കറുത്ത പൊന്നിന് വേരോട്ടമുള്ള മണ്ണാണ് വയനാടിന്റേത്. ഇവിടുത്തെ കാലാവസ്ഥയിൽ വിളയുന്ന കുരുമുളക് യുറോപ്പുകാരുടെ തീൻമേശയിലും പ്രീയപ്പെട്ടതാണ്. ഇങ്ങനൊയെക്കായാണെങ്കിലും ഒന്നരപതിറ്റാണ്ടിലധികമായി വയനാട്ടിലെ കുരുമുളക് കർഷകർക്കിടയിൽ നിന്നും ശുഭവാർത്തകളില്ല. കാലാവസ്ഥാ വ്യതിയാനവും പ്രതികൂലമായ സാഹചര്യങ്ങളും രോഗങ്ങളുമെല്ലാം കുരുമുളക് തോട്ടങ്ങളെ നിഷപ്രഭമാക്കി.
ജില്ലയിൽ ഏറ്റവും കൂടുതൽ കുരുമുളക് കൃഷിയുണ്ടായിരുന്ന പുൽപ്പള്ളിയിൽ പോലും വൻതോതിൽ ഉത്പാദനക്കുറവുണ്ടായി. ഈ വെല്ലുവിളികൾക്കിടയിൽ നിന്നാണ് കുരുമുളക് കൃഷിയുടെ വേറിട്ടൊരു വിജയഗാഥ ശ്രദ്ധിക്കപ്പെടുന്നത്. എടവക പഞ്ചായത്തിലെ ദ്വാരക പുലിക്കാട് താഴെ കോളേരിയിൽ സന്തോഷ് എന്ന യുവകർഷകൻ രണ്ടു പതിറ്റാണ്ടായി കുരുമുളക് വിളവെടുപ്പിൽ ജീവിതവരുമാനം കണ്ടെത്തുന്നു.
സ്വന്തം തോട്ടത്തിൽനിന്നും പ്രതിവർഷം പത്ത് ക്വിന്റലിലധികം കുരുമുളക് സന്തോഷ് ഇപ്പോഴും വിളവെടുക്കുന്നു. പരമ്പരാഗതമായ കൃഷിരീതി മാത്രം അവലംബിക്കുന്ന ഈ കർഷകന് കുരുമുളകിൽ തന്നെയാണ് ഇപ്പോഴും പ്രതീക്ഷ. രോഗബാധയും മറ്റും കൂടിയതിനാൽ കുരുമുളക് കൃഷിയിൽനിന്നും മറ്റു കർഷകരെല്ലാം പിൻവാങ്ങിയപ്പോൾ ഇതിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു സന്തോഷ്. പ്രദേശത്തെ മറ്റു തോട്ടങ്ങളെയെല്ലാം രോഗം സാരമായി ബാധിച്ചപ്പോഴും ചില മുൻകരുതലുകൾ ഈ കുരുമുളക് തോട്ടത്തിന് അതിജീവനമൊരുക്കി.
നീർത്തടങ്ങൾ വേണ്ടാത്ത പരീക്ഷണം
രണ്ട് മഹാപ്രളയം തുടർച്ചയായി വന്നപ്പോഴും രണ്ടേക്കറോളമുള്ള തോട്ടത്തിലെ കുരുമുളക് വള്ളിക്കൊന്നും കാര്യമായ പ്രശ്നങ്ങൾ വന്നില്ല. കുന്നിൻ മുകളിൽനിന്നും മുപ്പത് ഡിഗ്രിയോളം പടിഞ്ഞാറേക്ക് ചെരിവുള്ളതാണ് കൃഷിയിടം. മുമ്പ് മൊട്ടക്കുന്നായിരുന്ന സ്ഥലം മൂന്നര പതിറ്റാണ്ട് മുമ്പ് കൃഷിയിടമാക്കി മാറ്റുകയായിരുന്നു. പന്നിയൂർ ഇനം കുരുമുളകാണ് ഇവിടെ അധികവും നട്ടുപിടിപ്പിച്ചത്.
കുറച്ച് കല്ലുവള്ളിയും ഇതിന്റെ കൂട്ടത്തിലുണ്ട്. ചെരിവുള്ള കൃഷിയിടത്തിൽ ഒരു ഇടക്കൊള്ള് പോലും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇതാണ് പ്രളയകാലത്തെ അതിജീവിക്കാൻ ഗുണകരമായതെന്ന് ഈ കർഷകൻ പറയുന്നു. പെയ്തു വീഴുന്ന മഴവെള്ളം ഒരുപരിധി കഴിഞ്ഞാൽ കൃഷിയിടത്തിൽനിന്നും ഒഴുകിപോകും. ഇത് കുരുമുളക് വള്ളിക്ക് വേരുചീയ തുടങ്ങിയ പ്രവണതകൾക്ക് തടയിടാൻ കാരണമായി.
മഞ്ഞളിപ്പ് രോഗവും തീരെ കാണാനില്ല. ഇരുപത് വർഷം പഴക്കമുള്ള വള്ളിയിൽ പോലും കുരുമുളക് നന്നായി തിരിയിട്ടു. പെരുമഴയും കാര്യമായി ഈ തോട്ടത്തെ ബാധിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയെയും ഇതുവരെ തോട്ടത്തിൽ അടുപ്പിച്ചിട്ടില്ല. അനാവശ്യവും അശാസ്ത്രീയവുമായ മണ്ണിളക്ക വിളകളെ ഗുണത്തേക്കാൾ ഏറെ ദോഷമുണ്ടാക്കുന്നു എന്നാണ് ഈ കർഷകന്റെ അനുഭവം.
മുടങ്ങാതെ വളപ്രയോഗം
ജൈവ വളത്തിനൊപ്പം രാസവളങ്ങളും കുമരുമുളക് കൃഷിക്ക് അനിവാര്യമാണ്. വർഷത്തിൽ മഴക്കാലത്തിന് തൊട്ടുമുമ്പാണ് ഒരുതവണ വളപ്രയോഗം നടത്തുക. വള്ളിയുടെ ചുവട് തുറന്ന് 20 കിലോ ഉണങ്ങിയ ചാണകപ്പൊടിയും അരകിലോ ഇഫ്കോ കോംപ്ലക്സും ഓരോന്നിനും നൽകും. മഴ ശക്തിയാവുന്നതിന് മുമ്പേ ചുവട് മൂടുകയും ചെയ്യും. ഇത് മാത്രമാണ് വളപ്രയോഗം.
തോട്ടത്തിൽ ഒരു പ്രാവശ്യം മാത്രമാണ് കാട് കൊത്തുക. തുടർന്നുണ്ടാകുന്ന അടിക്കാടുകൾ നീക്കം ചെയ്യില്ല. ഈ കാടുകൾ ക്ഷുദ്രകീടങ്ങളുടെ പ്രധാന ആകർഷണമായി മാറുന്നതിനാൽ കുരുമുളക് വള്ളികൾക്ക് ആഘാതമേൽപ്പിക്കുന്നത് തടയും എന്നാണ് ഈ കർഷകൻ പറയുന്നത്. ചോലയും അധികം നിർത്തില്ല. ഇത് മാത്രമാണ് കൃഷിയിടത്തിൽ ചെയ്തത്. താങ്ങുകാലുകൾക്കുള്ള രോഗബാധ ജില്ലയിലെ പരമ്പരാഗത കുരുമുളക് തോട്ടങ്ങളെ തരിശാക്കി മാറ്റിയപ്പോൾ അതിനെ നേരിടാൻ സന്തോഷ് മുൻകൂട്ടി ചെയ്തത് തോട്ടം മുഴവൻ പ്ലാവിൻ തൈകൾ നട്ടുപിടിപ്പിക്കുക എന്ന ബദലാണ്.
മുരിക്ക് കാലുകൾക്കുള്ള രോഗബാധ മുൻകൂട്ടി കണ്ട് പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ച് അതിലാണ് ഇപ്പോൾ കുരമുളക് വള്ളികൾ പടർത്തുന്നത്. ശീമക്കൊന്നയും താങ്ങുകാലുകളായുണ്ട്. കവുങ്ങി വള്ളി പടർത്തുന്ന രീതിയും ഇരുപത് സെന്റോളം സ്ഥലത്ത് പരീക്ഷിച്ചിരുന്നു. എന്നാൽ, വെള്ളം നിൽക്കുന്ന ഈ സ്ഥലത്ത് പ്രളയത്തെ പ്രതിരോധിക്കാൻ കുരുമുളക് വള്ളികൾക്കായിട്ടില്ല.
മാതൃകാതോട്ടം സഹായങ്ങളില്ല
മാതൃക കുരുമുളക് കൃഷിയിടമാണിതെങ്കിലും കൃഷിവകുപ്പിൽ നിന്നോ സ്പൈസസ് ബോർഡിൽ നിന്നോ യാതൊരു സഹായവും ഈ കർഷകനെ തേടി വന്നിട്ടില്ല. വയനാട് പാക്കേജിലും മറ്റും കുരുമുളക് കൃഷി പ്രോത്സാഹനത്തിന് ലക്ഷങ്ങളാണ് ജില്ലയിൽ എത്തി ചെലവഴിക്കപ്പെട്ടത്. ഇതൊന്നും അർഹതപ്പെട്ടവരെ തേടി എത്തിയിട്ടില്ല എന്നതിന് ഉദാഹരണമാണിത്. വയനാടൻ കുരുമുളക് എന്ന ബ്രാൻഡിൽ വിപണിയിൽ പ്രീയമുണ്ടെങ്കിലും വിലതകർച്ച ഈ രംഗത്തുള്ളവരെയും സാരമായി ബാധിക്കുകയാണ്.
ദീർഘവിളത്തോട്ടങ്ങൾ ഉപേക്ഷിച്ച് നൂതന കൃഷി രീതികളിലേക്കെല്ലാം കർഷകർ പലായനം ചെയ്യുമ്പോൾ ഇതിനെല്ലാം മൂകസാക്ഷികളാവുകയാണ് ഇതുപോലുള്ള കർഷകർ. പൊതുവിപണിയിലെ മത്സരത്തിൽ കച്ചവടക്കാരും ഇടനിലക്കാരും കർഷകരെ ചൂഷണം ചെയ്യുമ്പോൾ ഈ വെല്ലുവിളികളും കർഷകർ സഹിക്കേണ്ടി വരുന്നു. അടിസ്ഥാന വില നിർണ്ണയിച്ച് കുരുമുളക് കർഷകര്ക്ക് മെച്ചപ്പെട്ട വിപണിയുണ്ടാകുന്നതും കൂടിയാണ് കർഷകന്റെയും സ്വപ്നം.
Content Highlights:Black Pepper Farming In Wayanad
ജില്ലയിൽ ഏറ്റവും കൂടുതൽ കുരുമുളക് കൃഷിയുണ്ടായിരുന്ന പുൽപ്പള്ളിയിൽ പോലും വൻതോതിൽ ഉത്പാദനക്കുറവുണ്ടായി. ഈ വെല്ലുവിളികൾക്കിടയിൽ നിന്നാണ് കുരുമുളക് കൃഷിയുടെ വേറിട്ടൊരു വിജയഗാഥ ശ്രദ്ധിക്കപ്പെടുന്നത്. എടവക പഞ്ചായത്തിലെ ദ്വാരക പുലിക്കാട് താഴെ കോളേരിയിൽ സന്തോഷ് എന്ന യുവകർഷകൻ രണ്ടു പതിറ്റാണ്ടായി കുരുമുളക് വിളവെടുപ്പിൽ ജീവിതവരുമാനം കണ്ടെത്തുന്നു.
സ്വന്തം തോട്ടത്തിൽനിന്നും പ്രതിവർഷം പത്ത് ക്വിന്റലിലധികം കുരുമുളക് സന്തോഷ് ഇപ്പോഴും വിളവെടുക്കുന്നു. പരമ്പരാഗതമായ കൃഷിരീതി മാത്രം അവലംബിക്കുന്ന ഈ കർഷകന് കുരുമുളകിൽ തന്നെയാണ് ഇപ്പോഴും പ്രതീക്ഷ. രോഗബാധയും മറ്റും കൂടിയതിനാൽ കുരുമുളക് കൃഷിയിൽനിന്നും മറ്റു കർഷകരെല്ലാം പിൻവാങ്ങിയപ്പോൾ ഇതിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു സന്തോഷ്. പ്രദേശത്തെ മറ്റു തോട്ടങ്ങളെയെല്ലാം രോഗം സാരമായി ബാധിച്ചപ്പോഴും ചില മുൻകരുതലുകൾ ഈ കുരുമുളക് തോട്ടത്തിന് അതിജീവനമൊരുക്കി.
നീർത്തടങ്ങൾ വേണ്ടാത്ത പരീക്ഷണം
രണ്ട് മഹാപ്രളയം തുടർച്ചയായി വന്നപ്പോഴും രണ്ടേക്കറോളമുള്ള തോട്ടത്തിലെ കുരുമുളക് വള്ളിക്കൊന്നും കാര്യമായ പ്രശ്നങ്ങൾ വന്നില്ല. കുന്നിൻ മുകളിൽനിന്നും മുപ്പത് ഡിഗ്രിയോളം പടിഞ്ഞാറേക്ക് ചെരിവുള്ളതാണ് കൃഷിയിടം. മുമ്പ് മൊട്ടക്കുന്നായിരുന്ന സ്ഥലം മൂന്നര പതിറ്റാണ്ട് മുമ്പ് കൃഷിയിടമാക്കി മാറ്റുകയായിരുന്നു. പന്നിയൂർ ഇനം കുരുമുളകാണ് ഇവിടെ അധികവും നട്ടുപിടിപ്പിച്ചത്.
കുറച്ച് കല്ലുവള്ളിയും ഇതിന്റെ കൂട്ടത്തിലുണ്ട്. ചെരിവുള്ള കൃഷിയിടത്തിൽ ഒരു ഇടക്കൊള്ള് പോലും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇതാണ് പ്രളയകാലത്തെ അതിജീവിക്കാൻ ഗുണകരമായതെന്ന് ഈ കർഷകൻ പറയുന്നു. പെയ്തു വീഴുന്ന മഴവെള്ളം ഒരുപരിധി കഴിഞ്ഞാൽ കൃഷിയിടത്തിൽനിന്നും ഒഴുകിപോകും. ഇത് കുരുമുളക് വള്ളിക്ക് വേരുചീയ തുടങ്ങിയ പ്രവണതകൾക്ക് തടയിടാൻ കാരണമായി.
മഞ്ഞളിപ്പ് രോഗവും തീരെ കാണാനില്ല. ഇരുപത് വർഷം പഴക്കമുള്ള വള്ളിയിൽ പോലും കുരുമുളക് നന്നായി തിരിയിട്ടു. പെരുമഴയും കാര്യമായി ഈ തോട്ടത്തെ ബാധിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയെയും ഇതുവരെ തോട്ടത്തിൽ അടുപ്പിച്ചിട്ടില്ല. അനാവശ്യവും അശാസ്ത്രീയവുമായ മണ്ണിളക്ക വിളകളെ ഗുണത്തേക്കാൾ ഏറെ ദോഷമുണ്ടാക്കുന്നു എന്നാണ് ഈ കർഷകന്റെ അനുഭവം.
മുടങ്ങാതെ വളപ്രയോഗം
ജൈവ വളത്തിനൊപ്പം രാസവളങ്ങളും കുമരുമുളക് കൃഷിക്ക് അനിവാര്യമാണ്. വർഷത്തിൽ മഴക്കാലത്തിന് തൊട്ടുമുമ്പാണ് ഒരുതവണ വളപ്രയോഗം നടത്തുക. വള്ളിയുടെ ചുവട് തുറന്ന് 20 കിലോ ഉണങ്ങിയ ചാണകപ്പൊടിയും അരകിലോ ഇഫ്കോ കോംപ്ലക്സും ഓരോന്നിനും നൽകും. മഴ ശക്തിയാവുന്നതിന് മുമ്പേ ചുവട് മൂടുകയും ചെയ്യും. ഇത് മാത്രമാണ് വളപ്രയോഗം.
തോട്ടത്തിൽ ഒരു പ്രാവശ്യം മാത്രമാണ് കാട് കൊത്തുക. തുടർന്നുണ്ടാകുന്ന അടിക്കാടുകൾ നീക്കം ചെയ്യില്ല. ഈ കാടുകൾ ക്ഷുദ്രകീടങ്ങളുടെ പ്രധാന ആകർഷണമായി മാറുന്നതിനാൽ കുരുമുളക് വള്ളികൾക്ക് ആഘാതമേൽപ്പിക്കുന്നത് തടയും എന്നാണ് ഈ കർഷകൻ പറയുന്നത്. ചോലയും അധികം നിർത്തില്ല. ഇത് മാത്രമാണ് കൃഷിയിടത്തിൽ ചെയ്തത്. താങ്ങുകാലുകൾക്കുള്ള രോഗബാധ ജില്ലയിലെ പരമ്പരാഗത കുരുമുളക് തോട്ടങ്ങളെ തരിശാക്കി മാറ്റിയപ്പോൾ അതിനെ നേരിടാൻ സന്തോഷ് മുൻകൂട്ടി ചെയ്തത് തോട്ടം മുഴവൻ പ്ലാവിൻ തൈകൾ നട്ടുപിടിപ്പിക്കുക എന്ന ബദലാണ്.
മുരിക്ക് കാലുകൾക്കുള്ള രോഗബാധ മുൻകൂട്ടി കണ്ട് പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ച് അതിലാണ് ഇപ്പോൾ കുരമുളക് വള്ളികൾ പടർത്തുന്നത്. ശീമക്കൊന്നയും താങ്ങുകാലുകളായുണ്ട്. കവുങ്ങി വള്ളി പടർത്തുന്ന രീതിയും ഇരുപത് സെന്റോളം സ്ഥലത്ത് പരീക്ഷിച്ചിരുന്നു. എന്നാൽ, വെള്ളം നിൽക്കുന്ന ഈ സ്ഥലത്ത് പ്രളയത്തെ പ്രതിരോധിക്കാൻ കുരുമുളക് വള്ളികൾക്കായിട്ടില്ല.
മാതൃകാതോട്ടം സഹായങ്ങളില്ല
മാതൃക കുരുമുളക് കൃഷിയിടമാണിതെങ്കിലും കൃഷിവകുപ്പിൽ നിന്നോ സ്പൈസസ് ബോർഡിൽ നിന്നോ യാതൊരു സഹായവും ഈ കർഷകനെ തേടി വന്നിട്ടില്ല. വയനാട് പാക്കേജിലും മറ്റും കുരുമുളക് കൃഷി പ്രോത്സാഹനത്തിന് ലക്ഷങ്ങളാണ് ജില്ലയിൽ എത്തി ചെലവഴിക്കപ്പെട്ടത്. ഇതൊന്നും അർഹതപ്പെട്ടവരെ തേടി എത്തിയിട്ടില്ല എന്നതിന് ഉദാഹരണമാണിത്. വയനാടൻ കുരുമുളക് എന്ന ബ്രാൻഡിൽ വിപണിയിൽ പ്രീയമുണ്ടെങ്കിലും വിലതകർച്ച ഈ രംഗത്തുള്ളവരെയും സാരമായി ബാധിക്കുകയാണ്.
ദീർഘവിളത്തോട്ടങ്ങൾ ഉപേക്ഷിച്ച് നൂതന കൃഷി രീതികളിലേക്കെല്ലാം കർഷകർ പലായനം ചെയ്യുമ്പോൾ ഇതിനെല്ലാം മൂകസാക്ഷികളാവുകയാണ് ഇതുപോലുള്ള കർഷകർ. പൊതുവിപണിയിലെ മത്സരത്തിൽ കച്ചവടക്കാരും ഇടനിലക്കാരും കർഷകരെ ചൂഷണം ചെയ്യുമ്പോൾ ഈ വെല്ലുവിളികളും കർഷകർ സഹിക്കേണ്ടി വരുന്നു. അടിസ്ഥാന വില നിർണ്ണയിച്ച് കുരുമുളക് കർഷകര്ക്ക് മെച്ചപ്പെട്ട വിപണിയുണ്ടാകുന്നതും കൂടിയാണ് കർഷകന്റെയും സ്വപ്നം.
Content Highlights:Black Pepper Farming In Wayanad