വെള്ളാങ്ങല്ലൂർ, ഇടവനവീട്ടിലെ വിനോദിന്റെ 90 സെന്റ് പുരയിടത്തിൽ നിറയെ കിഴങ്ങുകളാണ്. 100 ഇനം ചേമ്പ്, 45 ഇനം കാച്ചിൽ, 60 ഇനം കപ്പ, 26 ഇനം വാഴ, ചേന 12 ഇനം, ഇഞ്ചി, മഞ്ഞൾ എന്നിവ 18 ഇനം, അഞ്ചിനം കരിമഞ്ഞൾ. എല്ലാം വിനോദ് ശേഖരിച്ച് സംരക്ഷിക്കുന്നു. വിപണിയേക്കാൾ ഈ നാൽപ്പത്തഞ്ചുകാരന് പ്രധാനം സംരക്ഷണമാണ്. കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ഐ.സി.എം.ആർ.) കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സിന്റെ (എൻ.ബി.പി.ജി.ആർ.) കസ്റ്റോഡിയൽ കർഷകനാണ് വേളൂക്കര പഞ്ചായത്തിലെ കൊറ്റനെല്ലൂർ സ്വദേശി വിനോദ്.
21 വർഷംമുമ്പാണ് കിഴങ്ങുകൃഷിയോട് താത്പര്യം തുടങ്ങിയത്. അച്ഛൻ രാമകൃഷ്ണനും അമ്മ ശാന്തയും കർഷകരായിരുന്നു. അന്ന് വീട്ടിൽ കൃഷിചെയ്തിരുന്ന കപ്പയും കാച്ചിലും ചേമ്പും നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. വയനാട് സ്വദേശി പി.ജെ. മാനുവലിനെ പരിചയപ്പെട്ടതോടെയാണ് കിഴങ്ങുവർഗങ്ങളുടെ സംരക്ഷണപ്രവർത്തനങ്ങൾക്ക് തുടക്കം. വ്യത്യസ്ത ഇനങ്ങളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിച്ചതോടെ വിത്തുകളുടെ ശേഖരണം തുടങ്ങി. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കർഷകരെത്തേടി വിനോദ് പോയി.
പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള വിനോദിന് കാർഷികവകുപ്പ് നടത്തുന്ന പ്രദർശനങ്ങളിൽ പങ്കെടുക്കാനും ക്ലാസെടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം എൻ.ബി.പി.ജി.ആറിന്റെ നേതൃത്വത്തിൽ നാടൻ കിഴങ്ങുവർഗങ്ങളുടെ പ്രദർശനവും നാടൻ വിത്തിനങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ക്ലാസും നടന്നത് വിനോദിന്റെ പുരയിടത്തിലാണ്.
50 കർഷകർക്ക് നാടൻ കിഴങ്ങുവർഗങ്ങളുടെ വിത്തുകളുടെ വിതരണം നടന്നു. തന്നെ സമീപിക്കുന്ന കർഷകർക്ക് വിവിധ ഇനം വിത്തുകൾ വിനോദ് നൽകാറുണ്ട്. വിളവെടുത്തുകഴിഞ്ഞാൽ കുറച്ച് വിത്തുകൾ തരണമെന്ന അഭ്യർഥനയോടെയാണ് നൽകുക. കൂടുതൽ ആളുകളിലേക്ക് പോഷകഗുണമുള്ള നാടൻ ഇനങ്ങൾ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.2019ലെ സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ കാർഷികപുരസ്കാരവും വേളൂക്കര പഞ്ചായത്തിലെ മികച്ച ജൈവകർഷകനുള്ള പുരസ്കാരവും വിനോദ് നേടിയിരുന്നു.
കപ്പച്ചേമ്പ്...നെയ്ചേന...
വിനോദിന്റെ ശേഖരത്തിലുള്ളത്: കപ്പച്ചേമ്പ്, മണ്ണൂറാൻ കാച്ചിൽ, കൈയാലചാടി കപ്പ, ആനക്കൊമ്പൻ കപ്പ, തൊലിക്കകത്തും പുറത്തും മഞ്ഞനിറമുള്ള സി.എം.ആർ. 100, ഇൻഡൊനീഷ്യൻ റെഡ് ഇഞ്ചി, കരിയിഞ്ചി, ഗന്ധകശാലാ കാച്ചിൽ, കോഴിക്കാലൻ ഇഞ്ചി, ബ്രസീൽ ഇഞ്ചി, മിസോറമിൽനിന്നുള്ള 12 ഇനം ചേമ്പ്, നെയ്ചേന, ഗജേന്ദ്രചേന.
Content Highlights:A Thrissur native farmer cultivating Tubers
21 വർഷംമുമ്പാണ് കിഴങ്ങുകൃഷിയോട് താത്പര്യം തുടങ്ങിയത്. അച്ഛൻ രാമകൃഷ്ണനും അമ്മ ശാന്തയും കർഷകരായിരുന്നു. അന്ന് വീട്ടിൽ കൃഷിചെയ്തിരുന്ന കപ്പയും കാച്ചിലും ചേമ്പും നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. വയനാട് സ്വദേശി പി.ജെ. മാനുവലിനെ പരിചയപ്പെട്ടതോടെയാണ് കിഴങ്ങുവർഗങ്ങളുടെ സംരക്ഷണപ്രവർത്തനങ്ങൾക്ക് തുടക്കം. വ്യത്യസ്ത ഇനങ്ങളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിച്ചതോടെ വിത്തുകളുടെ ശേഖരണം തുടങ്ങി. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കർഷകരെത്തേടി വിനോദ് പോയി.
പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള വിനോദിന് കാർഷികവകുപ്പ് നടത്തുന്ന പ്രദർശനങ്ങളിൽ പങ്കെടുക്കാനും ക്ലാസെടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം എൻ.ബി.പി.ജി.ആറിന്റെ നേതൃത്വത്തിൽ നാടൻ കിഴങ്ങുവർഗങ്ങളുടെ പ്രദർശനവും നാടൻ വിത്തിനങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ക്ലാസും നടന്നത് വിനോദിന്റെ പുരയിടത്തിലാണ്.
50 കർഷകർക്ക് നാടൻ കിഴങ്ങുവർഗങ്ങളുടെ വിത്തുകളുടെ വിതരണം നടന്നു. തന്നെ സമീപിക്കുന്ന കർഷകർക്ക് വിവിധ ഇനം വിത്തുകൾ വിനോദ് നൽകാറുണ്ട്. വിളവെടുത്തുകഴിഞ്ഞാൽ കുറച്ച് വിത്തുകൾ തരണമെന്ന അഭ്യർഥനയോടെയാണ് നൽകുക. കൂടുതൽ ആളുകളിലേക്ക് പോഷകഗുണമുള്ള നാടൻ ഇനങ്ങൾ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.2019ലെ സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ കാർഷികപുരസ്കാരവും വേളൂക്കര പഞ്ചായത്തിലെ മികച്ച ജൈവകർഷകനുള്ള പുരസ്കാരവും വിനോദ് നേടിയിരുന്നു.
കപ്പച്ചേമ്പ്...നെയ്ചേന...
വിനോദിന്റെ ശേഖരത്തിലുള്ളത്: കപ്പച്ചേമ്പ്, മണ്ണൂറാൻ കാച്ചിൽ, കൈയാലചാടി കപ്പ, ആനക്കൊമ്പൻ കപ്പ, തൊലിക്കകത്തും പുറത്തും മഞ്ഞനിറമുള്ള സി.എം.ആർ. 100, ഇൻഡൊനീഷ്യൻ റെഡ് ഇഞ്ചി, കരിയിഞ്ചി, ഗന്ധകശാലാ കാച്ചിൽ, കോഴിക്കാലൻ ഇഞ്ചി, ബ്രസീൽ ഇഞ്ചി, മിസോറമിൽനിന്നുള്ള 12 ഇനം ചേമ്പ്, നെയ്ചേന, ഗജേന്ദ്രചേന.
Content Highlights:A Thrissur native farmer cultivating Tubers