കൃഷി ആദായകരമല്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഈ യുവാക്കളുടെ ജീവിതം കണ്ടാൽ ആ ധാരണ തിരുത്തേണ്ടിവരും. സഹോദരങ്ങളായ സന്തോഷും സനോജും കൃഷി നോക്കിനടത്തുന്നത് സ്വന്തം സ്ഥലത്തല്ല, അന്യരുടെ ഭൂമിയിലാണ്. തൃശ്ശൂർ ജില്ലയിലെ വിവിധഭാഗങ്ങളിലായി ഏകദേശം മൂന്നൂറേക്കർ സ്ഥലത്താണ് ഇവരുടെ പാട്ടക്കൃഷിരീതി വിജയം കണ്ടത്. ഇതിൽ നൂറേക്കർ പാടശേഖരത്തിൽ നെൽക്കൃഷിയുണ്ട്. നഗരമധ്യത്തിൽ ശക്തൻനഗറിൽ അഞ്ചേക്കറിൽ നിറയെ പച്ചക്കറികളും ഫാമും മത്സ്യകൃഷിയുമുണ്ട്. നഗരത്തിലെ പ്രമുഖ വ്യവസായികളിൽ പലരും ഇവർക്ക് കൃഷിചെയ്യാൻ ഭൂമി സൗജന്യമായി നൽകിയിട്ടുണ്ട്.
ഏതാനും വർഷങ്ങൾ കഴിഞ്ഞാൽ അത് തിരികെ കൊടുക്കേണ്ടിവരുമെന്ന് അറിഞ്ഞുതന്നെ ഇവർ സ്വന്തം ഭൂമിപോലെ നോക്കിനടത്തുന്നു. പ്രവാസികളിൽ പലരും ഇതുപോലെ ഭൂമി നൽകിയിട്ടുണ്ട്. ഇടയ്ക്ക് സ്വന്തം സ്ഥലത്തെത്തുന്ന ഭൂവുടമകൾ കൃഷിയിടത്തിലെ പച്ചപ്പും സമൃദ്ധിയും കണ്ട് നിറഞ്ഞ മനസ്സോടെയാണ് മടങ്ങുക. തൃശ്ശൂർ അതിരൂപതയുടെ ചേറൂരിലെ വിശാലമായ സ്ഥലം നൽകിയശേഷം പിന്നീട് അവിടെയെത്തിയ മാർ ആൻഡ്രൂസ് താഴത്ത് സന്തോഷിനെയും സനോജിനെയും അടുത്തുചേർത്തുനിർത്തി പറഞ്ഞു നിങ്ങൾ അനുഗൃഹതീരായ സന്തതികളാണ്, ഭൂമിയിൽ പച്ചപ്പു തീർക്കുന്ന പ്രകൃതിയുടെ കാവലാളുകൾ.
കുഞ്ഞുനാളിൽ ശീലിച്ച കൃഷിപാഠം
പാറളം പള്ളിച്ചാടത്ത് ചന്ദ്രന്റെയും ഉഷയുടെയും രണ്ടാൺമക്കൾ. മൂത്തവൻ സന്തോഷ്. സനോജിന് ആറുമാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു. ബീഡിതറുപ്പു തൊഴിലാളിയായ അമ്മയുടെ വരുമാനം മാത്രം ആശ്രയം. അമ്മവീട്ടിലേക്ക് താമസം മാറി. കർഷകനായ അച്ഛാച്ചൻ കെ.പി. കരുണാകരനാണ് കൃഷി പരിശീലിപ്പിച്ചത്. സന്തോഷ് എം.ബി.എ.ക്കാരനാണ് സനോജ് ബിരുദധാരിയും. എന്നാലും ജീവിതത്തിൽ ഉപജീവനത്തിന് കൃഷിതന്നെ മതിയെന്ന് ഇരുവരും തീരുമാനിച്ചു.
പതിനൊന്നുവർഷംമുമ്പ് തൃശ്ശൂരിലെ പോൾ ചാക്കോളയാണ് അഞ്ചേരിയിലെ സ്ഥലം നൽകിയത്. ഇന്ന് ആ ഭൂമി സമ്മിശ്രകൃഷിയുടെ കേന്ദ്രമാണ്. ഇളംതുരുത്തി ചിലങ്കപ്പാടത്തെ അമ്പതേക്കർ നെൽക്കൃഷിക്ക് പാടശേഖരം നൽകിയത് തൃശ്ശൂരിലെ പ്രമുഖ വ്യവസായിയാണ്. ഇവിടെ ശനിയാഴ്ച കൊയ്ത്തുത്സവമാണ്. പുത്തൂർ പഞ്ചായത്തിൽ മാത്രം ഇവർക്ക് അറുപതേക്കറിൽ നെൽക്കൃഷിയുണ്ട്. പിന്നെ പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പാറളം, തുടങ്ങി വിവിധയിടങ്ങളിൽ കരഭൂമിയിലും കൃഷിനടത്തുന്നു.
വളപ്രയോഗത്തിലെ രസതന്ത്രം
എവിടെ ഭൂമി ലഭിച്ചാലും ആദ്യം ഒരു താത്കാലിക ഫാം നിർമിക്കും. അവിടെ പശുവിനെയും, ആടിനെയും വളർത്തും. കോഴി, താറാവ് എന്നിവയുമുണ്ടാകും. പത്തുഫാമുകളിലായി 80 പശുക്കളുണ്ട്. ഇരുനൂറ് ആടുകളും. ചാണകവും മൂത്രവും ഉപയോഗിച്ചാണ് ജൈവകൃഷിരീതി. ഞാറുനടീലിനുമുമ്പ് പാടത്തേക്ക് താറാവിൻകുഞ്ഞുങ്ങളെ ഇറക്കും.
ഇവ കീടങ്ങളെ തിന്നൊടുക്കും. പുത്തൂരിലെ പാടശേഖരങ്ങളിൽ വളപ്രയോഗം വേണ്ടിവന്നില്ല. നല്ല ഫലഭൂയിഷ്ഠമായ സ്ഥലമായതിനാൽ നല്ല വിളവാണ് ലഭിച്ചത്. ചാണകം കോരി നിലത്ത് പരത്തിയിടും. താറാവിനും കോഴിക്കും ഇതിലാണ് തീറ്റയിടുക. രണ്ടു ദിവസം കൊണ്ട് ചാണകം ഉണങ്ങി പൊടിഞ്ഞുകിട്ടും. ഇതാണ് വളമായി നൽകുന്നത്.
കുളങ്ങളുള്ള സ്ഥലങ്ങളിൽ മത്സ്യം വളർത്തലുണ്ട്. പാരമ്പര്യമായി പകർന്നുകിട്ടിയ കൃഷിരീതികളാണ് ചെയ്തുവരുന്നത്. 800 ലിറ്റർ പാൽ പ്രതിദിനം ലഭിക്കും. ഇത് സമീപസ്ഥലങ്ങളിൽത്തന്നെ വിൽക്കും. തൃശ്ശൂർ ജില്ലാ ക്ഷീരവികസനവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ ജില്ലാതലത്തിലെ മികച്ച ക്ഷീരകർഷകനായി ഈ വർഷം തിരെഞ്ഞെടുത്തത് സന്തോഷിനെയാണ്. സന്തോഷിന് സ്പോർട്സിലും പാടവമുണ്ട്. മികച്ച ക്രിക്കറ്റുകളിക്കാരനാണ്. ബാസ്കറ്റ്ബോൾ താരവുമാണ്.
അഞ്ചേരിയിലെ ഫാമിൽ പശുക്കളെ പരിപാലിക്കുന്നു
ലക്ഷ്യം കൃഷിയുടെ വ്യാപനം
പ്രതിഫലം മാത്രം നോക്കിയല്ല കൃഷിനടത്തുന്നതെന്ന് സന്തോഷും സനോജും പറയുന്നു. നെൽക്കൃഷിയുള്ള സ്ഥലത്ത് ഇടവിളകളുമുണ്ട്. മത്ത, പയർ, വെണ്ട, ചീര, പച്ചമുളക്, കൈതച്ചക്ക, കപ്പ, സൂര്യകാന്തി തുടങ്ങി വിവിധയിനം കൃഷികളുണ്ട്. സ്ഥലവും സൗകര്യവും സമയവുമുള്ളവർ കൃഷിയിലേക്കിറങ്ങണമെന്നും ഇവർ ആഗ്രഹിക്കുന്നു.
പ്രയത്നവും മനസ്സും നൽകിയാൽ എല്ലാം പിന്നാലെ ക്രമപ്പെട്ടുവരുമെന്നും ഉറപ്പുതരുന്നു. ഭൂവുടമകളുടെ സമീപനവും പിന്തുണയും സഹായവും എല്ലായിടത്തുനിന്നും ലഭിക്കുന്നുണ്ട്. കൂടാതെ പുത്തൂർ പഞ്ചായത്ത്, നാട്ടുകാർ, കൃഷിമന്ത്രി, ചീഫ് വിപ്പ് ഇവരൊക്കെ എന്തിനും ഏതിനും വിളിച്ചാൽ നല്ല ഇടപെടലുകൾ നടത്താറുണ്ടെന്നും ഇവർ പറയുന്നു.
വിപണനത്തിനും സ്വന്തം രീതികൾ
ഇവർ ഉത്പാദിപ്പിക്കുന്ന നെല്ല് കൃഷിയിടത്തിൽവെച്ചു തന്നെ വിറ്റഴിക്കുന്നതാണ് രീതി. മറിച്ചുവന്നാൽ ഇവർതന്നെ അരിയാക്കി വിൽപ്പന നടത്തും. പത്തുവർഷമായി ഇത് തുടരുന്നു. പച്ചക്കറികളും ഇങ്ങനെതന്നെ വിറ്റഴിക്കുന്നു. ചിലങ്കപ്പാടം, ദേശീയ പാതയ്ക്ക് സമീപത്തായതിനാൽ കൃഷിയിടത്തിൽനിന്ന് പച്ചക്കറികൾ ആവശ്യപ്രകാരം പറിച്ചെടുത്ത് വിൽപ്പന നടത്താൻ പറ്റിയ ഒരു വിപണനകേന്ദ്രം തുറക്കുന്നതിനും ഇവർക്ക് താത്പര്യമുണ്ട്.
നാട്ടുകാർ നേരിട്ടെത്തിയാണ് പച്ചക്കറികൾ വാങ്ങുന്നത്. കൃഷിയിൽ നേരിടുന്ന പ്രതിസന്ധികൾ ബന്ധപ്പെട്ടവരെ അറിയിക്കാറുണ്ട്. സഹായങ്ങളും നിർദേശങ്ങളും ലഭിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാലതാമസം നേരിടാറുണ്ട്. അതിനുപിറകെ പോയി ഇവർ സമയം കളയാനും തയ്യാറല്ല. മണ്ണ് അമ്മയാണ്. അതിനെ നശിപ്പിക്കരുത്, അവഗണിക്കരുത്. കൃഷിയിടങ്ങളെ മാതൃത്വ മനോഭാവങ്ങളോടെയാണ് ഇവർ പരിപാലിക്കുന്നത്.
Content Highlights:Success story of young farmers Santhosh and Sanoj
ഏതാനും വർഷങ്ങൾ കഴിഞ്ഞാൽ അത് തിരികെ കൊടുക്കേണ്ടിവരുമെന്ന് അറിഞ്ഞുതന്നെ ഇവർ സ്വന്തം ഭൂമിപോലെ നോക്കിനടത്തുന്നു. പ്രവാസികളിൽ പലരും ഇതുപോലെ ഭൂമി നൽകിയിട്ടുണ്ട്. ഇടയ്ക്ക് സ്വന്തം സ്ഥലത്തെത്തുന്ന ഭൂവുടമകൾ കൃഷിയിടത്തിലെ പച്ചപ്പും സമൃദ്ധിയും കണ്ട് നിറഞ്ഞ മനസ്സോടെയാണ് മടങ്ങുക. തൃശ്ശൂർ അതിരൂപതയുടെ ചേറൂരിലെ വിശാലമായ സ്ഥലം നൽകിയശേഷം പിന്നീട് അവിടെയെത്തിയ മാർ ആൻഡ്രൂസ് താഴത്ത് സന്തോഷിനെയും സനോജിനെയും അടുത്തുചേർത്തുനിർത്തി പറഞ്ഞു നിങ്ങൾ അനുഗൃഹതീരായ സന്തതികളാണ്, ഭൂമിയിൽ പച്ചപ്പു തീർക്കുന്ന പ്രകൃതിയുടെ കാവലാളുകൾ.
കുഞ്ഞുനാളിൽ ശീലിച്ച കൃഷിപാഠം
പാറളം പള്ളിച്ചാടത്ത് ചന്ദ്രന്റെയും ഉഷയുടെയും രണ്ടാൺമക്കൾ. മൂത്തവൻ സന്തോഷ്. സനോജിന് ആറുമാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു. ബീഡിതറുപ്പു തൊഴിലാളിയായ അമ്മയുടെ വരുമാനം മാത്രം ആശ്രയം. അമ്മവീട്ടിലേക്ക് താമസം മാറി. കർഷകനായ അച്ഛാച്ചൻ കെ.പി. കരുണാകരനാണ് കൃഷി പരിശീലിപ്പിച്ചത്. സന്തോഷ് എം.ബി.എ.ക്കാരനാണ് സനോജ് ബിരുദധാരിയും. എന്നാലും ജീവിതത്തിൽ ഉപജീവനത്തിന് കൃഷിതന്നെ മതിയെന്ന് ഇരുവരും തീരുമാനിച്ചു.
പതിനൊന്നുവർഷംമുമ്പ് തൃശ്ശൂരിലെ പോൾ ചാക്കോളയാണ് അഞ്ചേരിയിലെ സ്ഥലം നൽകിയത്. ഇന്ന് ആ ഭൂമി സമ്മിശ്രകൃഷിയുടെ കേന്ദ്രമാണ്. ഇളംതുരുത്തി ചിലങ്കപ്പാടത്തെ അമ്പതേക്കർ നെൽക്കൃഷിക്ക് പാടശേഖരം നൽകിയത് തൃശ്ശൂരിലെ പ്രമുഖ വ്യവസായിയാണ്. ഇവിടെ ശനിയാഴ്ച കൊയ്ത്തുത്സവമാണ്. പുത്തൂർ പഞ്ചായത്തിൽ മാത്രം ഇവർക്ക് അറുപതേക്കറിൽ നെൽക്കൃഷിയുണ്ട്. പിന്നെ പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പാറളം, തുടങ്ങി വിവിധയിടങ്ങളിൽ കരഭൂമിയിലും കൃഷിനടത്തുന്നു.
വളപ്രയോഗത്തിലെ രസതന്ത്രം
എവിടെ ഭൂമി ലഭിച്ചാലും ആദ്യം ഒരു താത്കാലിക ഫാം നിർമിക്കും. അവിടെ പശുവിനെയും, ആടിനെയും വളർത്തും. കോഴി, താറാവ് എന്നിവയുമുണ്ടാകും. പത്തുഫാമുകളിലായി 80 പശുക്കളുണ്ട്. ഇരുനൂറ് ആടുകളും. ചാണകവും മൂത്രവും ഉപയോഗിച്ചാണ് ജൈവകൃഷിരീതി. ഞാറുനടീലിനുമുമ്പ് പാടത്തേക്ക് താറാവിൻകുഞ്ഞുങ്ങളെ ഇറക്കും.
ഇവ കീടങ്ങളെ തിന്നൊടുക്കും. പുത്തൂരിലെ പാടശേഖരങ്ങളിൽ വളപ്രയോഗം വേണ്ടിവന്നില്ല. നല്ല ഫലഭൂയിഷ്ഠമായ സ്ഥലമായതിനാൽ നല്ല വിളവാണ് ലഭിച്ചത്. ചാണകം കോരി നിലത്ത് പരത്തിയിടും. താറാവിനും കോഴിക്കും ഇതിലാണ് തീറ്റയിടുക. രണ്ടു ദിവസം കൊണ്ട് ചാണകം ഉണങ്ങി പൊടിഞ്ഞുകിട്ടും. ഇതാണ് വളമായി നൽകുന്നത്.
കുളങ്ങളുള്ള സ്ഥലങ്ങളിൽ മത്സ്യം വളർത്തലുണ്ട്. പാരമ്പര്യമായി പകർന്നുകിട്ടിയ കൃഷിരീതികളാണ് ചെയ്തുവരുന്നത്. 800 ലിറ്റർ പാൽ പ്രതിദിനം ലഭിക്കും. ഇത് സമീപസ്ഥലങ്ങളിൽത്തന്നെ വിൽക്കും. തൃശ്ശൂർ ജില്ലാ ക്ഷീരവികസനവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ ജില്ലാതലത്തിലെ മികച്ച ക്ഷീരകർഷകനായി ഈ വർഷം തിരെഞ്ഞെടുത്തത് സന്തോഷിനെയാണ്. സന്തോഷിന് സ്പോർട്സിലും പാടവമുണ്ട്. മികച്ച ക്രിക്കറ്റുകളിക്കാരനാണ്. ബാസ്കറ്റ്ബോൾ താരവുമാണ്.
അഞ്ചേരിയിലെ ഫാമിൽ പശുക്കളെ പരിപാലിക്കുന്നു
ലക്ഷ്യം കൃഷിയുടെ വ്യാപനം
പ്രതിഫലം മാത്രം നോക്കിയല്ല കൃഷിനടത്തുന്നതെന്ന് സന്തോഷും സനോജും പറയുന്നു. നെൽക്കൃഷിയുള്ള സ്ഥലത്ത് ഇടവിളകളുമുണ്ട്. മത്ത, പയർ, വെണ്ട, ചീര, പച്ചമുളക്, കൈതച്ചക്ക, കപ്പ, സൂര്യകാന്തി തുടങ്ങി വിവിധയിനം കൃഷികളുണ്ട്. സ്ഥലവും സൗകര്യവും സമയവുമുള്ളവർ കൃഷിയിലേക്കിറങ്ങണമെന്നും ഇവർ ആഗ്രഹിക്കുന്നു.
പ്രയത്നവും മനസ്സും നൽകിയാൽ എല്ലാം പിന്നാലെ ക്രമപ്പെട്ടുവരുമെന്നും ഉറപ്പുതരുന്നു. ഭൂവുടമകളുടെ സമീപനവും പിന്തുണയും സഹായവും എല്ലായിടത്തുനിന്നും ലഭിക്കുന്നുണ്ട്. കൂടാതെ പുത്തൂർ പഞ്ചായത്ത്, നാട്ടുകാർ, കൃഷിമന്ത്രി, ചീഫ് വിപ്പ് ഇവരൊക്കെ എന്തിനും ഏതിനും വിളിച്ചാൽ നല്ല ഇടപെടലുകൾ നടത്താറുണ്ടെന്നും ഇവർ പറയുന്നു.
വിപണനത്തിനും സ്വന്തം രീതികൾ
ഇവർ ഉത്പാദിപ്പിക്കുന്ന നെല്ല് കൃഷിയിടത്തിൽവെച്ചു തന്നെ വിറ്റഴിക്കുന്നതാണ് രീതി. മറിച്ചുവന്നാൽ ഇവർതന്നെ അരിയാക്കി വിൽപ്പന നടത്തും. പത്തുവർഷമായി ഇത് തുടരുന്നു. പച്ചക്കറികളും ഇങ്ങനെതന്നെ വിറ്റഴിക്കുന്നു. ചിലങ്കപ്പാടം, ദേശീയ പാതയ്ക്ക് സമീപത്തായതിനാൽ കൃഷിയിടത്തിൽനിന്ന് പച്ചക്കറികൾ ആവശ്യപ്രകാരം പറിച്ചെടുത്ത് വിൽപ്പന നടത്താൻ പറ്റിയ ഒരു വിപണനകേന്ദ്രം തുറക്കുന്നതിനും ഇവർക്ക് താത്പര്യമുണ്ട്.
നാട്ടുകാർ നേരിട്ടെത്തിയാണ് പച്ചക്കറികൾ വാങ്ങുന്നത്. കൃഷിയിൽ നേരിടുന്ന പ്രതിസന്ധികൾ ബന്ധപ്പെട്ടവരെ അറിയിക്കാറുണ്ട്. സഹായങ്ങളും നിർദേശങ്ങളും ലഭിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാലതാമസം നേരിടാറുണ്ട്. അതിനുപിറകെ പോയി ഇവർ സമയം കളയാനും തയ്യാറല്ല. മണ്ണ് അമ്മയാണ്. അതിനെ നശിപ്പിക്കരുത്, അവഗണിക്കരുത്. കൃഷിയിടങ്ങളെ മാതൃത്വ മനോഭാവങ്ങളോടെയാണ് ഇവർ പരിപാലിക്കുന്നത്.
Content Highlights:Success story of young farmers Santhosh and Sanoj