ഏത്തവാഴകൃഷിയിലെ വിലയിടിവ് കർഷകർ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തിലേക്ക്. മലയോരമേഖലയിലെ കർഷകരാണ് ഏറ്റവുമധികം ബുദ്ധിമുട്ടിലായത്. വിപണിയിൽ മൊത്തവില കിലോയ്ക്ക് 14 മുതൽ 18 രൂപവരെയാണ് ഏറ്റവും നല്ല ഏത്തക്കുലയ്ക്ക് കിട്ടുന്നത്. മുടക്കുമുതലിന്റെ മുപ്പത് ശതമാനം മാത്രമാണ് ഇപ്പോൾ മിക്ക കർഷകർക്കും ലഭിക്കുന്നത്. ഒരു വാഴ നട്ട് വിളവെത്തുന്നതുവരെ 130 മുതൽ 160 രൂപ വരെയാണ് ചെലവാകുന്നത്. കർഷകന്റെ അധ്വാനം ഇതിൽ കൂട്ടുന്നുമില്ല. ഓണം കഴിഞ്ഞതുമുതലാണ് ഏത്തക്കുല വിപണി ഇടിഞ്ഞത്.
അഞ്ച് കിലോ നൂറ് രൂപ
ഇതര സംസ്ഥാനത്തുനിന്നുള്ള ഏത്തക്കുലകൾ വാഹനത്തിൽ ഓരോ ജങ്ഷനുകളിലും എത്തി അഞ്ച് കിലോയ്ക്ക് നൂറ് രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് കാരണം നാടൻ ഏത്തക്കുലകൾ വാങ്ങാനും ആളുകൾ മടിക്കുന്നു. വയനാടൻ ഏത്തക്കുലയെന്ന പേരിൽ കർണാടകയിൽനിന്നെത്തിക്കുന്ന ഏത്തക്കുലകളാണ് ഇപ്പോൾ വ്യാപകമായി വിൽപ്പന നടത്തുന്നത്.
താങ്ങുവില പലർക്കും ലഭിക്കില്ല
കർഷകർക്ക് ആശ്വാസമായി സർക്കാർ ഇപ്പോൾ ഏത്തക്കായ്ക്ക് കിലോയ്ക്ക് മുപ്പത് രൂപ താങ്ങുവില നിശ്ചയിച്ചുവെങ്കിലും പല കർഷകർക്കും ലഭിക്കില്ല. കൃഷി ഭവനിൽ രജിസ്റ്റർ ചെയ്ത് കൃഷി ഓഫീസർ അംഗീകരിച്ച ശേഷം വിൽപ്പന നടത്തുന്ന കർഷകർക്കാണ് ഈ ആശ്വാസം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, അടുത്ത സമയത്ത് പല കർഷകരും ടൺ കണക്കിന് ഏത്തക്കായാണ് നഷ്ടത്തിൽ വിൽപ്പന നടത്തിയത്. ഇവരിൽ പലരും സർക്കാർ അംഗീകൃത വി.എഫ്.സി.കെ. വിപണികളിലുമാണ് വിൽപ്പന നടത്തിയിട്ടുള്ളതും.
കൃഷി നിർത്തേണ്ടിവരും
പ്രവാസജീവിതത്തിൽനിന്നുള്ള സമ്പാദ്യമുപയോഗിച്ചാണ് പത്തനംതിട്ട, കുളത്തുമൺ നന്ത്യാട്ട് തോമസ് ജോസഫും അഗസ്റ്റിൻ ജോസഫും ഏക്കർ കണക്കിന് സ്ഥലത്ത് വാഴകൃഷി നടത്തിയത്. 12 വർഷമായി ഇവർ ഈ മേഖലയിൽ ടൺ കണക്കിന് ഏത്തക്കുലകളാണ് വിൽപ്പന നടത്തിയത്. ഇത്രയും കാലത്തിനിടയിലുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഈ വർഷം സംഭവിച്ചതെന്നും തോമസ് ജോസഫ് പറഞ്ഞു. ഇനി ഏത്തവാഴകൃഷിയിൽനിന്ന് പിന്മാറാനാണ് തീരുമാനം.
ആന, കാട്ടുപന്നി, തത്ത, കുരങ്ങ് എന്നിവയിൽനിന്നുള്ള ശല്യങ്ങളെ പ്രതിരോധിച്ചാണ് ഇവർ കിഴക്കൻ വനമേഖലയോട് ചേർന്ന് വാഴകൃഷി ചെയ്യുന്നത്. ഇക്കുറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും ഇവർ പറഞ്ഞു.
Content Highlights:Agriculture News:Banana farmers in Kerala battle low retail prices
അഞ്ച് കിലോ നൂറ് രൂപ
ഇതര സംസ്ഥാനത്തുനിന്നുള്ള ഏത്തക്കുലകൾ വാഹനത്തിൽ ഓരോ ജങ്ഷനുകളിലും എത്തി അഞ്ച് കിലോയ്ക്ക് നൂറ് രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് കാരണം നാടൻ ഏത്തക്കുലകൾ വാങ്ങാനും ആളുകൾ മടിക്കുന്നു. വയനാടൻ ഏത്തക്കുലയെന്ന പേരിൽ കർണാടകയിൽനിന്നെത്തിക്കുന്ന ഏത്തക്കുലകളാണ് ഇപ്പോൾ വ്യാപകമായി വിൽപ്പന നടത്തുന്നത്.
താങ്ങുവില പലർക്കും ലഭിക്കില്ല
കർഷകർക്ക് ആശ്വാസമായി സർക്കാർ ഇപ്പോൾ ഏത്തക്കായ്ക്ക് കിലോയ്ക്ക് മുപ്പത് രൂപ താങ്ങുവില നിശ്ചയിച്ചുവെങ്കിലും പല കർഷകർക്കും ലഭിക്കില്ല. കൃഷി ഭവനിൽ രജിസ്റ്റർ ചെയ്ത് കൃഷി ഓഫീസർ അംഗീകരിച്ച ശേഷം വിൽപ്പന നടത്തുന്ന കർഷകർക്കാണ് ഈ ആശ്വാസം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, അടുത്ത സമയത്ത് പല കർഷകരും ടൺ കണക്കിന് ഏത്തക്കായാണ് നഷ്ടത്തിൽ വിൽപ്പന നടത്തിയത്. ഇവരിൽ പലരും സർക്കാർ അംഗീകൃത വി.എഫ്.സി.കെ. വിപണികളിലുമാണ് വിൽപ്പന നടത്തിയിട്ടുള്ളതും.
കൃഷി നിർത്തേണ്ടിവരും
പ്രവാസജീവിതത്തിൽനിന്നുള്ള സമ്പാദ്യമുപയോഗിച്ചാണ് പത്തനംതിട്ട, കുളത്തുമൺ നന്ത്യാട്ട് തോമസ് ജോസഫും അഗസ്റ്റിൻ ജോസഫും ഏക്കർ കണക്കിന് സ്ഥലത്ത് വാഴകൃഷി നടത്തിയത്. 12 വർഷമായി ഇവർ ഈ മേഖലയിൽ ടൺ കണക്കിന് ഏത്തക്കുലകളാണ് വിൽപ്പന നടത്തിയത്. ഇത്രയും കാലത്തിനിടയിലുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഈ വർഷം സംഭവിച്ചതെന്നും തോമസ് ജോസഫ് പറഞ്ഞു. ഇനി ഏത്തവാഴകൃഷിയിൽനിന്ന് പിന്മാറാനാണ് തീരുമാനം.
ആന, കാട്ടുപന്നി, തത്ത, കുരങ്ങ് എന്നിവയിൽനിന്നുള്ള ശല്യങ്ങളെ പ്രതിരോധിച്ചാണ് ഇവർ കിഴക്കൻ വനമേഖലയോട് ചേർന്ന് വാഴകൃഷി ചെയ്യുന്നത്. ഇക്കുറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും ഇവർ പറഞ്ഞു.
Content Highlights:Agriculture News:Banana farmers in Kerala battle low retail prices