കാസർകോടിന്റെ കിഴക്കൻ മലയോരഗ്രാമമായ കൊന്നക്കാടിനടുത്ത മഞ്ചുച്ചാലിലെ കീരൻചിറ കെ.വി.ജോർജ്കുട്ടിയുടെ വീട്ടിലെത്തിയാൽ രണ്ടുണ്ട് കാര്യങ്ങൾ -ചൈത്രവാഹിനി പുഴയോരത്ത് പച്ചപ്പിന്റെ നിറസൗന്ദര്യവുമായി നിൽക്കുന്ന മുളങ്കൂട്ടങ്ങൾക്കിടയിൽ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളിലിരുന്ന് പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം, പിന്നെ ജോർജ്കുട്ടി മുളയിൽ തീർത്ത പൂപ്പാത്രങ്ങൾ, മുളയിലെ ചിത്രംവരകൾ, അത്ഭുതപ്പെടുത്തുന്ന ശില്പങ്ങൾ, മുള ചീന്തിയെടുത്തുണ്ടാക്കിയ മാലയും വളയും കമ്മലുമൊക്കെ മതിവരുവോളം കണ്ടാസ്വദിക്കാം, ഇനി ഇഷ്ടമായാൽ അതുപോലൊന്ന് ഉണ്ടാക്കി വാങ്ങിക്കൊണ്ട് പോകുകയുമാകാം.
സ്വന്തം പറമ്പിൽ മാത്രമല്ല മലയോരത്തുകൂടി ഒഴുകുന്ന ചൈത്രവാഹിനിയുടെ തീരങ്ങളിലും ജോർജ്കുട്ടി നട്ട മുളങ്കൂട്ടങ്ങൾ തഴച്ചു വളരുന്നുണ്ട്. ആനമുള, തോട്ടിമുള, കല്ലൻമുള, ബിലാത്തിമുള, ലാത്തിമുള എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷിചെയ്യുന്നത്.
മുളകളിൽനിന്ന് കരകൗശല വസ്തുക്കൾ നിർമിച്ച് സംസ്ഥാനത്തിനകത്തും പുറത്തും പ്രദർശനവും വിപണനവും നടത്തുന്നതിന് പുറമെ മുളയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകളുടുക്കുന്നുമുണ്ട് ജോർജ് കുട്ടി. 20-വർഷം മുമ്പാണ് ജോർജ് കുട്ടി ഭാര്യ മേഴ്സിയോടൊപ്പം അതിർത്തിഗ്രാമമായ മഞ്ചുച്ചാലിലേക്ക് കുടിയേറിയത്. അനീറ്റ, അലൻ, ടോം എന്നിവർ മക്കളാണ്.
മുളക്കൃഷിയുമായി കർഷകർ
ഉപജീവനം മുന്നിൽക്കണ്ട് വയനാടൻ കർഷകർക്കു പുറമെ ഇപ്പോൾ മലയോരകർഷകരും മുള കൃഷി പരീക്ഷിച്ചുതുടങ്ങി. ഒട്ടേറെ കൃഷിക്കാരാണ് ജില്ലയിൽ ഇതിനകം മുള കൃഷി ആരംഭിച്ചത്. നട്ടുപരിപാലിച്ച് അഞ്ചു വർഷം കഴിയുമ്പോൾ മുതൽ കുറഞ്ഞത് നാലുപതിറ്റാണ്ട് മുള കൃഷി ഭേദപ്പെട്ട വരുമാനമാർഗമാകുമെന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ.
കൈവശഭൂമിയിൽ തരിശുകിടക്കുന്ന ഭാഗങ്ങളാണ് കർഷകർ മുള കൃഷിക്ക് തിരഞ്ഞെടുക്കുന്നത്. റബ്ബറിന് വിലയിടിഞ്ഞതോടെ റബ്ബർ വെട്ടിമാറ്റി മുളകൃഷി തുടങ്ങിയവരും മലയോരത്തുണ്ട്. 10 സെന്റ് മുതൽ 10 ഏക്കർ വരെ മുള കൃഷിക്ക് നീക്കിവച്ചവർ ജില്ലയിലുണ്ട്. ചിലർ ഇടവിളയായും മറ്റു ചിലർ തനിവിളയായുമാണ് മുള കൃഷി ചെയ്യുന്നത്.
ചെലവ് കുറവ്, അധ്വാനവും
ഏറ്റവും ചെലവ് കുറഞ്ഞും ലാഭകരവുമായി ചെയ്യാവുന്ന ഒന്നാണ് മുള കൃഷി. ഏത് കാലാവസ്ഥയിലും വളരുന്നതാണ് മുള. വളപ്രയോഗമോ ജലസേചനമോ ആവശ്യമില്ല. നടുന്ന തൈകൾ ആദ്യത്തെ ഒരുവർഷം മൃഗങ്ങൾ തിന്നും ചവിട്ടിയും നശിപ്പിക്കാതെ ശ്രദ്ധിച്ചാൽ മതി.
പരിസ്ഥിതിസംരക്ഷണത്തിനുതകുന്നതാണ് മുള കൃഷി. മണ്ണൊലിപ്പ് തടയാനുള്ള മുളങ്കൂട്ടങ്ങളുടെ ശേഷി അപാരമാണ്. മണ്ണിന്റെ ജലാഗിരണശേഷി വർധിപ്പിക്കുന്ന മുളങ്കൂട്ടങ്ങൾക്ക് കാർബൺ റേറ്റിങ് കുറയ്ക്കാനും കഴിവുണ്ട്. 50 വർഷം വരെയാണ് മുളങ്കൂട്ടത്തിന്റെ ആയുസ്സ്. പൂവിടുന്നതിനു പിന്നാലെ മുളങ്കൂട്ടങ്ങൾ ഉണങ്ങിനശിക്കും. പരോക്ഷമായി നടത്തുന്ന പരിസ്ഥിതി സംരക്ഷണവും മുള കൃഷിയിലൂടെ നടക്കും -ജോർജ് കുട്ടി പറയുന്നു.
ആയിരം ഗുണമുള്ള മുള
ആഹാരം മുതൽ ഔഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള മനുഷ്യരാശിയുടെ നാളത്തെ ഊന്നുവടിയാകുമെന്നതിൽ സംശയമില്ല. മുളകൾക്കും പൂക്കാലമുണ്ട്. എന്നാൽ മുള ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കുകയുള്ളൂ. അതോടെ അത് നശിക്കും. പുല്ലുവർഗത്തിൽപ്പെട്ട മിക്കവയുടെയും സ്ഥിതി അതാണ്.
എന്നാൽ വർഷംതോറും പൂക്കുന്ന ചുരുക്കം ചില ഇനങ്ങളും മുളക്കുടുംബത്തിലുണ്ട്. അവ പുഷ്പിക്കലിനെത്തുടർന്ന് നശിക്കുകയുമില്ല. പൂക്കുന്നതിനുമുമ്പ് മൂത്ത ഇലകൾ കൊഴിഞ്ഞുപോകും. പിന്നെ ഇലയില്ലാതെ പൂക്കൾമാത്രമേ ഉണ്ടാകുകയുള്ളൂ. പൂക്കൾ പൊതുവെ വളരെ ചെറുതാണ്. അവ ഒന്നുചേർന്ന് കുലകളായി കാണപ്പെടുന്നു. സാധാരണയായി നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് മുള പൂത്തുതുടങ്ങുന്നത്.
വിശപ്പ് മാറ്റാനും വരുത്താനും
ബാംബൂ സബാംബോസ്, ഡെൻഡ്രോകലാമസ് ജൈജാന്റിയസ് എന്നിവയുടെ കൂമ്പുകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. എണ്ണയിൽ വറുത്തും കറിവച്ചും ഉപയോഗിക്കുന്നു. വിശപ്പുണ്ടാക്കാനും കൂമ്പ് ഗുണകരമാണ്.
ക്ഷാമകാലത്ത് ആദിവാസികളുടെ പ്രധാന ഭക്ഷണമാണ് മുളയരി. നെല്ലുൾപ്പെട്ട പുൽവർഗത്തിൽപ്പെട്ട മറ്റു സസ്യങ്ങളിൽനിന്ന് ലഭിക്കുന്ന അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിലുണ്ട്. കൂടാതെ മുളങ്കൂമ്പും ഭക്ഷണത്തിന് പറ്റിയതാണ്. അച്ചാറുകളും മറ്റു സ്വാദുള്ള കറികളും ഉണ്ടാക്കാൻ ഇവ ഉപയോഗിക്കാം. മുളയുടെ ഔഷധഗുണവും പരക്കെ പ്രചാരമുള്ളതാണ്.
ചൈനയിലും മറ്റും മുളകൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും മറ്റും സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ മുളയില ഉപയോഗിക്കുന്നുണ്ട്. ഔഷധഗുണമുള്ള മുളയരികൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നവരുണ്ട്.
മുളയരിക്ക് നെല്ലിനും ഗോതമ്പിനുമൊക്കെ സമാനമായ ആകൃതിയും പോഷകഗുണവുമുണ്ട്. മുളയരി ചോറുവയ്ക്കാൻ നല്ലതാണ്. ആദിവാസികളും മറ്റും ആഹാരത്തിനായി മുളയരി ഉപയോഗിക്കാറുണ്ട്. ഒരിക്കൽമാത്രം പുഷ്പിക്കുന്ന മുളകൾ അവയുടെ കായ മൂത്ത് പാകമാകുമ്പോഴേക്കും ഉണങ്ങിക്കഴിഞ്ഞിരിക്കും.
Content Highlights:Bamboo Cultivation In Kasaragod
സ്വന്തം പറമ്പിൽ മാത്രമല്ല മലയോരത്തുകൂടി ഒഴുകുന്ന ചൈത്രവാഹിനിയുടെ തീരങ്ങളിലും ജോർജ്കുട്ടി നട്ട മുളങ്കൂട്ടങ്ങൾ തഴച്ചു വളരുന്നുണ്ട്. ആനമുള, തോട്ടിമുള, കല്ലൻമുള, ബിലാത്തിമുള, ലാത്തിമുള എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷിചെയ്യുന്നത്.
മുളകളിൽനിന്ന് കരകൗശല വസ്തുക്കൾ നിർമിച്ച് സംസ്ഥാനത്തിനകത്തും പുറത്തും പ്രദർശനവും വിപണനവും നടത്തുന്നതിന് പുറമെ മുളയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകളുടുക്കുന്നുമുണ്ട് ജോർജ് കുട്ടി. 20-വർഷം മുമ്പാണ് ജോർജ് കുട്ടി ഭാര്യ മേഴ്സിയോടൊപ്പം അതിർത്തിഗ്രാമമായ മഞ്ചുച്ചാലിലേക്ക് കുടിയേറിയത്. അനീറ്റ, അലൻ, ടോം എന്നിവർ മക്കളാണ്.
മുളക്കൃഷിയുമായി കർഷകർ
ഉപജീവനം മുന്നിൽക്കണ്ട് വയനാടൻ കർഷകർക്കു പുറമെ ഇപ്പോൾ മലയോരകർഷകരും മുള കൃഷി പരീക്ഷിച്ചുതുടങ്ങി. ഒട്ടേറെ കൃഷിക്കാരാണ് ജില്ലയിൽ ഇതിനകം മുള കൃഷി ആരംഭിച്ചത്. നട്ടുപരിപാലിച്ച് അഞ്ചു വർഷം കഴിയുമ്പോൾ മുതൽ കുറഞ്ഞത് നാലുപതിറ്റാണ്ട് മുള കൃഷി ഭേദപ്പെട്ട വരുമാനമാർഗമാകുമെന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ.
കൈവശഭൂമിയിൽ തരിശുകിടക്കുന്ന ഭാഗങ്ങളാണ് കർഷകർ മുള കൃഷിക്ക് തിരഞ്ഞെടുക്കുന്നത്. റബ്ബറിന് വിലയിടിഞ്ഞതോടെ റബ്ബർ വെട്ടിമാറ്റി മുളകൃഷി തുടങ്ങിയവരും മലയോരത്തുണ്ട്. 10 സെന്റ് മുതൽ 10 ഏക്കർ വരെ മുള കൃഷിക്ക് നീക്കിവച്ചവർ ജില്ലയിലുണ്ട്. ചിലർ ഇടവിളയായും മറ്റു ചിലർ തനിവിളയായുമാണ് മുള കൃഷി ചെയ്യുന്നത്.
ചെലവ് കുറവ്, അധ്വാനവും
ഏറ്റവും ചെലവ് കുറഞ്ഞും ലാഭകരവുമായി ചെയ്യാവുന്ന ഒന്നാണ് മുള കൃഷി. ഏത് കാലാവസ്ഥയിലും വളരുന്നതാണ് മുള. വളപ്രയോഗമോ ജലസേചനമോ ആവശ്യമില്ല. നടുന്ന തൈകൾ ആദ്യത്തെ ഒരുവർഷം മൃഗങ്ങൾ തിന്നും ചവിട്ടിയും നശിപ്പിക്കാതെ ശ്രദ്ധിച്ചാൽ മതി.
പരിസ്ഥിതിസംരക്ഷണത്തിനുതകുന്നതാണ് മുള കൃഷി. മണ്ണൊലിപ്പ് തടയാനുള്ള മുളങ്കൂട്ടങ്ങളുടെ ശേഷി അപാരമാണ്. മണ്ണിന്റെ ജലാഗിരണശേഷി വർധിപ്പിക്കുന്ന മുളങ്കൂട്ടങ്ങൾക്ക് കാർബൺ റേറ്റിങ് കുറയ്ക്കാനും കഴിവുണ്ട്. 50 വർഷം വരെയാണ് മുളങ്കൂട്ടത്തിന്റെ ആയുസ്സ്. പൂവിടുന്നതിനു പിന്നാലെ മുളങ്കൂട്ടങ്ങൾ ഉണങ്ങിനശിക്കും. പരോക്ഷമായി നടത്തുന്ന പരിസ്ഥിതി സംരക്ഷണവും മുള കൃഷിയിലൂടെ നടക്കും -ജോർജ് കുട്ടി പറയുന്നു.
ആയിരം ഗുണമുള്ള മുള
ആഹാരം മുതൽ ഔഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള മനുഷ്യരാശിയുടെ നാളത്തെ ഊന്നുവടിയാകുമെന്നതിൽ സംശയമില്ല. മുളകൾക്കും പൂക്കാലമുണ്ട്. എന്നാൽ മുള ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കുകയുള്ളൂ. അതോടെ അത് നശിക്കും. പുല്ലുവർഗത്തിൽപ്പെട്ട മിക്കവയുടെയും സ്ഥിതി അതാണ്.
എന്നാൽ വർഷംതോറും പൂക്കുന്ന ചുരുക്കം ചില ഇനങ്ങളും മുളക്കുടുംബത്തിലുണ്ട്. അവ പുഷ്പിക്കലിനെത്തുടർന്ന് നശിക്കുകയുമില്ല. പൂക്കുന്നതിനുമുമ്പ് മൂത്ത ഇലകൾ കൊഴിഞ്ഞുപോകും. പിന്നെ ഇലയില്ലാതെ പൂക്കൾമാത്രമേ ഉണ്ടാകുകയുള്ളൂ. പൂക്കൾ പൊതുവെ വളരെ ചെറുതാണ്. അവ ഒന്നുചേർന്ന് കുലകളായി കാണപ്പെടുന്നു. സാധാരണയായി നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് മുള പൂത്തുതുടങ്ങുന്നത്.
വിശപ്പ് മാറ്റാനും വരുത്താനും
ബാംബൂ സബാംബോസ്, ഡെൻഡ്രോകലാമസ് ജൈജാന്റിയസ് എന്നിവയുടെ കൂമ്പുകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. എണ്ണയിൽ വറുത്തും കറിവച്ചും ഉപയോഗിക്കുന്നു. വിശപ്പുണ്ടാക്കാനും കൂമ്പ് ഗുണകരമാണ്.
ക്ഷാമകാലത്ത് ആദിവാസികളുടെ പ്രധാന ഭക്ഷണമാണ് മുളയരി. നെല്ലുൾപ്പെട്ട പുൽവർഗത്തിൽപ്പെട്ട മറ്റു സസ്യങ്ങളിൽനിന്ന് ലഭിക്കുന്ന അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിലുണ്ട്. കൂടാതെ മുളങ്കൂമ്പും ഭക്ഷണത്തിന് പറ്റിയതാണ്. അച്ചാറുകളും മറ്റു സ്വാദുള്ള കറികളും ഉണ്ടാക്കാൻ ഇവ ഉപയോഗിക്കാം. മുളയുടെ ഔഷധഗുണവും പരക്കെ പ്രചാരമുള്ളതാണ്.
ചൈനയിലും മറ്റും മുളകൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും മറ്റും സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ മുളയില ഉപയോഗിക്കുന്നുണ്ട്. ഔഷധഗുണമുള്ള മുളയരികൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നവരുണ്ട്.
മുളയരിക്ക് നെല്ലിനും ഗോതമ്പിനുമൊക്കെ സമാനമായ ആകൃതിയും പോഷകഗുണവുമുണ്ട്. മുളയരി ചോറുവയ്ക്കാൻ നല്ലതാണ്. ആദിവാസികളും മറ്റും ആഹാരത്തിനായി മുളയരി ഉപയോഗിക്കാറുണ്ട്. ഒരിക്കൽമാത്രം പുഷ്പിക്കുന്ന മുളകൾ അവയുടെ കായ മൂത്ത് പാകമാകുമ്പോഴേക്കും ഉണങ്ങിക്കഴിഞ്ഞിരിക്കും.
Content Highlights:Bamboo Cultivation In Kasaragod