ഹൈടെക് കൃഷി യഥാർഥത്തിൽ പരാജയമാണോ? സംസ്ഥാനസർക്കാരിന്റെ ഈ വർഷത്തെ മികച്ച ഹൈടെക് കർഷകനുള്ള പുരസ്കാരം നേടിയ ടി.വി വിജയൻ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് . മൈസൂരിൽ 30 കോടി രൂപ മുടക്കി രാജ്യത്തെ ഏറ്റവും വലിയ ഹൈടെക് പച്ചക്കറിത്തോട്ടമുണ്ടാക്കുകയാണ് കണ്ണൂരിലെ കൊളച്ചേരി സ്വദേശിയായ വിജയൻ. കേരളത്തിൽ പോളിഹൗസ് കൃഷിക്ക് ഒരേക്കറിനായി സബ്സിഡി നൽകുമ്പോൾ മൂന്നരഏക്കറിലാണ് വിജയൻ മൈസൂരിൽ കൃഷിചെയ്യുന്നത്.
എന്തുകൊണ്ട് പോളി ഹൗസ് കൃഷി പരാജയപ്പെടുന്നു?
ആദ്യത്തെ രണ്ടു വിളവെടുപ്പ് കഴിഞ്ഞാൽ പിന്നെ കീടങ്ങളുടെ ആക്രമണത്താൽ കൃഷി പരാജയമാണെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് വിജയൻ നൽകുന്നത്. ആദ്യത്തെ വിളവെടുപ്പ് നന്നായി നടന്നിട്ടുണ്ടെങ്കിൽ കൃഷി ചെയ്യുന്നവരുടെയും ആവശ്യമായ സാങ്കേതിക പരിജ്ഞാനം നൽകുന്നവരുടെയും തകരാറു കൊണ്ടുതന്നെയാണ് രണ്ടാമത്തെ വിളവ് നന്നാകാത്തത്. മണ്ണിനെ ദുരുപയോഗം ചെയ്യുതിന്റെ ഫലമായാണ് കൃഷി പരാജയപ്പെടുന്നത്. 15 ഏക്കറോളം സ്ഥലത്ത് പോളി ഹൗസ് കൃഷി ചെയ്യാൻ കഴിയുമെങ്കിൽ മാത്രം കർഷകർ ഈ കൃഷിയിലേക്ക് ഇറങ്ങിപ്പുറപ്പെട്ടാൽ മതി. അതായത് 60,000 ചതുരശ്ര മീറ്റർ സ്ഥലം വേണം. സമുദ്രനിരപ്പിൽ നിന്ന്3000 അടി ഉയരത്തിലുള്ള സ്ഥലമാണ് കൃഷിക്ക് യോജിച്ചത്. ഒന്നും രണ്ടും ഏക്കറിൽ കൃഷി ചെയ്താൽ പരാജയമായിരിക്കും ഫലം. അഞ്ചോ പത്തോ കോടി രൂപ കൈയിലുണ്ടെങ്കിലേ പോളി ഹൗസ് കൃഷി വിജയിക്കുകയുള്ളു. കേരളത്തിൽ പോളി ഹൗസ് കൃഷി തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷം ആയതേയുള്ളു .എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഏതാണ്ട് 50 വർഷത്തോളമായി പോളി ഹൗസ് കൃഷി ചെയ്യാൻ ആരംഭിച്ചിട്ട്.
പോളി ഹൗസിൽ കീടങ്ങൾ ക്രമാതീതമായി പെരുകുമെന്നും ആവശ്യമായ കീടനിയന്ത്രണ മാർഗങ്ങളുണ്ടെന്നും ഓർമിപ്പിക്കുകയാണ് വിജയൻ. അതുപോലെ തന്നെ ഹ്യുമിഡിറ്റി നിയന്ത്രിക്കാനുള്ള സ്പ്രേയും ഉണ്ട്. കേരളത്തിൽ കണ്ണൂർ ജില്ലയിൽപോളി ഹൗസ് ഉണ്ടാക്കി തക്കാളി നട്ടാൽ പ്രയോജനമുണ്ടാകില്ല. എന്നാൽ മൈസൂരിൽ നന്നായി വിളവെടുക്കാൻ പറ്റുന്നതാണ് തക്കാളി. വിജയന്റെ പോളിഹൗസ് ഫാമിൽ നാല് ലക്ഷത്തോളം ചെടികളുണ്ട്. മൂന്ന് വ്യത്യസ്ത ഇനത്തിലുള്ള കാപ്സിക്കം, ചെറി തക്കാളി എന്നിവയും ഉണ്ട്. 29 കോടി രൂപ പോളി ഹൗസ് കൃഷിക്കായി വിജയൻ ചെലവഴിച്ചു കഴിഞ്ഞു. കൃഷിയിൽ നിന്ന് ലാഭം തന്നെയാണ് ഉണ്ടായിട്ടുള്ളതെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പോളി ഹൗസിൽ പച്ചക്കറികൾ വിളയുന്നത് കൂട്ടിനുള്ളിലാണ്. മഴക്കാലത്തും കൃഷി ചെയ്യാൻ കഴിയും.പുറത്ത് സുലഭമായി കൃഷി ചെയ്യാൻ കഴിയുന്ന സമയത്തും പോളി ഹൗസിൽ കൃഷി ചെയ്യാം. അങ്ങനെയുള്ള സമയത്ത് പോളിഹൗസിൽ 30,000 രൂപ ചെലവഴിച്ച് കൃഷി ചെയ്യുന്ന പച്ചക്കറികൾ മാർക്കറ്റിലെത്തുമ്പോൾ പ്രതീക്ഷിച്ച വില ലഭിക്കില്ല.
പോളിഹൗസിൽ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളും സാധാരണ പുറത്ത് മണ്ണിൽ കൃഷി ചെയ്യുന്ന പച്ചക്കറികളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടൊണ് വിജയൻ പറയുന്നത്. ഒരു ഫിയറ്റ് കാറും ബി എം ഡബ്ലൂ കാറും തമ്മിലുള്ള വ്യത്യാസമാണ് പച്ചക്കറികളുടെ വലിപ്പത്തിലും രൂപത്തിലും.
മൈസൂരിലെ ഹൈടെക് കൃഷി
മൈസൂരിലെ ചാമരാജ് നഗർ ജില്ലയിലെ ഹൂരിലാണ് പോളിഹൗസ് കൃഷിക്കുള്ള സ്ഥലം വിജയൻ കണ്ടെത്തിയത്. വെള്ളം കെട്ടിനിൽക്കാത്ത കുന്നിൻപുറത്താണ് കൃഷി. 72 ഏക്കർ ഭൂമിയാണ് വാങ്ങിയത്. 38 ഏക്കറിൽ ഗ്രീൻഹൗസ് കൃഷിയാണ്. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ 72,000 ചതുരശ്ര മീറ്ററിലായിരുന്നു കൃഷി. 2016 ഏപ്രിൽ 27 നായിരുന്നു ആദ്യം വിത്തിട്ടത്.ഒക്ടോബറിൽ ആദ്യ വിളവെടുപ്പ് നടത്തി. കൊച്ചിയിൽ നിന്ന് 40 അടിയുള്ള കണ്ടെയ്നർ തോട്ടത്തിലെത്തിയാണ് സാധനങ്ങൾ കൊണ്ടുപോയിരുന്നത്.
ആദ്യ ഘട്ടത്തിൽ വിളവെടുപ്പിൽ ലഭിച്ച പച്ചക്കറികളിൽ നിന്ന് ഒരു കണ്ടെയ്നർ പച്ചക്കറി ദുബായിലെത്തിച്ച് വിൽപ്പന നടത്തി. കൃഷി ലാഭകരമാണെ് മനസ്സിലായതോടെ 76,000 ചതുരശ്ര മീറ്റർ ഗ്രീൻഹൗസ് കൂടി നിർമിച്ചു. 14,000 ചതുരശ്ര മീറ്റർ സ്ഥലത്ത് പോളിഹൗസിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
ഒരു കൃഷിക്കാരൻ ജനിക്കുന്നു
കർണാടകയിലെ പുത്തൂരിൽ കല്ലുചെത്തു തൊഴിലാളിയായിരുന്നു വിജയൻ.എട്ടാം ക്ലാസിൽ പഠനം നിർത്തി. ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്ന് കരകയറാൻ 1979 ൽ ദുബായിലെത്തി. ദേരയിലെ പച്ചക്കറി മാർക്കറ്റിൽ ലോഡിറക്കലും കയറ്റലുമായിരുന്നു ജോലി. 18 മണിക്കൂറായിരുന്നു ജോലി. രണ്ടോ മൂന്നോ ദിർഹമായിരുന്നു ദിവസക്കൂലി. ചാക്കിൽ കിടന്നുറങ്ങിയ നാളുകൾ.
വേറെ പണി നോക്കുന്നതിനു പകരം സ്വന്തമായി എന്തെങ്കിലും ചെയ്യാൻ പറഞ്ഞത് പച്ചക്കറിച്ചന്തയിലുള്ള ഗംഗാധരൻ എന്ന വ്യക്തിയായിരുന്നു. അങ്ങനെ 28 പെട്ടി തക്കാളി വാങ്ങി തുടച്ച് വൃത്തിയാക്കിയശേഷം പച്ചക്കറി മാർക്കറ്റിനടുത്ത് തെരുവു കച്ചവടക്കാരനായി. ഒരുദിവസം 30 ദിർഹംവരെ മിച്ചം കിട്ടി. ഇന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും പേരുകേട്ട പച്ചക്കറി വില്പനക്കാരുടെ കൂട്ടത്തിലുള്ള അബ്ദുള്ള ഖാദിർ ഫുഡ് സ്റ്റഫ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് വിജയൻ.
റാസൽഖൈമയിലും മസ്കറ്റിലുമായി 950 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുകയാണ് ടി.വി.വിജയന്റെ ഹൈടെക് പച്ചക്കറി തോട്ടം. വാർഷിക വിറ്റുവരവ് 200 കോടിയിലേറെ രൂപയാണ്. ഭാര്യ രജനി, മക്കളായ അശ്വതി, അഞ്ജലി, മരുമക്കളായ ശരത്, ആദിത്യ, കൊച്ചുമക്കളായ താഷ, നീൽ എന്നിവർക്കൊപ്പം ദുബായിയിലാണ് വിജയൻ സ്ഥിരതാമസം.
മിതമായ രാസവളമില്ലാതെ കൃഷി വിജയിക്കുകയില്ല
മിതമായ രീതിയിൽ രാസവളം ഉപയോഗിക്കാതെ പോളി ഹൗസ് കൃഷി വിജയകരമായ രീതിയിൽ നടത്തിക്കൊണ്ടു പോകാൻ കഴിയില്ല. അത്യുത്പാദന ശേഷിയുള്ള കൃഷിയില്ലെങ്കിൽ ജനസംഖ്യ പെരുകുമ്പോൾ ആളുകൾ തിന്നാനില്ലാതെ തമ്മിലടിച്ചു മരിക്കും. കാലത്തിന്റെ മാറ്റമാണ് വിജയന്റെ വാക്കുകളിൽ തെളിയുന്നത്, വിത്തിൽ നിന്ന് വിത്തെടുത്തുവെച്ച് ഞാറ്റുവേല കാലാവസ്ഥയെ ആശ്രയിച്ച് ഭൂമിപൂജ ചെയ്ത് കൃഷി നടത്തിയിരുന്ന ആ കാലഘട്ടം വിസ്മൃതിയിലാണ്ടു കഴിഞ്ഞു. ഇങ്ങനെ വിത്തിറക്കി ഉണ്ടാക്കുന്ന ചെടിയിൽ നിന്ന്ഒന്നോ രണ്ടോ വിത്ത് മാറ്റിവെച്ച് വീണ്ടും വിളവിറക്കാനായി കൊണ്ടു പോകുന്ന സാഹചര്യമൊക്കെ വേരറ്റു പോയി. ഇന്ന് ഷോപ്പിൽ പോയി പാക്കറ്റിൽ വിത്തുകൾ വാങ്ങിക്കൊണ്ടു വന്നാണ് കൃഷി ചെയ്യുന്നത്. പൈതൃകം നഷ്ടപ്പെടുത്തിയ വിത്തുകളാണ് നമുക്ക് ലഭിക്കുന്നത്. ഒരു ദിവസം 40 ലിറ്റർ പാൽ ലഭിക്കുന്ന പശുവിൽ നിന്നും വെറും വെള്ളനിറത്തിലുള്ള പച്ചവെള്ളം മാത്രമാണ് ഇന്ന്നമുക്ക് ലഭിക്കുന്നത്. അര ലിറ്ററോ മുക്കാൽ ലിറ്ററോ അമൃത് പോലുള്ള പാൽ ഒരു ദിവസം കിട്ടിയിരുന്ന പശുക്കൾ നമുക്കുണ്ടായിരുന്നു. അതൊന്നും ഇന്ന് പ്രതീക്ഷിക്കാൻ കഴിയില്ല
ജപ്പാനിൽ ഒരു കിലോ ജൈവതക്കാളിക്ക് എട്ട് ഡോളർ
ജൈവകൃഷി നിലനിൽക്കുന്നതാണെന്ന് ഓർമിപ്പിക്കുകയാണ് വിജയൻ. മൈസൂരിൽ തനിക്കുണ്ടായ ഒരു അനുഭവമാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നത്.
മൈസൂരിൽ സ്ഥലം നോക്കി നടക്കുകയായിരുന്നു. ഒരേക്കറിൽ തക്കാളിയും ഒരേക്കറിൽ തുമ്പപ്പൂ പോലത്തെ എന്തോ ഒരു പൂക്കളും കൃഷി ചെയ്യുന്ന ഒരു സ്ഥലം ഞാൻ കണ്ടു. ഒരു തരം ശുഷ്കിച്ച ചെടികളാണ് തോട്ടത്തിലുള്ളത്. ഓരോ തക്കാളിയിലും അഞ്ചോ എട്ടോ തക്കാളികളുണ്ട്. മിക്കവാറും എല്ലാം പുഴുകുത്തിയിട്ടുണ്ട്. ഒരു ഭാര്യയും ഭർത്താവുമാണ് വെള്ളം ഒഴിക്കുന്നത്. അവരുടെ മുഖത്ത് നല്ല സന്തോഷമാണ്. ചെടികൾ ഒട്ടും ആരോഗ്യമില്ലാത്തതുമാണ്. എന്തിനാണ് ഇവർ ഇങ്ങനെ കൃഷി ചെയ്യുതെന്ന് ഞാൻ അത്ഭുതപ്പെട്ടു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ജീപ്പിൽ നിന്ന് രണ്ടുപേർ വന്ന് അവരോട് എന്തൊക്കെയോ സംസാരിച്ചു. തക്കാളിച്ചെടിയിൽ നിന്ന് വിത്തുകൾ ജപ്പാനിലേക്ക് കൊണ്ടുപോകുകയാണ് അവർ. ഒരു രാസവളവും കീടനാശിനിയുമില്ലാത്ത മണ്ണിന്റെ മാത്രം ഗുണമുള്ള ജൈവ തക്കാളി. ഒരു കിലോ തക്കാളിക്ക് ഏറ്റവും ചുരുങ്ങിയത് 100 രൂപയാണ് വില. ജപ്പാനിൽ ഇത്തരത്തിലുള്ള ഒരു കിലോ തക്കാളിക്ക് അഞ്ചോ എട്ടോഡോളർ ആണ് വില. അവിടെ ഇത്രയും വില കൊടുത്ത് ജൈവതക്കാളി വാങ്ങിത്തിന്നാൻആളുകൾ തയ്യാറാണ്. കേരളത്തിൽ എത്ര പേർക്ക് ഇത് സാദ്ധ്യമാകും?
ഗൾഫിൽ ഇഷ്ടം പോലെ പൈസയുള്ളയാളുടെ വീട്ടിൽ നൂറ് കണക്കിന് ആടുകളും കോഴിയും പശുക്കളും ഉണ്ട്. ഇവയെ പരിപാലിക്കാൻ വലിയ ശമ്പളം കൊടുത്ത് നിർത്തുന്നആളുകൾ വേറെയും. ആടുകൾക്ക് തീറ്റി കൊടുക്കാൻ ഏക്കർ കണക്കിന് പുല്ല് അവർ വീട്ടിൽത്തന്നെവളർത്തും. എന്നാൽകേരളത്തിൽ കൃഷി ചെയ്യുന്നത് കർഷകരെന്ന് വിശേഷിപ്പിക്കപ്പെടുവർ മാത്രമാണ്. ഈ അവസ്ഥ മാറണം.
ഈ ഹൈടെക് കർഷകൻ കാലം മാറുന്നതിനനുസരിച്ച് മാറുന്നമനോഭാവത്തെക്കുറിച്ചുമാണ് ഇവിടെ വ്യക്തമാക്കുന്നത്. 1979 ലാണ് ഞാൻ കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് പറക്കുന്നത്.എന്റെ നാടായ കരിങ്കൽക്കുഴി വിട്ടു കടന്നുപോകുമ്പോൾ വഴിയിൽ കാണുന്ന മരങ്ങളും പുഴയുമെല്ലാം ഇനി എന്നാണ് കാണാൻ കഴിയുക എന്ന വിഷമമായിരുന്നു അന്ന്. എന്നാൽ ഇന്ന് ഞാൻ ചിന്തിക്കുന്നത് എങ്ങനെയാണ് മറ്റന്നാൾരാവിലെ ഗൾഫിലേക്ക് പോകാൻ കഴിയുന്നതെന്നാണ്.ഇനി എന്നു കാണുമെന്ന കാഴ്ചപ്പാടിനു വരെ മാറ്റം സംഭവിച്ചു കഴിഞ്ഞു.
മിതത്വമാണ് എല്ലാക്കാര്യത്തിലും നമുക്കാവശ്യം. മിതത്വത്തിൽ നിന്ന് ലാഭേച്ഛയിലേക്ക് തിരിയുമ്പോൾ അപകടം സംഭവിക്കുമെന്ന് ഓർമിപ്പിക്കുകയാണ് ഈ ഹൈടെക് കർഷകൻ.(തുടരും)
Read more
PART 1 -കേരളത്തിൽ കൃഷി ഹൈടെക് ആയി; എന്നാൽ കർഷകരോ?
PART 2 -യുവാക്കളെ കാർഷികരംഗത്തേക്ക് ആകർഷിച്ചത് ഹൈടെക് കൃഷി: ഡോ.പി.സുശീല
എന്തുകൊണ്ട് പോളി ഹൗസ് കൃഷി പരാജയപ്പെടുന്നു?
ആദ്യത്തെ രണ്ടു വിളവെടുപ്പ് കഴിഞ്ഞാൽ പിന്നെ കീടങ്ങളുടെ ആക്രമണത്താൽ കൃഷി പരാജയമാണെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് വിജയൻ നൽകുന്നത്. ആദ്യത്തെ വിളവെടുപ്പ് നന്നായി നടന്നിട്ടുണ്ടെങ്കിൽ കൃഷി ചെയ്യുന്നവരുടെയും ആവശ്യമായ സാങ്കേതിക പരിജ്ഞാനം നൽകുന്നവരുടെയും തകരാറു കൊണ്ടുതന്നെയാണ് രണ്ടാമത്തെ വിളവ് നന്നാകാത്തത്. മണ്ണിനെ ദുരുപയോഗം ചെയ്യുതിന്റെ ഫലമായാണ് കൃഷി പരാജയപ്പെടുന്നത്. 15 ഏക്കറോളം സ്ഥലത്ത് പോളി ഹൗസ് കൃഷി ചെയ്യാൻ കഴിയുമെങ്കിൽ മാത്രം കർഷകർ ഈ കൃഷിയിലേക്ക് ഇറങ്ങിപ്പുറപ്പെട്ടാൽ മതി. അതായത് 60,000 ചതുരശ്ര മീറ്റർ സ്ഥലം വേണം. സമുദ്രനിരപ്പിൽ നിന്ന്3000 അടി ഉയരത്തിലുള്ള സ്ഥലമാണ് കൃഷിക്ക് യോജിച്ചത്. ഒന്നും രണ്ടും ഏക്കറിൽ കൃഷി ചെയ്താൽ പരാജയമായിരിക്കും ഫലം. അഞ്ചോ പത്തോ കോടി രൂപ കൈയിലുണ്ടെങ്കിലേ പോളി ഹൗസ് കൃഷി വിജയിക്കുകയുള്ളു. കേരളത്തിൽ പോളി ഹൗസ് കൃഷി തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷം ആയതേയുള്ളു .എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഏതാണ്ട് 50 വർഷത്തോളമായി പോളി ഹൗസ് കൃഷി ചെയ്യാൻ ആരംഭിച്ചിട്ട്.
പോളി ഹൗസിൽ കീടങ്ങൾ ക്രമാതീതമായി പെരുകുമെന്നും ആവശ്യമായ കീടനിയന്ത്രണ മാർഗങ്ങളുണ്ടെന്നും ഓർമിപ്പിക്കുകയാണ് വിജയൻ. അതുപോലെ തന്നെ ഹ്യുമിഡിറ്റി നിയന്ത്രിക്കാനുള്ള സ്പ്രേയും ഉണ്ട്. കേരളത്തിൽ കണ്ണൂർ ജില്ലയിൽപോളി ഹൗസ് ഉണ്ടാക്കി തക്കാളി നട്ടാൽ പ്രയോജനമുണ്ടാകില്ല. എന്നാൽ മൈസൂരിൽ നന്നായി വിളവെടുക്കാൻ പറ്റുന്നതാണ് തക്കാളി. വിജയന്റെ പോളിഹൗസ് ഫാമിൽ നാല് ലക്ഷത്തോളം ചെടികളുണ്ട്. മൂന്ന് വ്യത്യസ്ത ഇനത്തിലുള്ള കാപ്സിക്കം, ചെറി തക്കാളി എന്നിവയും ഉണ്ട്. 29 കോടി രൂപ പോളി ഹൗസ് കൃഷിക്കായി വിജയൻ ചെലവഴിച്ചു കഴിഞ്ഞു. കൃഷിയിൽ നിന്ന് ലാഭം തന്നെയാണ് ഉണ്ടായിട്ടുള്ളതെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പോളി ഹൗസിൽ പച്ചക്കറികൾ വിളയുന്നത് കൂട്ടിനുള്ളിലാണ്. മഴക്കാലത്തും കൃഷി ചെയ്യാൻ കഴിയും.പുറത്ത് സുലഭമായി കൃഷി ചെയ്യാൻ കഴിയുന്ന സമയത്തും പോളി ഹൗസിൽ കൃഷി ചെയ്യാം. അങ്ങനെയുള്ള സമയത്ത് പോളിഹൗസിൽ 30,000 രൂപ ചെലവഴിച്ച് കൃഷി ചെയ്യുന്ന പച്ചക്കറികൾ മാർക്കറ്റിലെത്തുമ്പോൾ പ്രതീക്ഷിച്ച വില ലഭിക്കില്ല.
പോളിഹൗസിൽ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളും സാധാരണ പുറത്ത് മണ്ണിൽ കൃഷി ചെയ്യുന്ന പച്ചക്കറികളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടൊണ് വിജയൻ പറയുന്നത്. ഒരു ഫിയറ്റ് കാറും ബി എം ഡബ്ലൂ കാറും തമ്മിലുള്ള വ്യത്യാസമാണ് പച്ചക്കറികളുടെ വലിപ്പത്തിലും രൂപത്തിലും.
മൈസൂരിലെ ഹൈടെക് കൃഷി
മൈസൂരിലെ ചാമരാജ് നഗർ ജില്ലയിലെ ഹൂരിലാണ് പോളിഹൗസ് കൃഷിക്കുള്ള സ്ഥലം വിജയൻ കണ്ടെത്തിയത്. വെള്ളം കെട്ടിനിൽക്കാത്ത കുന്നിൻപുറത്താണ് കൃഷി. 72 ഏക്കർ ഭൂമിയാണ് വാങ്ങിയത്. 38 ഏക്കറിൽ ഗ്രീൻഹൗസ് കൃഷിയാണ്. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ 72,000 ചതുരശ്ര മീറ്ററിലായിരുന്നു കൃഷി. 2016 ഏപ്രിൽ 27 നായിരുന്നു ആദ്യം വിത്തിട്ടത്.ഒക്ടോബറിൽ ആദ്യ വിളവെടുപ്പ് നടത്തി. കൊച്ചിയിൽ നിന്ന് 40 അടിയുള്ള കണ്ടെയ്നർ തോട്ടത്തിലെത്തിയാണ് സാധനങ്ങൾ കൊണ്ടുപോയിരുന്നത്.
ആദ്യ ഘട്ടത്തിൽ വിളവെടുപ്പിൽ ലഭിച്ച പച്ചക്കറികളിൽ നിന്ന് ഒരു കണ്ടെയ്നർ പച്ചക്കറി ദുബായിലെത്തിച്ച് വിൽപ്പന നടത്തി. കൃഷി ലാഭകരമാണെ് മനസ്സിലായതോടെ 76,000 ചതുരശ്ര മീറ്റർ ഗ്രീൻഹൗസ് കൂടി നിർമിച്ചു. 14,000 ചതുരശ്ര മീറ്റർ സ്ഥലത്ത് പോളിഹൗസിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
ഒരു കൃഷിക്കാരൻ ജനിക്കുന്നു
കർണാടകയിലെ പുത്തൂരിൽ കല്ലുചെത്തു തൊഴിലാളിയായിരുന്നു വിജയൻ.എട്ടാം ക്ലാസിൽ പഠനം നിർത്തി. ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്ന് കരകയറാൻ 1979 ൽ ദുബായിലെത്തി. ദേരയിലെ പച്ചക്കറി മാർക്കറ്റിൽ ലോഡിറക്കലും കയറ്റലുമായിരുന്നു ജോലി. 18 മണിക്കൂറായിരുന്നു ജോലി. രണ്ടോ മൂന്നോ ദിർഹമായിരുന്നു ദിവസക്കൂലി. ചാക്കിൽ കിടന്നുറങ്ങിയ നാളുകൾ.
വേറെ പണി നോക്കുന്നതിനു പകരം സ്വന്തമായി എന്തെങ്കിലും ചെയ്യാൻ പറഞ്ഞത് പച്ചക്കറിച്ചന്തയിലുള്ള ഗംഗാധരൻ എന്ന വ്യക്തിയായിരുന്നു. അങ്ങനെ 28 പെട്ടി തക്കാളി വാങ്ങി തുടച്ച് വൃത്തിയാക്കിയശേഷം പച്ചക്കറി മാർക്കറ്റിനടുത്ത് തെരുവു കച്ചവടക്കാരനായി. ഒരുദിവസം 30 ദിർഹംവരെ മിച്ചം കിട്ടി. ഇന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും പേരുകേട്ട പച്ചക്കറി വില്പനക്കാരുടെ കൂട്ടത്തിലുള്ള അബ്ദുള്ള ഖാദിർ ഫുഡ് സ്റ്റഫ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് വിജയൻ.
റാസൽഖൈമയിലും മസ്കറ്റിലുമായി 950 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുകയാണ് ടി.വി.വിജയന്റെ ഹൈടെക് പച്ചക്കറി തോട്ടം. വാർഷിക വിറ്റുവരവ് 200 കോടിയിലേറെ രൂപയാണ്. ഭാര്യ രജനി, മക്കളായ അശ്വതി, അഞ്ജലി, മരുമക്കളായ ശരത്, ആദിത്യ, കൊച്ചുമക്കളായ താഷ, നീൽ എന്നിവർക്കൊപ്പം ദുബായിയിലാണ് വിജയൻ സ്ഥിരതാമസം.
മിതമായ രാസവളമില്ലാതെ കൃഷി വിജയിക്കുകയില്ല
മിതമായ രീതിയിൽ രാസവളം ഉപയോഗിക്കാതെ പോളി ഹൗസ് കൃഷി വിജയകരമായ രീതിയിൽ നടത്തിക്കൊണ്ടു പോകാൻ കഴിയില്ല. അത്യുത്പാദന ശേഷിയുള്ള കൃഷിയില്ലെങ്കിൽ ജനസംഖ്യ പെരുകുമ്പോൾ ആളുകൾ തിന്നാനില്ലാതെ തമ്മിലടിച്ചു മരിക്കും. കാലത്തിന്റെ മാറ്റമാണ് വിജയന്റെ വാക്കുകളിൽ തെളിയുന്നത്, വിത്തിൽ നിന്ന് വിത്തെടുത്തുവെച്ച് ഞാറ്റുവേല കാലാവസ്ഥയെ ആശ്രയിച്ച് ഭൂമിപൂജ ചെയ്ത് കൃഷി നടത്തിയിരുന്ന ആ കാലഘട്ടം വിസ്മൃതിയിലാണ്ടു കഴിഞ്ഞു. ഇങ്ങനെ വിത്തിറക്കി ഉണ്ടാക്കുന്ന ചെടിയിൽ നിന്ന്ഒന്നോ രണ്ടോ വിത്ത് മാറ്റിവെച്ച് വീണ്ടും വിളവിറക്കാനായി കൊണ്ടു പോകുന്ന സാഹചര്യമൊക്കെ വേരറ്റു പോയി. ഇന്ന് ഷോപ്പിൽ പോയി പാക്കറ്റിൽ വിത്തുകൾ വാങ്ങിക്കൊണ്ടു വന്നാണ് കൃഷി ചെയ്യുന്നത്. പൈതൃകം നഷ്ടപ്പെടുത്തിയ വിത്തുകളാണ് നമുക്ക് ലഭിക്കുന്നത്. ഒരു ദിവസം 40 ലിറ്റർ പാൽ ലഭിക്കുന്ന പശുവിൽ നിന്നും വെറും വെള്ളനിറത്തിലുള്ള പച്ചവെള്ളം മാത്രമാണ് ഇന്ന്നമുക്ക് ലഭിക്കുന്നത്. അര ലിറ്ററോ മുക്കാൽ ലിറ്ററോ അമൃത് പോലുള്ള പാൽ ഒരു ദിവസം കിട്ടിയിരുന്ന പശുക്കൾ നമുക്കുണ്ടായിരുന്നു. അതൊന്നും ഇന്ന് പ്രതീക്ഷിക്കാൻ കഴിയില്ല
ജപ്പാനിൽ ഒരു കിലോ ജൈവതക്കാളിക്ക് എട്ട് ഡോളർ
ജൈവകൃഷി നിലനിൽക്കുന്നതാണെന്ന് ഓർമിപ്പിക്കുകയാണ് വിജയൻ. മൈസൂരിൽ തനിക്കുണ്ടായ ഒരു അനുഭവമാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നത്.
മൈസൂരിൽ സ്ഥലം നോക്കി നടക്കുകയായിരുന്നു. ഒരേക്കറിൽ തക്കാളിയും ഒരേക്കറിൽ തുമ്പപ്പൂ പോലത്തെ എന്തോ ഒരു പൂക്കളും കൃഷി ചെയ്യുന്ന ഒരു സ്ഥലം ഞാൻ കണ്ടു. ഒരു തരം ശുഷ്കിച്ച ചെടികളാണ് തോട്ടത്തിലുള്ളത്. ഓരോ തക്കാളിയിലും അഞ്ചോ എട്ടോ തക്കാളികളുണ്ട്. മിക്കവാറും എല്ലാം പുഴുകുത്തിയിട്ടുണ്ട്. ഒരു ഭാര്യയും ഭർത്താവുമാണ് വെള്ളം ഒഴിക്കുന്നത്. അവരുടെ മുഖത്ത് നല്ല സന്തോഷമാണ്. ചെടികൾ ഒട്ടും ആരോഗ്യമില്ലാത്തതുമാണ്. എന്തിനാണ് ഇവർ ഇങ്ങനെ കൃഷി ചെയ്യുതെന്ന് ഞാൻ അത്ഭുതപ്പെട്ടു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ജീപ്പിൽ നിന്ന് രണ്ടുപേർ വന്ന് അവരോട് എന്തൊക്കെയോ സംസാരിച്ചു. തക്കാളിച്ചെടിയിൽ നിന്ന് വിത്തുകൾ ജപ്പാനിലേക്ക് കൊണ്ടുപോകുകയാണ് അവർ. ഒരു രാസവളവും കീടനാശിനിയുമില്ലാത്ത മണ്ണിന്റെ മാത്രം ഗുണമുള്ള ജൈവ തക്കാളി. ഒരു കിലോ തക്കാളിക്ക് ഏറ്റവും ചുരുങ്ങിയത് 100 രൂപയാണ് വില. ജപ്പാനിൽ ഇത്തരത്തിലുള്ള ഒരു കിലോ തക്കാളിക്ക് അഞ്ചോ എട്ടോഡോളർ ആണ് വില. അവിടെ ഇത്രയും വില കൊടുത്ത് ജൈവതക്കാളി വാങ്ങിത്തിന്നാൻആളുകൾ തയ്യാറാണ്. കേരളത്തിൽ എത്ര പേർക്ക് ഇത് സാദ്ധ്യമാകും?
ഗൾഫിൽ ഇഷ്ടം പോലെ പൈസയുള്ളയാളുടെ വീട്ടിൽ നൂറ് കണക്കിന് ആടുകളും കോഴിയും പശുക്കളും ഉണ്ട്. ഇവയെ പരിപാലിക്കാൻ വലിയ ശമ്പളം കൊടുത്ത് നിർത്തുന്നആളുകൾ വേറെയും. ആടുകൾക്ക് തീറ്റി കൊടുക്കാൻ ഏക്കർ കണക്കിന് പുല്ല് അവർ വീട്ടിൽത്തന്നെവളർത്തും. എന്നാൽകേരളത്തിൽ കൃഷി ചെയ്യുന്നത് കർഷകരെന്ന് വിശേഷിപ്പിക്കപ്പെടുവർ മാത്രമാണ്. ഈ അവസ്ഥ മാറണം.
ഈ ഹൈടെക് കർഷകൻ കാലം മാറുന്നതിനനുസരിച്ച് മാറുന്നമനോഭാവത്തെക്കുറിച്ചുമാണ് ഇവിടെ വ്യക്തമാക്കുന്നത്. 1979 ലാണ് ഞാൻ കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് പറക്കുന്നത്.എന്റെ നാടായ കരിങ്കൽക്കുഴി വിട്ടു കടന്നുപോകുമ്പോൾ വഴിയിൽ കാണുന്ന മരങ്ങളും പുഴയുമെല്ലാം ഇനി എന്നാണ് കാണാൻ കഴിയുക എന്ന വിഷമമായിരുന്നു അന്ന്. എന്നാൽ ഇന്ന് ഞാൻ ചിന്തിക്കുന്നത് എങ്ങനെയാണ് മറ്റന്നാൾരാവിലെ ഗൾഫിലേക്ക് പോകാൻ കഴിയുന്നതെന്നാണ്.ഇനി എന്നു കാണുമെന്ന കാഴ്ചപ്പാടിനു വരെ മാറ്റം സംഭവിച്ചു കഴിഞ്ഞു.
മിതത്വമാണ് എല്ലാക്കാര്യത്തിലും നമുക്കാവശ്യം. മിതത്വത്തിൽ നിന്ന് ലാഭേച്ഛയിലേക്ക് തിരിയുമ്പോൾ അപകടം സംഭവിക്കുമെന്ന് ഓർമിപ്പിക്കുകയാണ് ഈ ഹൈടെക് കർഷകൻ.(തുടരും)
Read more
PART 1 -കേരളത്തിൽ കൃഷി ഹൈടെക് ആയി; എന്നാൽ കർഷകരോ?
PART 2 -യുവാക്കളെ കാർഷികരംഗത്തേക്ക് ആകർഷിച്ചത് ഹൈടെക് കൃഷി: ഡോ.പി.സുശീല