Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

'നെടുനേന്ത്ര' കുലച്ചപ്പോള്‍ 'പൊന്തന്‍ കായ' 'നെടുനേന്ത്ര' കുലച്ചപ്പോള്‍ 'പൊന്തന്‍ കായ'

$
0
0
ലക്കിടി: ടിഷ്യുകൾച്ചർ നെടുനേന്ത്ര കുലച്ചപ്പോൾ പൊന്തൻ കായ. ആലത്തൂരിലെ സർക്കാർ വെജിറ്റബിൾ ഫാമിൽനിന്നാണ് കഴിഞ്ഞ നവംബറിൽ തൈകൾ വാങ്ങിയത്. നൂറ് തൈകൾ വാങ്ങിയതിൽ മുപ്പതെണ്ണം നെടുനേന്ത്ര തൈകളായിരുന്നു.

മുളഞ്ഞൂരിലെ കർഷകനായ ഐ. ബാലഗോപാലനാണ് മാസങ്ങൾ കഴിഞ്ഞ് വാഴ കുലച്ചപ്പോൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്.

കുടിവെള്ളത്തിനുപോലും ഏറെ പാടുപെടുന്ന മുളഞ്ഞൂർ മേഖലയിൽ വേനൽക്കാലത്ത് ഇദ്ദേഹം ഏറെ കഷ്ടപ്പെട്ടാണ് വാഴകൾ നട്ടുവളർത്തിയത്. ഓണത്തിന് നേന്ത്രക്കുലകൾ വെട്ടാൻ കാത്തിരിക്കവെയാണ് പൊന്തൻ കായ വിളഞ്ഞത്. മുളഞ്ഞൂർ വെന്മരം പാടശേഖരസമിതി സെക്രട്ടറി കൂടിയാണ് ബാലഗോപാലൻ.

ഒരു തൈയ്ക്ക് 50 രൂപയോളം ചെലവായതായി അദ്ദേഹം പറഞ്ഞു. പൊന്തൻ കായ വാങ്ങാൻ പോലും ആളില്ലാത്തതാണ് കർഷകനെ ഏറെ വലയ്ക്കുന്നത്. അതേസമയം, വാഴയ്ക്കുള്ള സബ്സിഡിക്കായി അപേക്ഷ സമർപ്പിച്ചെങ്കിലും അതും കിട്ടിയില്ല. ആലത്തൂരിലെ വെജിറ്റബിൾ ഫാം കർഷകന് നഷ്ടപരിഹാരം കൊടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

എന്നാൽ, നേന്ത്രവാഴയിൽ വിവിധ ഇനങ്ങളുണ്ട്. പോപ്പുലു എന്ന ഇനത്തിൽപ്പെട്ട വാഴത്തൈകളാകാം കർഷകൻ വാങ്ങിയിട്ടുണ്ടാവുകയെന്ന് ആലത്തൂർ സീഡ് പ്രോസസിങ് പ്ലാന്റ് മാനേജർ തോമസ് ചെറിയാൻ പറഞ്ഞു.







Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>