ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യുന്നതുപോലെത്തന്നെ കേരളത്തിൽ കച്ചോലവും കൃഷിചെയ്യാം. നല്ല നീർവാർച്ചയും വളപ്പറ്റുമുള്ള എക്കൽമണ്ണും ജൈവാംശമുള്ള വെട്ടുകൽമണ്ണുമാണ് ഉത്തമം. എങ്കിലും ചാണകപ്പൊടി, എല്ലുപൊടി എന്നിവ അടിവളമായി ചേർത്ത് പരുവപ്പെടുത്തിയാൽ ഏതുമണ്ണിലും കച്ചോലം വളർത്താം.
വൈക്കോലോ കരിയിലയോ കൊണ്ട് തടങ്ങളിൽ പുതയിടാനും നട്ടുകഴിഞ്ഞ് പച്ചച്ചാണകം വെള്ളത്തിൽ കലക്കി നേർപ്പിച്ച് തെളിയൂറ്റി തടങ്ങളിൽ ഒഴിച്ചുകൊടുക്കാനും കഴിഞ്ഞാൽ നല്ലതാണ്. മാർച്ചുമാസം കിളച്ച് ഒരുക്കിയ സ്ഥലത്ത് വേനൽമഴ കിട്ടുന്നതോടെ മുളച്ച വിത്തുകഷണങ്ങൾ നടാം.
ഒരുമീറ്റർ വീതിയും 25 സെന്റീമീറ്റർ ഉയരവും സൗകര്യപ്രദമായ നീളവുമുള്ള വാരങ്ങളിൽ വിത്തുകിഴങ്ങുകൾ പാകണം. 20 സെന്റീമീറ്റർ അകലത്തിൽ ചെറിയ കൈക്കുഴികളെടുത്ത് മുള മുകളിലേക്കാക്കി നടണം. വിത്ത് 4-5 സെന്റീമീറ്ററിലധികം താഴരുത്. ഒന്നരമാസത്തിലും മൂന്നുമാസത്തിലും കളകൾ നീക്കി ജൈവവളങ്ങൾ ചേർത്ത് മണ്ണണച്ചുകൊടുക്കണം. തെങ്ങിൻതോപ്പിൽ ഇടവിളയായും കച്ചോലം ആദായകരമായി വളർത്താം.
തടങ്ങളിൽ പുതയിടൽ പ്രധാനമാണ്. തടത്തിൽ വെള്ളംകെട്ടരുത്. നട്ട് ഏഴുമാസം മതി വിളവെടുക്കാൻ. ഇലകൾ ഉണങ്ങാൻതുടങ്ങിയാൽ ചുവട്ടിലെ കിഴങ്ങുകൾക്കു കേടുപറ്റാതെ ഇളക്കി ഇലയും വേരുകളും നീക്കി കഴുകിയുണക്കി മൂർച്ചയുള്ള കത്തികൊണ്ട് അറ്റമൊഴികെ വട്ടത്തിൽ ഒരേകനത്തിൽ കഷണങ്ങളായി അരിയുക.
ഇവ വൃത്തിയുള്ളിടത്ത് ഒരേകനത്തിൽ നിരത്തി നാലുദിവസം ഉണക്കണം. തുടർന്ന് വൃത്തിയാക്കി ചാക്കുകളിലാക്കി ഈർപ്പംതട്ടാതെ സൂക്ഷിക്കാം. സാധാരണമായി നാടൻ ഇനങ്ങളാണ് കൃഷിചെയ്യുക പതിവെങ്കിലും ഇപ്പോൾ കേരള കാർഷിക സർവകലാശാല കണ്ടെത്തിയ രണ്ടു മികച്ച പുതിയ ഇനങ്ങളും രംഗത്തുണ്ട് -രജനി, കസ്തൂരി എന്നിങ്ങനെയാണ് പേര്.
സംസ്കരിച്ച കച്ചോലത്തിന് നാട്ടിലും മറുനാട്ടിലും നല്ല ഡിമാൻഡാണ്. പ്രത്യേകിച്ച് അറബ് നാടുകളിൽ. ദശമൂലാരിഷ്ടം, വലിയാരാസ്നാദി കഷായം, അഗസ്ത്യരസായനം, വലിയനാരായണതൈലം തുടങ്ങി ഒട്ടേറെ ആയുർവേദമരുന്നുകളിൽ ചേരുവയായതിനാൽ കച്ചോലത്തിന് ഇവിടത്തെ വിവിധ ആയുർവേദ ഔഷധ നിർമാതാക്കൾക്കും നിരന്തരം ആവശ്യമുണ്ട്.
വീട്ടാവശ്യത്തിന് ചെറിയതോതിലും വാണിജ്യകൃഷിക്ക് ഏതെങ്കിലും ആയുർവേദഔഷധസ്ഥാപനവുമായി ധാരണയിലായും കൃഷിചെയ്യാവുന്നതേയുള്ളൂ.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights:Medicinal Plant Kacholam (Aromatic Ginger)
വൈക്കോലോ കരിയിലയോ കൊണ്ട് തടങ്ങളിൽ പുതയിടാനും നട്ടുകഴിഞ്ഞ് പച്ചച്ചാണകം വെള്ളത്തിൽ കലക്കി നേർപ്പിച്ച് തെളിയൂറ്റി തടങ്ങളിൽ ഒഴിച്ചുകൊടുക്കാനും കഴിഞ്ഞാൽ നല്ലതാണ്. മാർച്ചുമാസം കിളച്ച് ഒരുക്കിയ സ്ഥലത്ത് വേനൽമഴ കിട്ടുന്നതോടെ മുളച്ച വിത്തുകഷണങ്ങൾ നടാം.
ഒരുമീറ്റർ വീതിയും 25 സെന്റീമീറ്റർ ഉയരവും സൗകര്യപ്രദമായ നീളവുമുള്ള വാരങ്ങളിൽ വിത്തുകിഴങ്ങുകൾ പാകണം. 20 സെന്റീമീറ്റർ അകലത്തിൽ ചെറിയ കൈക്കുഴികളെടുത്ത് മുള മുകളിലേക്കാക്കി നടണം. വിത്ത് 4-5 സെന്റീമീറ്ററിലധികം താഴരുത്. ഒന്നരമാസത്തിലും മൂന്നുമാസത്തിലും കളകൾ നീക്കി ജൈവവളങ്ങൾ ചേർത്ത് മണ്ണണച്ചുകൊടുക്കണം. തെങ്ങിൻതോപ്പിൽ ഇടവിളയായും കച്ചോലം ആദായകരമായി വളർത്താം.
തടങ്ങളിൽ പുതയിടൽ പ്രധാനമാണ്. തടത്തിൽ വെള്ളംകെട്ടരുത്. നട്ട് ഏഴുമാസം മതി വിളവെടുക്കാൻ. ഇലകൾ ഉണങ്ങാൻതുടങ്ങിയാൽ ചുവട്ടിലെ കിഴങ്ങുകൾക്കു കേടുപറ്റാതെ ഇളക്കി ഇലയും വേരുകളും നീക്കി കഴുകിയുണക്കി മൂർച്ചയുള്ള കത്തികൊണ്ട് അറ്റമൊഴികെ വട്ടത്തിൽ ഒരേകനത്തിൽ കഷണങ്ങളായി അരിയുക.
ഇവ വൃത്തിയുള്ളിടത്ത് ഒരേകനത്തിൽ നിരത്തി നാലുദിവസം ഉണക്കണം. തുടർന്ന് വൃത്തിയാക്കി ചാക്കുകളിലാക്കി ഈർപ്പംതട്ടാതെ സൂക്ഷിക്കാം. സാധാരണമായി നാടൻ ഇനങ്ങളാണ് കൃഷിചെയ്യുക പതിവെങ്കിലും ഇപ്പോൾ കേരള കാർഷിക സർവകലാശാല കണ്ടെത്തിയ രണ്ടു മികച്ച പുതിയ ഇനങ്ങളും രംഗത്തുണ്ട് -രജനി, കസ്തൂരി എന്നിങ്ങനെയാണ് പേര്.
സംസ്കരിച്ച കച്ചോലത്തിന് നാട്ടിലും മറുനാട്ടിലും നല്ല ഡിമാൻഡാണ്. പ്രത്യേകിച്ച് അറബ് നാടുകളിൽ. ദശമൂലാരിഷ്ടം, വലിയാരാസ്നാദി കഷായം, അഗസ്ത്യരസായനം, വലിയനാരായണതൈലം തുടങ്ങി ഒട്ടേറെ ആയുർവേദമരുന്നുകളിൽ ചേരുവയായതിനാൽ കച്ചോലത്തിന് ഇവിടത്തെ വിവിധ ആയുർവേദ ഔഷധ നിർമാതാക്കൾക്കും നിരന്തരം ആവശ്യമുണ്ട്.
വീട്ടാവശ്യത്തിന് ചെറിയതോതിലും വാണിജ്യകൃഷിക്ക് ഏതെങ്കിലും ആയുർവേദഔഷധസ്ഥാപനവുമായി ധാരണയിലായും കൃഷിചെയ്യാവുന്നതേയുള്ളൂ.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights:Medicinal Plant Kacholam (Aromatic Ginger)