമ്പുകളും ഇറക്കമുള്ള താടയും തോളിലെ കുഞ്ഞൻ പൂഞ്ഞിയും നിലത്തറ്റം മുട്ടുന്ന വാലും ഏത് കഠിനമായ കാട്ടുവഴികളും താണ്ടാൻ തക്ക പ്രാപ്തിയുള്ള ഉറച്ച കുളമ്പുകളും ഇവയുടെ പ്രത്യേകതയാണ്. 30 വർഷത്തിലേറെ ആയുസ്സുള്ള ഇവയ്ക്ക് വർഷത്തിൽ ഒരു തവണ പ്രസവിക്കാനുള്ള ശേഷിയുണ്ട്.
കാലാവസ്ഥാ അതിജീവനശേഷിയും രോഗപ്രതിരോധശക്തിയുമെല്ലാം മികച്ചത് തന്നെ. കുളമ്പുരോഗം, അകിടുവീക്കം, പരാദരോഗം തുടങ്ങിയവ വരുന്നത് അപൂർവം. ദിവസം രണ്ടരലിറ്ററിൽ താഴെ മാത്രമാണ് ശരാശരി പാലുത്പാദനം. പരമാവധി ആറുമാസം വരെയാണ് ഒരു പാലുത്പാദനകാലയളവ്. എങ്കിലും പാലിന്റെയും നെയ്യിന്റെയുമൊക്കെ മേന്മ പകരംവെക്കാനില്ലാത്തതാണ്.