കോഴിക്കോട്, കുണ്ടായിത്തോട് വെള്ളില വയൽ സ്വദേശി ഫിറോസ് ഖാന്റെ മട്ടുപ്പാവിൽ ആയിരത്തിലധികം അലങ്കാര എലികളാണ് കൂടുകളിലും പ്രത്യേകം സജ്ജമാക്കിയ പാത്രങ്ങളിലും ഓടിക്കളിച്ച് വളരുന്നത്. വെള്ള, കറുപ്പ്, ചന്ദന നിറം, തവിട്ട് നിറം, ചാരനിറം, തവിട്ട് കലർന്ന കറുപ്പ് തുടങ്ങി ഒമ്പത് തരത്തിൽപ്പെട്ട എലി ഇനങ്ങളാണ് മട്ടുപ്പാവിലുള്ളത്.
ആവശ്യക്കാർക്ക് കൂടുകളോടെ എലികളെ ഈ യുവാവ് എത്തിച്ച് നൽകും. കൂടുകളിൽ എലികൾക്ക് കളിക്കാനുള്ള പ്രത്യേക കളിക്കോപ്പുകളും ഉണ്ടാവും. ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ നൽകിയാണ് ഫിറോസ് ഖാൻ ഇവയെ പരിചരിക്കുന്നത്. കൃഷിയിൽ എന്നും വേറിട്ടരീതി പിന്തുടരുന്ന ഫിറോസ് ഖാന്റെ വീട്ടിൽ കാട, കോഴി, താറാവ് കൃഷിയും ഉണ്ട്. ഇവകൂടാതെ പ്രത്യേക പാത്രങ്ങളിൽ ഭക്ഷ്യയോഗ്യമായ പുഴുക്കളെയും വളർത്തുന്നുണ്ട്.
എലി പരിചരണത്തിന് ഫിറോസ് ഖാന്റെ കൂടെ മക്കളും ഉണ്ട്. പച്ചക്കറിയും പഴങ്ങളും എലികൾക്ക് വേണ്ടി മുറിച്ച് നൽകുന്നത് മക്കളായ ഷാഹുൽ ഖാനും ഷഹബാസ് ഖാനുമാണ്. ആറ് വർഷംമുമ്പ് വിദേശത്തുനിന്നും മറ്റും സുഹൃത്തുക്കൾ കൊണ്ടുവന്ന അലങ്കാര എലികളെ ഫിറോസ് ഖാൻ ആദ്യം കൗതുകത്തിന് വളർത്തുകയായിരുന്നു. പിന്നീട് അലങ്കാര എലിക്കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. എലി പരിചരണത്തിന് ഭാര്യ ജസീലയും ഒപ്പമുണ്ട്.
പത്തൊമ്പത് മുതൽ ഇരുപത്തിയൊന്ന് ദിവസം വരെയാണ് ഓരോ എലിയുടെയും ഗർഭകാലം. ഓരോ പ്രസവത്തിലും എട്ടു മുതൽ ഇരുപത്തിയൊന്ന് കുഞ്ഞുങ്ങളെവരെ ലഭിക്കുന്നു. എലികളെ വളർത്താൻ കൊണ്ടുപോവുന്നവർക്ക് അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസും ഫിറോസ് ഖാൻ നൽകാറുണ്ട്.
Content Highlights: Meet Firoz Khan, who has 1,000-rats under his care
ആവശ്യക്കാർക്ക് കൂടുകളോടെ എലികളെ ഈ യുവാവ് എത്തിച്ച് നൽകും. കൂടുകളിൽ എലികൾക്ക് കളിക്കാനുള്ള പ്രത്യേക കളിക്കോപ്പുകളും ഉണ്ടാവും. ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ നൽകിയാണ് ഫിറോസ് ഖാൻ ഇവയെ പരിചരിക്കുന്നത്. കൃഷിയിൽ എന്നും വേറിട്ടരീതി പിന്തുടരുന്ന ഫിറോസ് ഖാന്റെ വീട്ടിൽ കാട, കോഴി, താറാവ് കൃഷിയും ഉണ്ട്. ഇവകൂടാതെ പ്രത്യേക പാത്രങ്ങളിൽ ഭക്ഷ്യയോഗ്യമായ പുഴുക്കളെയും വളർത്തുന്നുണ്ട്.
എലി പരിചരണത്തിന് ഫിറോസ് ഖാന്റെ കൂടെ മക്കളും ഉണ്ട്. പച്ചക്കറിയും പഴങ്ങളും എലികൾക്ക് വേണ്ടി മുറിച്ച് നൽകുന്നത് മക്കളായ ഷാഹുൽ ഖാനും ഷഹബാസ് ഖാനുമാണ്. ആറ് വർഷംമുമ്പ് വിദേശത്തുനിന്നും മറ്റും സുഹൃത്തുക്കൾ കൊണ്ടുവന്ന അലങ്കാര എലികളെ ഫിറോസ് ഖാൻ ആദ്യം കൗതുകത്തിന് വളർത്തുകയായിരുന്നു. പിന്നീട് അലങ്കാര എലിക്കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. എലി പരിചരണത്തിന് ഭാര്യ ജസീലയും ഒപ്പമുണ്ട്.
പത്തൊമ്പത് മുതൽ ഇരുപത്തിയൊന്ന് ദിവസം വരെയാണ് ഓരോ എലിയുടെയും ഗർഭകാലം. ഓരോ പ്രസവത്തിലും എട്ടു മുതൽ ഇരുപത്തിയൊന്ന് കുഞ്ഞുങ്ങളെവരെ ലഭിക്കുന്നു. എലികളെ വളർത്താൻ കൊണ്ടുപോവുന്നവർക്ക് അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസും ഫിറോസ് ഖാൻ നൽകാറുണ്ട്.
Content Highlights: Meet Firoz Khan, who has 1,000-rats under his care