കോഴിക്കോട് ജില്ലയിലേക്കുവേണ്ട എല്ലാതരം പച്ചക്കറിത്തൈകളും ഫലവൃക്ഷത്തൈകളും ഉത്പാദിപ്പിക്കുന്ന ഒരാളുണ്ട്. മാവൂരിനടുത്തുള്ള ചന്ദ്രൻ വെള്ളന്നൂർ. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾക്കുവേണ്ടിയുള്ള ഒട്ടുമിക്ക തൈകളും മുളപ്പിച്ചു വലുതാക്കുന്നത് കോഴിക്കോട് മാവൂരിനടുത്തുള്ള ചന്ദ്രേട്ടന്റെ വെള്ളന്നൂർ ഹൈടെക്ക് നഴ്സറിയിലാണ്.
കഴിഞ്ഞവർഷം മൂന്നുലക്ഷത്തിലധികം തൈകളാണ് ഇവിടെ ഉത്പാദിപ്പിച്ചത്. ഈവർഷവും അതിനടുത്ത് തൈകൾ തയ്യാറായിട്ടുണ്ട്. ഇപ്പോൾത്തന്നെ ഒന്നരലക്ഷം തൈകൾക്ക് ഓർഡർ കിട്ടിയിട്ടുണ്ട്. വെണ്ട, വഴുതന, തക്കാളി, മുളക്, പയർ എന്നിവയാണിപ്പോഴുള്ളത്. ഇപ്പോഴത്തെ തൈകൾ കഴിഞ്ഞാൽ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ തൈകളും ഉത്പാദിപ്പിക്കും.
പ്രളയങ്ങൾ മുക്കിയിട്ടും
രണ്ടുതവണയും പ്രളയം മുക്കിയതാണ് ചന്ദ്രേട്ടന്റെ നഴ്സറിയെ. 2018-ലെ പ്രളയം തീർത്ത നാശത്തിൽനിന്നും ഒന്ന് കരകയറിവരുന്നതിനിടയ്ക്കാണ് 2019-ൽ വീണ്ടും ചെറുപുഴ ഇരച്ചു കയറിയത്. 2019-ൽ പ്രളയത്തെ നേരിടാൻ ഫാം മണ്ണിട്ടുയർത്തി. ഇരുമ്പ് സ്റ്റാൻഡുകൾ ഫിറ്റുചെയ്താണ് പിന്നീട് തൈകൾ തയ്യാറാക്കിയത്. പക്ഷേ, മുമ്പത്തേതിനെക്കാൾ രണ്ടുമീറ്ററോളം അധികം വെള്ളം ഉയർന്നതിനാൽ എല്ലാം വെള്ളത്തിലായി.
ആറു ടണ്ണോള്ളം വ്യത്യസ്തയിനം നാടൻ നെൽവിത്തുകളാണ് കഴിഞ്ഞ തവണത്തെ പ്രളയത്തിൽനശിച്ചുപോയത്. വെള്ളനൂർ വഴുതിന, വേങ്ങേരി വഴുതന, കുലവഴുതന, നാടൻ കൈപ്പ, നാടൻ കാർകൂന്തൽ പയർ, നാടൻ വെള്ളവെണ്ട, മുള്ളൻ കൈപ്പ, വൈദ്യരുകുമ്പളം, പാലക്കാടൻ ചുവപ്പുവെണ്ട... തുടങ്ങി ഒട്ടേറെ നാടൻ ഇനങ്ങളാണ് നശിച്ചത്. കൂടാതെ 2019-ലെ ചിങ്ങം ഒന്നിന് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിതരണത്തിന് തയ്യാറാക്കിയ കാൽ ലക്ഷത്തോളം ഹൈബ്രിഡ് പച്ചക്കറിത്തൈകൾ, കൃഷിവകുപ്പിന് നൽകാനായി മണ്ണും വളവും നിറച്ചു തയ്യാറാക്കിയ 2500 ഗ്രോബാഗുകൾ, കരിയിഞ്ചി, കരിമഞ്ഞൾ, വരമഞ്ഞൾ, കാട്ടുതിപ്പലിയിൽ ഗ്രാഫ്റ്റുചെയ്തെടുത്ത ചെടിക്കുരുമുളക്, കുറ്റിക്കുരുമുളക് തൈകൾ, ആയിരക്കണക്കിന് കറിവേപ്പിൻത്തൈകൾ,റെഡ് ലേഡി പപ്പായ, മുരിങ്ങ, അപൂർവവും വിദേശയിനങ്ങളുമായ ഫലവൃക്ഷത്തൈകൾ എന്നിവയെല്ലാം നശിച്ചു.
മലേഷ്യൻ ഡ്വാർഫ് അടക്കമുള്ള കുള്ളൻ ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ, ഒന്നരയേക്കർ പറമ്പിനു ചുറ്റും വെച്ചിരുന്ന ആയിരക്കണക്കിന് ഇഞ്ചി, മഞ്ഞൾ ഗ്രോബാഗുകൾ, ഒട്ടേറെയിനം അപൂർവ പ്ലാവിൻതൈകൾ, കുളത്തിലെ വിളവെടുക്കാറായ മത്സ്യങ്ങൾ, കോൺക്രീറ്റ് ടാങ്കിൽ സൂക്ഷിച്ച12000 മത്സ്യക്കുഞ്ഞുങ്ങൾ.... അങ്ങനെ ഒട്ടേറെ ജീവനുകളാണ് വെള്ളത്തിൽ ഒലിച്ചു പോയത്. രണ്ടു ബെൽറ്റിട്ട് കെട്ടിയ കുളം ഇടിഞ്ഞുനിരന്നുപോയി.
ചാണകം പൊടിക്കുന്ന യന്ത്രം, നെല്ലുകുത്തുന്നതും എണ്ണയാട്ടുന്നതും അവിലിടിക്കുന്നതുമായ യന്ത്രങ്ങൾ, പമ്പ്ഹൗസിലെ മോട്ടോറുകൾ എന്നിവയെല്ലാം വെള്ളം നിന്ന് കേടായി 2018-ൽ ഒരുദിവസം കൊണ്ട് വെള്ളം ഇറങ്ങിയെങ്കിൽ 2019-ൽ മൂന്നു ദിവസമാണ് വെള്ളം ഒരേ നിൽപ്പ് നിന്നത്. ജൈവവളനിർമാണയൂണിറ്റിലെ സാധനങ്ങളെല്ലാം ഒലിച്ചുപോയി. വെള്ളത്തിൽ നനഞ്ഞ് വേപ്പിൻ പിണ്ണാക്ക്,കുമ്മായം എന്നിവ കേടായി. വയലിലും പറമ്പിലും കൃഷിചെയ്തിരുന്ന നെല്ല്, വാഴ, കപ്പ എന്നിവയെല്ലാം നശിച്ചു.
കൃഷിനാശത്തിന്നഷ്ടപരിഹാരം ലഭിച്ചില്ല
2018-ൽ എട്ടുലക്ഷം രൂപയുടെ നഷ്ടംവന്നെങ്കിലും ആകെ നഷ്ടപരിഹാരമായികിട്ടിയത് 10000 രൂപ മാത്രമായിരുന്നു. 2019-ൽ വെള്ളം എല്ലാം ഒഴുക്കിക്കളഞ്ഞതിനാൽ നഷ്ടം 12 ലക്ഷത്തിലധികമായിരുന്നു. കഴിഞ്ഞവർഷം നഷ്ടമായ കൃഷിക്ക് ഒന്നിനും നഷ്ടപരിഹാരം കിട്ടിയില്ല എന്ന് ചന്ദ്രേട്ടൻ സങ്കടത്തോടെ പറഞ്ഞു.
നഴ്സറി മാറ്റി സ്ഥാപിച്ചു
ഇത്തവണ പ്രളയം വരുമെന്നതിന്റെ മുൻകരുതലായി തന്റെ നഴ്സറി യൂണിറ്റ് മറ്റാരു സ്ഥലത്തേക്ക് ചന്ദ്രേട്ടൻ പറിച്ചുനട്ടു. ചൂലൂരിനടുത്തുള്ള വി.എഫ്.പി.സി.കെ.യുടെ ഔട്ട്ലെറ്റിന് സമീപത്തുള്ള ഉയർന്ന പ്രദേശത്തേക്കാണ് 15 ലക്ഷം രൂപ ബാങ്കുകളിൽനിന്നും വായ്പയെടുത്ത്നഴ്സറി മാറ്റിയത്. അതുകൊണ്ട് വെള്ളം കയറുമെന്ന പേടി ഉണ്ടായിരുന്നില്ല. ഈ വർഷം വീട്ടിലും വഴിയിലും വെള്ളം കയറിയെങ്കിലും നഴ്സറിയിലെത്തിയില്ല. അതിനാൽ രക്ഷപ്പെട്ടു.
തൈകളുടെ മെച്ചം
വിത്തിനു പകരം തൈകൾ എന്ന ആശയം ഒട്ടേറെ ഗുണഫലങ്ങളാണ് കാർഷികമേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്.ഒന്നാമത്തെ മെച്ചം വിത്തുകൾ മുളപ്പിക്കുന്നതിൽ തന്നെയാണ്. ഓരോവിത്തിനും അത് മുളപ്പിച്ചെടുക്കാനുള്ള പാരിസ്ഥിതികാവസ്ഥകൾ വ്യത്യസ്തമായിരിക്കും. താപനില, അന്തരീക്ഷ ഈർപ്പാവസ്ഥ, മണ്ണിൽവേണ്ട നനവ്, വെള്ളത്തിന്റെ അളവ്, ലഭിക്കേണ്ട സൂര്യപ്രകാശം എന്നിങ്ങനെയുള്ളതെല്ലാം വ്യത്യസ്തമായിരിക്കും. അത് മണ്ണിലേക്ക് പോകേണ്ടുന്നതിന്റെ ആഴത്തിലും വ്യത്യാസം കാണാം. വിത്തുകൾപാകി മുളപ്പിച്ചെടുക്കുന്നതിൽ നിന്നും തൈകൾ വാങ്ങിനടുന്നതിലേക്ക് മാറുന്ന കർഷകർക്ക് വാങ്ങുന്നയിനം തൈകൾ വളർത്താൻവേണ്ട പരിതസ്ഥിതിമാത്രം ഒരുക്കിയാൽ മതിയാകും. രണ്ടാമതായി കർഷകർക്ക് നല്ല കരുത്തുള്ള മികച്ച വിളവ് ലഭ്യമാക്കുന്ന തരം ചെടികൾ ലഭിക്കുന്നു.
നാടൻ ആയാലും ഹൈബ്രീഡ് ആയാലും തൈകൾ മൊത്തം മുളപ്പിച്ച് വളർത്തിയെടുക്കുന്ന തൈ ഫാക്ടറികൾ അവയ്ക്കുവേണ്ട എല്ലാ പോഷകങ്ങളും തങ്ങളുടെ പോട്ടിങ് മിശ്രിതത്തിൽ ഉറപ്പുവരുത്തുന്നതിനാൽ വിൽപ്പനയ്ക്ക് തയ്യാറാക്കപ്പെടുന്ന തൈകൾ മികച്ചതായിരിക്കും. -ചന്ദ്രേട്ടൻ പറഞ്ഞു.
നഴ്സറി തുടങ്ങാൻ
നഴ്സറി തുടങ്ങാൻ ഒരുപാട് സ്ഥലമൊന്നും ആവശ്യമില്ല. രണ്ടുസെന്റ് സ്ഥലത്തും രണ്ടേക്കറിലും മനസ്സുണ്ടെങ്കിൽ നമ്മുക്ക് ഒരുപോലെ നഴ്സറി ആരംഭിക്കാം. വേണമെങ്കിൽ നമ്മുടെ മട്ടുപ്പാവും ടെറസ്സിന്റെ ഓപ്പൺസ്പേസും വരെ തൈകളുടെ ഫാക്ടറിയാക്കാം. പോട്ടിങ്ങ് മിശ്രിതം നിർമിക്കാനും അത് ട്രേകളിൽ നിറയ്ക്കാനും സഥലം മതി. പിന്നീട് തട്ടുകൾ നിർമിച്ച് ട്രേകൾ അതിലടുക്കി മുളപ്പിച്ചെടുത്ത് വിപണനംചെയ്യാം.
Content Highlights:Success story of a farmer from Kozhikode
കഴിഞ്ഞവർഷം മൂന്നുലക്ഷത്തിലധികം തൈകളാണ് ഇവിടെ ഉത്പാദിപ്പിച്ചത്. ഈവർഷവും അതിനടുത്ത് തൈകൾ തയ്യാറായിട്ടുണ്ട്. ഇപ്പോൾത്തന്നെ ഒന്നരലക്ഷം തൈകൾക്ക് ഓർഡർ കിട്ടിയിട്ടുണ്ട്. വെണ്ട, വഴുതന, തക്കാളി, മുളക്, പയർ എന്നിവയാണിപ്പോഴുള്ളത്. ഇപ്പോഴത്തെ തൈകൾ കഴിഞ്ഞാൽ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ തൈകളും ഉത്പാദിപ്പിക്കും.
പ്രളയങ്ങൾ മുക്കിയിട്ടും
രണ്ടുതവണയും പ്രളയം മുക്കിയതാണ് ചന്ദ്രേട്ടന്റെ നഴ്സറിയെ. 2018-ലെ പ്രളയം തീർത്ത നാശത്തിൽനിന്നും ഒന്ന് കരകയറിവരുന്നതിനിടയ്ക്കാണ് 2019-ൽ വീണ്ടും ചെറുപുഴ ഇരച്ചു കയറിയത്. 2019-ൽ പ്രളയത്തെ നേരിടാൻ ഫാം മണ്ണിട്ടുയർത്തി. ഇരുമ്പ് സ്റ്റാൻഡുകൾ ഫിറ്റുചെയ്താണ് പിന്നീട് തൈകൾ തയ്യാറാക്കിയത്. പക്ഷേ, മുമ്പത്തേതിനെക്കാൾ രണ്ടുമീറ്ററോളം അധികം വെള്ളം ഉയർന്നതിനാൽ എല്ലാം വെള്ളത്തിലായി.
ആറു ടണ്ണോള്ളം വ്യത്യസ്തയിനം നാടൻ നെൽവിത്തുകളാണ് കഴിഞ്ഞ തവണത്തെ പ്രളയത്തിൽനശിച്ചുപോയത്. വെള്ളനൂർ വഴുതിന, വേങ്ങേരി വഴുതന, കുലവഴുതന, നാടൻ കൈപ്പ, നാടൻ കാർകൂന്തൽ പയർ, നാടൻ വെള്ളവെണ്ട, മുള്ളൻ കൈപ്പ, വൈദ്യരുകുമ്പളം, പാലക്കാടൻ ചുവപ്പുവെണ്ട... തുടങ്ങി ഒട്ടേറെ നാടൻ ഇനങ്ങളാണ് നശിച്ചത്. കൂടാതെ 2019-ലെ ചിങ്ങം ഒന്നിന് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിതരണത്തിന് തയ്യാറാക്കിയ കാൽ ലക്ഷത്തോളം ഹൈബ്രിഡ് പച്ചക്കറിത്തൈകൾ, കൃഷിവകുപ്പിന് നൽകാനായി മണ്ണും വളവും നിറച്ചു തയ്യാറാക്കിയ 2500 ഗ്രോബാഗുകൾ, കരിയിഞ്ചി, കരിമഞ്ഞൾ, വരമഞ്ഞൾ, കാട്ടുതിപ്പലിയിൽ ഗ്രാഫ്റ്റുചെയ്തെടുത്ത ചെടിക്കുരുമുളക്, കുറ്റിക്കുരുമുളക് തൈകൾ, ആയിരക്കണക്കിന് കറിവേപ്പിൻത്തൈകൾ,റെഡ് ലേഡി പപ്പായ, മുരിങ്ങ, അപൂർവവും വിദേശയിനങ്ങളുമായ ഫലവൃക്ഷത്തൈകൾ എന്നിവയെല്ലാം നശിച്ചു.
മലേഷ്യൻ ഡ്വാർഫ് അടക്കമുള്ള കുള്ളൻ ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ, ഒന്നരയേക്കർ പറമ്പിനു ചുറ്റും വെച്ചിരുന്ന ആയിരക്കണക്കിന് ഇഞ്ചി, മഞ്ഞൾ ഗ്രോബാഗുകൾ, ഒട്ടേറെയിനം അപൂർവ പ്ലാവിൻതൈകൾ, കുളത്തിലെ വിളവെടുക്കാറായ മത്സ്യങ്ങൾ, കോൺക്രീറ്റ് ടാങ്കിൽ സൂക്ഷിച്ച12000 മത്സ്യക്കുഞ്ഞുങ്ങൾ.... അങ്ങനെ ഒട്ടേറെ ജീവനുകളാണ് വെള്ളത്തിൽ ഒലിച്ചു പോയത്. രണ്ടു ബെൽറ്റിട്ട് കെട്ടിയ കുളം ഇടിഞ്ഞുനിരന്നുപോയി.
ചാണകം പൊടിക്കുന്ന യന്ത്രം, നെല്ലുകുത്തുന്നതും എണ്ണയാട്ടുന്നതും അവിലിടിക്കുന്നതുമായ യന്ത്രങ്ങൾ, പമ്പ്ഹൗസിലെ മോട്ടോറുകൾ എന്നിവയെല്ലാം വെള്ളം നിന്ന് കേടായി 2018-ൽ ഒരുദിവസം കൊണ്ട് വെള്ളം ഇറങ്ങിയെങ്കിൽ 2019-ൽ മൂന്നു ദിവസമാണ് വെള്ളം ഒരേ നിൽപ്പ് നിന്നത്. ജൈവവളനിർമാണയൂണിറ്റിലെ സാധനങ്ങളെല്ലാം ഒലിച്ചുപോയി. വെള്ളത്തിൽ നനഞ്ഞ് വേപ്പിൻ പിണ്ണാക്ക്,കുമ്മായം എന്നിവ കേടായി. വയലിലും പറമ്പിലും കൃഷിചെയ്തിരുന്ന നെല്ല്, വാഴ, കപ്പ എന്നിവയെല്ലാം നശിച്ചു.
കൃഷിനാശത്തിന്നഷ്ടപരിഹാരം ലഭിച്ചില്ല
2018-ൽ എട്ടുലക്ഷം രൂപയുടെ നഷ്ടംവന്നെങ്കിലും ആകെ നഷ്ടപരിഹാരമായികിട്ടിയത് 10000 രൂപ മാത്രമായിരുന്നു. 2019-ൽ വെള്ളം എല്ലാം ഒഴുക്കിക്കളഞ്ഞതിനാൽ നഷ്ടം 12 ലക്ഷത്തിലധികമായിരുന്നു. കഴിഞ്ഞവർഷം നഷ്ടമായ കൃഷിക്ക് ഒന്നിനും നഷ്ടപരിഹാരം കിട്ടിയില്ല എന്ന് ചന്ദ്രേട്ടൻ സങ്കടത്തോടെ പറഞ്ഞു.
നഴ്സറി മാറ്റി സ്ഥാപിച്ചു
ഇത്തവണ പ്രളയം വരുമെന്നതിന്റെ മുൻകരുതലായി തന്റെ നഴ്സറി യൂണിറ്റ് മറ്റാരു സ്ഥലത്തേക്ക് ചന്ദ്രേട്ടൻ പറിച്ചുനട്ടു. ചൂലൂരിനടുത്തുള്ള വി.എഫ്.പി.സി.കെ.യുടെ ഔട്ട്ലെറ്റിന് സമീപത്തുള്ള ഉയർന്ന പ്രദേശത്തേക്കാണ് 15 ലക്ഷം രൂപ ബാങ്കുകളിൽനിന്നും വായ്പയെടുത്ത്നഴ്സറി മാറ്റിയത്. അതുകൊണ്ട് വെള്ളം കയറുമെന്ന പേടി ഉണ്ടായിരുന്നില്ല. ഈ വർഷം വീട്ടിലും വഴിയിലും വെള്ളം കയറിയെങ്കിലും നഴ്സറിയിലെത്തിയില്ല. അതിനാൽ രക്ഷപ്പെട്ടു.
തൈകളുടെ മെച്ചം
വിത്തിനു പകരം തൈകൾ എന്ന ആശയം ഒട്ടേറെ ഗുണഫലങ്ങളാണ് കാർഷികമേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്.ഒന്നാമത്തെ മെച്ചം വിത്തുകൾ മുളപ്പിക്കുന്നതിൽ തന്നെയാണ്. ഓരോവിത്തിനും അത് മുളപ്പിച്ചെടുക്കാനുള്ള പാരിസ്ഥിതികാവസ്ഥകൾ വ്യത്യസ്തമായിരിക്കും. താപനില, അന്തരീക്ഷ ഈർപ്പാവസ്ഥ, മണ്ണിൽവേണ്ട നനവ്, വെള്ളത്തിന്റെ അളവ്, ലഭിക്കേണ്ട സൂര്യപ്രകാശം എന്നിങ്ങനെയുള്ളതെല്ലാം വ്യത്യസ്തമായിരിക്കും. അത് മണ്ണിലേക്ക് പോകേണ്ടുന്നതിന്റെ ആഴത്തിലും വ്യത്യാസം കാണാം. വിത്തുകൾപാകി മുളപ്പിച്ചെടുക്കുന്നതിൽ നിന്നും തൈകൾ വാങ്ങിനടുന്നതിലേക്ക് മാറുന്ന കർഷകർക്ക് വാങ്ങുന്നയിനം തൈകൾ വളർത്താൻവേണ്ട പരിതസ്ഥിതിമാത്രം ഒരുക്കിയാൽ മതിയാകും. രണ്ടാമതായി കർഷകർക്ക് നല്ല കരുത്തുള്ള മികച്ച വിളവ് ലഭ്യമാക്കുന്ന തരം ചെടികൾ ലഭിക്കുന്നു.
നാടൻ ആയാലും ഹൈബ്രീഡ് ആയാലും തൈകൾ മൊത്തം മുളപ്പിച്ച് വളർത്തിയെടുക്കുന്ന തൈ ഫാക്ടറികൾ അവയ്ക്കുവേണ്ട എല്ലാ പോഷകങ്ങളും തങ്ങളുടെ പോട്ടിങ് മിശ്രിതത്തിൽ ഉറപ്പുവരുത്തുന്നതിനാൽ വിൽപ്പനയ്ക്ക് തയ്യാറാക്കപ്പെടുന്ന തൈകൾ മികച്ചതായിരിക്കും. -ചന്ദ്രേട്ടൻ പറഞ്ഞു.
നഴ്സറി തുടങ്ങാൻ
നഴ്സറി തുടങ്ങാൻ ഒരുപാട് സ്ഥലമൊന്നും ആവശ്യമില്ല. രണ്ടുസെന്റ് സ്ഥലത്തും രണ്ടേക്കറിലും മനസ്സുണ്ടെങ്കിൽ നമ്മുക്ക് ഒരുപോലെ നഴ്സറി ആരംഭിക്കാം. വേണമെങ്കിൽ നമ്മുടെ മട്ടുപ്പാവും ടെറസ്സിന്റെ ഓപ്പൺസ്പേസും വരെ തൈകളുടെ ഫാക്ടറിയാക്കാം. പോട്ടിങ്ങ് മിശ്രിതം നിർമിക്കാനും അത് ട്രേകളിൽ നിറയ്ക്കാനും സഥലം മതി. പിന്നീട് തട്ടുകൾ നിർമിച്ച് ട്രേകൾ അതിലടുക്കി മുളപ്പിച്ചെടുത്ത് വിപണനംചെയ്യാം.
Content Highlights:Success story of a farmer from Kozhikode