വർഷം മുഴുവൻ അടയ്ക്കയ്ക്കു നല്ലവില കിട്ടിയതിനാൽ കമുക് കൃഷിയിൽ കർഷകർക്ക് താത്പര്യമേറുന്നു. കർഷകരെ സഹായിക്കാൻ കോഴിക്കോട് കേന്ദ്രമായുള്ള അടയ്ക്ക, സുഗന്ധവിള വികസന ഡയറക്ടറേറ്റ് പദ്ധതികൾ ആവിഷ്കരിച്ചു. കീട-കുമിൾ രോഗ, വേരുചീയൽ നിയന്ത്രണം, കുള്ളൻ കമുകിനങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഇടവിളയായി തോട്ടങ്ങളിൽ കമുകുകൃഷി പ്രോത്സാഹനം, കുമിൾ നാശിനികൾ ഉപയോഗിക്കാൻ ക്ളാസുകൾ എന്നിവയാണ് പുതിയ പദ്ധതികൾ.
കോവിഡിൽ മറ്റു വിളകൾ തളർന്നപ്പോഴും അടയ്ക്കവിപണി പിടിച്ചുനിന്നിരുന്നു. കിലോഗ്രാമിന് 440 രൂപയെന്ന റെക്കോഡ് വിലയും ലഭിച്ചു. ഇപ്പോൾ 320 രൂപയുണ്ട്. ഇതാണ് കർഷകർക്ക് കമുകുകൃഷിയിൽ താത്പര്യം കൂടാൻ കാരണം. അടയ്ക്ക പറിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഉയരംകുറഞ്ഞ കമുകിനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്.
ഇടവിളയായി കമുകുകൃഷി സാധ്യമാക്കാനാണ് കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഡയറക്ടറേറ്റ് പദ്ധതികൾ തയ്യാറാക്കുന്നത്. ഇതോടൊപ്പം, വിവിധ പ്രദർശനങ്ങളിലൂടെ കീട-കുമിൾ നിയന്ത്രണത്തെക്കുറിച്ചും കർഷകരെ ബോധവത്കരിക്കും.
സി.പി.സി.ആർ.എ. വികസിപ്പിച്ച കുള്ളൻ ഇനങ്ങൾക്ക് ഉത്പാദനശേഷിയും കൂടുതലാണ്. വീട്ടുമുറ്റത്തുപോലും ഇവ കൃഷിചെയ്യാം. 100 ശതമാനം ഇറക്കുമതിച്ചുങ്കമേർപ്പെടുത്തിയും ബി.ഐ.എസ്. ഗുണനിലവാരമില്ലാത്ത അടയ്ക്കയുടെ ഇറക്കുമതി നിരോധിച്ചും 251 രൂപയെങ്കിലും വിലയില്ലാത്ത അടയ്ക്ക ഇറക്കുമതി ചെയ്യാനാവാത്ത സാഹചര്യമുണ്ടാക്കിയും കേന്ദ്രസർക്കാരും കൃഷിയെ പരോക്ഷമായി സഹായിക്കുന്നു.
അടയ്ക്ക
ഇന്ത്യയിലെ വാർഷിക ഉത്പാദനം- 13.5 ലക്ഷം ടൺ. കേരളത്തിൽ-0.63 ലക്ഷം ടൺ.
കേരളത്തിലെ കൃഷി-0.95 ലക്ഷം ഹെക്ടർ.
പ്രധാന ഉത്പാദന സംസ്ഥാനങ്ങൾ- കർണാടകം, കേരളം, അസം.
ഇടവിളയാക്കാം
ഏകവിള കൃഷിയെക്കാൾ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് നല്ലത് ഇടവിളയാക്കുന്നതാണ്. അടയ്ക്ക, സുഗന്ധവിള വികസന ഡയറക്ടറേറ്റ് എല്ലാ കൃഷി പ്രോത്സാഹന-വികസന നടപടികളും സ്വീകരിക്കുന്നുണ്ട്. -ഡോ. ഹോമി ചെറിയാൻ, ഡയറക്ടർ, അടയ്ക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, കോഴിക്കോട്
Content Highlights:New Projects to increase production of Arecanut
കോവിഡിൽ മറ്റു വിളകൾ തളർന്നപ്പോഴും അടയ്ക്കവിപണി പിടിച്ചുനിന്നിരുന്നു. കിലോഗ്രാമിന് 440 രൂപയെന്ന റെക്കോഡ് വിലയും ലഭിച്ചു. ഇപ്പോൾ 320 രൂപയുണ്ട്. ഇതാണ് കർഷകർക്ക് കമുകുകൃഷിയിൽ താത്പര്യം കൂടാൻ കാരണം. അടയ്ക്ക പറിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഉയരംകുറഞ്ഞ കമുകിനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്.
ഇടവിളയായി കമുകുകൃഷി സാധ്യമാക്കാനാണ് കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഡയറക്ടറേറ്റ് പദ്ധതികൾ തയ്യാറാക്കുന്നത്. ഇതോടൊപ്പം, വിവിധ പ്രദർശനങ്ങളിലൂടെ കീട-കുമിൾ നിയന്ത്രണത്തെക്കുറിച്ചും കർഷകരെ ബോധവത്കരിക്കും.
സി.പി.സി.ആർ.എ. വികസിപ്പിച്ച കുള്ളൻ ഇനങ്ങൾക്ക് ഉത്പാദനശേഷിയും കൂടുതലാണ്. വീട്ടുമുറ്റത്തുപോലും ഇവ കൃഷിചെയ്യാം. 100 ശതമാനം ഇറക്കുമതിച്ചുങ്കമേർപ്പെടുത്തിയും ബി.ഐ.എസ്. ഗുണനിലവാരമില്ലാത്ത അടയ്ക്കയുടെ ഇറക്കുമതി നിരോധിച്ചും 251 രൂപയെങ്കിലും വിലയില്ലാത്ത അടയ്ക്ക ഇറക്കുമതി ചെയ്യാനാവാത്ത സാഹചര്യമുണ്ടാക്കിയും കേന്ദ്രസർക്കാരും കൃഷിയെ പരോക്ഷമായി സഹായിക്കുന്നു.
അടയ്ക്ക
ഇന്ത്യയിലെ വാർഷിക ഉത്പാദനം- 13.5 ലക്ഷം ടൺ. കേരളത്തിൽ-0.63 ലക്ഷം ടൺ.
കേരളത്തിലെ കൃഷി-0.95 ലക്ഷം ഹെക്ടർ.
പ്രധാന ഉത്പാദന സംസ്ഥാനങ്ങൾ- കർണാടകം, കേരളം, അസം.
ഇടവിളയാക്കാം
ഏകവിള കൃഷിയെക്കാൾ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് നല്ലത് ഇടവിളയാക്കുന്നതാണ്. അടയ്ക്ക, സുഗന്ധവിള വികസന ഡയറക്ടറേറ്റ് എല്ലാ കൃഷി പ്രോത്സാഹന-വികസന നടപടികളും സ്വീകരിക്കുന്നുണ്ട്. -ഡോ. ഹോമി ചെറിയാൻ, ഡയറക്ടർ, അടയ്ക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, കോഴിക്കോട്
Content Highlights:New Projects to increase production of Arecanut