ഒരാൾ ജോണി, മറ്റൊരാൾ ഷാജി. ഇവർ ഒന്നുചേർന്നാണ് കൃഷി തുടങ്ങിയത്. കൃഷിയുടെ നൂതനവഴികൾ യൂട്യൂബിൽനിന്ന് മനസ്സിലാക്കി. ഓപ്പൺ പ്രിസിഷൻ ഫാമിങ് എന്ന രീതി തിരഞ്ഞെടുത്തു. ആദ്യം കൊട്ടിയൂർ അമ്പായത്തോട്ടിൽ അരയേക്കറിൽ പരീക്ഷണം. നിലമൊരുക്കി വളങ്ങൾ ചേർത്ത് നിലത്ത് നീളത്തിൽ പ്ലാസ്റ്റിക് പായകൾ വിരിച്ചു. അതിൽ കൃത്യമായ അകലത്തിൽ തുളയുണ്ടാക്കി പച്ചക്കറിവിത്തുകൾ പാകി. നനയ്ക്കാനായി കണികാജലസേചന സംവിധാനങ്ങളും ഒരുക്കി. എന്നാൽ ജോണി കുമ്പളക്കുഴിയുടെയും ഷാജി ആലനാലിന്റെയും കൃഷിയിടത്തിൽ വ്യത്യസ്തതകൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
ടെക്നോളജികൾ ഒരു കുടക്കീഴിൽ
സാധാരണ കണികാജലസേചനം നടത്താറുള്ള പോളിഹൗസുകൾക്കുപകരം തുറസ്സായ സ്ഥലത്താണ് ഇവരുടെ കൃഷി. നനയ്ക്കാൻ ഓൺലൈൻ ഡ്രിപ്പറുകൾ ഘടിപ്പിച്ചിരിക്കുന്നു. ദിവസം ഒരുനേരം 10 മിനിറ്റു സമയം മോട്ടോർ പ്രവർത്തിപ്പിച്ചാൽ മതിയാകും.
അന്നത്തേക്ക് ചെടിക്കുവേണ്ട വെള്ളമായി. വളപ്രയോഗത്തിനായും ആ സംവിധാനം പ്രയോജനപ്പെടുത്തിയാണ് പാരമ്പര്യശൈലികൾ ആധുനികതയിലേക്ക് ഇവർ സന്നിവേശിപ്പിച്ചത്. അതിനായി വൃക്ഷകഷായം എന്ന പാരമ്പര്യ വളം ഉപയോഗിച്ചു.
കണികാജലസേചന മാതൃകയിൽ വളവും നൽകുന്ന ഈ രീതിക്ക് വെഞ്ച്വറിങ് എന്നാണു പേര്. മൾച്ചിങ് എന്നുവിളിക്കുന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഷീറ്റുകൾ വിരിച്ചിരിക്കുന്നത്. ഷീറ്റിനിടയിലെ തുളകളിൽ വിത്തുപാകുന്നതിനാൽ ചെടിയുടെ ചുവട്ടിൽ കളകളും വളരില്ല. പയറും വെണ്ടയുമാണ് ആദ്യം പാകിയിരുന്നത്.
33-ാം ദിവസമെത്തിയപ്പോഴേക്കും പയറിന്റെ ആദ്യ വിളവെടുത്തു. 40-ദിവസത്തിനകം വെണ്ടയും. ഇന്നിവരുടെ കൃഷി ഒരേക്കറിലാണ്. നാലുവർഷം തുടർച്ചയായി കൃഷിചെയ്യുന്നു. 30 കിലോ പയറും അത്രതന്നെ വെണ്ടയും ദിവസേന വിൽക്കുന്നു. കളക്ടറേറ്റിലെ ജൈവപച്ചക്കറി സ്റ്റാളിലും പച്ചക്കറി കൈമാറ്റ ഗ്രൂപ്പുകൾ വഴിയുമാണ് വിപണനം.
ജോണിയും ഷാജിയും വെഞ്ച്വറിങ് രീതിയിൽവളപ്രയോഗം നടത്താനുള്ള തയ്യാറെടുപ്പിൽ
100 ശതമാനം ജൈവകൃഷി
വൃക്ഷകഷായം എന്ന വളക്കൂട്ട് തനിനാടനാണ്. ആര്യവേപ്പ്, ശീമക്കൊന്ന, കണിക്കൊന്ന എന്നിവയുടെ ഇലകളും കൃഷിയിടത്തിൽ തഴച്ചുവളരുന്ന ഏഴുകൂട്ടം കളകളുടെ ഇലകളും (പുല്ലുവർഗത്തിൽപ്പെടാത്തതും പാലില്ലാത്തതുമായവ) നാടൻപശുവിന്റെ പച്ചച്ചാണകം, വെല്ലം, ഉഴുന്ന് എന്നിവയും ചേർത്താണ് വൃക്ഷകഷായം നിർമിക്കുന്നത്. ഇവയെല്ലാം ചേർത്ത് ജാറിൽ 15 ദിവസം വായുകടക്കാതെ അടച്ചുവെക്കും.
ദിവസവും രാവിലെയും വൈകീട്ടും ഇളക്കിനൽകണം. ശേഷം ഒരു ലിറ്റർ വൃക്ഷകഷായത്തിൽ ഒൻപതുലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ പ്രയോഗിക്കാം. ആഴ്ചയിൽ ഒരുതവണയേ കഷായം നൽകുകയുള്ളൂ. ഹരിത കഷായം, ഗുണാപജലം എന്നീ പേരുകളിലും ഈ വളക്കൂട്ട് അറിയപ്പെടുന്നുണ്ട്. ഏഷ്യൻ അഗ്രി ഹിസ്റ്ററി ഫൗണ്ടേഷൻ എന്ന സംഘടയിൽനിന്നാണ് ഇവർ വൃക്ഷകഷായം പരിചയപ്പെടുന്നത്. സംഘടന കേരളാ ചാപ്റ്റർ സെക്രട്ടറി പി.വി.ജിതേഷ് കൃഷിയിടം സന്ദർശിച്ച് ക്ലാസ് നൽകി.
ജോണിയും ഷാജിയും കൃഷിയിടത്തിൽ
കൃഷിപാഠങ്ങൾ
നൂതന കൃഷിരീതിയെക്കുറിച്ച് നവമാധ്യമങ്ങളിലൂടെയറിഞ്ഞ കണ്ണൂർ സർവകലാശാലയുടെ പാലയാട് കാമ്പസിലെ ഇൻക്യുബേഷൻ സെന്റർ ഇവരെ കാമ്പസിലേക്ക് ക്ഷണിച്ചു. കൃഷിയുടെ ഒരുപതിപ്പ് കാമ്പസിലും തയ്യാറാക്കണം. അങ്ങനെ രണ്ടുമാസംമുമ്പ് കാമ്പസിൽ 10 സെന്റിൽ തക്കാളി, മുളക്, കാബേജ്, കോളിഫ്ലവർ, പയർ, വെണ്ട എന്നിവ കൃഷിചെയ്തു.
കോളേജിലെ ഐ.ടി. വിഭാഗം അവരുടെ കഴിവുകൾകൂടി കൃഷിയിലേക്ക് സമന്വയിപ്പിച്ചു. ഇതിനായി സ്മാർട്ട് ഫോൺ ആപ്പ് വികസിപ്പിച്ചു. ആപ്ലിക്കേഷനിൽനിന്ന് സന്ദേശം അയച്ചാൽ വെള്ളംനന ആരംഭിക്കും. മറ്റൊരു സന്ദേശം അയച്ചാൽ നനയവസാനിപ്പിക്കും. സി.സി.ടി.വി.കൾ സ്ഥാപിച്ചതിനാൽ ഏതുസമയത്തുവേണമെങ്കിലും എവിടെയിരുന്നും തോട്ടം നിരീക്ഷിക്കാം.
കൂടാതെ ടൈമർ, ഓട്ടോസ്റ്റോപ്പർ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. വെള്ളം നനയുടെ സമയംക്രമീകരിക്കാനും നിർത്താനും അതുവഴി സാധിച്ചു. ഈ സംവിധാനങ്ങളും ഉൾക്കൊള്ളിച്ചതോടെ ഹൈടെക് കൃഷി ഹൈ ക്ലാസായി മാറി. പാലയാട് കാമ്പസിൽ വിജയകരമായി നടപ്പാക്കിയ ഈ കൃഷിരീതി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും നടപ്പാക്കാനുള്ള ക്ഷണം ഇപ്പോഴിവർക്ക് ലഭിച്ചിരിക്കുകയാണ്. വിമാനത്താവളത്തിൽ ഒരേക്കറിലാണ് കൃഷി നടപ്പാക്കുക.
ജോണിയും ഷാജിയും കൃഷിയിടത്തിൽ
അറിവുകൾ മറ്റുള്ളവരിലേക്കും
ഇരിട്ടി, ഉളിക്കൽ എന്നിവിടങ്ങളിലും ഈ ഹൈടെക് കൃഷി ഇവർ ഒരുക്കിനൽകി. ആവശ്യക്കാർക്ക് അവരുടെ ആവശ്യത്തിനും അഭിരുചിക്കുമനുസരിച്ച് കൃഷിടത്തിൽ ഇവരുടെ നൂതനരീതികൾ തയ്യാറാക്കി നൽകുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് മെസേജിങും സി.സി.ടി.വി.യുമടക്കം ഒരുക്കി നൽകും. ഓരോസ്ഥലത്തിന്റെയും പ്രത്യേകതകൾ മനസ്സിലാക്കിയാണ് കൃഷി നടത്തുക.
മണ്ണ് ശേഖരിച്ച് ലാബിൽ പരിശോധന നടത്തി ആവശ്യത്തിനനുസരിച്ച് വളപ്രയോഗം നടത്തിയാണ് കൃഷിയാരംഭിക്കുക. ഉപഭോക്താവിന്റെ ആവശ്യാനുസരണം പച്ചക്കറി ചെടികൾ ഗ്രോബാഗിൽ വളർത്തി വീട്ടിലെത്തിച്ചു നൽകുന്ന സംരംഭവുമുണ്ട്. ഗ്രോബാഗ് എത്ര, ഏതു പച്ചക്കറി എന്ന് ഓർഡർ നൽകുക മാത്രമേ വേണ്ടു. ആവശ്യമെങ്കിൽ ഈ ഗ്രോബാഗുകളിലെ പച്ചക്കറികൾ നനയ്ക്കാനായി ഡ്രിപ്പ് ഇറിഗേഷനും ഒരുക്കി നൽകും.
കൃഷിവകുപ്പിന്റെ പിന്തുണ
ജോണിയുടെയും ഷാജിയുടെയും നൂതനകൃഷിക്ക് കൃഷിവകുപ്പ് പൂർണ നൽകുന്നുണ്ട്. ജോണിയുടെയും ഷാജിയുടെയും കുടുംബങ്ങളും കട്ടസപ്പോർട്ടാണ്. ഭാര്യ ഫിലോമിന, അമ്മ ത്രേസ്യാമ്മ, മക്കളായ റോബിൻസും റോൺസും ജോണിക്ക് പിന്തുണ നൽകുന്നു. ഷാജിയുടെ ഭാര്യ ഓമന, മക്കളായ വിഷ്ണു, ജിഷ്ണ എന്നിവരും കൃഷിക്ക് കൂട്ടുണ്ട്.
കൃഷിവകുപ്പിന്റെ ആത്മ ജില്ലാതല പുരസ്കാരം ജോണിക്ക് ലഭിച്ചിട്ടുണ്ട്. ഏഷ്യൻ അഗ്രി ഹിസ്റ്ററി ഫൗണ്ടേഷന്റെ കൃഷി പുരസ്കാരവും ഇവർക്ക് ലഭിച്ചു. കൃഷിവകുപ്പിനുമുമ്പിൽ ഒരാവശ്യം വെക്കാനുണ്ടിവർക്ക്. മണ്ണുപരിശോധനയ്ക്ക് മതിയായ സംവിധാനങ്ങൾ കുറവാണ്. അടുത്തെങ്ങുമില്ല. മണ്ണിലെ സൂക്ഷ്മമൂലകങ്ങളുടെ കുറവ് കണ്ടെത്താനും സംവിധാനങ്ങൾ എല്ലായിടത്തുമില്ല. അത് പരിഹരിക്കണം. മണ്ണിനെ അറിയുകയെന്നത് വളരെ പ്രധാനമല്ലേ.
Content Highlights:Success story of Hitech farmers Johny and Shaji at Kannur
ടെക്നോളജികൾ ഒരു കുടക്കീഴിൽ
സാധാരണ കണികാജലസേചനം നടത്താറുള്ള പോളിഹൗസുകൾക്കുപകരം തുറസ്സായ സ്ഥലത്താണ് ഇവരുടെ കൃഷി. നനയ്ക്കാൻ ഓൺലൈൻ ഡ്രിപ്പറുകൾ ഘടിപ്പിച്ചിരിക്കുന്നു. ദിവസം ഒരുനേരം 10 മിനിറ്റു സമയം മോട്ടോർ പ്രവർത്തിപ്പിച്ചാൽ മതിയാകും.
അന്നത്തേക്ക് ചെടിക്കുവേണ്ട വെള്ളമായി. വളപ്രയോഗത്തിനായും ആ സംവിധാനം പ്രയോജനപ്പെടുത്തിയാണ് പാരമ്പര്യശൈലികൾ ആധുനികതയിലേക്ക് ഇവർ സന്നിവേശിപ്പിച്ചത്. അതിനായി വൃക്ഷകഷായം എന്ന പാരമ്പര്യ വളം ഉപയോഗിച്ചു.
കണികാജലസേചന മാതൃകയിൽ വളവും നൽകുന്ന ഈ രീതിക്ക് വെഞ്ച്വറിങ് എന്നാണു പേര്. മൾച്ചിങ് എന്നുവിളിക്കുന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഷീറ്റുകൾ വിരിച്ചിരിക്കുന്നത്. ഷീറ്റിനിടയിലെ തുളകളിൽ വിത്തുപാകുന്നതിനാൽ ചെടിയുടെ ചുവട്ടിൽ കളകളും വളരില്ല. പയറും വെണ്ടയുമാണ് ആദ്യം പാകിയിരുന്നത്.
33-ാം ദിവസമെത്തിയപ്പോഴേക്കും പയറിന്റെ ആദ്യ വിളവെടുത്തു. 40-ദിവസത്തിനകം വെണ്ടയും. ഇന്നിവരുടെ കൃഷി ഒരേക്കറിലാണ്. നാലുവർഷം തുടർച്ചയായി കൃഷിചെയ്യുന്നു. 30 കിലോ പയറും അത്രതന്നെ വെണ്ടയും ദിവസേന വിൽക്കുന്നു. കളക്ടറേറ്റിലെ ജൈവപച്ചക്കറി സ്റ്റാളിലും പച്ചക്കറി കൈമാറ്റ ഗ്രൂപ്പുകൾ വഴിയുമാണ് വിപണനം.
ജോണിയും ഷാജിയും വെഞ്ച്വറിങ് രീതിയിൽവളപ്രയോഗം നടത്താനുള്ള തയ്യാറെടുപ്പിൽ
100 ശതമാനം ജൈവകൃഷി
വൃക്ഷകഷായം എന്ന വളക്കൂട്ട് തനിനാടനാണ്. ആര്യവേപ്പ്, ശീമക്കൊന്ന, കണിക്കൊന്ന എന്നിവയുടെ ഇലകളും കൃഷിയിടത്തിൽ തഴച്ചുവളരുന്ന ഏഴുകൂട്ടം കളകളുടെ ഇലകളും (പുല്ലുവർഗത്തിൽപ്പെടാത്തതും പാലില്ലാത്തതുമായവ) നാടൻപശുവിന്റെ പച്ചച്ചാണകം, വെല്ലം, ഉഴുന്ന് എന്നിവയും ചേർത്താണ് വൃക്ഷകഷായം നിർമിക്കുന്നത്. ഇവയെല്ലാം ചേർത്ത് ജാറിൽ 15 ദിവസം വായുകടക്കാതെ അടച്ചുവെക്കും.
ദിവസവും രാവിലെയും വൈകീട്ടും ഇളക്കിനൽകണം. ശേഷം ഒരു ലിറ്റർ വൃക്ഷകഷായത്തിൽ ഒൻപതുലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ പ്രയോഗിക്കാം. ആഴ്ചയിൽ ഒരുതവണയേ കഷായം നൽകുകയുള്ളൂ. ഹരിത കഷായം, ഗുണാപജലം എന്നീ പേരുകളിലും ഈ വളക്കൂട്ട് അറിയപ്പെടുന്നുണ്ട്. ഏഷ്യൻ അഗ്രി ഹിസ്റ്ററി ഫൗണ്ടേഷൻ എന്ന സംഘടയിൽനിന്നാണ് ഇവർ വൃക്ഷകഷായം പരിചയപ്പെടുന്നത്. സംഘടന കേരളാ ചാപ്റ്റർ സെക്രട്ടറി പി.വി.ജിതേഷ് കൃഷിയിടം സന്ദർശിച്ച് ക്ലാസ് നൽകി.
ജോണിയും ഷാജിയും കൃഷിയിടത്തിൽ
കൃഷിപാഠങ്ങൾ
നൂതന കൃഷിരീതിയെക്കുറിച്ച് നവമാധ്യമങ്ങളിലൂടെയറിഞ്ഞ കണ്ണൂർ സർവകലാശാലയുടെ പാലയാട് കാമ്പസിലെ ഇൻക്യുബേഷൻ സെന്റർ ഇവരെ കാമ്പസിലേക്ക് ക്ഷണിച്ചു. കൃഷിയുടെ ഒരുപതിപ്പ് കാമ്പസിലും തയ്യാറാക്കണം. അങ്ങനെ രണ്ടുമാസംമുമ്പ് കാമ്പസിൽ 10 സെന്റിൽ തക്കാളി, മുളക്, കാബേജ്, കോളിഫ്ലവർ, പയർ, വെണ്ട എന്നിവ കൃഷിചെയ്തു.
കോളേജിലെ ഐ.ടി. വിഭാഗം അവരുടെ കഴിവുകൾകൂടി കൃഷിയിലേക്ക് സമന്വയിപ്പിച്ചു. ഇതിനായി സ്മാർട്ട് ഫോൺ ആപ്പ് വികസിപ്പിച്ചു. ആപ്ലിക്കേഷനിൽനിന്ന് സന്ദേശം അയച്ചാൽ വെള്ളംനന ആരംഭിക്കും. മറ്റൊരു സന്ദേശം അയച്ചാൽ നനയവസാനിപ്പിക്കും. സി.സി.ടി.വി.കൾ സ്ഥാപിച്ചതിനാൽ ഏതുസമയത്തുവേണമെങ്കിലും എവിടെയിരുന്നും തോട്ടം നിരീക്ഷിക്കാം.
കൂടാതെ ടൈമർ, ഓട്ടോസ്റ്റോപ്പർ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. വെള്ളം നനയുടെ സമയംക്രമീകരിക്കാനും നിർത്താനും അതുവഴി സാധിച്ചു. ഈ സംവിധാനങ്ങളും ഉൾക്കൊള്ളിച്ചതോടെ ഹൈടെക് കൃഷി ഹൈ ക്ലാസായി മാറി. പാലയാട് കാമ്പസിൽ വിജയകരമായി നടപ്പാക്കിയ ഈ കൃഷിരീതി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും നടപ്പാക്കാനുള്ള ക്ഷണം ഇപ്പോഴിവർക്ക് ലഭിച്ചിരിക്കുകയാണ്. വിമാനത്താവളത്തിൽ ഒരേക്കറിലാണ് കൃഷി നടപ്പാക്കുക.
ജോണിയും ഷാജിയും കൃഷിയിടത്തിൽ
അറിവുകൾ മറ്റുള്ളവരിലേക്കും
ഇരിട്ടി, ഉളിക്കൽ എന്നിവിടങ്ങളിലും ഈ ഹൈടെക് കൃഷി ഇവർ ഒരുക്കിനൽകി. ആവശ്യക്കാർക്ക് അവരുടെ ആവശ്യത്തിനും അഭിരുചിക്കുമനുസരിച്ച് കൃഷിടത്തിൽ ഇവരുടെ നൂതനരീതികൾ തയ്യാറാക്കി നൽകുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് മെസേജിങും സി.സി.ടി.വി.യുമടക്കം ഒരുക്കി നൽകും. ഓരോസ്ഥലത്തിന്റെയും പ്രത്യേകതകൾ മനസ്സിലാക്കിയാണ് കൃഷി നടത്തുക.
മണ്ണ് ശേഖരിച്ച് ലാബിൽ പരിശോധന നടത്തി ആവശ്യത്തിനനുസരിച്ച് വളപ്രയോഗം നടത്തിയാണ് കൃഷിയാരംഭിക്കുക. ഉപഭോക്താവിന്റെ ആവശ്യാനുസരണം പച്ചക്കറി ചെടികൾ ഗ്രോബാഗിൽ വളർത്തി വീട്ടിലെത്തിച്ചു നൽകുന്ന സംരംഭവുമുണ്ട്. ഗ്രോബാഗ് എത്ര, ഏതു പച്ചക്കറി എന്ന് ഓർഡർ നൽകുക മാത്രമേ വേണ്ടു. ആവശ്യമെങ്കിൽ ഈ ഗ്രോബാഗുകളിലെ പച്ചക്കറികൾ നനയ്ക്കാനായി ഡ്രിപ്പ് ഇറിഗേഷനും ഒരുക്കി നൽകും.
കൃഷിവകുപ്പിന്റെ പിന്തുണ
ജോണിയുടെയും ഷാജിയുടെയും നൂതനകൃഷിക്ക് കൃഷിവകുപ്പ് പൂർണ നൽകുന്നുണ്ട്. ജോണിയുടെയും ഷാജിയുടെയും കുടുംബങ്ങളും കട്ടസപ്പോർട്ടാണ്. ഭാര്യ ഫിലോമിന, അമ്മ ത്രേസ്യാമ്മ, മക്കളായ റോബിൻസും റോൺസും ജോണിക്ക് പിന്തുണ നൽകുന്നു. ഷാജിയുടെ ഭാര്യ ഓമന, മക്കളായ വിഷ്ണു, ജിഷ്ണ എന്നിവരും കൃഷിക്ക് കൂട്ടുണ്ട്.
കൃഷിവകുപ്പിന്റെ ആത്മ ജില്ലാതല പുരസ്കാരം ജോണിക്ക് ലഭിച്ചിട്ടുണ്ട്. ഏഷ്യൻ അഗ്രി ഹിസ്റ്ററി ഫൗണ്ടേഷന്റെ കൃഷി പുരസ്കാരവും ഇവർക്ക് ലഭിച്ചു. കൃഷിവകുപ്പിനുമുമ്പിൽ ഒരാവശ്യം വെക്കാനുണ്ടിവർക്ക്. മണ്ണുപരിശോധനയ്ക്ക് മതിയായ സംവിധാനങ്ങൾ കുറവാണ്. അടുത്തെങ്ങുമില്ല. മണ്ണിലെ സൂക്ഷ്മമൂലകങ്ങളുടെ കുറവ് കണ്ടെത്താനും സംവിധാനങ്ങൾ എല്ലായിടത്തുമില്ല. അത് പരിഹരിക്കണം. മണ്ണിനെ അറിയുകയെന്നത് വളരെ പ്രധാനമല്ലേ.
Content Highlights:Success story of Hitech farmers Johny and Shaji at Kannur