അലങ്കാരപക്ഷികളുടെ പ്രജനനത്തിലെ പ്രഥമവും പ്രധാനവുമായ ഭാഗമാണ് നമ്മൾ വളർത്തുന്ന പക്ഷികളിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയുക എന്നത്. ചില അരുമപക്ഷികളിൽ കാഴ്ചയിൽതന്നെ കണ്ടുപിടിക്കാവുന്ന വിധം എളുപ്പമാണെങ്കിലും തത്തയിനത്തിൽപ്പെടുന്ന മിക്ക പക്ഷികളിലും മറ്റും ഇത് പ്രയാസമേറിയ, പലപ്പോഴും അസാധ്യമായ കാര്യമാണ്.
ഇണ ചേർന്നില്ലെങ്കിലും പെൺപക്ഷികൾ മുട്ടയിടും എന്നാൽ മുട്ടകൾ വിരിയണമെങ്കിൽ ഇണചേരൽ ആവശ്യമാണ്. ആൺ, പെൺ പക്ഷികളുടെ കൃത്യമായ അനുപാതം പ്രജനനത്തിൽ ഏറെ ആവശ്യമാണ്. അനുപാതം പാലിക്കുമ്പോൾ അധികം വരുന്നവയെ വിൽപ്പന നടത്തുകയും ചെയ്യാം. ഓരോ ലിംഗത്തിനുള്ള ശാരീരിക, സ്വഭാവ സവിശേഷതകൾ അനുസരിച്ചുള്ള പരിപാലനം ഉറപ്പാക്കാനും ലിംഗനിർണ്ണയം സഹായിക്കുന്നു. ഓരോ ലിംഗത്തിനും വരുന്ന പ്രത്യേക രോഗാവസ്ഥകൾ തിരിച്ചറിയാനും ലിംഗനിർണ്ണയം പ്രധാനമാണ്. ആണിനേയും പെണ്ണിനേയും അവർക്ക് ചേരുന്ന പേരിട്ട് വിളിക്കണമെങ്കിൽ ലിംഗമറിഞ്ഞല്ലേ കഴിയുകയുള്ളൂ?.
പക്ഷികളുടെ ലിംഗനിർണ്ണയം തത്തകളിൽ ഏറെ പ്രധാനമാണ്. തത്തകളിൽ ഒരേ ലിംഗത്തിൽപ്പെട്ടവർ തെന്ന ഇണകളായി പെരുമാറി പരസ്പരം കൊക്കുരുമ്മി ഉല്ലസിക്കുന്നതുമൊക്കെ പതിവാണ്. ഇവ രണ്ടും പിടകളാണെങ്കിൽ അവ മുട്ടയിടുകയും ചെയ്യുന്നു. പക്ഷേ മുട്ടകൾ വിരിയില്ല. രണ്ടും ആൺപക്ഷികളാണെങ്കിൽ സമയം ഏറെ കഴിഞ്ഞാലും മുട്ടകൾ കാണില്ല. ഇത്തരം അവസ്ഥകൾ തത്ത വളർത്തൽ നടത്തുന്നവരിൽ പതിവാണ്. മിക്ക തത്തയിനങ്ങളിലും ആണിനെയും പെണ്ണിനേയും വാങ്ങിയതുകൊണ്ടുമാത്രം അവ ഇണ ചേരണമെന്നുമില്ല. ഇവർ തമ്മിലുള്ള പൊരുത്തം ഏറെ പ്രധാനമാണ്. അതിനാൽ തന്നെ മിക്ക തത്തയിനങ്ങളിലും ലിംഗനിർണ്ണയം നടത്തിയവയെ (Sexed Pair) അല്ല, പൊരുത്തപ്പെട്ട (Sexed Proven Pair) ഇണകളെയാണ് ആവശ്യം. അതിനാൽ തന്നെ വളരെ ചെറുപ്പത്തിലെ ലിംഗനിർണ്ണയം ആവശ്യമായി വരുന്നു. ആണും പെണ്ണും തമ്മിലുള്ള ചേർച്ച കൃത്യമായ നിരീക്ഷണത്തിലൂടെ കണ്ടെത്താനാവുകയുള്ളൂ. ദീർഘകാലമായി ഒരുമിച്ചു പാർക്കുന്ന തത്തകളിൽ പരസ്പരം കൊക്കുരുമ്മിയിരുന്ന് ഇണചേരാൻ ശ്രമിക്കുന്നതു പോലും പലപ്പോഴും ചേർച്ചയുടെ ലക്ഷണങ്ങളാകണമെന്നില്ല.
ചില പക്ഷിയിനങ്ങളിൽ ആണും പെണ്ണും തമ്മിൽ രൂപവ്യത്യാസമില്ല. ബാഹ്യപ്രത്യുത്പാദന അവയവങ്ങളില്ലാത്ത പക്ഷികളിൽ അതിനാൽത്തന്നെ ലിംഗനിർണ്ണയം ബുദ്ധിമുട്ടാകുന്നു. ശബ്ദ വ്യത്യാസം, വലിപ്പ വ്യത്യാസം, സ്വഭാവസവിശേതകൾ, ചിറകുകളുടേയും തൂവലിന്റേയും വർണ്ണ വ്യതിയാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് സാധാരണ ഇനങ്ങളിൽ ലിംഗ വ്യത്യാസം കണ്ടെത്താറുള്ളത്. എന്നാൽ ഇത്തരം രീതികൾക്ക് നിരവധി പരിമിതികളുള്ളതിനാൽ വിശ്വസനീയമായിരിക്കണമെന്നില്ല. പലപ്പോഴും ഇത്തരം സൂക്ഷ്മ വ്യത്യാസങ്ങൾ തിരിച്ചറിയാൻ ദീർഘകാലത്തെ അനുഭവ സമ്പത്തു കൊണ്ടേ കഴിയുകയുള്ളൂ. കാഴ്ചയിൽ ആൺ, പെൺ വ്യത്യാസം വേർതിരിച്ചറിയാൻ കഴിയുന്ന ഇനങ്ങളിൽ (Dimorphic) പോലും വർഷത്തിൽ എല്ലാ സമയത്തും ഇതു കഴിയണമെന്നില്ല.
എൻഡോസ്കോപ്പിയും ഡി.എൻ.എ. ലിംഗനിർണ്ണയവും
ബാഹ്യപ്രകൃതിയും സ്വഭാവ സവിശേഷതകളും അടിസ്ഥാനമാക്കി ലിംഗനിർണ്ണയം നടത്തുന്ന രീതികളുടെ പരിമിതികൾ ഒഴിവാക്കാൻ സഹായിക്കുന്ന രണ്ട് മാർഗ്ഗങ്ങളാണ് എൻഡോസ്കോപ്പിയും (Endoscopy), ഡി.എൻ.എ. ലിംഗനിർണ്ണയവും (DNA Sexing). എൻഡോസ്കോപ്പ് ഉപയോഗിച്ച് സർജിക്കൽ രീതിയിൽ പ്രത്യുത്പാദന അവയവങ്ങൾ നേരിട്ട് നിരീക്ഷിച്ച് ലിംഗനിർണ്ണയം നടത്തുന്ന രീതിയാണ് ആദ്യത്തേത്. പക്ഷേ അനസ്തീഷ്യയും, സർജറിയുമൊക്കെ ആവശ്യമായതിനാൽ ഈ മാർഗ്ഗത്തിന് പ്രചാരം കുറവാണ്. മാത്രമല്ല പ്രായപൂർത്തിയെത്തിയ പക്ഷികളിലെ ഈ മാർഗ്ഗം ഫലപ്രദമാകൂ എന്നുള്ളതും ഓർക്കണം.
ഡി.എൻ.എ. ലിംഗനിർണ്ണയമാണ് ഇന്ന് പക്ഷിപ്രേമികളുടെ ഇടയിൽ ഏറ്റവും പ്രചാരമുള്ളതും സ്വീകരിക്കപ്പെട്ടതുമായ മാർഗ്ഗം. ഏത് പ്രായത്തിലുള്ള പക്ഷികളിലും ഇത് ഉപയോഗിക്കാമെന്നതിനാൽ പക്ഷിക്കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ ലിംഗനിർണ്ണയം നടത്തി ഇണകളാക്കി വളർത്താം. വിപണിയിലെ ഏറെ പ്രിയങ്കരമായ തത്തയിനങ്ങളായ മക്കാവു തത്തകൾ, കൊന്യൂർ, കൊക്കറ്റൂ, ആഫ്രിക്കൻ ഗ്രേ പാരറ്റ്, ആമസോൺ തുടങ്ങിയ തത്തകളുടെ ലിംഗനിർണ്ണയം ഈ വിധത്തിലാകും കൃത്യമായി നടത്താൻ കഴിയുക.
തൂവലുകൾ, ഒരു തുള്ളി രക്തം, വിരിഞ്ഞിറങ്ങിയ ഉടനെയുള്ള മുട്ടത്തോട് എന്നിവയാണ് ഡി.എൻ.എ. സെക്സിങ്ങിന് ഉപയോഗിക്കുന്നത്. പക്ഷികളുടെ നെഞ്ച് ഭാഗത്ത് നിന്ന് ശേഖരിക്കുന്ന ഇടത്തരം വലിപ്പമുള്ള തൂവലുകൾ ഉപയോഗിക്കാം. പൊഴിച്ചിടുന്ന തൂവലുകൾ ഉപയോഗിക്കരുത്. പക്ഷിയുടെ നഖം മുറിച്ചോ, വിരലിൽ കുത്തിയോ ശേഖരിക്കുന്ന രക്തം പ്രത്യേക കാർഡിൽ വീഴിച്ച് ഉണക്കിയശേഷം പരിശോധനയ്ക്ക് അയക്കാം. വിരിഞ്ഞിറങ്ങി 3-4 മണിക്കൂറിനുള്ളിൽ ശേഖരിക്കുന്ന മുട്ടത്തോടുകൾ (ഉള്ളിലെ സ്തരത്തിൽ ചെറിയ രക്തക്കുഴലുകളും അവയിൽ രക്തവും ഉണ്ടാകും) പരിശോധനക്ക് അയക്കാം.
ഇത്തരം വസ്തുക്കൾ കൊറിയറിൽ അയച്ചു കൊടുത്താൽ പല സ്വകാര്യ ലാബുകളും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പരിശോധനാഫലം അറിയിക്കുന്നു. ഡിജിറ്റൽ സർട്ടിഫിക്കേറ്റുകളും, സർട്ടിഫിക്കേറ്റ് പരിശോധന സൗകര്യമൊക്കെ വാഗ്ദാനം ചെയ്യുന്ന ലാബറട്ടറികളുമുണ്ട്. വിശ്വസ്തരായ പക്ഷി ബ്രീഡർമാർ അവരുടെ പക്ഷികളെ വിപണനം ചെയ്യുന്നത് ഡി.എൻ.എ. സെക്സിങ്ങിന്റെ സർട്ടിഫിക്കറ്റ് കൂടി നൽകിയാണ്. 99.9 ശതമാനം വരെ കൃത്യമായ ഫലമാണ് ഈ വഴി ലഭിക്കുന്നത്.
വിവരങ്ങൾക്ക് : 9446203839
Content Highlights: Sex determination in ornamental birds
ഇണ ചേർന്നില്ലെങ്കിലും പെൺപക്ഷികൾ മുട്ടയിടും എന്നാൽ മുട്ടകൾ വിരിയണമെങ്കിൽ ഇണചേരൽ ആവശ്യമാണ്. ആൺ, പെൺ പക്ഷികളുടെ കൃത്യമായ അനുപാതം പ്രജനനത്തിൽ ഏറെ ആവശ്യമാണ്. അനുപാതം പാലിക്കുമ്പോൾ അധികം വരുന്നവയെ വിൽപ്പന നടത്തുകയും ചെയ്യാം. ഓരോ ലിംഗത്തിനുള്ള ശാരീരിക, സ്വഭാവ സവിശേഷതകൾ അനുസരിച്ചുള്ള പരിപാലനം ഉറപ്പാക്കാനും ലിംഗനിർണ്ണയം സഹായിക്കുന്നു. ഓരോ ലിംഗത്തിനും വരുന്ന പ്രത്യേക രോഗാവസ്ഥകൾ തിരിച്ചറിയാനും ലിംഗനിർണ്ണയം പ്രധാനമാണ്. ആണിനേയും പെണ്ണിനേയും അവർക്ക് ചേരുന്ന പേരിട്ട് വിളിക്കണമെങ്കിൽ ലിംഗമറിഞ്ഞല്ലേ കഴിയുകയുള്ളൂ?.
പക്ഷികളുടെ ലിംഗനിർണ്ണയം തത്തകളിൽ ഏറെ പ്രധാനമാണ്. തത്തകളിൽ ഒരേ ലിംഗത്തിൽപ്പെട്ടവർ തെന്ന ഇണകളായി പെരുമാറി പരസ്പരം കൊക്കുരുമ്മി ഉല്ലസിക്കുന്നതുമൊക്കെ പതിവാണ്. ഇവ രണ്ടും പിടകളാണെങ്കിൽ അവ മുട്ടയിടുകയും ചെയ്യുന്നു. പക്ഷേ മുട്ടകൾ വിരിയില്ല. രണ്ടും ആൺപക്ഷികളാണെങ്കിൽ സമയം ഏറെ കഴിഞ്ഞാലും മുട്ടകൾ കാണില്ല. ഇത്തരം അവസ്ഥകൾ തത്ത വളർത്തൽ നടത്തുന്നവരിൽ പതിവാണ്. മിക്ക തത്തയിനങ്ങളിലും ആണിനെയും പെണ്ണിനേയും വാങ്ങിയതുകൊണ്ടുമാത്രം അവ ഇണ ചേരണമെന്നുമില്ല. ഇവർ തമ്മിലുള്ള പൊരുത്തം ഏറെ പ്രധാനമാണ്. അതിനാൽ തന്നെ മിക്ക തത്തയിനങ്ങളിലും ലിംഗനിർണ്ണയം നടത്തിയവയെ (Sexed Pair) അല്ല, പൊരുത്തപ്പെട്ട (Sexed Proven Pair) ഇണകളെയാണ് ആവശ്യം. അതിനാൽ തന്നെ വളരെ ചെറുപ്പത്തിലെ ലിംഗനിർണ്ണയം ആവശ്യമായി വരുന്നു. ആണും പെണ്ണും തമ്മിലുള്ള ചേർച്ച കൃത്യമായ നിരീക്ഷണത്തിലൂടെ കണ്ടെത്താനാവുകയുള്ളൂ. ദീർഘകാലമായി ഒരുമിച്ചു പാർക്കുന്ന തത്തകളിൽ പരസ്പരം കൊക്കുരുമ്മിയിരുന്ന് ഇണചേരാൻ ശ്രമിക്കുന്നതു പോലും പലപ്പോഴും ചേർച്ചയുടെ ലക്ഷണങ്ങളാകണമെന്നില്ല.
ചില പക്ഷിയിനങ്ങളിൽ ആണും പെണ്ണും തമ്മിൽ രൂപവ്യത്യാസമില്ല. ബാഹ്യപ്രത്യുത്പാദന അവയവങ്ങളില്ലാത്ത പക്ഷികളിൽ അതിനാൽത്തന്നെ ലിംഗനിർണ്ണയം ബുദ്ധിമുട്ടാകുന്നു. ശബ്ദ വ്യത്യാസം, വലിപ്പ വ്യത്യാസം, സ്വഭാവസവിശേതകൾ, ചിറകുകളുടേയും തൂവലിന്റേയും വർണ്ണ വ്യതിയാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് സാധാരണ ഇനങ്ങളിൽ ലിംഗ വ്യത്യാസം കണ്ടെത്താറുള്ളത്. എന്നാൽ ഇത്തരം രീതികൾക്ക് നിരവധി പരിമിതികളുള്ളതിനാൽ വിശ്വസനീയമായിരിക്കണമെന്നില്ല. പലപ്പോഴും ഇത്തരം സൂക്ഷ്മ വ്യത്യാസങ്ങൾ തിരിച്ചറിയാൻ ദീർഘകാലത്തെ അനുഭവ സമ്പത്തു കൊണ്ടേ കഴിയുകയുള്ളൂ. കാഴ്ചയിൽ ആൺ, പെൺ വ്യത്യാസം വേർതിരിച്ചറിയാൻ കഴിയുന്ന ഇനങ്ങളിൽ (Dimorphic) പോലും വർഷത്തിൽ എല്ലാ സമയത്തും ഇതു കഴിയണമെന്നില്ല.
എൻഡോസ്കോപ്പിയും ഡി.എൻ.എ. ലിംഗനിർണ്ണയവും
ബാഹ്യപ്രകൃതിയും സ്വഭാവ സവിശേഷതകളും അടിസ്ഥാനമാക്കി ലിംഗനിർണ്ണയം നടത്തുന്ന രീതികളുടെ പരിമിതികൾ ഒഴിവാക്കാൻ സഹായിക്കുന്ന രണ്ട് മാർഗ്ഗങ്ങളാണ് എൻഡോസ്കോപ്പിയും (Endoscopy), ഡി.എൻ.എ. ലിംഗനിർണ്ണയവും (DNA Sexing). എൻഡോസ്കോപ്പ് ഉപയോഗിച്ച് സർജിക്കൽ രീതിയിൽ പ്രത്യുത്പാദന അവയവങ്ങൾ നേരിട്ട് നിരീക്ഷിച്ച് ലിംഗനിർണ്ണയം നടത്തുന്ന രീതിയാണ് ആദ്യത്തേത്. പക്ഷേ അനസ്തീഷ്യയും, സർജറിയുമൊക്കെ ആവശ്യമായതിനാൽ ഈ മാർഗ്ഗത്തിന് പ്രചാരം കുറവാണ്. മാത്രമല്ല പ്രായപൂർത്തിയെത്തിയ പക്ഷികളിലെ ഈ മാർഗ്ഗം ഫലപ്രദമാകൂ എന്നുള്ളതും ഓർക്കണം.
ഡി.എൻ.എ. ലിംഗനിർണ്ണയമാണ് ഇന്ന് പക്ഷിപ്രേമികളുടെ ഇടയിൽ ഏറ്റവും പ്രചാരമുള്ളതും സ്വീകരിക്കപ്പെട്ടതുമായ മാർഗ്ഗം. ഏത് പ്രായത്തിലുള്ള പക്ഷികളിലും ഇത് ഉപയോഗിക്കാമെന്നതിനാൽ പക്ഷിക്കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ ലിംഗനിർണ്ണയം നടത്തി ഇണകളാക്കി വളർത്താം. വിപണിയിലെ ഏറെ പ്രിയങ്കരമായ തത്തയിനങ്ങളായ മക്കാവു തത്തകൾ, കൊന്യൂർ, കൊക്കറ്റൂ, ആഫ്രിക്കൻ ഗ്രേ പാരറ്റ്, ആമസോൺ തുടങ്ങിയ തത്തകളുടെ ലിംഗനിർണ്ണയം ഈ വിധത്തിലാകും കൃത്യമായി നടത്താൻ കഴിയുക.
തൂവലുകൾ, ഒരു തുള്ളി രക്തം, വിരിഞ്ഞിറങ്ങിയ ഉടനെയുള്ള മുട്ടത്തോട് എന്നിവയാണ് ഡി.എൻ.എ. സെക്സിങ്ങിന് ഉപയോഗിക്കുന്നത്. പക്ഷികളുടെ നെഞ്ച് ഭാഗത്ത് നിന്ന് ശേഖരിക്കുന്ന ഇടത്തരം വലിപ്പമുള്ള തൂവലുകൾ ഉപയോഗിക്കാം. പൊഴിച്ചിടുന്ന തൂവലുകൾ ഉപയോഗിക്കരുത്. പക്ഷിയുടെ നഖം മുറിച്ചോ, വിരലിൽ കുത്തിയോ ശേഖരിക്കുന്ന രക്തം പ്രത്യേക കാർഡിൽ വീഴിച്ച് ഉണക്കിയശേഷം പരിശോധനയ്ക്ക് അയക്കാം. വിരിഞ്ഞിറങ്ങി 3-4 മണിക്കൂറിനുള്ളിൽ ശേഖരിക്കുന്ന മുട്ടത്തോടുകൾ (ഉള്ളിലെ സ്തരത്തിൽ ചെറിയ രക്തക്കുഴലുകളും അവയിൽ രക്തവും ഉണ്ടാകും) പരിശോധനക്ക് അയക്കാം.
ഇത്തരം വസ്തുക്കൾ കൊറിയറിൽ അയച്ചു കൊടുത്താൽ പല സ്വകാര്യ ലാബുകളും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പരിശോധനാഫലം അറിയിക്കുന്നു. ഡിജിറ്റൽ സർട്ടിഫിക്കേറ്റുകളും, സർട്ടിഫിക്കേറ്റ് പരിശോധന സൗകര്യമൊക്കെ വാഗ്ദാനം ചെയ്യുന്ന ലാബറട്ടറികളുമുണ്ട്. വിശ്വസ്തരായ പക്ഷി ബ്രീഡർമാർ അവരുടെ പക്ഷികളെ വിപണനം ചെയ്യുന്നത് ഡി.എൻ.എ. സെക്സിങ്ങിന്റെ സർട്ടിഫിക്കറ്റ് കൂടി നൽകിയാണ്. 99.9 ശതമാനം വരെ കൃത്യമായ ഫലമാണ് ഈ വഴി ലഭിക്കുന്നത്.
വിവരങ്ങൾക്ക് : 9446203839
Content Highlights: Sex determination in ornamental birds