സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ നടന്നടുക്കുമ്പോൾ സ്നേഹശബ്ദം പുറപ്പെടുവിക്കും ഓരോപശുവും. മന്ത്രജപവും കീർത്തനാലാപനവും മുഴങ്ങുന്ന വാഴൂർ തീർഥപാദ ആശ്രമാന്തരീക്ഷത്തിൽ ഐശ്വര്യമേറ്റി നൂറിലേറെ പശുക്കൾ. ഗരുഡധ്വജൻ-മഹാവിഷ്ണു. അവതാരമായ ശ്രീകൃഷ്ണൻ ഗോപാലകൻ.
ഗോപാലനം ഈശ്വരസേവയാക്കി ആ പേരിനെ അന്വർഥമാക്കുകയാണ് സ്വാമി. സ്നേഹം കൊടുത്തും വാങ്ങിയുമുള്ള ഈ ചര്യ ഇരുപത്തിയഞ്ച് വർഷം പിന്നിടുകയാണ്. മാളു, പാർവതി, ദേവി, കാവേരി, ലക്ഷ്മി, കല്യാണി... ഇങ്ങനെ സ്വാമി പേരുചൊല്ലിവിളിച്ചാൽ അവയോരോന്നിനും അറിയാം, ആരെയാണ് തങ്ങളുടെ നാഥൻ വിളിക്കുന്നതെന്ന്. അവ ഉടൻ തലകുലുക്കി പ്രതികരിക്കും.
സനാതനധർമത്തിലെ ചര്യയാണിത്. കുട്ടിക്കാലത്ത് വീട്ടിൽ പശുവിനെ സ്നേഹിച്ചിരുന്ന പാരമ്പര്യവും തുണയായി ഈ സംരക്ഷണമേറ്റെടുക്കാൻ. സന്യാസദീക്ഷ സ്വീകരിക്കുന്നത് ചൊവ്വര മാതൃച്ഛായ ബാലഭവന്റെ ചുമതലക്കാരനായിരിക്കെയാണ്. 1995-ൽ നാൽപ്പത്തിലേറെ പശുക്കളുടെ ഗോശാല അവിടെ ഗരുഡധ്വജാനന്ദ നടത്തിയിരുന്നു. പിന്നീട് വാഴൂർ തീർഥപാദാശ്രമത്തിൽ എത്തിയ സ്വാമി 1999-ൽ ഇവിടെ വിപുലമായ ശാല സ്ഥാപിച്ചു.
നാടൻ ഇനങ്ങളായ കാസർകോടൻ, വെച്ചൂർ കൂടാതെ എച്ച്.എഫ്., ജെഴ്സി, ഗീർ തുടങ്ങി വിവിധ ഇനത്തിൽപെട്ട പശുക്കളുണ്ട്. ഗീറിലെ പ്രധാനി സ്വാമി രാധയെന്ന് വിളിക്കുന്നവൾ. കാളക്കുട്ടന്മാരുമുണ്ട് ശാലയിൽ. ഇവയിൽ മുമ്പൻ ജെല്ലിക്കെട്ട് ഗണത്തിൽപെട്ട കങ്കയം കാള. പശുപതി എന്നാണിവന്റെ പേര്.
പരിപാലനത്തിന് ജീവനക്കാരുണ്ടെങ്കിലും എല്ലാറ്റിനും മേൽനോട്ടം ആശ്രമകാര്യദർശിയായ സ്വാമി ഗരുഡധ്വജാനന്ദ തന്നെ. ഏഴേക്കർ സ്ഥലത്ത് പുൽക്കൃഷിയുണ്ട്. കൂടാതെ പുല്ല് വാങ്ങിയും നൽകണം. പശുക്കളെല്ലാം കറവയുള്ളതല്ല. പ്രായമേറിയവയുമുണ്ടിവിടെ. മാതാക്കളെപ്പോലെ ഇവയെയും സംരക്ഷിക്കുകയാണ്.
തീർഥപാദാശ്രമ ഉത്പന്നങ്ങൾ
ആൾക്കാർ വീടുകളിലേക്ക് ഗോശാലയിൽനിന്ന് പാൽ വാങ്ങുന്നുണ്ട്. തീർഥപാദാശ്രമ ഗോശാല തൈര്, സംഭാരം എന്നിവ വിപണിയിലെത്തിക്കുന്നുണ്ട്. നേരത്തെ കാളൻ തയ്യാറാക്കി വിപണിയിലെത്തിച്ചിരുന്നു. ഇപ്പോൾ തത്കാലമത് നിർത്തിവെച്ചിരിക്കുകയാണ്. ഏത്തപ്പഴവും ചേനയും മഞ്ഞളും ചേർത്ത് പാകം ചെയ്ത കാളൻ രണ്ടാഴ്ചയോളം കേടാകാതെ സൂക്ഷിക്കാനാകും. ആവശ്യക്കാർക്ക് നെയ്യ്, വെണ്ണ എന്നിവയും നൽകും.
വാസുദേവനല്ലൂരിലുമുണ്ട് ഗോശാല
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ രാജപാളയത്തിനടുത്ത് വാസുദേവനല്ലൂരിൽ ശ്രീവിദ്യാധിരാജ ജീവകാരുണ്യാശ്രമമുണ്ട്. ഇവിടെ നാൽപ്പത് പശുക്കളുള്ള ഗോശാലയുണ്ട്. അമേരിക്കൻ മലയാളിയായ ശാസ്താംകോട്ട ജി.ബി.പിള്ളയുടെ സഹകരണത്തോടെയാണ് ഗോശാലയുടെ നടത്തിപ്പ്. മാസത്തിലൊരിക്കൽ സ്വാമി ഗരുഡധ്വജാനന്ദ അവിടെയുമെത്തി കാര്യങ്ങൾ അന്വേഷിക്കും. പന്മന ആശ്രമത്തിലെ ഗോക്കളെ വാസുദേവനല്ലൂരിലേക്ക് മാറ്റിയതാണ്. ഇവയെ കെട്ടിയിടാറില്ല. 16 ഏക്കർ വളപ്പിൽ യഥേഷ്ടം വിഹരിക്കാം.
ഗോപാലനം ഒരു വ്രതമാണ്
അനാദിയായ ആർഷസംസ്കാരമാണ് ഗോക്കളെ മാതാവായി കാണുന്നത്. പശുക്കളെയും ആനകളെയുമാണ് ഈശ്വരൻ ആദ്യം സൃഷ്ടിച്ചതെന്ന് വേദത്തിലുണ്ട്. പശുക്കൾ സമ്പത്തായി ഗണിക്കപ്പെട്ട കാലമാണത്. പശുക്കളിൽനിന്നുള്ള പഞ്ചഗവ്യം യാഗങ്ങളിൽ പ്രധാനമായിരുന്നു. ജീവിതാവസാനം വരെ പോഷകസമ്പന്നമായ പാൽ ചുരത്തി നൽകി മനുഷ്യകുലത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പശുക്കളെ പരിപാലിക്കുന്നത് ഓരോ വീട്ടിലും വ്രതമായി കരുതണം. -സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, മഠാധിപതി, വാഴൂർ തീർത്ഥപാദാശ്രമം.
Content Highlights:Gaushalas (Cow Shelters) at Theerthapada Asramam, Vazhoor
ഗോപാലനം ഈശ്വരസേവയാക്കി ആ പേരിനെ അന്വർഥമാക്കുകയാണ് സ്വാമി. സ്നേഹം കൊടുത്തും വാങ്ങിയുമുള്ള ഈ ചര്യ ഇരുപത്തിയഞ്ച് വർഷം പിന്നിടുകയാണ്. മാളു, പാർവതി, ദേവി, കാവേരി, ലക്ഷ്മി, കല്യാണി... ഇങ്ങനെ സ്വാമി പേരുചൊല്ലിവിളിച്ചാൽ അവയോരോന്നിനും അറിയാം, ആരെയാണ് തങ്ങളുടെ നാഥൻ വിളിക്കുന്നതെന്ന്. അവ ഉടൻ തലകുലുക്കി പ്രതികരിക്കും.
സനാതനധർമത്തിലെ ചര്യയാണിത്. കുട്ടിക്കാലത്ത് വീട്ടിൽ പശുവിനെ സ്നേഹിച്ചിരുന്ന പാരമ്പര്യവും തുണയായി ഈ സംരക്ഷണമേറ്റെടുക്കാൻ. സന്യാസദീക്ഷ സ്വീകരിക്കുന്നത് ചൊവ്വര മാതൃച്ഛായ ബാലഭവന്റെ ചുമതലക്കാരനായിരിക്കെയാണ്. 1995-ൽ നാൽപ്പത്തിലേറെ പശുക്കളുടെ ഗോശാല അവിടെ ഗരുഡധ്വജാനന്ദ നടത്തിയിരുന്നു. പിന്നീട് വാഴൂർ തീർഥപാദാശ്രമത്തിൽ എത്തിയ സ്വാമി 1999-ൽ ഇവിടെ വിപുലമായ ശാല സ്ഥാപിച്ചു.
നാടൻ ഇനങ്ങളായ കാസർകോടൻ, വെച്ചൂർ കൂടാതെ എച്ച്.എഫ്., ജെഴ്സി, ഗീർ തുടങ്ങി വിവിധ ഇനത്തിൽപെട്ട പശുക്കളുണ്ട്. ഗീറിലെ പ്രധാനി സ്വാമി രാധയെന്ന് വിളിക്കുന്നവൾ. കാളക്കുട്ടന്മാരുമുണ്ട് ശാലയിൽ. ഇവയിൽ മുമ്പൻ ജെല്ലിക്കെട്ട് ഗണത്തിൽപെട്ട കങ്കയം കാള. പശുപതി എന്നാണിവന്റെ പേര്.
പരിപാലനത്തിന് ജീവനക്കാരുണ്ടെങ്കിലും എല്ലാറ്റിനും മേൽനോട്ടം ആശ്രമകാര്യദർശിയായ സ്വാമി ഗരുഡധ്വജാനന്ദ തന്നെ. ഏഴേക്കർ സ്ഥലത്ത് പുൽക്കൃഷിയുണ്ട്. കൂടാതെ പുല്ല് വാങ്ങിയും നൽകണം. പശുക്കളെല്ലാം കറവയുള്ളതല്ല. പ്രായമേറിയവയുമുണ്ടിവിടെ. മാതാക്കളെപ്പോലെ ഇവയെയും സംരക്ഷിക്കുകയാണ്.
തീർഥപാദാശ്രമ ഉത്പന്നങ്ങൾ
ആൾക്കാർ വീടുകളിലേക്ക് ഗോശാലയിൽനിന്ന് പാൽ വാങ്ങുന്നുണ്ട്. തീർഥപാദാശ്രമ ഗോശാല തൈര്, സംഭാരം എന്നിവ വിപണിയിലെത്തിക്കുന്നുണ്ട്. നേരത്തെ കാളൻ തയ്യാറാക്കി വിപണിയിലെത്തിച്ചിരുന്നു. ഇപ്പോൾ തത്കാലമത് നിർത്തിവെച്ചിരിക്കുകയാണ്. ഏത്തപ്പഴവും ചേനയും മഞ്ഞളും ചേർത്ത് പാകം ചെയ്ത കാളൻ രണ്ടാഴ്ചയോളം കേടാകാതെ സൂക്ഷിക്കാനാകും. ആവശ്യക്കാർക്ക് നെയ്യ്, വെണ്ണ എന്നിവയും നൽകും.
വാസുദേവനല്ലൂരിലുമുണ്ട് ഗോശാല
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ രാജപാളയത്തിനടുത്ത് വാസുദേവനല്ലൂരിൽ ശ്രീവിദ്യാധിരാജ ജീവകാരുണ്യാശ്രമമുണ്ട്. ഇവിടെ നാൽപ്പത് പശുക്കളുള്ള ഗോശാലയുണ്ട്. അമേരിക്കൻ മലയാളിയായ ശാസ്താംകോട്ട ജി.ബി.പിള്ളയുടെ സഹകരണത്തോടെയാണ് ഗോശാലയുടെ നടത്തിപ്പ്. മാസത്തിലൊരിക്കൽ സ്വാമി ഗരുഡധ്വജാനന്ദ അവിടെയുമെത്തി കാര്യങ്ങൾ അന്വേഷിക്കും. പന്മന ആശ്രമത്തിലെ ഗോക്കളെ വാസുദേവനല്ലൂരിലേക്ക് മാറ്റിയതാണ്. ഇവയെ കെട്ടിയിടാറില്ല. 16 ഏക്കർ വളപ്പിൽ യഥേഷ്ടം വിഹരിക്കാം.
ഗോപാലനം ഒരു വ്രതമാണ്
അനാദിയായ ആർഷസംസ്കാരമാണ് ഗോക്കളെ മാതാവായി കാണുന്നത്. പശുക്കളെയും ആനകളെയുമാണ് ഈശ്വരൻ ആദ്യം സൃഷ്ടിച്ചതെന്ന് വേദത്തിലുണ്ട്. പശുക്കൾ സമ്പത്തായി ഗണിക്കപ്പെട്ട കാലമാണത്. പശുക്കളിൽനിന്നുള്ള പഞ്ചഗവ്യം യാഗങ്ങളിൽ പ്രധാനമായിരുന്നു. ജീവിതാവസാനം വരെ പോഷകസമ്പന്നമായ പാൽ ചുരത്തി നൽകി മനുഷ്യകുലത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പശുക്കളെ പരിപാലിക്കുന്നത് ഓരോ വീട്ടിലും വ്രതമായി കരുതണം. -സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, മഠാധിപതി, വാഴൂർ തീർത്ഥപാദാശ്രമം.
Content Highlights:Gaushalas (Cow Shelters) at Theerthapada Asramam, Vazhoor