കുറ്റിയാട്ടൂർ മാങ്ങയെന്ന പേരിന് ഭൗമസൂചികാ പദവി ലഭിക്കാൻ ഇനി രണ്ട് മാസം. അഞ്ച് വർഷമായി കുറ്റിയാട്ടൂർ മാങ്ങ ഉത്പാദക കമ്പനിയും കൃഷി ഉദ്യോഗസ്ഥരും നടത്തിവരുന്ന പരിശ്രമങ്ങളാണ് വിജയത്തിലെത്തുന്നത്. നിരവധി ചർച്ചകളും ഗവേഷണവും കുറ്റിയാട്ടൂർമാങ്ങയെക്കുറിച്ച് ഇതിനകം നടന്നുകഴിഞ്ഞിരുന്നു. അവസാനവട്ട അവതരണം ചെന്നൈയിലെ കേന്ദ്ര ഭൗമസൂചികാ രജിസ്ട്രി സെന്ററിൽ ബുധനാഴ്ച നടന്നു. ഇതിനായി കുറ്റിയാട്ടൂർ മാങ്ങയുമായാണ് ഒരു സംഘം ചെന്നൈയിലെത്തിയത്.
കേന്ദ്രസർക്കാരിന്റെ ഭൗമസൂചികാ രജിസ്ട്രിയുടെ ഉന്നതാധികാര സമിതി ചെയർമാനായ ഒ.പി. ഗുപ്തയും എട്ട് അംഗങ്ങളുമടങ്ങിയ സംഘത്തിനു മുന്നിലാണ് അവതരണം നടന്നത്. കേരള കാർഷിക സർവകലാശാലക്കു വേണ്ടി ഡോ. സി.ആർ. എൽസി, കൃഷി വിജ്ഞാൻ കേന്ദ്രയിലെ കൃഷി ശാസ്ത്രജ്ഞൻ ഡോ. പി.ജയരാജ്, കുറ്റിയാട്ടൂർ കൃഷി ഓഫീസർ കെ.കെ. ആദർശ് എന്നിവരാണ് വിഷയാവതരണം നടത്തിയത്.
2015 മുതൽ ഭൗമസൂചികാ പദവിക്കുള്ള ശ്രമങ്ങളുടെ ഭാഗമായി കുറ്റിയാട്ടൂർ മാങ്ങ ഉത്പാദക കമ്പനിയെന്ന പേരിൽ കർഷകരുടെ സംരംഭവും ഇവിടെ തുടങ്ങിയിരുന്നു. മാങ്ങയുടെ സംസ്കരണവും അനുബന്ധ ഉത്പന്നനിർമാണവും ഇവിടെയുണ്ട്. കുറ്റിയാട്ടൂരിനു പുറമെ മയ്യിൽ, കൊളച്ചേരി, കൂടാളി എന്നീ പഞ്ചായത്തുകളിലും കുറ്റിയാട്ടൂർ മാങ്ങകൾ ഉത്പാദിപ്പിക്കുന്നുണ്ട്. കൃത്യമായ സംസ്കരണം നടക്കാത്തതിനാൽ ഉത്പാദനത്തിന്റെ പകുതിയോളം നശിച്ചുപോകുകയാണ് പതിവ്.
പ്രത്യേക രുചിയും വലുപ്പവും ഗുണവും മണവും കൂടുതലായി ലഭിക്കുന്നത് കുറ്റിയാട്ടൂരിൽ നിന്ന് ലഭിക്കുന്നതിന് മാത്രമാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. അടുത്തകാലത്തായി സീസണിൽ നിരവധി കുടുംബങ്ങളുടെ ജീവിതോപാധിയും ഈ മാങ്ങയിലൂടെയാണ്. ചെന്നൈയിലേക്കു പോയവരിൽ കുറ്റിയാട്ടൂർ മാങ്ങ ഉത്പാദക കമ്പനി ഡയറക്ടർമാരായ വി.ഒ. പ്രഭാകരൻ, പി.വി. ഗംഗാധരൻ, ഒ. ബാലകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
Content Highlights: Geographical Indication tag for Kuttiattoor mango is in final stage
കേന്ദ്രസർക്കാരിന്റെ ഭൗമസൂചികാ രജിസ്ട്രിയുടെ ഉന്നതാധികാര സമിതി ചെയർമാനായ ഒ.പി. ഗുപ്തയും എട്ട് അംഗങ്ങളുമടങ്ങിയ സംഘത്തിനു മുന്നിലാണ് അവതരണം നടന്നത്. കേരള കാർഷിക സർവകലാശാലക്കു വേണ്ടി ഡോ. സി.ആർ. എൽസി, കൃഷി വിജ്ഞാൻ കേന്ദ്രയിലെ കൃഷി ശാസ്ത്രജ്ഞൻ ഡോ. പി.ജയരാജ്, കുറ്റിയാട്ടൂർ കൃഷി ഓഫീസർ കെ.കെ. ആദർശ് എന്നിവരാണ് വിഷയാവതരണം നടത്തിയത്.
2015 മുതൽ ഭൗമസൂചികാ പദവിക്കുള്ള ശ്രമങ്ങളുടെ ഭാഗമായി കുറ്റിയാട്ടൂർ മാങ്ങ ഉത്പാദക കമ്പനിയെന്ന പേരിൽ കർഷകരുടെ സംരംഭവും ഇവിടെ തുടങ്ങിയിരുന്നു. മാങ്ങയുടെ സംസ്കരണവും അനുബന്ധ ഉത്പന്നനിർമാണവും ഇവിടെയുണ്ട്. കുറ്റിയാട്ടൂരിനു പുറമെ മയ്യിൽ, കൊളച്ചേരി, കൂടാളി എന്നീ പഞ്ചായത്തുകളിലും കുറ്റിയാട്ടൂർ മാങ്ങകൾ ഉത്പാദിപ്പിക്കുന്നുണ്ട്. കൃത്യമായ സംസ്കരണം നടക്കാത്തതിനാൽ ഉത്പാദനത്തിന്റെ പകുതിയോളം നശിച്ചുപോകുകയാണ് പതിവ്.
പ്രത്യേക രുചിയും വലുപ്പവും ഗുണവും മണവും കൂടുതലായി ലഭിക്കുന്നത് കുറ്റിയാട്ടൂരിൽ നിന്ന് ലഭിക്കുന്നതിന് മാത്രമാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. അടുത്തകാലത്തായി സീസണിൽ നിരവധി കുടുംബങ്ങളുടെ ജീവിതോപാധിയും ഈ മാങ്ങയിലൂടെയാണ്. ചെന്നൈയിലേക്കു പോയവരിൽ കുറ്റിയാട്ടൂർ മാങ്ങ ഉത്പാദക കമ്പനി ഡയറക്ടർമാരായ വി.ഒ. പ്രഭാകരൻ, പി.വി. ഗംഗാധരൻ, ഒ. ബാലകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
Content Highlights: Geographical Indication tag for Kuttiattoor mango is in final stage