Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കൃഷിയിലെ പ്രൊഫഷണലിസം; കൃഷിക്കാരായി മാറിയ മൂന്ന് പ്രൊഫഷണലുകളുടെ അനുഭവകഥകൃഷിയിലെ പ്രൊഫഷണലിസം; കൃഷിക്കാരായി മാറിയ മൂന്ന് പ്രൊഫഷണലുകളുടെ അനുഭവകഥ

$
0
0
മികച്ച ജോലിയും ഉയർന്ന ശമ്പളവും ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങുന്നത് ട്രെൻഡായി മാറുകയാണ്. ഐ.ടി. പ്രൊഫഷണലുകളും ഡോക്ടർമാരും ഉൾപ്പെടെ നിരവധിപേരാണ് ഇത്തരത്തിൽ നല്ല ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് വരുന്നത്. ജോലിക്കൊപ്പം കാർഷികാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരുമുണ്ട്.

കോർപ്പറേറ്റ് ജോലികളിലെ സമ്മർദം കുറയ്ക്കുന്നതിനും കുടംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനും നല്ല ആഹാരം കഴിക്കുന്നതിനുമായാണ് ജൈവ കൃഷിയിലേക്ക് പലരും തിരിയുന്നത്.

ഗൂഗിളും മൈക്രോസോഫ്റ്റും പോലുള്ള വൻകിട കമ്പനികൾ വിട്ട് മണ്ണിലേക്കിറങ്ങിയ പ്രൊഫഷണലുകളെയും നമുക്ക് അറിയാം. ചെയ്യുന്ന ജോലിയിൽ സംതൃപ്തിയും സന്തോഷവും കണ്ടെത്താൻ പ്രയാസം നേരിടുന്നവരാണ് പലരും.

എന്നാൽ, സ്വന്തം താത്പര്യം ഏത് മേഖലയിലാണെന്ന് മനസ്സിലാക്കി മുന്നേറാൻ കഴിഞ്ഞാൽ അവിടെയാണ് ജീവിത വിജയം. ഇങ്ങനെ, പ്രൊഫഷനോടൊപ്പമോ അല്ലെങ്കിൽ ജോലി ഉപേക്ഷിച്ചോ കാർഷികകാര്യങ്ങളിൽ സന്തോഷവും സംതൃപ്തിയും കൈവരിച്ച് മുന്നേറുന്ന ചിലരെ പരിചയപ്പെടാം...

ടെക്കിയാണ് കർഷകനും


പി.എസ്. പ്രദീപ്


ബി.ടെക് പഠിച്ച മകൻ നല്ല ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് പോകുമ്പോൾ വീട്ടുകാരും നാട്ടുക്കാരുമൊക്കൊ പറയും ഇവന്റെ തലയ്ക്ക് ഓളമാണെന്ന്... ബി.ടെക് പഠിച്ചിട്ട് കൃഷിയോ...? എന്ന് ചോദിക്കുന്നവരുമുണ്ട്. ഇൻഫോപാർക്കിലെ വെബ് ഡെവലപ്പർ ജോലിയിൽ നിന്നും കാർഷിക സംരംഭന്റെ റോളിലേക്ക് വന്ന പി.എസ്. പ്രദീപിന് പറയാനുള്ളത് ഇത്തരത്തിലൊരു കഥയാണ്.

ജോലിയോടൊപ്പം തന്നെ ഇൻഫോപാർക്കിൽ ഓർഗാനിക് ഫാമിങ് ആരംഭിച്ചാണ് പ്രദീപ് കാർഷിക മേഖലയിലേക്ക് വന്നത്. ജോലി കഴിഞ്ഞ് വൈകുന്നേരം അഞ്ചുമണി മുതലാണ് പ്രദീപ് പച്ചക്കറി വിറ്റിരുന്നത്, പിന്നീട് ജോലി ഉപേക്ഷിച്ച് സ്വന്തമായി ഫാർമേഴ്സ് ഫ്രഷ് സോൺ എന്ന വെബ്സൈറ്റ് വികസിപ്പിച്ച് അതിലൂടെയായി വിൽപ്പന.

കൃഷിയോടുള്ള താത്പര്യം തന്നെയാണ് ഇതിന് പ്രചോദനമായതെന്ന് പ്രദീപ് പറയുന്നു. സാങ്കേതിക രംഗത്തുള്ള അറിവ് കൃഷിക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും പുതിയ വിപണനരീതികൾ ആവിഷ്കരിക്കുന്നതിനും പ്രദീപിന് സഹായകമായി. നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗവും വിപണി അറിഞ്ഞുള്ള ഉത്പാദനവും സംരംഭത്തെ വിജയത്തിലേക്ക് നയിച്ചു.

ഇതിനുപുറമെ വിളവെടുത്ത് ഉത്പന്നങ്ങൾ എട്ട് മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന പ്രതിമാസ സബ്സ്ക്രിപ്റ്റ് പരിപാടിയും ഫാർമേഴ്സ് ഫ്രഷ് സോൺ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി കൃഷി ചെയ്യുന്നതിനു പുറമെ, കാർഷകരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ ശേഖരിച്ചും വിൽപ്പനയുണ്ട്. 900 കർഷകരും അയ്യായിരത്തോളം സജീവ ഉപഭോക്താക്കളും കമ്പനിക്കുണ്ട്. കൂടാതെ, എറണാകുളത്ത് രണ്ട് ഓഫ്ലൈൻ സ്റ്റോറുകളും പ്രവർത്തിക്കുന്നു.

മാർക്കറ്റിങ് ടു ഫാമിങ്


വി.ആർ.നിഷാദ്


പത്ത് വർഷത്തെ കോർപ്പറേറ്റ് ജീവിതത്തോട് സലാം പറഞ്ഞ് മുഴുവൻ സമയ കർഷകനായി മാറിയതെന്തിനെന്ന് ചോദിച്ചാൽ വി.ആർ. നിഷാദിന് ഉത്തരം ഒന്നേയുള്ളു: എന്റെ പാഷനാണ് എന്റെ പ്രൊഫഷൻ. എച്ച്.ഡി.എഫ്.സി. ബാങ്കിലെ സെയിൽസ് മാനേജർ ജോലി ഉപേക്ഷിച്ചാണ് മാരാരിക്കുളം സ്വദേശി നിഷാദ് ജൈവ കൃഷിയിലേക്ക് വന്നത്.
ചെറിയ അടുക്കള പച്ചക്കറിത്തോട്ടത്തിൽ തുടങ്ങിയ നിഷാദിന്റെ കൃഷി ഇന്ന് മാരാരി ഫ്രഷ് എന്ന കാർഷിക സംരംഭമായി മാറിക്കഴിഞ്ഞു. ഇന്നത്തെക്കാലത്ത് എല്ലാ ജോലിയിലും സമ്മർദമുണ്ട്. ജീവിക്കാനുള്ള വരുമാനം കണ്ടെത്താനാണ് എല്ലാവരും ജോലിചെയ്യുന്നത്.

എന്നാൽ, ഈ വരുമാനംകൊണ്ട് ജീവിതം വിനോദകരമായി മുന്നോട്ട് കൊണ്ടുപോകാനോ കുടുംബകാര്യങ്ങൾക്കായി സമയം ചെലവഴിക്കാനോ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനോ പലർക്കും കഴിയുന്നില്ല. ഇത്തരം സമ്മർദങ്ങളിൽ നിന്നും മുക്തി നേടുന്നതിനാണ് ഒരു അടുക്കളത്തോട്ടം ഉണ്ടാക്കാൻ തീരുമാനിച്ചത്. അങ്ങനെ ഇതിൽ നിന്നും സന്തോഷം കണ്ടെത്താൻ കഴിഞ്ഞതോടെ കൃഷി പ്രൊഫഷനാക്കാൻ തീരമാനിക്കുകയായിരുന്നു എന്ന് നിഷാദ് പറയുന്നു. മാരാരി ഫ്രഷ് എന്ന വെബ്സൈറ്റിലൂടെയാണ് നിഷാദ് പച്ചക്കറികൾ വിൽക്കുന്നത്. പ്രധാനമായും കമ്പനിയുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് എറണാകുളത്താണ്.

തരിശായി കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്താണ് നിഷാദിന്റെ കൃഷി. ഇതുവഴി ധാരാളം തൊഴിലവസരങ്ങൾ ഒരുക്കാനും നിഷാദിന് സാധിച്ചിട്ടുണ്ട്. ജനുവരി മുതൽ മാരാരി ഫ്രഷിന്റെ മൊബൈൽ ആപ്ലിക്കേഷനും അവതരിപ്പിക്കും. കൃഷിയിലൂടെ നല്ല വരുമാനം കണ്ടെത്താനും കാർഷികകാര്യങ്ങളിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കാനും സാധിക്കുന്നുണ്ട്. അതിലുപരി ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന ഒന്നാണ് കൃഷി -നിഷാദ് പറയുന്നു. മാർക്കറ്റിങ് പ്രൊഫഷനിലെ പരിചയസമ്പത്ത് കാർഷികോത്പന്നങ്ങളുടെ വിപണനത്തിന് വലിയതോതിൽ സഹായകമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്ടർ കർഷകനാണ്


ഡോ. ബെന്നി തോമസ്


ഡോക്ടർക്കെന്താ കർഷകനായികൂടേ...? എന്നാൽ, ഡോക്ടറും കർഷകനും ആയ ഒരാളുണ്ട്, ഡോ. ബെന്നി തോമസ്... പാലാരിവട്ടം ജനതാ ജങ്ഷനിൽ ക്ലിനിക് നടത്തുന്ന ഡോ. ബെന്നി വീട്ടാവശ്യത്തിനായാണ് കൃഷിചെയ്തു തുടങ്ങിയത്. നഗരമധ്യത്തിൽ പാലാരിവട്ടം ബൈപ്പാസിന് സമീപം വെണ്ണല ഹോളിഡേ ഇൻ ഹോട്ടലിന്റെ പിറകിലായാണ് ഡോക്ടറുടെ കൃഷിത്തോട്ടം.

ക്ലിനിക്കിലെ തിരക്കുപിടിച്ച ജോലിക്കിടയിൽ സന്തോഷം കണ്ടെത്തുന്നതിനും നല്ല ആഹാരം കഴിക്കുന്നതിനുമായാണ് കൃഷിയിലേക്ക് കടന്നത് എന്ന് ഡോക്ടർ പറയുന്നു. കുടുംബപരമായി കൃഷിക്കാരാണ്. രാവിലെ നടക്കാനിറങ്ങുന്ന കൂട്ടത്തിൽ അല്പം സമയം കൃഷിക്കാര്യത്തിനായി മാറ്റിവെക്കും. സ്വന്തം ആവശ്യത്തിനായാണ് കൃഷി. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പച്ചക്കറികൾ കൊടുക്കാറുണ്ട്.

കൃഷി ആവശ്യത്തിനുള്ള ചാണകം ലഭിക്കുന്നതിന് വെച്ചൂർ പശു അടക്കം ആറ് പശുക്കളടങ്ങുന്ന ഒരു ഫാമും നടത്തുന്നുണ്ട്. നല്ല ആഹാരം കഴിക്കുക, ഒഴിവുസമയം ഉപകാരപ്രദമാക്കുക, ഇടവേളകളിൽ സന്തോഷം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കൃഷിയിലേക്ക് കടന്നത്. ജോലി സമ്മർദം കുറയ്ക്കാനും മാനസികമായ സന്തോഷം നേടാനും കൃഷിയിലൂടെ സാധിക്കും... -ഡോക്ടർ പറയുന്നു.

Viewing all articles
Browse latest Browse all 2897

Trending Articles