പക്ഷിപ്പനിയും പ്രളയവും വരുത്തിയ നഷ്ടങ്ങളിൽനിന്നു മെല്ലെ നീന്തിക്കയറാനുള്ള അവസരമാണ് ഓരോ താറാവ് കർഷകനും ക്രിസ്മസ് കാലം. സീസൺ പ്രതീക്ഷിച്ച് താറാവു വിപണി വീണ്ടും സജീവമാകുമ്പോഴും നാടൻ താറാവുകളുടെ കുറവ് കാര്യമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഒന്നര ലക്ഷം താറാവുകളെയാണ് കോട്ടയം, കുമരകത്ത് വിറ്റഴിച്ചതെങ്കിൽ ഇക്കുറി കൊറോണ മുന്നിൽ കണ്ട് വളർത്തുന്ന താറാവുകളുടെ എണ്ണത്തിൽ കുറവുണ്ട്.
തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇറച്ചിത്താറാവുകൾ എത്താത്തതും കാരണമാണ്. കേരളത്തിനു പുറത്തുനിന്ന് ചെറിയ ഇനം ആർണി താറാവ് എത്തുന്നുണ്ടെങ്കിലും കുട്ടനാടൻ ഇനങ്ങളായ ചാര, ചെമ്പല്ലി ഇനങ്ങളിൽപെട്ട താറാവിനാണ് നാട്ടിൽ പ്രിയം. രുചിയിലും വിൽപ്പനയിലും നാടനാണ് മുന്നിൽ. ക്രിസ്മസിന് മുന്പ് കൊയ്ത്ത് കഴിയുന്ന സമയങ്ങളിലാണ് കുമരകം ഭാഗത്തെ കർഷകർ കൂടുതൽ താറാവുകളെ എടുക്കുന്നതും മുട്ട, ഇറച്ചിത്താറാവുകളായി വേർതിരിക്കുന്നതും.
കുമരകത്തിന് പുറമേ പരിപ്പ്, മണിയാപറമ്പ്, ആർപ്പൂക്കര തുടങ്ങിയ പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ചാണ് ജില്ലയിലെ താറാവ് വളർത്തലും വിൽപ്പനയും. ഇത്തവണ കുമരകത്ത് പലയിടങ്ങളിലായി ഒരു ലക്ഷത്തോളം താറാവുകളെയാണു വളർത്തുന്നത്.
ഉത്പാദന ചെലവിന് അടിസ്ഥാനത്തിലുള്ള വില ലഭിക്കാത്തതും തീറ്റച്ചെലവ് വർധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി താറാവ് കർഷകർ പറയുന്നു. കഷ്ടപ്പാടുകൾ ഏറെയുണ്ടെങ്കിലും, താറാവുകുഞ്ഞുങ്ങളെ വളർത്താനായി തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ പോയി താറാവ് കൃഷി ചെയ്യുന്ന മലയാളികൾ പോലുമുണ്ടെന്ന് കുമരകത്തെ താറാവ് കർഷകൻ.
ഒരു താറാവിന്റെ വില
നിലവിൽ താറാവിനെ പൊളിച്ചു ക്ലീൻചെയ്തു നൽകുന്നതിനു 330 രൂപയാണ് ഈടാക്കുന്നത്. ചെന്നിത്തലയിലെ ഹാച്ചറിയിൽ നിന്ന് വിരിഞ്ഞ താറാവിന് പിറ്റേന്ന് വാങ്ങുമ്പോൾ വില 27 രൂപ. മൂന്ന് മാസം കൊണ്ട് മുട്ടയിടാൻ തുടങ്ങും. ഇറച്ചിയാക്കാനും. എണ്ണം കുറവായതിനാൽ നിലവിലെ വിലയെക്കാൾ ക്രിസ്മസ് അടുക്കുമ്പോൾ വില കൂടുമെന്നാണു കർഷകരും വ്യാപാരികളും പറയുന്നത്..മുട്ടവില: 11രൂപ.
മൊത്ത വില ഇങ്ങനെ
അങ്കമാലി, ചാലക്കുടി, തൃശ്ശൂർ ഭാഗങ്ങളിൽനിന്നാണ് കുമരകത്തുനിന്ന് കൂടുതലായും ഇറച്ചിക്കായുള്ള താറാവ്, മുട്ട എന്നിവ മൊത്തക്കച്ചവടക്കാർ വാങ്ങിക്കൊണ്ട് പോകുന്നത്. ഇറച്ചിവില: 270രൂപ. മുട്ട: ഒമ്പത് രൂപ.
ചെലവ് താങ്ങാനാകില്ല
പാരമ്പര്യമായി ഞങ്ങൾ താറാവ് കർഷരകരാണ്. എന്നാൽ പുതിയ തലമുറ ഈ മേഖലയിലേക്ക് വരുന്നില്ല. അത്ര കഷ്ടപ്പാടുണ്ട്. ചെലവും. 100 താറാവിന് ദിവസം 25 കിലോ അരി വേണം. കക്ക, കടൽമത്സ്യം പോലെയുളള മറ്റ് തീറ്റകളും. ഈ ചെലവ് കുറയ്ക്കാൻ കൃഷി കഴിഞ്ഞ പാടം പാട്ടത്തിനെടുക്കുകയാണ് പതിവ്. 200 ഏക്കർ പാടം ഒന്നേകാൽ ലക്ഷം രൂപയ്ക്ക് പാട്ടത്തിനെടുത്ത ശേഷം പലകർഷകരും താറാവുകളെ തീറ്റും - ടി.പി. ഷാജി, തൊട്ടിപ്പറമ്പിൽ, ചീപ്പുങ്കൽ, കുമരകം.
Content Highlights:Traditional Duck Farming of Kerala
തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇറച്ചിത്താറാവുകൾ എത്താത്തതും കാരണമാണ്. കേരളത്തിനു പുറത്തുനിന്ന് ചെറിയ ഇനം ആർണി താറാവ് എത്തുന്നുണ്ടെങ്കിലും കുട്ടനാടൻ ഇനങ്ങളായ ചാര, ചെമ്പല്ലി ഇനങ്ങളിൽപെട്ട താറാവിനാണ് നാട്ടിൽ പ്രിയം. രുചിയിലും വിൽപ്പനയിലും നാടനാണ് മുന്നിൽ. ക്രിസ്മസിന് മുന്പ് കൊയ്ത്ത് കഴിയുന്ന സമയങ്ങളിലാണ് കുമരകം ഭാഗത്തെ കർഷകർ കൂടുതൽ താറാവുകളെ എടുക്കുന്നതും മുട്ട, ഇറച്ചിത്താറാവുകളായി വേർതിരിക്കുന്നതും.
കുമരകത്തിന് പുറമേ പരിപ്പ്, മണിയാപറമ്പ്, ആർപ്പൂക്കര തുടങ്ങിയ പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ചാണ് ജില്ലയിലെ താറാവ് വളർത്തലും വിൽപ്പനയും. ഇത്തവണ കുമരകത്ത് പലയിടങ്ങളിലായി ഒരു ലക്ഷത്തോളം താറാവുകളെയാണു വളർത്തുന്നത്.
ഉത്പാദന ചെലവിന് അടിസ്ഥാനത്തിലുള്ള വില ലഭിക്കാത്തതും തീറ്റച്ചെലവ് വർധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി താറാവ് കർഷകർ പറയുന്നു. കഷ്ടപ്പാടുകൾ ഏറെയുണ്ടെങ്കിലും, താറാവുകുഞ്ഞുങ്ങളെ വളർത്താനായി തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ പോയി താറാവ് കൃഷി ചെയ്യുന്ന മലയാളികൾ പോലുമുണ്ടെന്ന് കുമരകത്തെ താറാവ് കർഷകൻ.
ഒരു താറാവിന്റെ വില
നിലവിൽ താറാവിനെ പൊളിച്ചു ക്ലീൻചെയ്തു നൽകുന്നതിനു 330 രൂപയാണ് ഈടാക്കുന്നത്. ചെന്നിത്തലയിലെ ഹാച്ചറിയിൽ നിന്ന് വിരിഞ്ഞ താറാവിന് പിറ്റേന്ന് വാങ്ങുമ്പോൾ വില 27 രൂപ. മൂന്ന് മാസം കൊണ്ട് മുട്ടയിടാൻ തുടങ്ങും. ഇറച്ചിയാക്കാനും. എണ്ണം കുറവായതിനാൽ നിലവിലെ വിലയെക്കാൾ ക്രിസ്മസ് അടുക്കുമ്പോൾ വില കൂടുമെന്നാണു കർഷകരും വ്യാപാരികളും പറയുന്നത്..മുട്ടവില: 11രൂപ.
മൊത്ത വില ഇങ്ങനെ
അങ്കമാലി, ചാലക്കുടി, തൃശ്ശൂർ ഭാഗങ്ങളിൽനിന്നാണ് കുമരകത്തുനിന്ന് കൂടുതലായും ഇറച്ചിക്കായുള്ള താറാവ്, മുട്ട എന്നിവ മൊത്തക്കച്ചവടക്കാർ വാങ്ങിക്കൊണ്ട് പോകുന്നത്. ഇറച്ചിവില: 270രൂപ. മുട്ട: ഒമ്പത് രൂപ.
ചെലവ് താങ്ങാനാകില്ല
പാരമ്പര്യമായി ഞങ്ങൾ താറാവ് കർഷരകരാണ്. എന്നാൽ പുതിയ തലമുറ ഈ മേഖലയിലേക്ക് വരുന്നില്ല. അത്ര കഷ്ടപ്പാടുണ്ട്. ചെലവും. 100 താറാവിന് ദിവസം 25 കിലോ അരി വേണം. കക്ക, കടൽമത്സ്യം പോലെയുളള മറ്റ് തീറ്റകളും. ഈ ചെലവ് കുറയ്ക്കാൻ കൃഷി കഴിഞ്ഞ പാടം പാട്ടത്തിനെടുക്കുകയാണ് പതിവ്. 200 ഏക്കർ പാടം ഒന്നേകാൽ ലക്ഷം രൂപയ്ക്ക് പാട്ടത്തിനെടുത്ത ശേഷം പലകർഷകരും താറാവുകളെ തീറ്റും - ടി.പി. ഷാജി, തൊട്ടിപ്പറമ്പിൽ, ചീപ്പുങ്കൽ, കുമരകം.
Content Highlights:Traditional Duck Farming of Kerala