സസ്യശാസ്ത്രം പഠിക്കുന്നവർക്കും ഗവേഷണം നടത്തുന്നവർക്കും പരമാവധി എത്ര സസ്യങ്ങളെ കണ്ടാലറിയാം, ശാസ്ത്രീയ നാമങ്ങളറിയാം. എത്രയെണ്ണത്തിന്റെ ജീനസ്സും സ്പീഷീസും ഗുണങ്ങളും പറയാനാകും..? അതിന് ഉത്തരം തിരയുന്നതിനിടെ വേറൊരു ചോദ്യം. വെറും പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ഒരാൾക്ക് രണ്ടായിരത്തോളം സസ്യങ്ങളുടെ ശാസ്ത്രീയനാമവും കുടുംബവും സവിശേഷതകളുമെല്ലാം മനപ്പാഠമാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ..? വിശ്വസിച്ചേപറ്റൂ. അതാണ് മലപ്പുറം കോരങ്ങോട്ടെ നെച്ചിക്കാട്ട് ജനാർദ്ദനൻ. കാണുന്ന ഏതു ചെടികളെക്കുറിച്ചും ചോദിക്കാം, വിശേഷിച്ച് ഔഷധസസ്യങ്ങൾ. ഏതു കുടുംബത്തിൽ, സ്പീഷീസിൽ പെടുമെന്ന് ജനാർദ്ദനൻ പറയും. അതിന്റെ സവിശേഷതകൾ, സംസ്കൃതനാമം, ഗുണങ്ങൾ എല്ലാം കൃത്യമായി പറയും.
1979-ൽ ആര്യവൈദ്യശാല ഔഷധോദ്യാനം തുടങ്ങുമ്പോൾ അവിടെ സഹായിയായി എത്തിയതാണ് ജനാർദ്ദനൻ. പിന്നെ ഔഷധസസ്യങ്ങളായി അദ്ദേഹത്തിന്റെ കൂട്ടുകാർ. തുടക്കത്തിൽ അറുനൂറിൽപ്പരം ഔഷധസസ്യങ്ങളും വൃക്ഷങ്ങളുമായിരുന്നു ഔഷധോദ്യാനത്തിലുണ്ടായിരുന്നത്. പിന്നീടത് ആയിരത്തി അറുനൂറിലേറെയായി. സസ്യശാസ്ത്ര വിദ്യാർഥികളും അധ്യാപകരും ഗവേഷകരും ആയുർവേദ പഠിതാക്കളുമെല്ലാം ഇടയ്ക്കിടെ വരും. അവർക്കെല്ലാം ഔഷധസസ്യങ്ങളെ കാണിച്ചുകൊടുക്കണം. അതിന്റെ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞുകൊടുക്കണം. അങ്ങനെ പതിയെപ്പതിയെ ജനാർദ്ദനന് അതൊരു ഹരമായി. പിന്നെ ആ വഴിയിലേക്ക് ഗൗരവമായി ഇറങ്ങി. വിവിധ ഗവേഷകരിൽനിന്നും കിട്ടാവുന്ന പുസ്തകങ്ങളിൽനിന്നുമൊക്കെ പരമാവധി വിവരങ്ങൾ ശേഖരിച്ചു. ടാക്സോണമിയുടെ സാങ്കേതികപദങ്ങളും പ്രയോഗങ്ങളുമെല്ലാം പഠിച്ചു.
വിവിധ സർവകലാശാലകളിലെ ഗവേഷകർക്ക് സഹായിയായി ആന്ധ്ര, തമിഴ്നാട്, കർണാടക, ആൻഡമാൻ എന്നിവിടങ്ങളിലെ കാടുകളിൽ പോയിട്ടുണ്ട് അദ്ദേഹം. കാടുകളിൽ ടെന്റുകെട്ടി താമസിച്ച് ചെടികൾ തിരഞ്ഞു. അപൂർവസസ്യങ്ങളെ കണ്ടെത്താനും തിരിച്ചറിയാനും ജനാർദ്ദനൻ ഗവേഷകർക്ക് വലിയ സഹായിയായി. ഉദ്യാനത്തിലില്ലാത്ത അപൂർവ സസ്യങ്ങൾ ശേഖരിച്ച് ഉദ്യാനത്തിൽ നട്ടുവളർത്തിയത് ജനാർദ്ദനനാണെന്ന് ഔഷധസസ്യ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ഇന്ദിരാ ബാലചന്ദ്രൻ പറയുന്നു. ഒരിക്കൽ കാഴ്ചയിൽ ഒരേപോലുള്ള രണ്ട് ചെടികൾ കാണിച്ചപ്പോൾ അത് രണ്ട് വർഗമാണെന്ന് തന്റെ ബോട്ടണി പ്രൊഫസറോട് ജനാർദ്ദൻ പറഞ്ഞതും അതു ശരിയാണെന്ന് പിന്നീട് തെളിഞ്ഞതുമായ സംഭവം ഡോ. ഇന്ദിരാ ബാലചന്ദ്രൻ ഓർക്കുന്നു. അത്രയ്ക്ക് സൂക്ഷ്മമായാണ് സസ്യങ്ങളെ ഈ മനുഷ്യൻ നിരീക്ഷിക്കുന്നതെന്ന് അവർ പറയുന്നു.
ജനാർദ്ദനന്റെ ഈ സിദ്ധി മനസ്സിലാക്കിയതുകൊണ്ട് 2017-ൽ വിരമിച്ചിട്ടും ആര്യവൈദ്യശാല അദ്ദേഹത്തെ തുടരാൻ അനുവദിച്ചു. ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സസ്യഗവേഷകർ അവർക്ക് പരിചയമില്ലാത്ത ചെടി കണ്ടെത്തിയാൽ അതെന്താണെന്നറിയാൻ ചിത്രം ജനാർദ്ദനന് അയച്ചുകൊടുക്കും. അദ്ദേഹം മിനിറ്റുകൾക്കുള്ളിൽ പൂർണമായ വിവരങ്ങൾ തിരിച്ചും കൊടുക്കും. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പല പ്രമുഖ ഗ്രൂപ്പുകളിലും ഇദ്ദേഹം സജീവമാണ്.
സസ്യ വർഗീകരണമേഖലയിൽ ജനാർദ്ദനൻ ഒരു സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയയാണെന്നാണ് സസ്യവർഗീകരണ വിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. കെ.എം. പ്രഭുകുമാറിന്റെ അഭിപ്രായം. ഒരു ചെടിയുടെ രോമത്തിൽകാണുന്ന സാമ്യവും വ്യത്യാസവുംപോലും അദ്ദേഹം ശ്രദ്ധിക്കുന്നു. ഇത്രയും സസ്യങ്ങളുടെ വിവരങ്ങൾ മനഃപാഠമാക്കിയ മറ്റൊരാൾ കേരളത്തിലുണ്ടാകാനിടയില്ലെന്ന് അദ്ദേഹം പറയുന്നു. ഭാര്യയും രണ്ട് മക്കളുമാണ് ജനാർദ്ദനനുള്ളത്.
Content Highlights:Janardhanan will tell you about the varieties and species of two thousand plants
1979-ൽ ആര്യവൈദ്യശാല ഔഷധോദ്യാനം തുടങ്ങുമ്പോൾ അവിടെ സഹായിയായി എത്തിയതാണ് ജനാർദ്ദനൻ. പിന്നെ ഔഷധസസ്യങ്ങളായി അദ്ദേഹത്തിന്റെ കൂട്ടുകാർ. തുടക്കത്തിൽ അറുനൂറിൽപ്പരം ഔഷധസസ്യങ്ങളും വൃക്ഷങ്ങളുമായിരുന്നു ഔഷധോദ്യാനത്തിലുണ്ടായിരുന്നത്. പിന്നീടത് ആയിരത്തി അറുനൂറിലേറെയായി. സസ്യശാസ്ത്ര വിദ്യാർഥികളും അധ്യാപകരും ഗവേഷകരും ആയുർവേദ പഠിതാക്കളുമെല്ലാം ഇടയ്ക്കിടെ വരും. അവർക്കെല്ലാം ഔഷധസസ്യങ്ങളെ കാണിച്ചുകൊടുക്കണം. അതിന്റെ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞുകൊടുക്കണം. അങ്ങനെ പതിയെപ്പതിയെ ജനാർദ്ദനന് അതൊരു ഹരമായി. പിന്നെ ആ വഴിയിലേക്ക് ഗൗരവമായി ഇറങ്ങി. വിവിധ ഗവേഷകരിൽനിന്നും കിട്ടാവുന്ന പുസ്തകങ്ങളിൽനിന്നുമൊക്കെ പരമാവധി വിവരങ്ങൾ ശേഖരിച്ചു. ടാക്സോണമിയുടെ സാങ്കേതികപദങ്ങളും പ്രയോഗങ്ങളുമെല്ലാം പഠിച്ചു.
വിവിധ സർവകലാശാലകളിലെ ഗവേഷകർക്ക് സഹായിയായി ആന്ധ്ര, തമിഴ്നാട്, കർണാടക, ആൻഡമാൻ എന്നിവിടങ്ങളിലെ കാടുകളിൽ പോയിട്ടുണ്ട് അദ്ദേഹം. കാടുകളിൽ ടെന്റുകെട്ടി താമസിച്ച് ചെടികൾ തിരഞ്ഞു. അപൂർവസസ്യങ്ങളെ കണ്ടെത്താനും തിരിച്ചറിയാനും ജനാർദ്ദനൻ ഗവേഷകർക്ക് വലിയ സഹായിയായി. ഉദ്യാനത്തിലില്ലാത്ത അപൂർവ സസ്യങ്ങൾ ശേഖരിച്ച് ഉദ്യാനത്തിൽ നട്ടുവളർത്തിയത് ജനാർദ്ദനനാണെന്ന് ഔഷധസസ്യ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ഇന്ദിരാ ബാലചന്ദ്രൻ പറയുന്നു. ഒരിക്കൽ കാഴ്ചയിൽ ഒരേപോലുള്ള രണ്ട് ചെടികൾ കാണിച്ചപ്പോൾ അത് രണ്ട് വർഗമാണെന്ന് തന്റെ ബോട്ടണി പ്രൊഫസറോട് ജനാർദ്ദൻ പറഞ്ഞതും അതു ശരിയാണെന്ന് പിന്നീട് തെളിഞ്ഞതുമായ സംഭവം ഡോ. ഇന്ദിരാ ബാലചന്ദ്രൻ ഓർക്കുന്നു. അത്രയ്ക്ക് സൂക്ഷ്മമായാണ് സസ്യങ്ങളെ ഈ മനുഷ്യൻ നിരീക്ഷിക്കുന്നതെന്ന് അവർ പറയുന്നു.
ജനാർദ്ദനന്റെ ഈ സിദ്ധി മനസ്സിലാക്കിയതുകൊണ്ട് 2017-ൽ വിരമിച്ചിട്ടും ആര്യവൈദ്യശാല അദ്ദേഹത്തെ തുടരാൻ അനുവദിച്ചു. ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സസ്യഗവേഷകർ അവർക്ക് പരിചയമില്ലാത്ത ചെടി കണ്ടെത്തിയാൽ അതെന്താണെന്നറിയാൻ ചിത്രം ജനാർദ്ദനന് അയച്ചുകൊടുക്കും. അദ്ദേഹം മിനിറ്റുകൾക്കുള്ളിൽ പൂർണമായ വിവരങ്ങൾ തിരിച്ചും കൊടുക്കും. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പല പ്രമുഖ ഗ്രൂപ്പുകളിലും ഇദ്ദേഹം സജീവമാണ്.
സസ്യ വർഗീകരണമേഖലയിൽ ജനാർദ്ദനൻ ഒരു സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയയാണെന്നാണ് സസ്യവർഗീകരണ വിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. കെ.എം. പ്രഭുകുമാറിന്റെ അഭിപ്രായം. ഒരു ചെടിയുടെ രോമത്തിൽകാണുന്ന സാമ്യവും വ്യത്യാസവുംപോലും അദ്ദേഹം ശ്രദ്ധിക്കുന്നു. ഇത്രയും സസ്യങ്ങളുടെ വിവരങ്ങൾ മനഃപാഠമാക്കിയ മറ്റൊരാൾ കേരളത്തിലുണ്ടാകാനിടയില്ലെന്ന് അദ്ദേഹം പറയുന്നു. ഭാര്യയും രണ്ട് മക്കളുമാണ് ജനാർദ്ദനനുള്ളത്.
Content Highlights:Janardhanan will tell you about the varieties and species of two thousand plants