വിലയും വിളവുമില്ലാതെ പ്രതിസന്ധിയിലാണ് ഹൈറേഞ്ചിലെ കുരുമുളക് കർഷകർ. യഥാസമയം വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാനില്ലാത്തതും മൂപ്പെത്താത്ത കുരുമുളക് പഴുത്തുണങ്ങുന്നതുമാണ് തിരിച്ചടിയാകുന്നത്.
കിലോഗ്രാമിന് 700 രൂപവരെ വില ഉണ്ടായിരുന്നത് വിളവെടുപ്പായതോടെ 400-ൽ താഴെയായി മാറി. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഉത്പാദനത്തിൽ വലിയ കുറവും ഉണ്ടായിട്ടുണ്ട്. രോഗബാധയും കീടശല്യവും വർധിക്കുകയും ചെയ്തു.
പണിക്കൂലിപോലും മുതലാകുന്നില്ല
തൊഴിലാളികളെ നിർത്തി വിളവെടുത്ത് മെതിച്ചുണക്കി വിപണിയിൽ എത്തിച്ചാൽ പണിക്കൂലി കൊടുക്കാനുള്ള തുകപോലും ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. ഇത്തവണത്തെ കടുത്ത വരൾച്ചയും കുരുമുളക് കൃഷിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. കുരുമുളകുചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങുകയാണ്.
അതുകൊണ്ട് തന്നെ വരും വർഷത്തെ ഉത്പാദനത്തിലും വലിയ കുറവുണ്ടാകും. കുരുമുളക് കൃഷി സംരക്ഷിക്കുന്നതിനും കർഷകരെ നിലനിർത്തുന്നതിനും സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നതാണ് കർഷകർ ആവശ്യപ്പെടുന്നത്.
Content Highlights:Pepper farmers are in crisis
കിലോഗ്രാമിന് 700 രൂപവരെ വില ഉണ്ടായിരുന്നത് വിളവെടുപ്പായതോടെ 400-ൽ താഴെയായി മാറി. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഉത്പാദനത്തിൽ വലിയ കുറവും ഉണ്ടായിട്ടുണ്ട്. രോഗബാധയും കീടശല്യവും വർധിക്കുകയും ചെയ്തു.
പണിക്കൂലിപോലും മുതലാകുന്നില്ല
തൊഴിലാളികളെ നിർത്തി വിളവെടുത്ത് മെതിച്ചുണക്കി വിപണിയിൽ എത്തിച്ചാൽ പണിക്കൂലി കൊടുക്കാനുള്ള തുകപോലും ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. ഇത്തവണത്തെ കടുത്ത വരൾച്ചയും കുരുമുളക് കൃഷിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. കുരുമുളകുചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങുകയാണ്.
അതുകൊണ്ട് തന്നെ വരും വർഷത്തെ ഉത്പാദനത്തിലും വലിയ കുറവുണ്ടാകും. കുരുമുളക് കൃഷി സംരക്ഷിക്കുന്നതിനും കർഷകരെ നിലനിർത്തുന്നതിനും സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നതാണ് കർഷകർ ആവശ്യപ്പെടുന്നത്.
Content Highlights:Pepper farmers are in crisis