പപ്പായയുടെ കറയിൽനിന്ന് ആദായമുണ്ടാക്കാം എന്നതിന് പ്രചാരമായതോടെ കേരളത്തിൽ ഈ ലക്ഷ്യം മുൻനിർത്തിയുള്ള കൃഷി 250 ഏക്കറിലെത്തി. എട്ട് ജില്ലകളിലായിട്ടാണിത്. പപ്പായക്കർഷകരുടെ കമ്പനി മലപ്പുറത്ത് ഉടൻ നിലവിൽവരും. സ്വദേശി ശാസ്ത്രപ്രസ്ഥാനമാണ് കേരളത്തിൽ പപ്പായകൃഷിയുടെ സാധ്യത പ്രചരിപ്പിച്ചത്.
കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ ഐ-സ്റ്റെഡ് (ഇന്നവേഷൻ-സയൻസ് ആൻഡ് ടെക്നോളജി ബേസ്ഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ്) പദ്ധതിയിലാണ് കൃഷിയുടെ പ്രോത്സാഹനം നടക്കുന്നത്. പച്ച പപ്പായയിൽനിന്ന് ടാപ്പ് ചെയ്തെടുക്കുന്ന പപ്പായിൻ എന്ന കറയ്കാണ് ആവശ്യം. കിലോയ്ക്ക് 135 രൂപയാണ് കിട്ടുക. ആയുർവേദ, അലോപ്പതി മരുന്നുകളുടെ നിർമാണത്തിനാണ് പപ്പായിൻ ഉപയോഗിക്കുന്നത്.
ദഹന അസുഖങ്ങൾ, ഡെങ്കിപ്പനി തുടങ്ങിയവയുടെ ചികിത്സയിലെ മരുന്നുകൾക്കാണ് ഉപയോഗിക്കുന്നത്. കൃഷിക്ക് ഏക്കറിന് 30,000 രൂപവരെ സബ്സിഡി നൽകുന്നുണ്ട്. പപ്പായയ്ക്ക് അരക്കിലോഗ്രാം ഭാരം വരുമ്പോൾ മുതൽ ടാപ്പ് ചെയ്യാം. തൊലിയിൽ രണ്ട് മില്ലിമീറ്റർ ആഴത്തിൽ കീറലുണ്ടാക്കുകയാണ് ചെയ്യുന്നത്.
ഒരു പപ്പായ നാലുതവണ ടാപ്പ് ചെയ്യാം. കറ ശേഖരിച്ചശേഷം മൂപ്പെത്തിയ കായ്കൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. കർഷകരിൽനിന്നും കോയമ്പത്തൂരിലെ സെന്തിൽ എന്ന കമ്പനിയാണ് കറ സംഭരിക്കുന്നത്.
Content Highlights:Papaya sap or latex fetches profit; farming expanded to 250 acres in Kerala
കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ ഐ-സ്റ്റെഡ് (ഇന്നവേഷൻ-സയൻസ് ആൻഡ് ടെക്നോളജി ബേസ്ഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ്) പദ്ധതിയിലാണ് കൃഷിയുടെ പ്രോത്സാഹനം നടക്കുന്നത്. പച്ച പപ്പായയിൽനിന്ന് ടാപ്പ് ചെയ്തെടുക്കുന്ന പപ്പായിൻ എന്ന കറയ്കാണ് ആവശ്യം. കിലോയ്ക്ക് 135 രൂപയാണ് കിട്ടുക. ആയുർവേദ, അലോപ്പതി മരുന്നുകളുടെ നിർമാണത്തിനാണ് പപ്പായിൻ ഉപയോഗിക്കുന്നത്.
ദഹന അസുഖങ്ങൾ, ഡെങ്കിപ്പനി തുടങ്ങിയവയുടെ ചികിത്സയിലെ മരുന്നുകൾക്കാണ് ഉപയോഗിക്കുന്നത്. കൃഷിക്ക് ഏക്കറിന് 30,000 രൂപവരെ സബ്സിഡി നൽകുന്നുണ്ട്. പപ്പായയ്ക്ക് അരക്കിലോഗ്രാം ഭാരം വരുമ്പോൾ മുതൽ ടാപ്പ് ചെയ്യാം. തൊലിയിൽ രണ്ട് മില്ലിമീറ്റർ ആഴത്തിൽ കീറലുണ്ടാക്കുകയാണ് ചെയ്യുന്നത്.
ഒരു പപ്പായ നാലുതവണ ടാപ്പ് ചെയ്യാം. കറ ശേഖരിച്ചശേഷം മൂപ്പെത്തിയ കായ്കൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. കർഷകരിൽനിന്നും കോയമ്പത്തൂരിലെ സെന്തിൽ എന്ന കമ്പനിയാണ് കറ സംഭരിക്കുന്നത്.
Content Highlights:Papaya sap or latex fetches profit; farming expanded to 250 acres in Kerala