എന്റെ സ്കൂൾ സഹപാഠികളുടെ സംഗമമായിരുന്നു കഴിഞ്ഞമാസം. ഡോക്ടർമാരും എൻജിനീയർമാരും തുടങ്ങി സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തിയ ഒട്ടേറെപ്പേരുണ്ടായിരുന്നു. എന്നാൽ കൃഷിക്കാരിയായ എനിക്കാണ് കൂട്ടത്തിൽ ഏറ്റവും പ്രശംസ കിട്ടിയത്. ജോലിയിൽനിന്ന് വിരമിച്ചശേഷം കൃഷിചെയ്യാൻ ആഗ്രഹമുള്ളവരായിരുന്നു അവരെല്ലാം, ഞാനത് മുമ്പേ തുടങ്ങിപറയുന്നത് പാലക്കാട് കുളക്കാട്ടുകുറിശ്ശി സ്വദേശിയായ സ്വപ്ന ജയിംസ് എന്ന നാല്പതുകാരി.
എം.എ. ഇംഗ്ലീഷ് പാസായ സ്വപ്ന രണ്ടുപതിറ്റാണ്ടോളമായി ആറ്ഏക്കറിൽ വിവിധ വിളകൾ സമ്പൂർണ ജൈവരീതിയിൽ കൃഷിചെയ്യുകയാണ്. തെങ്ങ്, കവുങ്ങ്, ജാതി, വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, 40 ഇനം മാവുൾപ്പെടെയുള്ള ഫലവർഗങ്ങൾ എന്നിവ പലതട്ടുകളായി സമ്മിശ്രരീതിയിൽ പരിപാലിക്കുന്നു. സ്പ്രിങ്ക്ളർ നനയാണ്. കൃഷിയവശിഷ്ടങ്ങളൊക്കെ തടങ്ങളിൽ ചേർത്തു ജലസംരക്ഷണവും ഉറപ്പാക്കുന്നു. 1000 ചതുരശ്രയടി വിസ്തീർണമുള്ള മഴമറയ്ക്കുള്ളിൽ പച്ചക്കറി കൃഷിചെയ്യുന്നു. കുളങ്ങളുടെ തിട്ടകളിൽ ഗ്രോബാഗുകളിൽ പച്ചക്കറിക്കൃഷിയുമുണ്ട്. ഒരേക്കർ വിസ്തൃതിയുള്ള വയലിൽ ജൈവനെൽക്കൃഷിയാണ് ചെയ്യുന്നത്.
നാല് നാടൻ പശുക്കളുണ്ട്. ഇവയുടെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ജീവാമൃതം, ഖനജീവാമൃതം, പഞ്ചഗവ്യം എന്നിവയുണ്ടാക്കി വിളകൾക്കു നൽകുന്നു. ഗോമൂത്രം നേർപ്പിച്ചതും തടങ്ങളിൽ ഒഴിക്കുന്നു. കൃഷിയവശിഷ്ടങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന തുമ്പൂർമുഴി കമ്പോസ്റ്റാണ് വിളകൾക്കു നൽകുന്ന മറ്റൊരു പ്രധാന വളം.
സൗരോർജ വിളക്കുകെണിയും ജൈവകീടനാശിനികളും ഫിഷ് അമിനോയും എഗ് അമിനോയും ഗോമൂത്രവുമൊക്കെ കീടരോഗശല്യമകറ്റുന്നു. വിളകളുടെ പരാഗണം ഉറപ്പാക്കാനും അധികവരുമാനമാർഗമായും തോട്ടത്തിൽ 50ഓളം ചെറുതേനീച്ചപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്.
മുപ്പതോളം ആടുകളും നാടൻകോഴികളും താറാവുകളും ജൈവവളത്തിന്റെ സ്രോതസ്സാണ്. പുൽകൃഷിയുള്ളതിനാൽ പശുക്കൾക്കും ആടുകൾക്കും തീറ്റച്ചെലവ് കുറവാണ്.നിർലോഭമായ വിളവാണ് ജൈവവളങ്ങളുടെ കരുത്തിൽ വിളകളിൽനിന്ന് ലഭിക്കുന്നത്. കാർഷികോത്പന്നങ്ങളും അവയിൽനിന്നുണ്ടാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങളും കൃഷിയിടത്തിൽ നിന്നു തന്നെ ചെലവാകുന്നു.
എം.എ. ഇംഗ്ലീഷ് പാസായ സ്വപ്ന രണ്ടുപതിറ്റാണ്ടോളമായി ആറ്ഏക്കറിൽ വിവിധ വിളകൾ സമ്പൂർണ ജൈവരീതിയിൽ കൃഷിചെയ്യുകയാണ്. തെങ്ങ്, കവുങ്ങ്, ജാതി, വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, 40 ഇനം മാവുൾപ്പെടെയുള്ള ഫലവർഗങ്ങൾ എന്നിവ പലതട്ടുകളായി സമ്മിശ്രരീതിയിൽ പരിപാലിക്കുന്നു. സ്പ്രിങ്ക്ളർ നനയാണ്. കൃഷിയവശിഷ്ടങ്ങളൊക്കെ തടങ്ങളിൽ ചേർത്തു ജലസംരക്ഷണവും ഉറപ്പാക്കുന്നു. 1000 ചതുരശ്രയടി വിസ്തീർണമുള്ള മഴമറയ്ക്കുള്ളിൽ പച്ചക്കറി കൃഷിചെയ്യുന്നു. കുളങ്ങളുടെ തിട്ടകളിൽ ഗ്രോബാഗുകളിൽ പച്ചക്കറിക്കൃഷിയുമുണ്ട്. ഒരേക്കർ വിസ്തൃതിയുള്ള വയലിൽ ജൈവനെൽക്കൃഷിയാണ് ചെയ്യുന്നത്.
നാല് നാടൻ പശുക്കളുണ്ട്. ഇവയുടെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ജീവാമൃതം, ഖനജീവാമൃതം, പഞ്ചഗവ്യം എന്നിവയുണ്ടാക്കി വിളകൾക്കു നൽകുന്നു. ഗോമൂത്രം നേർപ്പിച്ചതും തടങ്ങളിൽ ഒഴിക്കുന്നു. കൃഷിയവശിഷ്ടങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന തുമ്പൂർമുഴി കമ്പോസ്റ്റാണ് വിളകൾക്കു നൽകുന്ന മറ്റൊരു പ്രധാന വളം.
സൗരോർജ വിളക്കുകെണിയും ജൈവകീടനാശിനികളും ഫിഷ് അമിനോയും എഗ് അമിനോയും ഗോമൂത്രവുമൊക്കെ കീടരോഗശല്യമകറ്റുന്നു. വിളകളുടെ പരാഗണം ഉറപ്പാക്കാനും അധികവരുമാനമാർഗമായും തോട്ടത്തിൽ 50ഓളം ചെറുതേനീച്ചപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്.
മുപ്പതോളം ആടുകളും നാടൻകോഴികളും താറാവുകളും ജൈവവളത്തിന്റെ സ്രോതസ്സാണ്. പുൽകൃഷിയുള്ളതിനാൽ പശുക്കൾക്കും ആടുകൾക്കും തീറ്റച്ചെലവ് കുറവാണ്.നിർലോഭമായ വിളവാണ് ജൈവവളങ്ങളുടെ കരുത്തിൽ വിളകളിൽനിന്ന് ലഭിക്കുന്നത്. കാർഷികോത്പന്നങ്ങളും അവയിൽനിന്നുണ്ടാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങളും കൃഷിയിടത്തിൽ നിന്നു തന്നെ ചെലവാകുന്നു.