അട്ടപ്പാടി മല്ലീശ്വരമുടിയുടെ താഴ്ഭാഗത്തൂടെ ഒഴുകുന്ന ഭവാനിപ്പുഴയുടെ തീരത്തെത്തിയാൽ കാണാം കലർപ്പില്ലാത്ത മണ്ണും വെള്ളവും കൃഷിയും. ഒഴുകുന്ന പുഴയുടെനടുവിൽ സുന്ദരമായൊരു കൃഷിയിടമാണ് ആദിവാസികൾ ഒരുക്കിയിരിക്കുന്നത്. ഭവാനിപ്പുഴയുടെ നടുക്ക് മണ്ണുവന്നടിഞ്ഞ് രൂപപ്പെട്ട മൺതിട്ടയിൽ റാഗിയും ചോളവും പച്ചക്കറിയും വിളയിക്കുകയാണ് അട്ടപ്പാടിയിലെ ആദിവാസി കർഷർ.
കൃഷിക്കിരുവശവും പുഴ താഴേക്ക് ഒഴുകുന്നുമുണ്ട്. ഇന്നത്തെ കൃഷിയിടം മഴ പെയ്യുന്നതോടെ പൂർണമായും പുഴയായിമാറും. കനത്ത മഴവെള്ളപ്പാച്ചിലിൽ ഭവാനിപ്പുഴയിൽ ഏക്കറോളം സ്ഥലത്താണ് ഇത്തരത്തിൽ മൺത്തിട്ടകൾ ഉണ്ടായിരിക്കുന്നത്. ചെമ്മണ്ണൂർ, പൊട്ടിക്കൽ തുടങ്ങിയ ഊരുകാരുടെ നേതൃത്വത്തിലാണ് ചെമ്മണ്ണൂർ ഭാഗത്ത് കൃഷിയൊരുക്കുന്നത്.
മഴവെള്ളത്തിൽ ഒഴുകിയെത്തുന്ന ചെളിയും മണ്ണും ഇവിടെ അടിയുന്നതിനാൽ മേൽമണ്ണിന് കൂടുൽ വളക്കൂറുണ്ട്. അടുത്ത മഴക്കാലമാകുമ്പോളേക്കും പുഴ വിട്ടുകൊടുക്കേണ്ടതിനാൽ മൂന്നുമാസംകൊണ്ട് വിളവെടുക്കുന്ന കൃഷികളാണ് ചെയ്യുന്നത്. മണ്ണിന് അധികം ആഘാതമേൽപ്പിക്കാത്ത റാഗി അടക്കമുള്ള ആദിവാസി തനതുവിളകളായ ചെറുധാന്യങ്ങളും വിവിധ പച്ചക്കറികളും പുഴയുടെ നടുവിൽ വിളഞ്ഞുനിൽക്കുന്നു.
രാത്രികാലങ്ങളിൽ കൃഷിയിടത്തിൽ എലിയുടെയും കാട്ടുപന്നിയുടെയും ശല്യമുള്ളതിനാൽ കർഷകർക്ക് കാവൽ കിടക്കാനുള്ള കാവചാളയും കൃഷിയിടത്തിലുണ്ട്. ഊരിലേക്കാവശ്യമായ ഭക്ഷണം വിഷമില്ലാതെ സ്വയം ഉണ്ടാക്കുകയാണ് ഊരുകാർ. ഊരിലുള്ളവർ മുഴുവൻ ചേർന്ന് ഒരു കൂട്ടമായാണ് കൃഷിചെയ്യുന്നത്.
പഞ്ചക്കാടുകൾ പുഴയിലെ കൃഷിക്കുപുറമേ പഞ്ചക്കാടുകൾ എന്നുവിളിക്കുന്ന കൃഷിസ്ഥലങ്ങളിലാണ് കൂടുതലും കൃഷി. വർഷങ്ങളോളം കൃഷിചെയ്യാത്തഭാഗത്തെ കാടുതെളിച്ച് വിത്തെറിയും. ഇത്തവണ ചെയ്യുന്ന ഇടത്ത് രണ്ടും മൂന്നും വർഷം കഴിഞ്ഞാൽ മാത്രമേ വീണ്ടും കൃഷിയൊരുക്കൂ. ഇത് മണ്ണിന്റെ സന്തുലിതാവസ്ഥ നിലനിൽത്തുന്നതിനും മണ്ണിൽ വളക്കൂറ് വർധിക്കുന്നതിനും കാരണമാകുന്നു.
ഊരിലേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളാണ് ഇങ്ങനെ കൃഷിചെയ്യുന്നത്. ഊരിലെ ആവശ്യം കഴിഞ്ഞുള്ളതുമാത്രം വിൽക്കും. കൂടുതലും, ഊരുകളിൽ സാമൂഹിക അടുക്കള നടത്തുന്ന കുടുംബശ്രീക്കാണ് നൽകുക. കൃഷിക്കൊപ്പം ആടുമാടുകളെയും ഊരുകാർ വളർത്തുന്നുണ്ട്.
Content Highlights:Attappady tribal farmers cultivating on the Islet of the Bhavani river
കൃഷിക്കിരുവശവും പുഴ താഴേക്ക് ഒഴുകുന്നുമുണ്ട്. ഇന്നത്തെ കൃഷിയിടം മഴ പെയ്യുന്നതോടെ പൂർണമായും പുഴയായിമാറും. കനത്ത മഴവെള്ളപ്പാച്ചിലിൽ ഭവാനിപ്പുഴയിൽ ഏക്കറോളം സ്ഥലത്താണ് ഇത്തരത്തിൽ മൺത്തിട്ടകൾ ഉണ്ടായിരിക്കുന്നത്. ചെമ്മണ്ണൂർ, പൊട്ടിക്കൽ തുടങ്ങിയ ഊരുകാരുടെ നേതൃത്വത്തിലാണ് ചെമ്മണ്ണൂർ ഭാഗത്ത് കൃഷിയൊരുക്കുന്നത്.
മഴവെള്ളത്തിൽ ഒഴുകിയെത്തുന്ന ചെളിയും മണ്ണും ഇവിടെ അടിയുന്നതിനാൽ മേൽമണ്ണിന് കൂടുൽ വളക്കൂറുണ്ട്. അടുത്ത മഴക്കാലമാകുമ്പോളേക്കും പുഴ വിട്ടുകൊടുക്കേണ്ടതിനാൽ മൂന്നുമാസംകൊണ്ട് വിളവെടുക്കുന്ന കൃഷികളാണ് ചെയ്യുന്നത്. മണ്ണിന് അധികം ആഘാതമേൽപ്പിക്കാത്ത റാഗി അടക്കമുള്ള ആദിവാസി തനതുവിളകളായ ചെറുധാന്യങ്ങളും വിവിധ പച്ചക്കറികളും പുഴയുടെ നടുവിൽ വിളഞ്ഞുനിൽക്കുന്നു.
രാത്രികാലങ്ങളിൽ കൃഷിയിടത്തിൽ എലിയുടെയും കാട്ടുപന്നിയുടെയും ശല്യമുള്ളതിനാൽ കർഷകർക്ക് കാവൽ കിടക്കാനുള്ള കാവചാളയും കൃഷിയിടത്തിലുണ്ട്. ഊരിലേക്കാവശ്യമായ ഭക്ഷണം വിഷമില്ലാതെ സ്വയം ഉണ്ടാക്കുകയാണ് ഊരുകാർ. ഊരിലുള്ളവർ മുഴുവൻ ചേർന്ന് ഒരു കൂട്ടമായാണ് കൃഷിചെയ്യുന്നത്.
പഞ്ചക്കാടുകൾ പുഴയിലെ കൃഷിക്കുപുറമേ പഞ്ചക്കാടുകൾ എന്നുവിളിക്കുന്ന കൃഷിസ്ഥലങ്ങളിലാണ് കൂടുതലും കൃഷി. വർഷങ്ങളോളം കൃഷിചെയ്യാത്തഭാഗത്തെ കാടുതെളിച്ച് വിത്തെറിയും. ഇത്തവണ ചെയ്യുന്ന ഇടത്ത് രണ്ടും മൂന്നും വർഷം കഴിഞ്ഞാൽ മാത്രമേ വീണ്ടും കൃഷിയൊരുക്കൂ. ഇത് മണ്ണിന്റെ സന്തുലിതാവസ്ഥ നിലനിൽത്തുന്നതിനും മണ്ണിൽ വളക്കൂറ് വർധിക്കുന്നതിനും കാരണമാകുന്നു.
ഊരിലേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളാണ് ഇങ്ങനെ കൃഷിചെയ്യുന്നത്. ഊരിലെ ആവശ്യം കഴിഞ്ഞുള്ളതുമാത്രം വിൽക്കും. കൂടുതലും, ഊരുകളിൽ സാമൂഹിക അടുക്കള നടത്തുന്ന കുടുംബശ്രീക്കാണ് നൽകുക. കൃഷിക്കൊപ്പം ആടുമാടുകളെയും ഊരുകാർ വളർത്തുന്നുണ്ട്.
Content Highlights:Attappady tribal farmers cultivating on the Islet of the Bhavani river